അമ്പലത്തില്‍ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി, കാഴ്ചവച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക്, അഗളിയില്‍ ആദിവാസിബാലികയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ യുവതി പിടിയില്‍

പാലക്കാട് അട്ടപ്പാടിയില്‍ പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പല ഭാഗത്തെത്തിച്ച് പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതൂര്‍ അമ്പലത്തില്‍ ഉത്സവം കാണാനെന്നു പറഞ്ഞ് ഇരുപതുകാരിയായ യുവതി കുട്ടിയെ കഴിഞ്ഞ 19ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

22ന് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീ രേശനെ സമീപിച്ചു. ബ്ലോക്ക് പ്രസിഡന്റും മാതാവും അഗളി ഡിവൈഎസ്പി സുജിത്ദാസിനു പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒമ്പതു പട്ടികവര്‍ഗക്കാരായ യുവാക്കളും കുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവതിയും മറ്റു രണ്ടുപേരുമാണ്് പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മട്ടത്തുകാട് വിജനപ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അഗളി ഡിവൈഎസ്പി സുജിത് ദാസ്, ഷോളയൂര്‍ എസ്‌ഐ രാജേഷ് അയോടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts