സ്കൂൾ ഗ്രൗണ്ടിൽ വച്ച് വിദ്യാർഥികളോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സ്കൂൾ ഗ്രൗണ്ടിൽ വച്ച് സ്കൂളിലെ വിദ്യാർഥിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചേർത്തല മുൻസിപ്പൽ 28 -ാം വാർഡിൽ തോലത്ത് വീട്ടിൽ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലീസിന്‍റെ പിടിയിലായത്.

സംഭവത്തിനുശേഷം പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നു ലഭിക്കാതിരുന്നതിനാൽ പോലീസ് ഇയാളുടെ രേഖാചിത്രം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇന്നലെ സ്കൂൾ തുറന്ന ദിവസം പ്രതി സ്കൂളിലെത്തുകയും സമാന രീതിയിൽ രണ്ടുപെണ്‍കുട്ടികൾക്കുനേരെ അതിക്രമം കാണിക്കുകയും ചെയ്തു.

മുന്പു നടന്ന സംഭവത്തിലെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും അധ്യാപകരെയും മാതാപിതാക്കളെയും വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ ഇവരെ കണ്ട് ഇയാൾ സ്കൂളിലെ ബാത്ത് റൂമിൽ ഓടിക്കയറി. പിന്നീട് പ്രതിയെ പോലീസെത്തി അറസ്റ്റുചെയ്യുകയുമായിരുന്നു. രണ്ടു സംഭവങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts