ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണം: പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി ബാലൻ


തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ.ബാലൻ. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അനിൽ രാധാകൃഷ്ണ മേനോൻ ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ പ്രശ്നത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

ബിനീഷിനെ ജാതീയമായി അധിഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്നും അനിൽ രാധാകൃഷ്ണ മേനോൻ വ്യക്തമാക്കിയെന്നും ഇക്കാര്യങ്ങൾ അദ്ദേഹം തന്നോട് വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിനാൽ തന്നെ പ്രശ്നം മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും ഇത് രമ്യമായി പരിഹരിക്കപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ, ബിനീഷിനെ മാനസികമായി ബുദ്ധിമുട്ടിക്കാനോ അപമാനിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞിരുന്നു. പേരിനൊപ്പം മേനോൻ ഉണ്ടെന്ന് കരുതി തന്നെ സവർണനായി ചിത്രീകരിക്കരുതെന്നും ബിനീഷിനെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും തന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദ‍്യത്തിന്‍റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അനിൽ രാധാകൃഷ്ണ മേനോന്‍റെ പ്രതികരണം.

Related posts