സിപിഎം പാർട്ടി കോൺഗ്രസ്; കൊടി തോരണങ്ങൾ നീക്കം ചെയ്തില്ല; നേതാക്കൾക്കെതിരേ കേസെടുക്കും

കണ്ണൂർ: കണ്ണൂരിൽ നടന്ന 23 മത് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും പ്രചരണ സാമഗ്രഹികളും നീക്കം ചെയ്യാൻ വൈകുന്നതിൽ നേതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യാൻ വൈകുന്നതിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് നീക്കം ചെയ്തത്. ഇനിയും നീക്കം ചെയ്യാനുണ്ട്.  

Read More

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി! 77കാരന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്‌; സംഭവം തളിപ്പറമ്പില്‍

തളിപ്പറമ്പ്: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 77കാരന് 21 വർഷം കഠിന തടവും 45,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ വി.കൃഷ്ണ(77)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജി സി.മുജീബ് റഹ‌്മാൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പോലിസ് സ്‌റ്റേഷൻ പരിധിയിലെ എട്ടുവയസുകാരനെ പ്രതിയുടെ വീട്ടിൽ വെച്ച് പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും പലതവണ പീഡിപ്പിച്ചതിന് 10 വർഷം കഠിന തടവും 20,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിനതടവും ചേർത്താണ് 21…

Read More

കെ.വി തോമസിന് പാർട്ടി സ്ഥാനങ്ങൾ നൽകിയത് വെള്ളിത്തളികയിൽ; തോമസിന്‍റേത് പാർട്ടിയെ വെല്ലുവിളിക്കലെന്ന് മുല്ലപ്പള്ളി

കണ്ണൂർ: വെള്ളിത്തളികയിൽ കോൺഗ്രസ് നൽകിയ സ്ഥാനമാനങ്ങൾ കൈപ്പറ്റിയ വ്യക്തിയാണ് പ്രഫ. കെ.വി. തോമസെന്നും ഇപ്പോൾ അദ്ദേഹം നടത്തിയത് കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണെന്നും കെപിസിസി മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി ഏറെ പരിഗണന കൊടുക്കുകയും സ്ഥാനമാനങ്ങൾ നേടുകയും ചെയ്ത ശേഷം ഇപ്പോൾ തന്നെ പാർട്ടി അപമാനിച്ചെന്ന് പറയുന്നത് നന്ദി കേടാണ്. ഇതിനു മുന്പും ഇദ്ദേഹം പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ല. അച്ചടക്കലംഘനം തന്നെകോൺഗ്രസ് പ്രവർത്തകരെ കൊല്ലുകയും അക്രമിക്കുകയും ചെയ്തു പോരുന്ന പാർട്ടിയാണ് സിപിഎം. കോൺഗ്രസ് പ്രവർത്തകർ പ്രസ്ഥാനത്തിനും ജീവനും വേണ്ടി മുഖാമുഖം പോരാട്ടം നടത്തുന്ന പാർട്ടി നടത്തുന്ന സെമിനാറിൽ പാർട്ടി നിർദേശം ലംഘിച്ച് പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം തന്നെയാണ്. പാർട്ടിയെ വെല്ലുവിളിക്കലാണ്കെ.വി.തോമസിനെയും ശശി തരൂരിനെയും സെമിനാറിൽ ക്ഷണിച്ചത് സിപിഎമ്മിന്‍റെ കുടില തന്ത്രമാണ്. ഇക്കാര്യം ബോധ്യപ്പെട്ട ശശി തരൂർ സെമിനാറിൽ നിന്നും പിൻമാറി. എഐസിസിയും കെപിസിസിയും…

Read More

കിടപ്പുരോഗിയായ സ്ത്രീയെ മാനഭംഗപ്പെടുത്തി ! 2016 സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം; കിട്ടിയ ശിക്ഷ ഇങ്ങനെ…

കാസര്‍ഗോഡ്: കിടപ്പുരോഗിയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ഒമ്പത് വര്‍ഷം തടവ് ശിക്ഷ. ചീമേനിയിലെ പി.എം. കുഞ്ഞികൃഷ്ണനെ (55) യാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പത് വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2016 സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. പരാതിക്കാരി വിചാരണക്കിടയില്‍ തന്നെ മരണപ്പെട്ടിരുന്നു. അന്നത്തെ ചീമേനി എസ്ഐ എം. ശ്രീധരനായിരുന്നു കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി…

Read More

വ്യാജമദ്യവിൽപന എതിർത്ത സിപിഎം നേതാവിന്‍റെ വാഹനങ്ങൾ അഗ്നിക്കിരയാക്കി; കൊടകര കുഴൽപ്പണക്കേസ് പ്രതി ഷിഗിലിനെ കുടുക്കി പോലീസ്

കണ്ണൂർ: രാമതെരുവിൽ സിപിഎം നേതാവിന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കീച്ചേരി അഞ്ചാംപീടികയിലെ എ.ഷിഗിൽ (31)നെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 7 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. സിപിഎം പുഴാതി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും സൈക്കിളും അക്രമികൾ തീവെച്ചുനശിപ്പിക്കുകയായിരുന്നു. വ്യാജമദ്യ-മയക്കുമരുന്ന് വില്‍പനയെ എതിര്‍ത്ത വിരോധത്തിലാണ് ബിജുവിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിച്ചത്. അറസ്റ്റിലായ ഷിഗിൽ കൊടകര കുഴൽപ്പണ കേസിലെ പ്രതിയാണ്. സംഭവത്തിൽ രാമതെരുവിലെ പണ്ടാര ഹൗസിൽ ടാർസൻ എന്ന സുമേഷി(32) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്ഐമാരായ രഞ്ജിത്ത്, അജയൻ, സിപിഒ നാസർ,…

Read More

സിപിഎം പാർട്ടി കോൺഗ്രസ്; കണ്ണൂരിൽ പോലീസ് പട; കണ്ണൂരിൽ ഏഴുലക്ഷം പേർ എത്തിയേക്കും; ഗതാഗതം സ്തംഭിക്കുമെന്ന് പോലീസ്

അനുമോൾ ജോയ് കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ രണ്ടായിരത്തോളം പോലീസിനെ വിന്യസിക്കും. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ സുരക്ഷാ ചുമതലക്ക് മൂന്ന് എസ്പിമാരെ നിയോഗിക്കും. പാർട്ടി കോൺഗ്രസിനായി മൂന്നുമുതൽ സിപിഎമ്മിന്‍റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തി തുടങ്ങും. ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്പിയേയും സുരക്ഷാ ചുമതലക്ക് രണ്ട് എസ്പിമാരെയുമാണ് നിയമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 2001 പോലീസുകാർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കും. കൂടാതെ, ആന്‍റി മാവോയിസ്റ്റ് സ്ക്വാഡിനെയും കെഎപി ബറ്റാലിയൻ പോലീസ് സേനയേയും വിന്യസിക്കും. ഫുഡ് ആൻഡ് സേഫ്റ്റി, പിഡബ്ല്യൂഡി തുടങ്ങിയവർക്കും പോലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്. കെ- റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രിൽ ആറുമുതൽ 10 വരെയാണ് പാർട്ടികോൺഗ്രസ്…

Read More

ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ കാണാനില്ല! അന്വേഷിച്ചപ്പോള്‍ പരിസരവാസിയായ യുവാവിനെയും കാണാനില്ല; ഒടുവില്‍…

കൂത്തുപറമ്പ്: പ്രായപൂർത്തിയാ കാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. ആമ്പിലാട് സ്വദേശിയായ യുവതിയും പരിസരവാസിയായ യുവാവുമാണ് കൂത്തുപറമ്പ് പോലീസിന്‍റെ പിടിയിലായത്. ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ ഈ മാസം 15 മുതലാണ് കാണാതായത്. ഒപ്പം 33കാരനായ യുവാവിനെയും കാണാതായി. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ചാണ് പോയതെന്ന് മനസിലായി. ഇതേ തുടർന്നാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവാവിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ പ്രകാരം എസ്ഐ കെ.ടി സന്ദീപിൻന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം കാസർഗോഡ് എത്തിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി യുവാവിനേയും യുവതിയേയും പോലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവാവിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.

Read More

ഉമ്മൻചാണ്ടി വധശ്രമക്കേസ്:  ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് കോടതിയിൽ തിരിച്ചറിഞ്ഞു; മൂന്ന് സാക്ഷികളെ വിസ്തരിച്ചു

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വിസ്തരിച്ചു. കണ്ണൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതിയിലാണ് വിസ്താരം നടന്നത്. പോലീസുകാരായ ഒന്പതാം സാക്ഷി കെ. ബാബു പ്രസാദ്, പത്താം സാക്ഷി ജിജിൽ, ഉമ്മൻചാണ്ടിയുടെ ഡ്രൈവറും 23-ാം സാക്ഷിയുമായ മധു എന്നിവരെയാണ് വിസ്തരിച്ചത്. ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് ഡ്രൈവർ മധു കോടതിയിൽ തിരിച്ചറിഞ്ഞു. 2013 ൽ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് എത്തുന്നതിനിടെ ഉമ്മൻചാണ്ടിയെ എൽഡിഎഫ് പ്രവർത്തകർ അക്രമിച്ചുവെന്നാണ് കേസ്. കേസ് മേയ് 18 ലേക്ക് കോടതി മാറ്റി.

Read More

നല്ലതും മോശവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തപ്പോള്‍ അവള്‍ ആ കാര്യങ്ങള്‍ വെളിപ്പെടുത്തി ! യുവാവ് അറസ്റ്റിൽ

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രാമന്തളി സ്വദേശി അറസ്റ്റില്‍. രാമന്തളി കുന്നിക്കരക്കാവിന് സമീപത്തെ പി.വി.ബാലചന്ദ്രനെ(43) യാണ് പോക്‌സോ നിയമപ്രകാരം പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2014ല്‍ എട്ടുവയസുള്ളപ്പോള്‍ നടന്ന പരാതിക്കാസ്പദമായ സംഭവത്തെക്കുറിച്ച് സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയാണ് ഒരു കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്. നല്ലതും മോശവുമായ സ്പര്‍ശനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴായിരുന്നു കുട്ടി ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. സമാനമായ രീതിയിലുള്ള മൂന്നു പരാതികള്‍ക്കൂടി ഇയാള്‍ക്കെതിരേ ഉണ്ടായതോടെ മൂന്ന് കേസുകള്‍കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Read More

തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പിയുടെ പേരിലും വ്യാജൻ! ചാറ്റിംഗ് നടത്തിയിരുന്നത്‌ മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരുമായി

ഇരിട്ടി: ഡിജിപി അനിൽകാന്തിന്‍റെ പേരില്‍ വ്യാജ വാട്സ് ആപ് പ്രൊഫൈൽ വഴി നൈജീരിയന്‍ സംഘം 14 ലക്ഷം തട്ടിയതിനു പിന്നാലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് എസ്പി എ.പി. ഷൗക്കത്തലിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് നിർമിച്ചും തട്ടിപ്പ് ശ്രമം. ഷൗക്കത്തലിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വാട്‌സ് ആപ്പില്‍ ചാറ്റിംഗ് നടത്തിയാണ് പണം തട്ടാൻ ശ്രമം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവരുമായി ചാറ്റിംഗ് നടത്തിയായിരുന്നു തട്ടിപ്പ് ശ്രമം. വിവരമറിഞ്ഞ ഉടൻ എസ്പി ഷൗക്കത്തലി സൈബര്‍ ഡോമില്‍ പരാതി നല്‍കി നമ്പര്‍ ബ്ലോക്ക് ചെയ്യിച്ചു. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ മെസഞ്ചര്‍ വഴിയും ചാറ്റിംഗ് നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ് ഷൗക്കത്തലി തന്‍റെ ഫേസ്ബുക്ക് വഴി നല്‍കിയിട്ടുണ്ട്. മുന്‍ എന്‍ഐഎ എഎസ്പിയായ ഷൗക്കത്തലി അടുത്തിടെയാണ് ഡെപ്യൂട്ടേഷൻ…

Read More