പീഡനക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പോലീസിനു നേരെ ആക്രമണം: രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കൽ പുലിയൂർകോണം സ്വദേശികളായ റിയാസ് (27), നിഹാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പള്ളിക്കൽ പുലിയൂർകോണത്ത് ഒളിവിൽ കഴിയുകയായിരുന്ന അൽ അമീനെ പിടികൂടാൻ കിളികൊല്ലൂർ പോലീസ് എത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

അൽ അമീനെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റിയാസും നിഹാസും പിടിയിലായത്. പോലീസിനെ ദേഹോപദ്രവമേൽപ്പിച്ചതിനും ഒൗദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനുമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.

പള്ളിക്കൽ എസ്ഐ ഗംഗാ പ്രസാദ്, സിപിഒമാരായ ഹരീഷ്, ഷാൻ, അനീഷ്, സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts