കുട്ടനാട് സീറ്റ്: യുഡിഎഫ് അണികൾക്കിട‌യിൽ വാക്പോര് മുറുകുന്നു; പിടിമുറുക്കാൻ ജോസഫ് വിഭാഗം

ചമ്പക്കുളം: കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിലെ അണികൾക്കിടയിൽ വാക്പോര്  തുടരുമ്പോഴും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുമെന്നാണ് ജില്ലാ അധ്യക്ഷൻ ജേക്കബ് ഏബ്രഹാം നൽകുന്ന സൂചന. കുട്ടനാട് സീറ്റ് യുഡിഎഫ് കേരള കോൺഗ്രസിന് അനുവദിച്ചിട്ടുള്ളതാണെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും ഉറച്ച് വിശ്വസിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു.

1964ൽ കേരള കോൺഗ്രസ് രൂപീകൃതമായ കാലം മുതൽ തന്നെ കുട്ടനാട്ടിൽ മത്സരിച്ചിട്ടുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. അത് ഇത്തവണയും തുടരും. ഇത്തവണ വിജയം ഉറപ്പെന്നും ജോസഫ് വിഭാഗം പറയുന്നു.

കുട്ടനാട്ടിലെ കോൺഗ്രസിലെ ഒരു പറ്റം പ്രാദേശിക നേതാക്കളും സീറ്റിനായി മുറവിളി കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയായി നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ്.

കേരള കോൺഗ്രസ് വൈസ് ചെയർമാൻ റെജി ചെറിയാൻ, ജില്ലാ അധ്യക്ഷൻ ജേക്കബ് ഏബ്രഹാം എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

Related posts

Leave a Comment