നടനും അഭിഭാഷകനുമായ സി. ഷുക്കൂർ ആശുപത്രിയിൽ. സഹോദരൻ മുനീർ അൽ വഫയാണ് രോഗ വിവരം അറിയിച്ചത്. പെട്ടെന്നുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ഷുക്കൂര്‍ വക്കീലിനെ കഴിഞ്ഞ മാസം അവസാനം ആശുപത്രിയിലെത്തിച്ചുവെന്നാണ് സഹോദരന് അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഗവിവരത്തെക്കുറിച്ച് മുനീർ പറഞ്ഞത്.
മുനീറിന്റെ വാക്കുകൾ…
‘എന്റെ മൂത്ത സഹോദരന് ഷുക്കൂര്‍ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോള്‍ അദ്ദേഹം കാസര്‍ഗോഡിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്.
അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂര്‍ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർഥനകള്‍ സ്നേഹപൂര്‍വം അഭ്യർഥിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്കുന്ന സ്നേഹത്തിനും പ്രാർഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
എന്റെ നാട്ടുകാരും സുഹൃത്തുക്കളും, ഷുക്കൂറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്ന എല്ലാവരോടും അപേക്ഷിക്കുകയാണ്. എല്ലാവരും അദ്ദേഹം പൂര്‍വസ്ഥിതിയിലേക്ക് വരുന്നതിനായി പ്രാർഥിക്കണം. ഒരുപക്ഷെ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ എഴുത്തു കൊണ്ടും വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും വിഷമമുണ്ടായിട്ടുണ്ടാകാം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പൊറുത്തു കൊടുക്കണം. അദ്ദേഹം തന്റെ പൂര്‍വസ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു’എന്നാണ് സഹോദരന് വിഡിയോയില്‍ പറയുന്നത്.
