കടുത്തുരുത്തി: ഏത്തവാഴ കൃഷിചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വില താണതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പ്രതീക്ഷയോടെ ഏത്തവാഴ കൃഷിചെയ്ത നല്ലൊരു വിഭാഗം കര്‍ഷകരാണ് വിലയിടിവിനെത്തുടര്‍ന്ന് കണ്ണീർക്കയ ത്തിലായിരി ക്കുന്നത്. മാസങ്ങളോളം മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ വാഴക്കുലകള്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍.
വാഴക്കുലകള്‍ കൊടുക്കാനാവാതെവന്നതോടെ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ക്രിസ്മസ, പുതുവത്സരകാലത്ത് ഏത്തക്കുലയുടെ ഉപയോഗം വര്‍ധിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നേരേ തിരിച്ചാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷത്തെ അവസാന പ്രതീക്ഷയും നശിച്ച നിലയിലാണ് കര്‍ഷകര്‍. വിലയിടിവുമൂലം ഏത്തവാഴ കര്‍ഷകര്‍ കനത്ത സാമ്പത്തിക ബാധ്യതയിലാണ്. കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
10 കിലോഗ്രാം തൂക്കം വരുന്ന വാഴക്കുലയ്ക്ക് പരമാവധി 250 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. കര്‍ഷകര്‍ മൂപ്പെത്തിയ വാഴക്കലുകള് വെട്ടി വിഎഫ്പിസിയുടെ മുന്നിലെത്തിച്ചിട്ട് പണത്തിനായി നെല്ക്കര്ഷകരെപോലെ കാത്തിരിക്കുകയാ ണ്.
