പത്രികാ സമര്‍പ്പണത്തിന് ഇനി രണ്ടുനാള്‍; അസംതൃപ്തർക്കുവേണ്ടി കാത്തിരിപ്പ്; മൂന്നു മുന്നണികളിലും അന്തിമപട്ടിക വൈകുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശപത്രിക പത്രിക സമര്‍പ്പണത്തിന് ഇനി രണ്ട് നാള്‍ മാത്രം. തിങ്കളാഴ്ച വൈകുന്നേരം വരെയാണ് നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം. രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും അന്തിമമായില്ല. മൂന്ന് മുന്നണികളിലും ആശയകുഴപ്പങ്ങളും അസംതൃപ്തരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള കാത്തിരിപ്പുമാണ് അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണം.

എല്‍ഡിഎഫില്‍ നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ആശയകുഴപ്പം തുടരുകയാണ്. തിരുവനന്തപുരം , താനൂര്‍, വള്ളിക്കുന്ന്, കാസര്‍ഗോട് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനകാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വള്ളിക്കുന്നിലും കാസര്‍കോട്ടും ഐഎന്‍എല്ലിലെ പിളര്‍പ്പ് എല്‍ഡിഎഫിനെ ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രലില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം കണക്ക് കൂട്ടുന്നത്. മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള ആര്‍ജെഡിയില്‍ നിന്നും രാജി വച്ച് മത്സര സന്നദ്ധത അറിയിച്ചെങ്കിലും ആന്‍റണി രാജുവിന് സുരേന്ദ്രന്‍ പിള്ള മത്സരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.

ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് തിരുവനന്തപുരം സെന്‍ട്രല്‍. തൊണ്ടി മുതല്‍ കേസില്‍ ആന്‍റണിരാജുവിന് അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിക്കില്ല. അതിനാലാണ് ഘടകകക്ഷി നേതാവെന്ന നിലയില്‍ ആന്‍റണി രാജുവിന്‍റ അഭിപ്രായം സിപിഎം തേടിയത്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎം ആന്‍റണിരാജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് വോട്ട് പിടിച്ചെടുക്കാന്‍ കഴിവുള്ള പൊതു സ്വതന്ത്രനെയാണ് സിപിഎമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസും തേടുന്നത്. സീറ്റ് നിഷേധത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് വരുന്നവരെയും എല്‍ഡിഎഫ് പ്രതീക്ഷിക്കുകയാണ്.കോണ്‍ഗ്രസിലും അന്തിമ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആയിട്ടില്ല. ഇനിയും നിരവധി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കണ്ണൂരില്‍ കെ.സുധാകരന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ വൈകിയത് കോണ്‍ഗ്രസിന്‍റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വൈകാന്‍ ഇടയാക്കിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സുധാകരനെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ച് പാര്‍ട്ടിക്ക് വിധേയനാക്കിയത്.നിയമസഭ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്‍റെ പേര് വെട്ടിയൊ എന്നറിയില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

ഐഎന്‍ടിയുസിക്ക് സ്ഥാനാര്‍ത്ഥിപട്ടികയില്‍ പരിഗണന കിട്ടിയോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മുന്‍പ് പദവി വഹിച്ചവര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു. ഐഎന്‍ടിയുസി യുടെ യോഗത്തിന് ശേഷം തന്‍റെ നിലപാട് വ്യക്തമാക്കുമെന്നാണ് ചന്ദ്രശേഖറിന്‍റെ അഭിപ്രായം. ചടയമംഗലം സീറ്റിലാണ് ചന്ദ്രശേഖരെ പരിഗണിച്ചിരുന്നത്. പുനലൂര്‍, പാറശാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കാത്തിരിപ്പ് തുടരുന്നുണ്ട്. ഇനി പത്ത് സീറ്റുകളില്‍ കൂടി ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, ചിറയിന്‍കീഴ്, അടൂര്‍, പുതുപ്പള്ളി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ളത്.

  • എം. സുരേഷ്ബാബു

Related posts

Leave a Comment