ഏറ്റുമാനൂർ: ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ മാറ്റിയതോടെ പകൽ സമയങ്ങളിലെ ഏറ്റുമാനുർ ടൗണിലെ ഗതാഗതക്കുരുക്ക് വീണ്ടും മുറുകുന്നു. വർഷങ്ങളായി ഏറ്റുമാനൂരിനെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ള വിദഗ്ദ സംഘം നടത്തിയ ഗതാഗത പരീഷ്ക്കാരമാണ് കഴിഞ്ഞ ആഴ്ച മാറ്റിയത്സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മിക്കവാറും ദിവസങ്ങളിലും നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്.
ഏറ്റൂമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് ഏറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷൻ വരെയും പാല റോഡിൽ പുതിയ ബൈപ്പാസിന് സമീപം വരെയും നീളുകയാണ്. സെൻട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇന്നേവരെ തെളിയിച്ചിട്ടില്ല. സെട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി ഹോം ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടങ്കിലും പകൽ സമയങ്ങളിൽ ഇവർക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് തിരക്ക്.
സമാനമായ രീതിയിൽ തന്നെയാണ് തെള്ളകം ജംഗ്ഷനിലെയും ഗതാഗതകുരുക്ക് ജംഗ്ഷനിൽ ബസുകൾക്ക് നിർത്താനാവശ്യമായ ബസ് ബേ സൗകര്യമില്ലാത്തതാണ് മിക്കവാറും തെള്ളകം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണം. വൈകുന്നേരം സമയങ്ങളിൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.