നെയ്യാറ്റിന്‍കര താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷം

klm-WATERനെയ്യാറ്റിന്‍കര: വേനല്‍ കടുത്തതോടെ താലൂക്കില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. നെയ്യാറിന്റെ സാന്നിധ്യത്താല്‍ ജലസമൃദ്ധമെന്ന് വാഴ്ത്തപ്പെട്ടിരുന്ന താലൂക്കിനാണ് ഇപ്പോള്‍ ഈ ദുര്‍ഗതി വന്നിരിക്കുന്നത്. തോടുകളെല്ലാം വറ്റി വരണ്ടു. കിണറുകളില്‍ പലതിലും കുടിവെള്ളത്തിന്റെ തോത് കുറഞ്ഞു വരികയാണ്. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടി ലാകും താലൂക്ക് നിവാസികള്‍.

ജലസ്രോതസുകള്‍ ശരിയായി പരിപാലി ക്കാത്തതാണ് വേനല്‍ക്കാലത്ത് കുടിവെള്ള മില്ലാതെ നാട്ടുകാര്‍ വലയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഒരു കാലത്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗി ച്ചിരുന്ന കുളങ്ങള്‍ നന്നായി സംരക്ഷി ക്കപ്പെടുകയും ചെയ്തു. ക്രമേണ കൃഷി ചെയ്യാന്‍ ആളില്ലാ തായി. വയലുകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. നെല്‍കൃഷി ചെയ്തിരുന്ന ഇടങ്ങളില്‍ വാഴയും പച്ചക്കറിയും സ്ഥാനം പിടിച്ചു. കുളങ്ങളുടെ ചുറ്റും കാടും പടര്‍പ്പും പിടിച്ചു. പടവുകള്‍ ഇടിഞ്ഞുനശിച്ചു. താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വര്‍ഷംതോറും അവതരി പ്പിക്കുന്ന ബജറ്റുകളില്‍ കുടിവെള്ള പദ്ധതി കള്‍ക്കായി വന്‍തുകകള്‍ നീക്കിവയ്ക്കാറുണ്ട്.

കുളങ്ങള്‍ നവീകരണം എന്നത് കേവലം പദ്ധതികളി ലൊന്നായി മാറിയിരിക്കുന്നു. വരാനിരിക്കുന്നത് വരള്‍ച്ചയുടെ നാളുകളാ ണെന്ന് കവലപ്രസംഗം നടത്തുന്ന ഉത്തര വാദപ്പെട്ട ജനപ്രതിനിധികള്‍ തന്നെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നത് വ്യാപകമായ ആക്ഷേപമായി തുടരുന്നു.

വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണം സംബന്ധിച്ചാണെങ്കില്‍ പരാതികള്‍ക്കു പിറകേ പരാതികളാണ്. പലയിടത്തും കൃത്യമായി കുടിവെള്ളം കിട്ടാറില്ലെന്നതാണ് പ്രധാന ആക്ഷേപം. ആഴ്ചയിലൊരിക്കല്‍ മാത്രം വെള്ളം കിട്ടുന്ന പ്രദേശങ്ങള്‍ ഒട്ടും കുറവല്ല താലൂക്കില്‍. കിലോമീറ്ററു കള്‍ക്കപ്പുറം കാല്‍നടയായി ചെന്ന് കുടിവെള്ളം ചുമന്നു കൊണ്ടുവന്ന് ദൈനംദിന ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പരിതാപകരമായ അവസ്ഥയിലാണ് ഗ്രാമങ്ങള്‍.

Related posts