പോലീസിനെ ആക്രമിച്ച കഞ്ചാവ് സംഘത്തിലെ രണ്ടുപേർ പിടിയിൽ; ജീവിക്കാൻ മാഫിയകളെ പേടിക്കേണ്ട അവസ്ഥയെന്ന് നാട്ടുകാർ


കാട്ടാക്കട: കഞ്ചാവ് സംഘം പോലീസിനെ ആക്രമിച്ചു. രണ്ടു പേർ പിടിയിൽ. പട്ടകുളം കല്ലാമം ഭാഗത്താണ് കഞ്ചാവ് സംഘം പോലീസിനെ ആക്രമിച്ചത്.

കാട്ടാക്കട പോലീസ് സ്റ്റേഷൻ എ എസ് ഐ ഉൾപ്പടെ മൂന്നു പോലീസുകാരെയാണ് സംഘം മർദിച്ചത്. പോലീസ് വാഹനത്തിന്‍റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു .

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഈ ഭാഗത്ത് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന വിവരം അറിഞ്ഞ് പ്രദേശത്തു നിരീക്ഷണത്തിനായി എത്തിയ പോലീസ് സംഘം വഴിയിൽ കൂട്ടം കൂടി നിന്ന ചിലരോട് കാര്യം അന്വേഷിച്ചതോടെ ഇവർ മറ്റു സംഘങ്ങളെ വിളിച്ചു വരുത്തി പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

മാരാകയുധങ്ങളുമായി ആയിരുന്നു സംഘം പോലീസിനെ മർദിച്ചത്. മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. അക്രമിസംഘം വാഹനത്തിനു മുന്നിൽ കയറി മാർഗ തടസം സൃഷ്ടിക്കുകയും വാഹനത്തിന്‍റെ മുകളിൽ കയറി നിന്നു അസഭ്യം വിളിച്ചും ഭീഷണിമുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തുടർന്ന് വാഹനത്തിന്‍റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. ഇതിനിടെ കൂടുതൽ പോലീസുകാർ സംഭവ സ്ഥലത്ത് എത്തിയതോടെ സംഘം ഓടി മറഞ്ഞെങ്കിലും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തു വർഷങ്ങളായി കഞ്ചാവ് കടത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങളെ ഭയന്ന് ആരും പരാതി പറയില്ല.

സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഡി. ബിജുകുമാർ, സബ് ഇൻസ്‌പെക്ടർ നിജം എന്നിവർ പറഞ്ഞു.

Related posts

Leave a Comment