അമ്പലപ്പുഴയിൽ വിശേഷദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു; ഉപഭോക്താക്കൾ ദുരിതത്തിൽ


അമ്പലപ്പുഴ: വിശേഷ ദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു. ഉപഭോക്താക്കൾ ദുരിതത്തിൽ.നടപടി സ്വീകരിക്കാതെ അധികൃതർ.ദേശീയ പാതയോരത്ത് വണ്ടാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണ് ഇത്തരത്തിൽ അടച്ചിടുന്നത്.

ബക്രീദ് ദിനമായ വ്യാഴാഴ്ചയും പമ്പ് അടച്ചിട്ടിരുന്നു. ഓണം, പെരുനാൾ തുടങ്ങി എല്ലാ ഉത്സവ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഈ പെട്രോൾ പമ്പ് തുറക്കാറില്ല.ഇതിനെതിരെ ഉപഭോക്താക്കൾ പരാതി നൽകിയിട്ടും സിവിൽ സപ്ളൈസ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

അവശ്യ സർവീസിൽ ഉൾപ്പെടുന്ന പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം കുറേ നാളായി ഈ പെട്രോൾ പമ്പിൽ പാലിക്കാറില്ല. ഇരു ചക്ര വാഹനക്കാരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്.

വണ്ടാനം കഴിഞ്ഞാൽ കിലോമീറ്ററുകൾക്കപ്പുറം കാക്കാഴം, കപ്പക്കട എന്നിവിടങ്ങളിലാണ് പമ്പുകൾ ഉള്ളത്. വണ്ടാനത്തെ പെട്രോൾ പമ്പ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാത്തതിനെതിരെ പെട്രോളിയം കമ്പനിക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

Related posts

Leave a Comment