വേര്‍പിരിയാനാവത്ത സൗഹൃദം; സിംഹത്തോടൊപ്പം കടുവയും കരടിയുമെല്ലാം ഒരു കൂട്ടില്‍

tigerകാട്ടിലെ രാജാവായ സിംഹത്തോടൊപ്പം കടുവയും കരടിയുമെല്ലാം ഒരു കൂട്ടില്‍ കഴിയുന്നതിനെ കുറിച്ചു ചിന്തിക്കാനാകുമോ. കാട്ടിലെ തന്നെ ഏറ്റവും കായികശേഷിയുള്ള മൂന്നു വീരന്‍മാരെ ഒരു കൂട്ടില്‍ കിടത്തിയാല്‍ എന്താകും സ്ഥിതി. അരൊക്കെ അവശേഷിക്കുമെന്നു ചിന്തിക്കുന്നുണ്ടാകും. ഇത്തരത്തിലുള്ള ഒരു അപൂര്‍വ്വ കാഴ്ച്ച യുഎസിലെ നോഹാസ് ആര്‍ക്ക്് മൃഗസംരക്ഷണ കേന്ദ്രത്തില്‍ കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ വര്‍ഷത്തെ ബന്ധമല്ല ഇവര്‍ തമ്മില്‍. നീണ്ട 15 വര്‍ഷത്തെ സൗഹൃദമാണു ഇവര്‍ തമ്മിലുള്ളത്.

അമേരിക്കയില്‍ നിന്നുള്ള കറുത്ത കരടിയും ആഫ്രിക്കയില്‍ നിന്നുള്ള സിംഹവും ബംഗാള്‍ കടുവയുമാണ് വേര്‍പിരിയാനാവത്ത സുഹൃത്തുക്കളായി ഇവിടെ കഴിയുന്നത്. ഒരു കൂട്ടില്‍ ഇവര്‍ പരസ്പരം സ്‌നേഹിച്ചാണു കഴിയുന്നത്. ഒരുമിച്ചു നടക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഇവര്‍ ഭക്ഷണം കഴിക്കുന്നതുവരെ ഒരുമിച്ചാണ്. വളരെ അപൂര്‍വ്വമായ ഒരു സ്‌നേഹമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
lion
2001-ല്‍ അറ്റ്‌ലാണ്ടയില്‍ ഒരു വീട്ടില്‍ മയക്കുമരുന്നിനായി പോലീസ് നടത്തിയ പരിശോധനയിലാണ് ഈ മൃഗങ്ങളെ കണ്ടെത്തിയത്. ഇവിടെ വളരെ ചെറിയൊരു കൂട്ടില്‍ അടച്ചിട്ട സ്ഥിതിയിലായിരുന്നു സിംഹത്തെ കണ്ടെത്തിയത്. സിംഹത്തെ കണ്ടെത്തിയപ്പോള്‍ മുക്കില്‍ ആഴത്തില്‍ ഒരു മുറിവുണ്ടായിരുന്നു. മുറിവുമൂലം സിംഹത്തെ ശസ്്ത്രക്രിയയ്ക്കു വിധേയമാക്കേണ്ടി വന്നു. അത്യന്തം നീചമായ അവസ്ഥയിലായിരുന്നു കരടിയെയും സിംഹത്തെയും കടുവയെയും ഇവിടെ പാര്‍പ്പിച്ചിരുന്നത്. ഈ മൂന്നു കുഞ്ഞുങ്ങള്‍ക്കും ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ ഇവിടെ നല്‍കിയിരുന്നില്ല. പോലീസിന്റെ സഹായത്തോടെ ഈ മൂന്നു കുഞ്ഞുങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു. ഒരു വയസു മുതല്‍ നോഹാസ് ആര്‍ക്ക് മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഒരു കൂട്ടിലാണു ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. അന്നു തുടങ്ങിയ സ്‌നേഹബന്ധമാണു നീണ്ട 15 വര്‍ഷമായി നിലനില്‍ക്കുന്നത്.

Related posts