ഇനിയുള്ളകാലം ഗാന്ധിഭവനില്‍ തന്നെ കഴിച്ചുകൂട്ടാനാണിഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പോവുകയും ചെയ്യും. ഹരിദ്വാറില്‍ ശിഷ്ടകാലം ചിലവഴിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ഗാന്ധിഭവനുമായി നീണ്ട കുറേ കാലമായി നിലനിന്നുപോകുന്ന സൗഹൃദവും ഗാന്ധിഭവന്റെ മാസികയായ സ്‌നേഹരാജ്യം മാസികയിലൂടെയുള്ള ഗാന്ധിഭവനെകുറിച്ചുള്ള അറിവും തന്നെ ഇവിടേക്ക് അടുപ്പിക്കുകയാണുണ്ടായതെന്നും അതിനാല്‍ കേരളത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്‍.പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റായശേഷം ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും പോയില്ല. 1960 ല്‍ മുംബൈയില്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിനു ശേഷം ബാംഗ്ലൂരില്‍ ഒരു പരസ്യകമ്പനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. 250 ഓളം സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചു. 2015 ഒക്‌ടോബര്‍ 23ന് ഹരിദ്വാറില്‍വച്ച് അയ്യപ്പ ക്ഷേത്രദര്‍ശനത്തിനിടയില്‍ കുഴഞ്ഞുവീണിരുന്നു. അവിടെ കുറച്ചുകാലം ആശുപത്രിയില്‍ കഴിഞ്ഞശേഷം കേരളത്തിലെത്തി ചികിത്സയും വിശ്രമജീവിതവും നയിച്ചുവരികയാണ്.
ഗാന്ധിഭവനിലെത്തിയ മാധവനെ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, വിജയന്‍ ആമ്പാടി, പി.എസ് അമല്‍രാജ്, ഭുവനചന്ദ്രന്‍, ഗോപിനാഥ് മഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ ചലച്ചിത്ര താരവും കഴിഞ്ഞ നാലു വര്‍ഷമായി ഗാന്ധിഭവന്‍ കുടുംബാംഗവുമായ പാലാ തങ്കം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ടി.പി.മാധവന്‍ ഇനി ഗാന്ധിഭവനില്‍ സുരക്ഷിതനായിരിക്കുമെന്ന് ഡോ. പുനലൂര്‍ സോമരാജന്‍ മാധ്യമ പ്രവര്‍കരോട് പറഞ്ഞു. ഗാന്ധിഭവനില്‍ നടന്നു വരുന്ന ബോധവത്കരണ പരിപാടിയായ ഗുരുവന്ദന സംഗമത്തിന്റെ 424-ാം സംഗമം ഇന്നലെ ടി.പി മാധവന്‍ ഉദ്ഘാടനം ചെയ്തു.