പതിനൊന്നാം വയസ്സു മുതല്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമ ! ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ പോപ്പ് ഗായിക

സെലിബ്രിറ്റികള്‍ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്നു പറയുന്നത് എപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇതില്‍ ചിലതൊക്കെ വിവാദമാകാറുമുണ്ട്.

ഏറ്റവും ഒടുവില്‍ പ്രശസ്ത പോപ് ഗായിക ബില്ലി എയ്ലിഷിന്റെ ഒരു തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്.

താന്‍ ചെറുപ്പത്തില്‍ തന്നെ പോണോഗ്രാഫിക്ക് അടിമയായതിനെ കുറിച്ചായിരുന്നു ബില്ലിയുടെ ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍.

ഒരു റേഡിയോ ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്ഥിരമായി പോണ്‍ വിഡിയോകള്‍ കണ്ടത് തന്നെ ആകെ തകര്‍ത്തതായും ബില്ലി പറയുന്നു.

തനിക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങളുണ്ടായതായും ബില്ലി എയ്ലിഷ് പറയുന്നു. പതിനൊന്നു വയസ്സു മുതല്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നതായും ബില്ലി വ്യക്തമാക്കി.

‘ അശ്ലീലം എന്നത് അപമാനമായി തന്നെ കാണുന്നു. സത്യസന്ധമായി പറയട്ടെ. ഞാന്‍ ധാരാളം പോണ്‍ വിഡിയോകള്‍ കണ്ടിരുന്നു.

പതിനൊന്നു വയസ്സു മുതല്‍ അശ്ലീല വീഡിയോ കണ്ടു. അതിവൈകൃതമായ ചില ലൈംഗിക വിഡിയോകള്‍ കണ്ടതിലൂടെ എനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായി.

ദുസ്വപ്നങ്ങള്‍ കാണുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. ചിന്തകളെ ബാധിച്ചു. ‘ ബില്ലി എയ്ലിഷ് പറയുന്നു.

ലൈംഗികതയെ സംബന്ധിച്ച തന്റെ ധാരണ മാറ്റി എന്നു മാത്രമല്ല. നെഗറ്റീവായാണ് ഈ വിഡിയോകള്‍ തന്നെ സ്വാധീനിച്ചതെന്നും താരം വ്യക്തമാക്കി.

‘നിങ്ങള്‍ക്കറിയുമോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് ആദ്യകാലങ്ങളില്‍ എന്താണ് ശരിയായ രീതി എന്ന് എനിക്ക് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഏത് കാര്യങ്ങളോടാണ് ‘No’ പറയേണ്ടതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. ഈ രീതികളാണ് എന്നെ ആകര്‍ഷിക്കേണ്ടതെന്ന് ഞാന്‍ കരുതിയിരുന്നു. ‘ ബില്ലി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ തനിക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും ബില്ലി ഐലിഷ് അഭിമുഖത്തില്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തതിനാലാണ് കോവിഡിനെ പ്രതിരോധിക്കാന്‍ തനിക്ക് സാധിച്ചതെന്നും ബില്ലി വ്യക്തമാക്കി.

Related posts

Leave a Comment