മുലപ്പാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും ! മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കോവിഡില്‍ നിന്നും മുക്തയായി; രക്ഷയായത് മുലപ്പാലെന്ന് നിഗമനം…

മുലപ്പാല്‍ കോവിഡിനെ ചെറുക്കാന്‍ പര്യാപ്തമെന്ന് സൂചന. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ഉത്തര്‍പ്രദേശിലെ അമ്മയും കുഞ്ഞുമാണ് ഈ നിഗമനത്തിന് ആധാരം.

ഏപ്രില്‍ 12-നാണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുപ്പതുകാരിയായ അമ്മ യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.

കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം അമ്മയെ വൈറസ് ബാധിച്ചിരുന്നുമില്ല.

സ്വാഭാവികമായും കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതിരിക്കാനായി ഡോക്ടര്‍മാരുടെ ശ്രമം മുഴുവനും.

കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ളതിനാല്‍ അമ്മയെയും ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ ഒപ്പം നിര്‍ത്തി.

‘ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതെ നോക്കുക എന്നുള്ളതായിരുന്നു.

കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എല്ലാ മുന്‍കരുതലുകളുമെടുത്ത് അമ്മ കുഞ്ഞിനെ പരിചരിച്ചു.

കുഞ്ഞിന് പനിയല്ലാതെ ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ പാരസെറ്റമോള്‍ നല്‍കിയിരുന്നു.

മുലപ്പാല്‍ കുടിക്കുന്നതിലൂടെ സ്വയം പ്രതിരോധശേഷി വര്‍ധിച്ചതിനെ തുടര്‍ന്ന് മറ്റു മരുന്നുകളില്ലാതെ കുഞ്ഞ് സുഖം പ്രാപിച്ചു.’ ബിആര്‍ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറയുന്നു.

കുഞ്ഞിന് അസുഖം ഭേദമായതോടെ ശനിയും ഞായറും വീണ്ടും ഇവരുടെ സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തു.

രണ്ടു പരിശോധനയിലും നെഗറ്റീവാണ് എന്ന് കണ്ടതോടെ ഇവരെ ഞായറാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

വീട്ടിലെത്തിയാലും പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുത്തിട്ടുണ്ട്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍
കൈയടികളോടെയാണ് അമ്മയെയും കുഞ്ഞിനെയും യാത്രയാക്കിയത്.

Related posts

Leave a Comment