രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം. തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്. ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ. അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന…
Read MoreCategory: Agriculture
ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ വിജയഗാഥ എഴുതി സുമിത പ്രസാദ്
പുല്ലാട്: ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ സുമിത പ്രസാദിനു വിജയഗാഥ. അടുക്കളത്തോട്ടം മുറ്റത്തേക്കു മാറ്റിയപ്പോള്‍ കാബേജ്, കോളിഫ്ളവര്‍, തക്കാളി, പച്ചമുളക്, കോവല്‍ , പയര്‍, വെണ്ടക്ക, വഴുതനങ്ങ തുടങ്ങിയവയെല്ലാം ആവശ്യംപോലെ വിളവെടുത്തു വരികയാണ്. പുല്ലാട് കൃഷ്ണപ്രസാദത്തില്‍ സുമിത പ്രസാദ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവിധയിനം കൃഷിരീതികള്‍ പരീക്ഷിച്ചുവരികയാണ്. ഇക്കാലയളവില്‍ സ്വന്തം വീട്ടാവശ്യത്തിനും അയല്വാസികള്ക്കുമൊക്കെ ആവശ്യമായ പച്ചക്കറി പൂര്‍ണമായി ഉത്പാദിപ്പിക്കുന്നുണ്ട്. പത്തനംതിട്ട എല്‍ഐസിയുടെ എംഡിആര്‍ടി മെംബര്‍കൂടിയായ സുമിത തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായിട്ടാണ് ആവശ്യക്കാര്‍ക്കു നല്‍കുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേമ്പ്, ചേമ്പ് തുടങ്ങിയവയും വീടിനോടു ചേര്‍ന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. ഭര്‍ത്താവ് പ്രസാദ് കുമാര്‍ വിദേശത്താണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുയാണ് മകള്‍ അനഘ പ്രസാദ്. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് അര്ജുന് പി. നായരാണ് അമ്മയെ കൃഷിയില്‍ സഹായിക്കാനുള്ളത്.…
Read Moreചേനയ്ക്കും ചേമ്പിനും വിലയില്ല; കർഷകർ പ്രതിസന്ധിയിൽ; ലാഭം കൊയ്ത് കച്ചവടക്കാര്‍
കോട്ടയം: വിളവെടുപ്പ് സീസണ് എത്തിയപ്പോള്‍ ചേന, ചേമ്പ്, കാച്ചില്, കിഴങ്ങ് വില ഇടിഞ്ഞു. ന്യായവിലയ്ക്ക് നടീല്‍ വിളവുകള്‍ വില്ക്കാന് വിപണിയില്ലാതെ കര്‍ഷകര്‍ വലയുന്നു. അതേസമയം കടകമ്പോളങ്ങളില്‍ ഇവ ഇപ്പോഴും ഉയര്‍ന്ന വിലയിലാണ് വില്പന. ഒരു വര്‍ഷത്തെ കര്‍ഷകരുടെ അധ്വാനത്തിന്റെ ലാഭം ഒരു ദിവസംകൊണ്ട് കച്ചവടക്കാര്‍ പെട്ടിയിലാക്കുന്ന സാഹചര്യമാണ് നിലിവില്‍. ചേനയ്ക്ക് 80, ചേമ്പ് 60, കാച്ചില് 40 നിരക്കിലാണ് കടകളില്‍ വില്പന. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ അന്‍പതു രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ചേനക്ക് മുപ്പതു രൂപയും എഴുപതുരുപായില് മുകളില്‍ ഉണ്ടായിരുന്ന ചേമ്പിന് നാല്‍പ്പതു രുപായില് താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കാച്ചിലിന് കഴിഞ്ഞ വര്‍ഷം അന്‍പതു രുപയുണ്ടായിരുന്നത് 25 രൂപയായി. പച്ച മഞ്ഞള്‍ കിലോയ്ക്ക് 30 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇഞ്ചിക്ക് 150 രൂപ വിലയുണ്ടെങ്കിലു ചീയല്‍ രോഗം മൂലം വിളവ് മോശമാണ്. വിളവുകള്‍ രണ്ടു മാസം…
Read Moreപൈനാപ്പിള്‍ മധുരം നിറച്ചു; കൃഷിയുടെ രസതന്ത്രമറിഞ്ഞ് യുവകര്ഷകന്
തൊടുപുഴ: പുതുതലമുറ തൊഴില്‍തേടി വിദേശത്തേക്ക് ചേക്കേറുമ്പോള്‍ മണ്ണില്‍ പൊന്നുവിളയിച്ച് വിജയഗാഥ രചിക്കുകയാണ് യുവകര്‍ഷകനായ തൊടുപുഴ സ്വദേശി അറയ്ക്കല്‍ അനില്‍ ആന്‍ഡ്രൂസ്. പൈനാപ്പിള്‍ കൃഷിയിലൂടെ മികച്ച വരുമാനവും ഇതോടൊപ്പം സ്വയംതൊഴിലും കണ്ടെത്തി ജീവിതത്തില്‍ മധുരം നിറയ്ക്കുകയാണ് ഈ യുവ സംരംഭകന്. ചെറുപ്പത്തില്‍തന്നെ കൃഷിയോട് അഭിനിവേശം ഉണ്ടായിരുന്ന ഇദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. മൂന്നേക്കറിലായിരുന്നു തുടക്കം. ഇതു വിജയിച്ചതോടെ കൃഷിയുടെ വിസ്തൃതിയും വര്‍ധിപ്പിച്ചു. നാട്ടില്‍ കൂടുതല്‍ സ്ഥലം കൃഷിക്കായി ലഭിക്കാതെ വന്നതോടെയാണ് മറ്റിടങ്ങളിലേക്ക് തിരിഞ്ഞത്. നിലവില്‍ 70ഓളം ഏക്കറില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നുണ്ട്. റാന്നി, പത്തനംതിട്ട, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കൃഷി കൂടുതലായും നടത്തുന്നത്. നല്ല വില നല്കി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.ദിവസവും 20ഓളം തൊഴിലാളികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ക്ക് പ്രതിമാസം 15,000 രൂപയ്ക്കു പുറമെ…
Read Moreവിപണി കൈയടക്കി മറുനാടന്‍ വാഴക്കുലകള്‍; നാടന്‍ കുലകള്‍ വാങ്ങാനും ആളില്ല
പത്തനംതിട്ട: മറുനാടന്‍ വാഴക്കുലകള്‍ വിപണി കൈയടക്കിയതോടെ കര്‍ഷകര്‍ക്കു ദുരിതം. ഉത്പാദിപ്പിക്കുന്ന വാഴക്കുലകള്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ കൃഷി തന്നെ നഷ്ടത്തിലായെന്ന് കര്‍ഷകർ. ഏത്തക്കുല വിപണിയാണ് കൂടുതലായി തകര്‍ന്നത്. പൂവൻ, ഞാലിപ്പൂവന്, റോബസ്റ്റ, പാളയംകോടൻ, ചെങ്കദളി തുടങ്ങിയ നാടന്‍ വാഴക്കുലകള്‍ക്കും വിലയില്ല. കര്‍ണാടക, മേട്ടുപ്പാളയം മേഖലകളില്‍ നിന്നുള്ള ഏത്തവാഴക്കുലകള്‍ എത്തിയതോടെയാണ് നാടന്‍ കുലകളുടെ വിപണി തകര്‍ന്നത്. ഏത്തക്കുല റോഡില്‍ തരംപോലെ വിലയിട്ടു വില്‍ക്കുകയാണ്. കിലോഗ്രാമിന് 35 – 40 നിരക്കിലാണ് വില്പന. നാടന്‍ കുലകള്‍ക്ക് കര്‍ഷകര്‍ക്ക് 40 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് 20 രൂപയിലേക്ക് താഴ്ന്നു. എന്നാല്‍ നാടന്‍ ഏത്തക്കായ വിപണിയില്‍ 60 രൂപയ്ക്കു വില്ക്കാന് വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്.ഏത്തക്കുല വെട്ടി വിപണിയില്‍ കൊണ്ടു ചെന്നാല്‍ ചെലവ് കാശ് പോലും കിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വാഴക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉത്പാദന ച്ചെലവ് വരുമ്പോള്‍ കുലയ്ക്ക് കര്‍ഷകര്‍ക്ക്…
Read Moreകിഴിവിന്റെ പേരിൽ നെല്ല് സംഭരിക്കുന്നില്ല; തലയാഴത്തും മുണ്ടാറിലും കെട്ടിക്കിടക്കുന്നത് 1000 ടൺ!
തലയാഴം: കൊയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ലിലെ ഈർപ്പത്തിലെ കിഴിവിന്റെ പേരിൽ തർക്കമുന്നയിച്ച് മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെത്തുടർന്ന് 1000 ടണ്ണോളം നെല്ല് കെട്ടിക്കിടക്കുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളെ വേർതിരിക്കുന്ന കെവി കനാലിന്റെ ഇരുവശങ്ങളിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. മുണ്ടാറിലെ കിണറ്റുകര, തട്ടാപറമ്പ്, പറമ്പൻകരി, തമ്പാൻ ബ്ലോക്ക്, 54ബ്ലോക്ക്, ജോണി ബ്ലോക്ക്, കങ്ങഴ കോളനി ബ്ലോക്ക്, മുണ്ടാർ ഒന്ന്, തലയാഴത്തെ മുണ്ടാർ അഞ്ച്, മുപ്പത് തുടങ്ങി 11 പാടശേഖരളിലായി 300 കർഷകരുടെ നെല്ലാണ് എട്ടു മുതൽ 10 വരെ കിഴിവ് വേണമെന്ന മില്ലുകാരുടെ വിലപേശൽമൂലം സംഭരിക്കാനാവാതെ പാടത്ത് കിടക്കുന്നത്. കനാലിനേക്കാൾ താഴ്ന്ന നിലങ്ങളായതിനാൽ ഉറവ വന്ന് നെല്ല് നനഞ്ഞു നശിക്കാതിതിരിക്കാൻ പാടശേഖര സമിതികൾ കൊയ്ത്ത് കഴിഞ്ഞിട്ടും അധിക തുക നൽകി ഡ്രൈവറെ നിയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാണ് വിളവ് സംരക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ കൊയ്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്.…
Read Moreറബറിന് 200 രൂപ ഉറപ്പില്ല, വെബ്സൈറ്റ് അടഞ്ഞുതന്നെ; താങ്ങുവില പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഹസനം മാത്രം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ താങ്ങുവില വര്‍ധന പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പു മുതലെടുപ്പിനുള്ള പ്രഹസനം മാത്രമായി. തെരഞ്ഞെടുപ്പു പരാജയത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്ത് 200 രൂപ താങ്ങുവില നല്കാന് സാധ്യതയില്ല. ഉയര്‍ന്ന വില ലഭിക്കാന്‍ വേണ്ട ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് 2025 അവസാനിക്കുമ്പോഴും തുറന്നിട്ടില്ല. നവംബര്‍ ഒന്നുമുതല്‍ ഉയര്‍ന്ന വില നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും റബര്‍ വിറ്റതിന്റെ ബില്ലുകള്‍ സമര്‍പ്പിക്കേണ്ടതും റബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് മുഖാന്തരമാണ്. വിപണിവിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ അനുവദിക്കുക. നേരത്തെ 180 രൂപയായിരുന്നു താങ്ങുവില. ഇക്കൊല്ലം റബറിന് ശരാശരി 175 രൂപ വിലയുണ്ടായിരുന്നതിനാല്‍ കര്‍ഷകര്‍ പുതുതായി റബര്‍ ഉത്പാദന പ്രോത്സാഹനപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്തവര്‍ പുതുക്കുകയോ ചെയ്തിട്ടില്ല. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ രജിസ്ട്രേഷന്…
Read Moreനഷ്ടപരിഹാര തുക ഒരുവർഷമായിട്ടും കിട്ടിയില്ല; പുഞ്ചകൃഷി ഉപേക്ഷിക്കാൻ നെടുമുടിയിലെ കർഷകർ
രാമങ്കരി: കഴിഞ്ഞ പ്രാവശ്യത്തെ പുഞ്ചകൃഷി ഓരുവെള്ളം കയറി നശിച്ചതിനെത്തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് ഒരുവർഷം പിന്നിട്ടിട്ടും നടപടിയില്ല. അതിനാൽ ഇപ്രാവശ്യം തങ്ങൾ പുഞ്ചകൃഷി ഉപേക്ഷിക്കുകയാണന്ന് പ്രഖ്യാപിച്ച് കർഷകർ.കുട്ടനാട്ടിലെ പ്രധാന കൃഷിഭവനുകളിലൊന്നായ നെടുമുടി കൃഷിഭവന് കീഴിൽ വരുന്ന നിരവധി പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഴയകരി, മുട്ടനാവേലി, പുളിക്കക്കാവ്, മാത്തൂർ, വെണ്ണേലി തുടങ്ങി നൂറ് കണക്കിന് ഹെക്ടർ വരുന്ന പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഇറക്കാതെ മാറിനിൽക്കാൻ തയാറായിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം ആയിരക്കണക്കിന് രൂപ ചെലവിട്ടാണ് ഇവർ കൃഷി ഇറക്കിയിരുന്നത്. വിളവെടുപ്പിന് മുന്നേതന്നെ തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഓരുവെള്ളം കയറി കൃഷി പൂർണമായും നശിക്കുകയായിരുന്നു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചാൽ ഇൻഷ്വറൻസ് ആനൂകൂല്യം ലഭിക്കുന്നതിന് പണം കൃഷിഭവനുകൾ മുഖേനെ നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും ഇവർക്ക് നയാപൈസ പോലും നല്കാൻ അധികൃതർ തയാറായിട്ടില്ല. തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി ഇനി…
Read Moreഇലക്ഷൻ ഫലം വന്നു; നെല്ലുവില നൽകാതെ സർക്കാർ വഞ്ചിച്ചെന്നു കർഷകർ
കോട്ടയം: നെല്‍കര്‍ഷകരെ സര്‍ക്കാര്‍ ശരിക്കും പറ്റിച്ചതായി കര്‍ഷകര്‍. സപ്ലൈകോ വഴി വിറ്റ നെല്ലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ പണം കൊടുത്തെന്നും ഇലക്ഷനുശേഷം ബാങ്കില്‍ നയാ പൈസ ലഭിച്ചിട്ടില്ലെന്നും ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പണത്തിനായി കാത്തിരിക്കേണ്ടി വരുമോയെന്നാണ് കര്‍ഷകരുടെ ചോദ്യം. വിറ്റ നെല്ലിന് പാഡി ഓഫീസര്‍ നല്കിയ പിആര്‍എസ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ബാങ്കില്‍ നല്കിയ കര്‍ഷകര്‍ക്ക് പണം കിട്ടി. പന്ത്രണ്ടാം തീയതിക്കുശേഷം പിആര്‍എസ് കൊടുത്തവര്‍ക്ക് പണമില്ലെന്നാണ് പരാതി. കര്‍ഷകര്‍ തുടരെ ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ പണം വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുക. ഈര്‍പ്പമില്ലാത്ത നെല്ല് ക്വിന്റലിന് നാലും അഞ്ചും കിലോ കിഴിവു നല്‍കിയാണ് മില്ലുകാര്‍ സംഭരിക്കുന്നത്. ഇത്തരത്തില്‍ ഓരോ ക്വിന്റലിനും 150 രൂപ വരെയാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം. മഴമൂലം കച്ചി ചീഞ്ഞു പോയതിനാല്‍ കച്ചയില്‍നിന്നുള്ള വരുമാനവും കര്‍ഷകര്‍ക്ക് നഷ്ടമായി. ഒ…
Read Moreഏത്തക്കായ്ക്കു വിലയിടിഞ്ഞു; കര്‍ഷകര്‍ ദുരിതത്തിൽ
കോട്ടയം: ഏത്തക്കായ്ക്കു വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കടം വാങ്ങിയും സ്വര്‍ണം പണയംവച്ചുമാണ് കര്‍ഷകര്‍ ഏത്തവാഴ കൃഷിയിറക്കിയത്. സകല വിളകള്‍ക്കും വിലയില്ലാതെ വന്നതോടെ കര്‍ഷകരുടെ അവസാന പ്രതീക്ഷയായിരുന്നു ഏത്തവാഴകൃഷി. ജില്ലയിലെ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കത്തക്ക രീതിയിലാണ് കൃഷിചെയ്യുന്നത് ശബരിമല സീസണ് ആയതിനാല്‍ നല്ല വില ലഭിക്കേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം വില 30 രൂപയായി കൂപ്പുകുത്തിയതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. അടുത്ത വര്‍ഷം ജനുവരി പകുതിയോടെ ജില്ലയിലെ ഏത്തവാഴ വിളവെടുപ്പ് പൂര്‍ണമായും തീരും. ഇതോടെ വില കുത്തനെ ഉയരുകയും ചെയ്യും. ഈ സാഹചരൃത്തില്‍ പ്രദേശിക തലത്തില്‍ വലിയ സംഭരണശേഷിയുള്ള ശീതീകരണ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയാല്‍ വിപണിയില്‍ വിലയുള്ള സമയത്ത് വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഇതുസംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളിൽ സമ്മര്‍ദം ചെലുത്താന്‍ കര്‍ഷക…
Read More