കോട്ടയം: കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിത നികുതിരഹിത ഇറക്കുമതിക്കു കേന്ദ്ര ബജറ്റില്‍ നിയന്ത്രണം വന്നിരുന്നെങ്കില്‍ നിലവില്‍ റബര്‍ഷീറ്റ് വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലെത്തിയേനെ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.45 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറാണ് തീരുവ അടയ്ക്കാതെയും നിസാര തീരുവ അടച്ചും വ്യവസായികള്‍ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെക്കാള്‍ ഇറക്കുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനമായിരുന്നു വര്‍ധന. 2023-24-ല്‍ 1.69 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. അടുത്ത സാമ്പത്തികവര്‍ഷം മാസം മുപ്പതിനായിരം ടണ്‍ വീതം ആകെ 3.60 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഷീറ്റ് വിലയില്‍ വലിയ വര്‍ധന വരാനിടയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നിയന്ത്രണമോ തീരുവ നിരക്ക് വര്‍ധനയോ ഉണ്ടാകാത്ത സാഹചര്യത്തില്‍ റബര്‍ വില വ്യവസായികള്തന്നെ നിയന്ത്രിക്കും. അടുത്ത സാമ്പത്തികവര്‍ഷം വ്യവസായ ആവശ്യങ്ങള്‍ക്ക് 16 ലക്ഷം ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര…
Read MoreCategory: Agriculture
കുരുമുളക് ഉത്പാദനം ഇടിഞ്ഞു; വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമില്ല
ഉപ്പുതറ: കുരുമുളക് സീസണെത്തിയിട്ടും ഉത്പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നു പോലുമില്ലാത്ത സാഹചര്യമാണ്. എന്നാല്‍ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ കിലോയ്ക്ക് 680-700 രൂപ വരെ വില ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം. ഉത്പാദനക്കുറവിനൊപ്പം രോഗബാധയും കൂടിയായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം തിരികളില്‍ കുരുമുളക് മണികള്‍ പിടിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരു തിരിയില്‍ രണ്ടും മൂന്നും മണികള്‍ മാത്രമാണ് പിടിച്ചത്. ഉള്ളതിന് വേണ്ടത്ര തൂക്കവും ഇല്ല. പിടിച്ച തിരികളില്‍ ചിലത് കാലാവസ്ഥാ വ്യതിയാനം മൂലം കൊഴിഞ്ഞു പോയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവുമൂലം തൊഴിലാളികളെ ഒഴിവാക്കി…
Read Moreകാലിത്തീറ്റ വില വര്‍ധിച്ചു; നിലയില്ലാക്കയത്തില്‍ ക്ഷീരകര്‍ഷകര്‍
കോട്ടയം: വേനല്‍ ആരംഭിച്ചതോടെ ക്ഷീരകര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. പാല്‍വില വര്‍ധിപ്പിക്കാത്തതിനു പുറമെ പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കാലിത്തീറ്റ, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, വൈക്കോല്‍ എന്നിവയുടെ വിലവര്ധിച്ചതുമാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്. മിൽമ കഴിഞ്ഞദിവസം കാലി ത്തീറ്റയ്ക്കു ചാക്കൊന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചതു ചെറിയൊരാശ്വാസമായെങ്കിലുംചെറുകിട ക്ഷീരകര്‍ഷകർ ദുരിതത്തിലാണ്. സ്വകാര്യ കമ്പനികൾ കാലിത്തീറ്റ വില എല്ലാ വിഭാഗങ്ങള്‍ക്കും ഒരു ചാക്കിനു 25 രൂപയാണ് വര്‍ധിപ്പിച്ചത്. കാലിത്തീറ്റ വില വര്‍ധനയ്ക്ക് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ക്ഷീരകര്‍ഷകര്‍. സര്‍വീസ് സഹകരണ സംഘത്തില്‍നിന്ന് ലഭിക്കുന്ന കേരള ഫീഡ്സിന് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. കെ.എസ്. കാലിത്തീറ്റയ്ക്ക് (സുപ്രീം)ഒരു ചാക്ക് 1485 രൂപയായി വര്‍ധിച്ചു. കേരള ഫീഡ്സ് വില 1455 രൂപയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വൈക്കോല്‍ ഒരു കെട്ട് 25 കിലോഗ്രാമിനു 340 രൂപയാണ് വില ഈടാക്കുന്നത്. സമീപനാളുകളില്‍ കടലപ്പിണ്ണാക്കിന് 11 രൂപയും പരുത്തിക്കുരുവിനു…
Read Moreകോഴിവളര്‍ത്തലിൽ വിജയം നേടി കാട്ടേക്കുടിയില്‍ കുര്യാക്കോസ്
കോടഞ്ചേരി: കഠിനാധ്വാനവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നതിന് ഉദാഹരണമാണ് കുര്യാക്കോസിന്റെ വിജില്‍ എന്റര്‍പ്രൈസസ്.വലിയകൊല്ലിയില്‍ ഒരു ചെറിയ കോഴി ഫാമില്‍ നിന്നാരംഭിച്ച ഈ സംരംഭം ഇന്ന കോഴിത്തീറ്റ നിര്‍മാണം, കോഴിക്കുഞ്ഞ് വിതരണം, കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള മധുരപ്രതികാരംകൂടിയാണ് കുര്യാക്കോസ് നിറവേറ്റിയത്. തങ്ങളുടെ ഔദാര്യമില്ലെങ്കില്‍ കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല സ്തംഭിക്കുമെന്ന ഇതര സംസ്ഥാനങ്ങളിലെ വന്‍കിടക്കാരുടെ ഹുങ്ക് കുര്യാക്കോസ് പൊട്ടിച്ച് കൈയില്‍ കൊടുത്തു. മൈക്കാവില്‍ കോഴിത്തീറ്റ നിര്‍മിക്കുന്ന സ്ഥാപനം, സ്വന്തമായി 20 ഓളം കോഴിയിറച്ചി വില്പന സ്റ്റാളുകള്‍ എന്നിങ്ങനെ വലിയൊരു ബിസിനസ് ശൃംഖലയാണ് കുര്യാക്കോസ് കെട്ടിപ്പടുത്തത്. ചൂഷണത്തില്‍ മനംമടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന കുര്യാക്കോസ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസ് ഫെസിലിറ്റേറ്ററായി ജോലി ചെയ്തിരുന്നു. ആ സമയം ജോലിക്കിടെ തയ്യാറാക്കിയ ഒരു പ്രോജക്ട് റിപ്പോര്‍ട്ടാണ്…
Read More250 രൂപ റബര്‍ സബ്സിഡി പ്രഖ്യാപനം നനഞ്ഞ പടക്കമായി
കോട്ടയം: റബര്‍ വില കിലോയ്ക്ക് 250 രൂപയായി ഉയര്‍ത്തുമെന്ന എല്‍ഡിഎഫിന്റെ 2021ലെ തെരഞ്ഞെടുപ്പ് പത്രികയിലെ ഉറപ്പ് നനഞ്ഞ പടക്കമായി. സര്‍ക്കാരിന്റെ അവസാന ബജറ്റിലും വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നതോടെ കര്‍ഷകർക്കു സര്ക്കാരിൻമേലുള്ള വിശ്വാസ്യത നഷ്ടമായി. തദ്ദേശ ഇലക്ഷനു തൊട്ടുമുന്‍പ് വില 200 രൂപയായി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചില്ല. നിലവില്‍ വിപണി വില 200ല്‍ എത്തിയതോടെ ഇനി സബ്സിഡി നല്‍കുകയും വേണ്ട. കഴിഞ്ഞ അഞ്ച് ബജറ്റുകളിലുമായി 2,700 കോടി രൂപ റബര്‍ സബ്സിഡി പദ്ധതിയില്‍ വകയിരുത്തിയതില്‍ ആകെ 80 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്കേണ്ടിവന്നിട്ടുള്ളൂ. 2,620 കോടി രൂപയും ലാപ്സായി. പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണകാലത്ത് പത്തു വര്‍ഷത്തെ റബര്‍ ശരാശരി വില 150 രൂപ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയിലെ 250 രൂപ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിരുന്നെങ്കില്‍ ഒരോ കിലോ റബറിനും കര്‍ഷര്‍ക്ക്…
Read Moreകൈ പൊള്ളി ക്ഷീരകര്‍ഷകര്‍; പാല്‍വില കൂട്ടാതെ പറ്റില്ല
കോട്ടയം: വേനല്‍ ശക്തിപ്പെടുംതോറും ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടം പെരുകുന്നു. വേനലില്‍ പച്ചപ്പുല്ല് കിട്ടാനില്ല. കാലിത്തീറ്റയ്ക്ക് താങ്ങാനാവാത്ത വിലയും. വേനലില്‍ ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്റെ സംഭരണവില ഉയര്‍ത്തുന്നില്ല. തദ്ദേശ ഇലക്ഷനു പിന്നാലെ പാല്‍വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. പശുവിനെ പരിപാലിക്കുന്നതുള്‍പ്പെടെ നോക്കിയാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് 60 രൂപയ്ക്ക മുകളില്‍ ചെലവു വരും. മില്‍ക്ക് സൊസൈറ്റികളില്‍ നിലവില്‍ ലിറ്ററിന് ശരാശരി 42 രൂപയാണ് കര്‍ഷകനു കിട്ടുന്നത്. ജലസ്രോതസുകള്‍ വറ്റുന്നതോടെ പശുക്കളെ കുളിപ്പിക്കാനും കുടിപ്പിക്കാനും വെള്ളം കണ്ടെത്തുക ദുഷ്കരമാകും. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില. പച്ചപ്പുല്ല് കൊടുക്കുമ്പോള്‍ കിട്ടുന്ന പാല് വൈക്കോൽ കൊടുക്കുമ്പോള്‍ കിട്ടില്ല. കൊഴുപ്പ് നോക്കിയാണ് ക്ഷീരസംഘങ്ങള്‍ പാലിനു വില നല്‍കുന്നത്. പാലിന് കൊഴുപ്പ് കുറഞ്ഞതോടെ കിട്ടുന്ന വിലയിലും…
Read Moreചോളം കൃഷിയിൽ വിജയം നുകർന്ന് കൂരാച്ചുണ്ടിലെ കർഷകൻ
കൂരാച്ചുണ്ട്: ചോളം കൃഷിയിൽ വിജയം കൊയ്ത് കൂരാച്ചുണ്ടിലെ കർഷകൻ ചെരിയംപുറത്ത് ജോസ്. പഞ്ചായത്ത് നാലാം വാർഡിൽ കാളങ്ങാലി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബത്തിൽ ജനിച്ച ജോസ് തുടർച്ചയായി രണ്ടാം വർഷമാണ് ചോളം കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൈവരിക്കുന്നത്. 2008-ൽ കെഎസ്ആർടിസിയിൽ ഇൻസ്പെക്ടറായി വിരമിച്ച ജോസ് ഏറെക്കാലമായി കൃഷിയിൽ വ്യാപൃതനാണ്. തെങ്ങ്, കമുക്, വാഴ തുടങ്ങി സമ്മിശ്ര കൃഷി നടത്തിവരുന്ന ജോസ് പത്ത് സെന്റ് ഭൂമിയിലാണ് ചോളം കൃഷിയുടെ പരീക്ഷണം നടത്തിയത്. ഝാർഖണ്ഡിൽ നിന്നും എത്തിച്ച വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബർ മാസത്തിൽ കൃഷി ആരംഭിക്കുകയും ഡിസംബറോടെ വിളവെടുക്കാൻ കഴിഞ്ഞതായും കർഷകൻ പറഞ്ഞു. കൃഷി ആരംഭിക്കുന്ന സമയത്തെ ഒറ്റ വളപ്രയോഗം മാത്രമാണ് നടത്തിയത്. അതും തന്റെ കോഴിഫാമിൽ ഉത്പാപ്പാദിപ്പിക്കുന്ന കോഴിവളമാണ് എല്ലാ കൃഷികൾക്കും ഉപയോഗിക്കുന്നത്. കൃത്യമായി സമയങ്ങളിൽ ചെയ്താൽ എല്ലാ കൃഷിയും കേരളത്തിൽ വിജയിക്കുമെന്ന് ജോസ്…
Read Moreതാറാവിന് ദേശീയ അംഗീകാരം കിട്ടിയതുകൊണ്ടു മാത്രം എന്തു കാര്യം?
ചമ്പക്കുളം: കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും ദേശീയ തലത്തിൽ അംഗീകൃത ഇനങ്ങളായി ഹരിയാന ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോഴ്സസ് അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം കുട്ടനാട്ടിലെ താറാവ് കൃഷി രക്ഷപ്പെടുമോ? താറാവു കർഷകർക്ക് എന്തെങ്കിലും പ്രത്യേക നേട്ടം ഇതുകൊണ്ടുണ്ടാവുമോ? അടിയന്തരമായി ചെയ്യേണ്ടത്അംഗീകാരം ലഭ്യമായതു വഴി ലഭിക്കുന്ന സൗകര്യങ്ങൾ യഥാസമയം താറാവ് കർഷകർക്കെത്തിച്ചു കൊടുക്കാനാകണം. താറാവു വളർത്തലിന് പ്രത്യേക സഹായം യഥാർഥ താറാവു കർഷകർക്ക് തന്നെ ലഭ്യമാക്കാനുള്ളനടപടിയുംവേ ണം. പക്ഷിപ്പനിയുടെയും മറ്റു സാമ്പത്തിക ബാധ്യതകളുടെയും പേരിൽ കഴിഞ്ഞ പത്തു വർഷമായി താറാവു കൃഷി നിർത്തേണ്ടി വന്നവരെ തിരികെ താറാവ് കൃഷിയിലേക്ക് കൊണ്ടുവരണം. അന്യ സംസ്ഥാനങ്ങളിൽ നിന്നു കുട്ടനാടൻ താറാവ് എന്ന വ്യാജേന എത്തുന്ന താറാവുകളെ കേരളത്തിൽ സാധ്യമായ ഇടങ്ങളിൽ നിരോധിക്കണം. കുട്ടനാടൻ താറാവിനങ്ങളായ ചാരനും ചെമ്പല്ലിയും കൂട്ടനാടൻ താറാവ് എന്ന് അംഗീകരിക്കപ്പെട്ടപ്പോൾ അവയുടെ സ്വത്വം…
Read Moreസംസ്ഥാന ബജറ്റ് 29ന്; റബര്‍, നെല്ല് താങ്ങുവില വര്‍ധനയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ
കോട്ടയം: സംസ്ഥാന ബജറ്റിലാണ് ജില്ലയുടെ പ്രതീക്ഷ. പതിനഞ്ചാം നിയമസഭയുടെ അവസാനസമ്മേളനം 20ന് ആരംഭിക്കും. 32 ദിവസം നീളുന്ന സമ്മേളനത്തില്‍ 29നാണ് ബജറ്റ് അവതരണം. റബര്‍, നെല്ല് താങ്ങുവില വര്‍ധനയിലാണ് പ്രതീക്ഷ. റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. മാത്രവുമല്ല അഞ്ചു ബജറ്റുകളില്‍ വകയിരുത്തിയ 2500 കോടി രൂപയില്‍ 50 കോടി രൂപ മാത്രമാണ് പദ്ധതിയില്‍ ആകെ വിനിയോഗിച്ചത്. ഒരു കിലോ റബറിന് 250 രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവര്‍ഗ സാധനങ്ങള്‍ കര്‍ഷകരില്‍നിന്നു ന്യായവിലയ്ക്ക് സംഭരിക്കുമെന്നും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയില്‍ കുറയാത്ത പെന്ഷന് നല്‍കാനുള്ള പദ്ധതി കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെ നടപ്പിലാക്കുമെന്നതുമടക്കം എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഒന്നും നടപ്പായില്ല. നാലു വര്‍ഷങ്ങളില്‍ 180 രൂപയായിരുന്ന താങ്ങുവില തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 200 രൂപയായി ഉയര്‍ത്തിയത്. എന്നാല്‍ ഈ തുക…
Read Moreമട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർഥ്യത്തിലേക്ക്; കുട്ടിക്കർഷകർ വിമാനം കയറും
ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്. കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ്…
Read More