പത്തനംതിട്ട: മറുനാടന്‍ വാഴക്കുലകള്‍ വിപണി കൈയടക്കിയതോടെ കര്‍ഷകര്‍ക്കു ദുരിതം. ഉത്പാദിപ്പിക്കുന്ന വാഴക്കുലകള്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ കൃഷി തന്നെ നഷ്ടത്തിലായെന്ന് കര്‍ഷകർ. ഏത്തക്കുല വിപണിയാണ് കൂടുതലായി തകര്‍ന്നത്. പൂവൻ, ഞാലിപ്പൂവന്, റോബസ്റ്റ, പാളയംകോടൻ, ചെങ്കദളി തുടങ്ങിയ നാടന്‍ വാഴക്കുലകള്‍ക്കും വിലയില്ല. കര്‍ണാടക, മേട്ടുപ്പാളയം മേഖലകളില്‍ നിന്നുള്ള ഏത്തവാഴക്കുലകള്‍ എത്തിയതോടെയാണ് നാടന്‍ കുലകളുടെ വിപണി തകര്‍ന്നത്. ഏത്തക്കുല റോഡില്‍ തരംപോലെ വിലയിട്ടു വില്‍ക്കുകയാണ്. കിലോഗ്രാമിന് 35 – 40 നിരക്കിലാണ് വില്പന. നാടന്‍ കുലകള്‍ക്ക് കര്‍ഷകര്‍ക്ക് 40 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് 20 രൂപയിലേക്ക് താഴ്ന്നു. എന്നാല്‍ നാടന്‍ ഏത്തക്കായ വിപണിയില്‍ 60 രൂപയ്ക്കു വില്ക്കാന് വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്.ഏത്തക്കുല വെട്ടി വിപണിയില്‍ കൊണ്ടു ചെന്നാല്‍ ചെലവ് കാശ് പോലും കിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വാഴക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉത്പാദന ച്ചെലവ് വരുമ്പോള്‍ കുലയ്ക്ക് കര്‍ഷകര്‍ക്ക്…
Read MoreCategory: Agriculture
കിഴിവിന്റെ പേരിൽ നെല്ല് സംഭരിക്കുന്നില്ല; തലയാഴത്തും മുണ്ടാറിലും കെട്ടിക്കിടക്കുന്നത് 1000 ടൺ!
തലയാഴം: കൊയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ലിലെ ഈർപ്പത്തിലെ കിഴിവിന്റെ പേരിൽ തർക്കമുന്നയിച്ച് മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെത്തുടർന്ന് 1000 ടണ്ണോളം നെല്ല് കെട്ടിക്കിടക്കുന്നു. തലയാഴം, കല്ലറ പഞ്ചായത്തുകളെ വേർതിരിക്കുന്ന കെവി കനാലിന്റെ ഇരുവശങ്ങളിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. മുണ്ടാറിലെ കിണറ്റുകര, തട്ടാപറമ്പ്, പറമ്പൻകരി, തമ്പാൻ ബ്ലോക്ക്, 54ബ്ലോക്ക്, ജോണി ബ്ലോക്ക്, കങ്ങഴ കോളനി ബ്ലോക്ക്, മുണ്ടാർ ഒന്ന്, തലയാഴത്തെ മുണ്ടാർ അഞ്ച്, മുപ്പത് തുടങ്ങി 11 പാടശേഖരളിലായി 300 കർഷകരുടെ നെല്ലാണ് എട്ടു മുതൽ 10 വരെ കിഴിവ് വേണമെന്ന മില്ലുകാരുടെ വിലപേശൽമൂലം സംഭരിക്കാനാവാതെ പാടത്ത് കിടക്കുന്നത്. കനാലിനേക്കാൾ താഴ്ന്ന നിലങ്ങളായതിനാൽ ഉറവ വന്ന് നെല്ല് നനഞ്ഞു നശിക്കാതിതിരിക്കാൻ പാടശേഖര സമിതികൾ കൊയ്ത്ത് കഴിഞ്ഞിട്ടും അധിക തുക നൽകി ഡ്രൈവറെ നിയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചാണ് വിളവ് സംരക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ കൊയ്ത നെല്ലാണ് കെട്ടിക്കിടക്കുന്നത്.…
Read Moreറബറിന് 200 രൂപ ഉറപ്പില്ല, വെബ്സൈറ്റ് അടഞ്ഞുതന്നെ; താങ്ങുവില പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഹസനം മാത്രം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ താങ്ങുവില വര്‍ധന പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പു മുതലെടുപ്പിനുള്ള പ്രഹസനം മാത്രമായി. തെരഞ്ഞെടുപ്പു പരാജയത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്ത് 200 രൂപ താങ്ങുവില നല്കാന് സാധ്യതയില്ല. ഉയര്‍ന്ന വില ലഭിക്കാന്‍ വേണ്ട ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് 2025 അവസാനിക്കുമ്പോഴും തുറന്നിട്ടില്ല. നവംബര്‍ ഒന്നുമുതല്‍ ഉയര്‍ന്ന വില നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും റബര്‍ വിറ്റതിന്റെ ബില്ലുകള്‍ സമര്‍പ്പിക്കേണ്ടതും റബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് മുഖാന്തരമാണ്. വിപണിവിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ അനുവദിക്കുക. നേരത്തെ 180 രൂപയായിരുന്നു താങ്ങുവില. ഇക്കൊല്ലം റബറിന് ശരാശരി 175 രൂപ വിലയുണ്ടായിരുന്നതിനാല്‍ കര്‍ഷകര്‍ പുതുതായി റബര്‍ ഉത്പാദന പ്രോത്സാഹനപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്തവര്‍ പുതുക്കുകയോ ചെയ്തിട്ടില്ല. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ രജിസ്ട്രേഷന്…
Read Moreനഷ്ടപരിഹാര തുക ഒരുവർഷമായിട്ടും കിട്ടിയില്ല; പുഞ്ചകൃഷി ഉപേക്ഷിക്കാൻ നെടുമുടിയിലെ കർഷകർ
രാമങ്കരി: കഴിഞ്ഞ പ്രാവശ്യത്തെ പുഞ്ചകൃഷി ഓരുവെള്ളം കയറി നശിച്ചതിനെത്തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന് ഒരുവർഷം പിന്നിട്ടിട്ടും നടപടിയില്ല. അതിനാൽ ഇപ്രാവശ്യം തങ്ങൾ പുഞ്ചകൃഷി ഉപേക്ഷിക്കുകയാണന്ന് പ്രഖ്യാപിച്ച് കർഷകർ.കുട്ടനാട്ടിലെ പ്രധാന കൃഷിഭവനുകളിലൊന്നായ നെടുമുടി കൃഷിഭവന് കീഴിൽ വരുന്ന നിരവധി പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്. പഴയകരി, മുട്ടനാവേലി, പുളിക്കക്കാവ്, മാത്തൂർ, വെണ്ണേലി തുടങ്ങി നൂറ് കണക്കിന് ഹെക്ടർ വരുന്ന പാടശേഖരങ്ങളിലെ കർഷകരാണ് ഇക്കുറി പുഞ്ചകൃഷി ഇറക്കാതെ മാറിനിൽക്കാൻ തയാറായിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം ആയിരക്കണക്കിന് രൂപ ചെലവിട്ടാണ് ഇവർ കൃഷി ഇറക്കിയിരുന്നത്. വിളവെടുപ്പിന് മുന്നേതന്നെ തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഓരുവെള്ളം കയറി കൃഷി പൂർണമായും നശിക്കുകയായിരുന്നു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചാൽ ഇൻഷ്വറൻസ് ആനൂകൂല്യം ലഭിക്കുന്നതിന് പണം കൃഷിഭവനുകൾ മുഖേനെ നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും ഇവർക്ക് നയാപൈസ പോലും നല്കാൻ അധികൃതർ തയാറായിട്ടില്ല. തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി ഇനി…
Read Moreഇലക്ഷൻ ഫലം വന്നു; നെല്ലുവില നൽകാതെ സർക്കാർ വഞ്ചിച്ചെന്നു കർഷകർ
കോട്ടയം: നെല്‍കര്‍ഷകരെ സര്‍ക്കാര്‍ ശരിക്കും പറ്റിച്ചതായി കര്‍ഷകര്‍. സപ്ലൈകോ വഴി വിറ്റ നെല്ലിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ പണം കൊടുത്തെന്നും ഇലക്ഷനുശേഷം ബാങ്കില്‍ നയാ പൈസ ലഭിച്ചിട്ടില്ലെന്നും ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പണത്തിനായി കാത്തിരിക്കേണ്ടി വരുമോയെന്നാണ് കര്‍ഷകരുടെ ചോദ്യം. വിറ്റ നെല്ലിന് പാഡി ഓഫീസര്‍ നല്കിയ പിആര്‍എസ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ബാങ്കില്‍ നല്കിയ കര്‍ഷകര്‍ക്ക് പണം കിട്ടി. പന്ത്രണ്ടാം തീയതിക്കുശേഷം പിആര്‍എസ് കൊടുത്തവര്‍ക്ക് പണമില്ലെന്നാണ് പരാതി. കര്‍ഷകര്‍ തുടരെ ബാങ്കില്‍ അന്വേഷിക്കുമ്പോള്‍ പണം വന്നിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുക. ഈര്‍പ്പമില്ലാത്ത നെല്ല് ക്വിന്റലിന് നാലും അഞ്ചും കിലോ കിഴിവു നല്‍കിയാണ് മില്ലുകാര്‍ സംഭരിക്കുന്നത്. ഇത്തരത്തില്‍ ഓരോ ക്വിന്റലിനും 150 രൂപ വരെയാണ് കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം. മഴമൂലം കച്ചി ചീഞ്ഞു പോയതിനാല്‍ കച്ചയില്‍നിന്നുള്ള വരുമാനവും കര്‍ഷകര്‍ക്ക് നഷ്ടമായി. ഒ…
Read Moreഏത്തക്കായ്ക്കു വിലയിടിഞ്ഞു; കര്‍ഷകര്‍ ദുരിതത്തിൽ
കോട്ടയം: ഏത്തക്കായ്ക്കു വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കടം വാങ്ങിയും സ്വര്‍ണം പണയംവച്ചുമാണ് കര്‍ഷകര്‍ ഏത്തവാഴ കൃഷിയിറക്കിയത്. സകല വിളകള്‍ക്കും വിലയില്ലാതെ വന്നതോടെ കര്‍ഷകരുടെ അവസാന പ്രതീക്ഷയായിരുന്നു ഏത്തവാഴകൃഷി. ജില്ലയിലെ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കത്തക്ക രീതിയിലാണ് കൃഷിചെയ്യുന്നത് ശബരിമല സീസണ് ആയതിനാല്‍ നല്ല വില ലഭിക്കേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം വില 30 രൂപയായി കൂപ്പുകുത്തിയതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. അടുത്ത വര്‍ഷം ജനുവരി പകുതിയോടെ ജില്ലയിലെ ഏത്തവാഴ വിളവെടുപ്പ് പൂര്‍ണമായും തീരും. ഇതോടെ വില കുത്തനെ ഉയരുകയും ചെയ്യും. ഈ സാഹചരൃത്തില്‍ പ്രദേശിക തലത്തില്‍ വലിയ സംഭരണശേഷിയുള്ള ശീതീകരണ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയാല്‍ വിപണിയില്‍ വിലയുള്ള സമയത്ത് വില്‍പ്പന നടത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഇതുസംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളിൽ സമ്മര്‍ദം ചെലുത്താന്‍ കര്‍ഷക…
Read Moreനെൽകൃഷിക്ക് ചെലവു വർധിക്കുന്നു; എവിടെ വളം സബ്സിഡി?
ചമ്പക്കുളം: നെൽകൃഷിക്ക് നല്കിവന്നിരുന്ന വളം സബ്സിഡി നൽകുന്നതിൽ വരുത്തിയ മാറ്റം കർഷകർക്ക് ഇരുട്ടടിയാകുന്നു. വളം സബ്സിഡി പ്രൊഡക്ഷൻ ബോണസ് എന്നു പേരുമാറ്റി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനമാണ് നിലവിൽ. രണ്ടു മൂന്നു വർഷമായി ലഭ്യമല്ലാതിരുന്ന പ്രൊഡക്ഷൻ ബോണസ് ഏക്കറിന് 400 രൂപ നിരക്കിൽ കഴിഞ്ഞ പുഞ്ചകൃഷിക്ക് ലഭിച്ചിരുന്നു. എന്നാൽ, രണ്ടാം കൃഷിയുടേത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്ത സബ്സിഡി നിരക്കിൽ കർഷകർക്ക് നേരിട്ട് വളം നൽകുകയായിരുന്നു പതിവ്. അതു നിർത്തിയിട്ടാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്ന സംവിധാനം വന്നത്. അതിന്റെയും നിരക്ക് വളരെ കുറച്ചിരിക്കുകയാണ്. സബ്സിഡി യഥാസമയം ലഭിക്കാത്തതിനാൽ കൃഷിച്ചെലവ് വർധിക്കുകയാണ്. വളത്തിന്റെ വില വർധനവും കർഷകന് താങ്ങാവുന്നതിലും അപ്പുറമാണ്. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയാണ് കുട്ടനാട്ടിൽ നെൽകൃഷിക്കുപയോഗിക്കുന്ന പ്രധാന വളങ്ങൾ. ഇവയിൽ യൂറിയയുടെ വിലയിൽ മാത്രം വലിയ മാറ്റം വന്നിട്ടില്ല. 45 കിലോ യൂറിയ 266…
Read Moreചുമട്ടുകാർ കുറവ്, നെല്ലുസംഭരണം വൈകുന്നു; ആശങ്കയോടെ കൈനരിയിലെ കർഷകർ
ചമ്പക്കുളം: കൊയ്തുകൂട്ടിയ നെല്ല് ചുമന്ന് ലോറിയിൽ കയറ്റാൻ ആളില്ലാത്തതു മൂലം സംഭരണം വൈകുന്നു. കൈനകരി കൃഷിഭവനു കീഴിലുള്ള പൊങ്ങ പൂപ്പള്ളി പാടശേഖരത്തിലെ ഒരുപറ്റം കർഷകരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഈ പാടശേഖരത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവ് മൂലം സംഭരണം മന്ദഗതിയിലാകുന്നത്. എന്നാൽ ഇതേ പാടശേഖരത്തിൽ എസി റോഡിനു സമീപമുള്ള പ്രദേശത്ത് വളരെ പെട്ടെന്ന് നെല്ല്സംഭരണം നടക്കുന്നുമുണ്ട്. വാരുകൂലി ഇനത്തിൽ 40 രൂപയും ചുമട്ടുകൂലിയായി 140 രൂപയും ഉൾപ്പെടെ 180 രൂപയാണ് കർഷകർക്ക് നെല്ലുസംഭരണ സമയത്ത് ഓരോ ക്വിന്റലിനും ചെലവാകുന്നത്. ചുമട്ടുതൊഴിലാളികളുടെ എണ്ണക്കുറവും അഭാവവുമാണ് ഇവിടെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മില്ലുകാർ നെല്ലുസംഭരണത്തിനെത്തിയാൽ എത്രയും വേഗം നെല്ല് കൈമാറാനുള്ള വ്യഗ്രതയിലാണ് ഓരോ കർഷകരും. ചുമടിന് എത്തുന്ന തൊഴിലാളികൾ പരമാവധി സഹകരിക്കുന്നതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നു. പുതുതലമുറയിൽ പെട്ടവർ ചുമട്ടുതൊഴിലിന് ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം.
Read Moreബഹുവിളകൃഷിയിൽ നൂറുമേനി കൊയ്ത് അജിൽ പനച്ചിക്കൽ
തൊടുപുഴ: തൊടുപുഴ: ബഹുവിളകൃഷിയിലൂടെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് അറക്കുളം അശോക സ്വദേശി പനച്ചിക്കൽ അജിൽ പി. ജേക്കബ്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്പോൾ അവർക്ക് പ്രചോദനം നൽകാനും സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ഈ യുവകർഷകൻ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞത്. നാലേക്കർ പുരയിടത്തിൽ ശ്രീലങ്കൻ ഹൈബ്രീഡ്, കേരശ്രീ, ആയിരംകാച്ചി, ഡിXടി , വെസ്റ്റ് കോസ്റ്റ് എന്നീ ഇനങ്ങളിൽപ്പെട്ട തെങ്ങ്, റബർ എന്നിവയ്ക്കു പുറമെ നേന്ത്രവാഴ, പച്ചക്കറി, പഴ വർഗങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഗ്രിമ നഴ്സറിയിൽനിന്ന് വാങ്ങിയ അർക്കമംഗള ഇനം പയർവിത്ത് 25 സെന്റിൽ നട്ട് പന്തലൊരുക്കി പരിപാലിച്ചുവരുന്നു. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 40 – 45 രൂപയ്ക്കാണ് നാടൻ പയർ വിൽപ്പന നടത്തിവരുന്നത്. നീലം, മൽഗോവ, ബ്ലാക്ക് പ്രിയോർ, ബനാന, റോയൽ മൂവാണ്ടൻ, കോട്ടൂർക്കോണം തുടങ്ങി പത്തോളം മാവിനങ്ങളും കൃഷിയിടത്തിൽ…
Read Moreകൃഷികള്‍ നനയ്ക്കാന്‍ ഒന്നരക്കോടി; എങ്ങനെ അപേക്ഷിക്കാം ?
കോട്ടയം: സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു സബ്സിഡി നല്‍കുന്നതിനായി ജില്ലയ്ക്കു ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് ഒന്നരക്കോടി. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന സൂക്ഷ്മ ജലസേചന പദ്ധതിയില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനാണ് ഒന്നരക്കോടി രൂപ ജില്ലയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം സംസ്ഥാനത്താകെ ലഭിച്ചിരിക്കുന്നത് 200 കോടി രൂപയാണ്. ഈ തുകയില്‍നിന്നാണ് ഒന്നരക്കോടി ജില്ലയ്ക്കു ലഭിച്ചത്. വിവിധ കൃഷികള്‍ക്കായി സൂക്ഷ്മ ജലസേചന സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സബ്സിഡി തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. സര്‍ക്കാര്‍ അംഗീകൃത നിരക്കിന്റെ 45 മുതല്‍ 55 ശതമാനം തുക വരെ സബ്സിഡിയായ ലഭിക്കും. ഒരു കര്‍ഷകനു പരമാവധി അഞ്ചു ഹെക്ടറിനു വരെ സബ്സിഡി ലഭിക്കും. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ക്കു ഹെക്ടറിനു 40,000 രൂപ വരെ സബ്സിഡി ലഭിക്കും. എഫ്ആര്‍എ പട്ടയമുള്ള ഭൂവുടമകള്‍ക്ക് 90 ശതമാനം വരെയും സബ്സിഡി ലഭിക്കും. കേര കര്‍ഷകര്‍ക്ക് 30ശതമാനം…
Read More