ദില്‍ഷന്‍ തിളങ്ങി; അഫ്ഗാനെ തകര്‍ത്ത് ശ്രീലങ്ക

sp-twentyകോല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് ജയം. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ലങ്ക 18.5 ഓവറില്‍ ആറു വിക്കറ്റ് ശേഷിക്കെ ലക്ഷ്യം കണ്്ടു. 83 റണ്‍സുമായി പുറത്താകാതെ നിന്ന തിലകരത്‌നെ ദില്‍ഷനാണ് കളിയിലെ താരം.നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. അസ്ഹര്‍ സ്റ്റാനിക്‌സായി പൊരുതി നേടിയ അര്‍ധസെഞ്ചുറിയാണ് (62) അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

47 പന്തില്‍ നാലു സിക്‌സറിന്റെയും മൂന്നു ബൗണ്്ടറികളുടെയും അകമ്പടിയോടെയായിരുന്നു സ്റ്റാനിക്‌സായിയുടെ ഇന്നിംഗ്‌സ്. 14 പന്തില്‍ മൂന്നു ബൗണ്്ടറിയും രണ്്ടു സിക്‌സറുമുള്‍പ്പെടെ 31 റണ്‍സെടുത്ത ഷമിയുള്ള ഷെന്‍വാരിയുടെ ഇന്നിംഗ്‌സും അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡിലേക്കു നിര്‍ണായക സംഭാവന നല്‍കി. ശ്രീലങ്കയ്ക്കായി തിസര പെരേര മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്തു നങ്കൂരമിട്ട ദില്‍ഷന്‍ മത്സരം അഫ്ഗാനില്‍നിന്നു പിടിച്ചെടുക്കുകയായിരുന്നു. 56 പന്തില്‍നിന്ന് എട്ടു ബൗണ്്ടറികളുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ദില്‍ഷന്റെ ഇന്നിംഗ്‌സ്. 10 പന്തില്‍ 21 റണ്‍സുമായി നായകന്‍ ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നു. അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി.

Related posts