ബാങ്കുകളിൽ തട്ടിപ്പുകൾ പെരുകുന്നുവെന്ന് ആർബിഐ

ന്യൂഡൽഹി: 2016-17 ധനകാര്യ വർഷത്തിൽ ആദ്യ മൂന്നു ത്രൈമാസത്തെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ വെട്ടിപ്പുകൾ നടന്നത് ഐസിഐസിഐ ബാങ്കിലാണ്. എസ്ബിഐ രണ്ടാം സ്ഥാനത്താണെന്നും ആർബിഐ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു. 2016 ഏപ്രിൽ മുതൽ ഡിസംബർ‌ വരെയുള്ള ഒന്പത് മാസങ്ങളിൽ 455 കേസുകളാണ് ഐസിഐസിഐ ബാങ്കിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ എസ്ബിഐ ഉണ്ട്, 429 കേസുകൾ. സ്റ്റാൻഡാർഡ് ചാർട്ടേഡിൽ 244ഉം എച്ച്ഡിഎഫ്സി ബാങ്കിൽ 237ഉം കേസുകളുമുണ്ട്. ആക്സിസ് ബാങ്കിൽ 189ഉം ബാങ്ക് ഓഫ് ബറോഡയിൽ 176ഉം സിറ്റി ബാങ്കിൽ 150ഉം കേസുകളുണ്ട്. മൂല്യം കണക്കാക്കിയാൽ എസ്ബിഐ‍യിൽ 2,236.81 കോടി രൂപയുടെയും പഞ്ചാബ് നാഷണൽ ബാങ്കിൽ 2,250.34 കോടി രൂപയുടെയും ആക്സിസ് ബാങ്കിൽ 1,998.49 കോടി രൂപയുടെയും വെട്ടിപ്പുകൾ നടന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ധനമന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. എസ്ബിഐയിൽ 64 ജീവനക്കാർ വെട്ടിപ്പുകൾക്ക് കൂട്ടുനിന്നപ്പോൾ…

Read More

ഇസാഫിനു ജൂബിലി തിളക്കം, ബാങ്ക് ഉദ്ഘാടനം 17ന് 

തൃശൂർ: ഇസാഫ് മൈക്രോഫിനാൻസിന്‍റെ രജത ജൂബിലി സമ്മാനമായി ആരംഭിക്കുന്ന ഇസാഫ് ചെറുകിട ബാങ്ക് 17നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിനു ലുലു കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എടിഎം കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും ഉദ്ഘാടനം നിർവഹിക്കും. ഇസാഫിന്‍റെ രജത ജൂബിലി ആഘോഷം ഇന്നു രാവിലെ പത്തിന് തൃശൂർ അഞ്ചേരി സീവീസ് പ്ലാസയിൽ തൃശൂർ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. ഇസാഫ് അഞ്ചു വർഷത്തിനിടെ 20,000 കോടി രൂപയുടെ ബിസിനസാണു ലക്ഷ്യമിടുന്നതെന്നു സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ. പോൾ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം 85 ശാഖകളും മുന്നൂറു സേവന കേന്ദ്രങ്ങളും എടിഎം, ഇന്‍റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുണ്ടാകും. നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും അടക്കം എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്തും. കാർഷിക, ചെറുകിട വ്യവസായ, ഭവന,…

Read More

ഡിജിറ്റൽ ചാനൽ സാങ്കേതികവിദ്യയിലെ മികവിനു ഫെഡറൽ ബാങ്കിനു പുരസ്കാരം

കൊച്ചി: ഡിജിറ്റൽചാനൽ സാങ്കേതികവിദ്യയുടെ മികവുറ്റ ഉപയോഗത്തിനുള്ള അവാർഡ് ഫെഡറൽ ബാങ്ക് നേടി. ഐബിഎ ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറൻസ്, എക്സ്പോ ആൻഡ് അവാർഡ്സ് 2017ൽ ചെറുകിട ബാങ്കുകളുടെ വിഭാഗത്തിലാണ് പുരസ്കാരം. ഉപയോക്താക്കൾക്കും മറ്റും ബാങ്കിംഗ് അനുഭവം മികവുറ്റതാക്കാനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ബാങ്കിന്‍റെ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.മുംബൈയിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയാണ് ബാങ്കിന് അവാർഡ് സമ്മാനിച്ചത്. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജറും നെറ്റ്വർക്ക്2 മേധാവിയുമായ ഡി. സന്പത്ത്, ജനറൽ മാനേജരും മുംബൈ സോണ്‍ മേധാവിയുമായ കെ.കെ. അജിത് കുമാർ, സീനിയർ മാനേജർ എബി അബ്രഹാം, മാനേജർ മനോജ് ഫ്രാൻസിസ്, ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചാന്ദ കൊച്ചാർ, പത്മവിഭൂഷണ്‍ ഡോ. രഘുനാഥ് മഷേൽക്കർ, മൈക്രോസോഫ്റ്റ് ഇന്ത്യ ജനറൽ മാനേജർ പീറ്റർ ഗാർടെൻബെർഗ് എന്നിവർ സന്നിഹിതരായിരുന്നു.

Read More

പിഴയെ ന്യായീകരിച്ച് എസ്ബിഐ; ജൻ ധൻ ചെലവുകൾ വഹിക്കാൻ പണം വേണം

മുംബൈ: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തി. വളരെയധികമുള്ള ജൻ ധൻ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന് ബാങ്കിന് വലിയ പണച്ചെലവുണ്ട്. ഇത് നികത്താൻ പണം ആവശ്യമാണ്. അതിനാലാണ് പുതിയ നിബന്ധനകൾ കൊണ്ടുവരാൻ ബാങ്ക് നിർബന്ധിതമാകുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പിഴയും മറ്റും പിൻവലിക്കണമെന്ന് സർക്കാരിൽനിന്ന് ഔദ്യോഗിക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ജൻ ധൻ അക്കൗണ്ടുകൾക്ക് പിഴ ബാധകവുമല്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലസ് ഇല്ലാത്ത അക്കൗണ്ടുകളിൽനിന്നും പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം ഇടപാടുകളുടെ സേവനനിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും.

Read More

ഡിജിറ്റൽ പേമെന്‍റ് പ്രോത്സാഹിപ്പിക്കാൻ ഇൻസെന്‍റീവ്

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകൾ‌ക്ക് സർക്കാർ ഇൻസെന്‍റീവ് നല്കിയേക്കും. ഓരോ ഇടപാടിനും പത്ത് രൂപ വരെയാണ് ലഭിക്കുക. കേന്ദ്ര സർക്കാരിന്‍റെ “ക്യാഷ്‌‌ ലെസ് ഇക്കണോമി’ പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇടപാട് തുകയുടെ 0.25 ശതമാനമോ അല്ലെങ്കിൽ 10 രൂപയോ ആണ് ഇൻസെന്‍റീവായി നല്കുകയെന്നു പ്രസ്താവനയിൽ അറിയിച്ചു. ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണു സർക്കാർ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ പണം നഷ്ടപ്പെടുമെങ്കിലും ആധാർ പേമെന്‍റിനും ഭീം പേമെന്‍റിനും ചാർജുകൾ ഇടാക്കില്ലെന്നും അധികൃതർ പറയുന്നു. നബാർഡിൽനിന്നു ബാങ്കുകൾക്ക് ഇൻ‌സെന്‍റീവായി നല്കുന്നതിനുള്ള പണം കണ്ടെത്താനാണു സർക്കാർ പദ്ധതിയിടുന്നത്. 1000 കോടി രൂപ വരെ ഇതിനായി ഉപയോഗിക്കാനാണു സർക്കാർ ആലോചിക്കുന്നത്.

Read More

പുതിയ ബാങ്കിംഗ് നിരക്ക്; ഏപ്രിൽ ഒന്നു മുതൽ എത്ര നല്കണം

ന്യൂഡൽഹി: ഇന്ത്യൻ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചതിനു പിന്നാലെ മറ്റു ബാങ്കുകളും നിരക്കിൽ മാറ്റം വരുത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളാണ് ഇന്നലെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും നിരക്കിൽ മാറ്റം വരുത്തിയേക്കും. ജനങ്ങളുടെ കറൻസി ഇടപാടുകൾ കുറച്ച് ഓൺലൈൻ ഇടപാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം പുതിയ നീക്കത്തിനു പിന്നിലുണ്ട്. ഏപ്രിൽ ഒന്നു മുതലുള്ള ഇടപാടുകളിൽ വരുന്ന മാറ്റങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1. സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു മാസം തുക നിക്ഷേപിക്കാവുന്ന തവണകളുടെ എണ്ണം മൂന്നായി നിജപ്പെടുത്തി. മൂന്നിൽ കൂടിയാൽ ഓരോ ഇടപാടിനും 50 രൂപ സർവീസ് ടാക്സ് ഈടാക്കും. 2. എസ്ബിഐ അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളിൽ പിഴത്തുക കുറയും. 3. മെട്രോപൊളിറ്റൻ ഏരിയകളിൽ…

Read More

ഭവനവായ്പയുടെ നികുതിനേട്ടങ്ങൾ

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് ആദായനികുതിനിയമത്തിലെ 24, 80 സി, 80 ഇഇ എന്നീ വകുപ്പുകളിലായി ഭവനവായ്പയ്ക്കു വിവിധ നികുതിയിളവുകൾ നല്കുന്നുണ്ട്. ഭവനവായ്പ എടുക്കുന്പോൾതന്നെ അതു മൂലമുള്ള നികുതിനേട്ടങ്ങളും കണക്കിലെടുക്കണം. ഭവനവായ്പ തിരിച്ചടയ്ക്കുന്പോഴാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. തിരിച്ചടവിലെ മുതലിനും പലിശയ്ക്കും പ്രത്യേകം വകുപ്പുകളിലായി ആനുകൂല്യങ്ങളുണ്ട്. മുതൽ തിരിച്ചടവിന് 80 സി വകുപ്പനുസരിച്ച് ഭവനവായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നതിനു നിലവിൽ 1.5 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, പ്രൊവിഡന്‍റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ 1.5 ലക്ഷം രൂപ മാത്രമേ പരമാവധി ഈ വകുപ്പനുസരിച്ച് വരുമാനത്തിൽനിന്നു കിഴിവായി എടുക്കാൻ സാധിക്കൂ. 80 സി വകുപ്പിൽ ആദായനികുതി നിയമം…

Read More

പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി എന്‍ജിനെതിരേ മല്യ

ന്യൂഡല്‍ഹി: കിംഗ്ഫിഷര്‍ എയര്‍ ലൈന്‍സിന്‍റെ തകര്‍ച്ചയ്ക്കു കാരണം പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി (പിഡബ്‌ള്യൂ) എന്‍ജിനാണെന്ന് വിജയ് മല്യ. ട്വിറ്ററിലൂടെയാണ് വിജയ് മല്യ പിഡബ്‌ള്യൂ എന്‍ജിനുകള്‍ വിതരണം ചെയ്ത ഐഎഇ കമ്പനിക്കെതിരേ ആഞ്ഞടിച്ചത്. കേടായ എന്‍ജിനുകള്‍ വിതരണം ചെയ്തതിന് ഐഎഇ കമ്പനിക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കയാണെന്നും ട്വീറ്ററിൽ കുറിച്ചു. എ320 നിയോ പ്ലെയിനുകളിലെ പിഡബ്‌ള്യൂ എന്‍ജിനുകളെക്കുറിച്ച് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്ററി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മല്യയുടെ വെളിപ്പെടുത്തൽ പിഡബ്‌ള്യൂ എന്‍ജിനുകള്‍ സ്ഥാപിച്ചിട്ടുള്ള പ്ലെയിനുകളില്‍ വിവിധ തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

Read More

സൗജന്യ നിരക്ക്; സർക്കാരിന്‍റെ വരുമാനത്തെ ബാധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് റിലയൻസ് ജിയോ ഇൻഫോകോം വാരിക്കോരി സൗജന്യം പ്രഖ്യാപിക്കുന്പോൾ സർക്കാരിന് നഷ്ടപ്പെടുന്നതു കോടികൾ. പ്രൊമോഷണൽ ഓഫറുകളുടെ പേരിൽ സൗജന്യനിരക്കുകൾ നല്കുന്പോൾ സർക്കാരിന്‍റെ വരുമാനത്തെ അതു സാരമായി ബാധിക്കുന്നുണ്ടെന്ന് ടെലികോം സെക്രട്ടറി ജെ.എസ്. ദീപക് വെളിപ്പെടുത്തി. ജിയോ വാരിക്കോരി ഓഫറുകൾ നല്കുന്നതിലുള്ള അതൃപ്തി അദ്ദേഹത്തിന്‍റെ വാക്കുകളിൽ പ്രകടമായിരുന്നു. ഇതുവഴി സർക്കാരിന് 800 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.പ്രൊമോഷണൽ ഓഫറുകൾ 90 ദിവസത്തേക്കു മാത്രമായി പരിമിതപ്പെടുത്താൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായി)ക്ക് ജെ.എസ്. ദീപക് നിർദേശം നല്കിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ താരിഫ് നിരക്കുകൾ പുനഃപരിശോധന നടത്തണമെന്ന് ഫെബ്രുവരി 23ന് ട്രായി ചെയർമാൻ ആർ.എസ്. ശർമയ്ക്കയച്ച കത്തിൽ ദീപക് നിർദേശിച്ചിട്ടുണ്ട്. റിലയൻസ് ജിയോ പ്രൊമോഷണൽ ഓഫറുകളുടെ കാലാവധി ദീർഘിപ്പിച്ചതും മറ്റു കമ്പനികൾ പുതിയ ഓഫറുകളുമായി രംഗത്തെത്തിയതും ഈ നിർദേശത്തിനു പിന്നിലുണ്ട്. 2002ലും 2008ലും ട്രായി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പ്രൊമോഷണൽ…

Read More

സായ്ക് ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ചൈനയിലെ മുൻനിര വാഹനനിർമാതാക്കളായ സായ്ക് ഇന്ത്യയിലേക്ക്. ജനറൽ മോട്ടോഴ്സിന്‍റെ (ജിഎം) ഹാലോൽ പ്ലാന്‍റ് ഏറ്റെടുത്താണ് സായ്ക് ഇന്ത്യയിലേക്കെത്തുക. ശേഷം ജിഎം മോട്ടോഴ്സിന്‍റെ വില്പന ശൃംഖല ഏറ്റെടുത്ത് രാജ്യത്ത് വാഹനങ്ങൾ വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്‍റെ നടപടികൾ അവസാനഘട്ടത്തിലാണ്. ജിഎം ഡീലർഷിപ്പുകൾക്ക് രാജ്യത്ത് വലിയ അളവിൽ വാഹനങ്ങൾ വിൽക്കാൻ കഴിയുന്നില്ല. ഇതേത്തുടർ‌ന്നാണ് ജിഎമ്മും സായ്ക്കും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ചൈനയിൽ ഇരുകമ്പനികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്‌ട്രയിലെ ടെലിഗാവ് പ്ലാന്‍റിൽ ഇന്ത്യയിലെ നിർമാണപ്രവർത്തനങ്ങളെല്ലാം ഏകീകരിക്കാൻ ജനറൽ മോട്ടോഴ്സ് തീരുമാനിച്ചപ്പോൾ ഗുജറാത്തിലെ ഹാലോൽ പ്ലാന്‍റ് 2015ൽ അടച്ചിട്ടു. ജനറൽ മോട്ടോഴ്സിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് ഏറ്റെടുക്കുന്നതോടുകൂടി ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങുന്ന ആദ്യ ചൈനീസ് വാഹനനിർമാണക്കമ്പനിയാകും സായ്ക്.

Read More