ചേനയ്ക്കും ചേമ്പിനും വിലയില്ല; ‌കർഷകർ പ്രതിസന്ധിയിൽ; ലാഭം കൊയ്ത് കച്ചവടക്കാര്‍


കോട്ടയം: വിളവെടുപ്പ് സീസണ്‍ എത്തിയപ്പോള്‍ ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ് വില ഇടിഞ്ഞു. ന്യായവിലയ്ക്ക് നടീല്‍ വിളവുകള്‍ വില്‍ക്കാന്‍ വിപണിയില്ലാതെ കര്‍ഷകര്‍ വലയുന്നു.

അതേസമയം കടകമ്പോളങ്ങളില്‍ ഇവ ഇപ്പോഴും ഉയര്‍ന്ന വിലയിലാണ് വില്പന. ഒരു വര്‍ഷത്തെ കര്‍ഷകരുടെ അധ്വാനത്തിന്‍റെ ലാഭം ഒരു ദിവസംകൊണ്ട് കച്ചവടക്കാര്‍ പെട്ടിയിലാക്കുന്ന സാഹചര്യമാണ് നിലിവില്‍. ചേനയ്ക്ക് 80, ചേമ്പ് 60, കാച്ചില്‍ 40 നിരക്കിലാണ് കടകളില്‍ വില്‍പന.

കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ അന്‍പതു രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ചേനക്ക് മുപ്പതു രൂപയും എഴുപതുരുപായില്‍ മുകളില്‍ ഉണ്ടായിരുന്ന ചേമ്പിന് നാല്‍പ്പതു രുപായില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കാച്ചിലിന് കഴിഞ്ഞ വര്‍ഷം അന്‍പതു രുപയുണ്ടായിരുന്നത് 25 രൂപയായി. പച്ച മഞ്ഞള്‍ കിലോയ്ക്ക് 30 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്.

ഇഞ്ചിക്ക് 150 രൂപ വിലയുണ്ടെങ്കിലു ചീയല്‍ രോഗം മൂലം വിളവ് മോശമാണ്. വിളവുകള്‍ രണ്ടു മാസം സൂക്ഷിച്ച് വിത്തായി വിറ്റാല്‍ അല്‍പം കൂടി വില ലഭിക്കും. എന്നാല്‍ എലിശല്യം രൂക്ഷമായതിനാല്‍ കിഴങ്ങിനങ്ങള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കുന്നില്ല. കൃഷി വകുപ്പും മറ്റ് ഏജന്‍സികളും വിളവുകള്‍ ന്യായവിലയ്ക്ക് സംഭരിക്കാന്‍ നടപടിയുണ്ടാകണനെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.

Related posts

Leave a Comment