4.2 കോടി, ജര്‍മന്‍ ടെക്‌നോളജി..! പ്രവര്‍ത്തിപ്പിക്കാനാളില്ലാതെ ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക്; ഇടയ്ക്കിടെ എത്തിനോക്കുന്ന പരിശീലനവുമായി മോട്ടോര്‍വാഹന വകുപ്പ്

  കാസര്‍ഗോഡ്: എന്തൊക്കെയായിരുന്നു, കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ച് ലൈസന്‍സെടുക്കുന്ന കാലമൊക്കെ കഴിയുന്നു. ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് കാസര്‍ഗോഡും വരുന്നു. ഡ്രൈവിംഗ് പ്രായോഗിക പരീക്ഷയും വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമൊക്കെ ഇനി ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ നടക്കും. ബദിയടുക്കയ്ക്കടുത്തുള്ള ബേള എന്ന ചെറുഗ്രാമത്തിന്‍റെ മുഖം മാറുന്നു… അങ്ങനെ എന്തെല്ലാം പ്രതീക്ഷകള്‍, പ്രഖ്യാപനങ്ങള്‍. 4.2 കോടി രൂപ മുടക്കി ബേളയിലെ ഒന്നരയേക്കര്‍ സ്ഥലത്ത് നിര്‍മിച്ച അത്യാധുനിക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പിനു കൈമാറിയത് 2020 ഫെബ്രുവരി 14 നാണ്. ഇനി ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റുകളെല്ലാം അങ്ങോട്ട് മാറുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നുകൂടി കടന്ന് കാഞ്ഞങ്ങാട് ഗുരുവനത്തും വെള്ളരിക്കുണ്ട് പരപ്പയിലുമൊക്കെയുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും അധികം വൈകാതെ ഇതേ സാങ്കേതികവിദ്യയിലുള്ള സംവിധാനം സ്ഥാപിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവേ എല്ലാം…

Read More

തൊഴിലാളികളെ കടമെടുത്ത് സിപിഎം ജില്ലാ സമ്മേളനം..! എസ്ടിയു തൊഴിലാളികളെ സിഐടിയുക്കാരാക്കി സിപിഎം ജില്ലാ സമ്മേളന ബോർഡ്

കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലുള്ളത് സിഐടിയു പ്രവർത്തകർ എന്ന പേരിലുള്ളത് മുസ്‌ലിം ലീഗിന്‍റെ തൊ‍ഴിലാളി സംഘടനയായ എസ്ടിയുവിന്‍റെ പ്രവർത്തകർ. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിലെ നീലനിറത്തിലുള്ള തോർത്തിനു പകരം ഫോട്ടോഷോപ്പിലൂടെ ചുവപ്പുനിറം നൽകിയാണ് ബോർഡിൽ കൊടുത്തിരിക്കുന്നത്. കാസർഗോഡ് നഗരത്തിലെ എസ്ടിയു പ്രവർത്തകരായ എൻ. എമുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി, യൂസഫ്, പി. ഹസൈനാർ എന്നിവരാണ് ഫോട്ടോയിലുള്ളത്. മാസങ്ങൾക്ക് മുന്പേ തീരുമാനിച്ച സമ്മേളനത്തിന്‍റെ സ്വാഗത ബോർഡുകളിൽ സാധാരണയായി കലാരൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളുമായിരുന്നു സ്ഥാനം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെയ്ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിയിരിക്കയാണെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്‍റ് എ. അബ്ദുൾ റഹ്മാൻ പറഞ്ഞു.

Read More

കോവിഡിന്‍റെ മറവിൽ നടന്ന അഴിമതി; മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ 

കണ്ണൂർ: കോവിഡ് പ്രതിരോധ വസ്തുക്കൾ വാങ്ങിക്കുന്നതിന്‍റെ മറവിൽ ഏതാനും രാഷ്ട്രീയ നേതാക്കളും ഒരു സംഘം കുപ്രസിദ്ധ ഉദ്യോഗസ്ഥരും നടത്തിയ അഴിമതി കൊള്ള പൊതുസമൂഹത്തിൽ ചർച്ചയായില്ലെന്നത് മഹാമാരിയേക്കാൾ വലിയ ദുരന്തമാണെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 550 രൂപയുള്ള പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതും ഇടപാടുകൾ പലതും ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകി നടത്തിയതും വലിയ അഴിമതി നടത്താനാണ്. കൈയുറകൾ ഇറക്കുമതി നടത്തിയതിലും ക്രമക്കേടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മെഡിക്കൽ സപ്ലൈ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥന്‍റെ ലാപ്പ് ടോപ്പിൽ സൂക്ഷിച്ചതും കംപ്യൂട്ടർ നെറ്റ് വർക്കിൽ ഇടപാട് സംബന്ധമായ വിവരങ്ങൾ ലഭ്യമല്ലെന്നതും ഞെട്ടിപ്പിക്കുന്ന സത്യമാണ്. ഏതാണ്ട് 3000 ഇ- ഫയലുകൾ നശിപ്പിക്കപ്പെട്ടെന്നതും വലിയ അഴിമതികൾ പുറത്തു വരാതിരിക്കാനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോളറക്കാലത്തെ പ്രണയമല്ല, കോവിഡ്കാലത്തെ കൊള്ള എന്ന തലക്കെട്ടോടെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളി…

Read More

പാന്‍റ്സിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചത് 26 ലക്ഷത്തിന്‍റെ സ്വർണം; അമ്മയും മകളും പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിൽ. പാന്‍റ്സിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം എത്തിച്ചത്. വിപണിയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരിൽനിന്നും പിടികൂടിയതെന്ന് എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

Read More

പലർക്കും പേടിയാണ് ! പെരിട്ടോണിയല്‍ ഡയാലിസിസിനോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വൃക്കരോഗികൾ; എന്താണ് പെരിട്ടോണിയൽ ഡയാലിസിസ് ?

അനുമോൾ ജോയ് കണ്ണൂര്‍: ആശുപത്രിയിലെത്താതെ വീടുകളില്‍ത്തന്നെ സ്വയം ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് സൗകര്യത്തോട് മുഖംതിരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വൃക്കരോഗികൾ. കോഴിക്കോട് ജില്ലയില്‍ അഞ്ഞുറോളം രോഗികള്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രയോജനപ്പെടുത്തിയത് എട്ടുപേര്‍ മാത്രമാണ്. കാസർഗോഡ് അഞ്ചിൽ താഴെ മാത്രമാണ്. ഭയമാണ് പലരെയും പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നതിൽനിന്നു പിന്നോട്ടുവലിക്കുന്നതെന്നാണ് ഡോക്‌ടർമാർ പറയുന്നത്. നാലു മാസം മുന്പാണ് കണ്ണൂരും കാസർഗോഡും പെരിട്ടോണിയല്‍ ഡയാലിസിസ് തുടങ്ങിയത്. 32 മുതൽ 75 വയസ് വരെയുള്ളവരാണ് നിലവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിനായി മുന്നൂറോളം വൃക്കരോഗികളുണ്ട്. വൃക്കരോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ഇത് ഇനിയും വര്‍ധിക്കും. പെരിട്ടോണിയല്‍ ഡയാലിസിസിന് തയാറായാല്‍ കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പരിശീലനം ആശുപത്രിയില്‍നിന്ന് നല്‍കും. ഇത്രയും സൗകര്യമുണ്ടായിട്ടും ആളുകള്‍ കൃത്യമായി…

Read More

പേരുപോലെ തന്നെ..! സാഹസിക ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രം;  വേനലിൽ മഴച്ചാർത്തായി ഉരുളിക്കുണ്ടും കലിക്കോടും

എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: സന്ദർശകത്തിരക്കിൽ മലയോരത്തെ വെള്ളച്ചാട്ടങ്ങൾ. പൈസായി ഉരുളിക്കുണ്ട് വെള്ളച്ചാട്ടവും പാറ്റക്കൽ കലിക്കോട് വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയത്. ബ്ലാത്തൂർ, കല്യാട് മേഖലകളിലെ മലമടക്കുകൾ താണ്ടി കുന്നിറങ്ങി പതഞ്ഞൊഴുകി വരുന്ന കാട്ടരുവികളാണ് രണ്ടു സ്ഥലങ്ങളിലും വെള്ളച്ചാട്ടമായി മാറുന്നത്. പൈസായി ലിറ്റിൽ ഫ്ലവർ സെമിനാരി വഴി വരുന്ന റോഡിന്‍റെ ഒരു ഭാഗത്തുകൂടിയാണ് ഉരുളിക്കുണ്ട് വെള്ളച്ചാട്ടം ഒഴുകുന്നത്. പൈസായി സെമിനാരി-ബ്ലാത്തൂർ റോഡിലെ ഉരുളിക്കുണ്ടിൽ ഇപ്പോൾ നിത്യേനയെത്തുന്നത് നിരവധി സന്ദർശകരാണ്. ഉരുളിക്കുണ്ടിൽ 50 അടിയോളം താഴ്ചയിലേക്ക് മടക്കുകളായി പതഞ്ഞൊഴുകുന്ന വെള്ളത്തിൽ ഉല്ലസിക്കുന്നതിന് മറ്റു ജില്ലകളിൽനിന്നുവരെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പാറക്കൂട്ടങ്ങളിൽ തട്ടിത്തടഞ്ഞും വേരുകൾക്കിടയിൽ കൂടിയും ഒഴുകിയെത്തുന്ന വെള്ളം കലങ്ങുന്നില്ലെന്നതും കൊടുംവെയിലിലും കുളിർമ നഷ്ടപ്പെടുന്നില്ലെന്നുമുള്ള സവിശേഷതയുമുണ്ട്. ഏതുസമയവും നല്ല തണുത്ത വെള്ളമായതിനാലും ഭൂപ്രകൃതിയുടെ പ്രത്യേകതയും കാരണം ഇവിടെ ഒരിക്കൽ വന്നെത്തുന്നവർ തന്നെ വീണ്ടും വീണ്ടും സന്ദർശകരായി മാറുകയാണ്. വെള്ളച്ചാട്ടത്തിന് താഴെ ഉരുളിപോലെ…

Read More

കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹം!  മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍നിന്നും നായകപദവിയിലേക്ക് ഒരു പ്രയാണം

ശ്രീജിത് കൃഷ്ണന്‍ കാസര്‍ഗോഡ്: മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് പിന്നീട് ദുബായിലേക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് കാസര്‍ഗോട്ടുകാരന്‍ വിഷ്ണു നമ്പ്യാര്‍ സിനിമയുടെ വണ്ടിയില്‍ കയറി നോക്കിയത്. കുട്ടിക്കാലം മുതല്‍ ഉള്ളില്‍ നിറഞ്ഞുനിൽക്കുന്ന ആഗ്രഹമായതിനാല്‍ പിന്നെ അവിടെനിന്നു ഇറങ്ങാന്‍ തോന്നിയില്ല. അത്രമേല്‍ ഇഷ്ടത്തോടെ മൂന്നു സിനിമകൾ ചെയ്തുകഴിഞ്ഞ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന “സ്റ്റേഷന്‍ 5′ എന്ന ചിത്രത്തിലൂടെ സ്ഥിരതയാര്‍ന്ന നായകവേഷത്തിലെത്തിയിരിക്കുകയാണ് പ്രയാണ്‍ എന്ന വിഷ്ണു നമ്പ്യാര്‍. കാവ്യാ മാധവന്‍ മുതല്‍ അനഘ വരെയുള്ള നായികമാരും സ്വഭാവനടന്മാരുമൊക്കെ ഏറെയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയില്‍ മുഴുവന്‍സമയ നായകപദവിയിലെത്തുന്ന ആദ്യത്തെ കാസര്‍ഗോട്ടുകാരനെന്ന ക്രെഡിറ്റ് ഒരുപക്ഷേ പ്രയാണിനാകും. കാസര്‍ഗോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി.വി. പ്രഭാകരന്‍റെയും കെ.പി. വത്സലയുടെയും മകനായ വിഷ്ണു സ്‌കൂളിലും കോളജിലും പഠിക്കുമ്പോഴെല്ലാം സ്റ്റേജുകളിലെ നിത്യസാന്നിധ്യമായിരുന്നു. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ഒന്നിലും നായകനായിരുന്നില്ല. എന്നാല്‍ സിനിമയില്‍ ലഭിച്ച ആദ്യത്തെ അവസരംതന്നെ നായകവേഷമായിരുന്നു.…

Read More

സ്‌കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി

കൂത്തുപറമ്പ്: ഒരു ദിവസത്തിലേറെ സ്കൂട്ടറിനുള്ളിൽ കഴിഞ്ഞ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കൂത്തുപറമ്പ് നഗര മധ്യത്തിലാണ് സംഭവം. കൂത്തുപറമ്പിൽ പ്രസ് നടത്തുന്ന പഴയനിരത്തിലെ പി. ജയചന്ദ്രന്‍റെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. ചൊവ്വാഴ്ച രാവിലെ താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ. ഉച്ചയ്ക്ക് സ്കൂട്ടർ എടുക്കാൻ എത്തിയപ്പോൾ പാമ്പ് കയറിയിട്ടുണ്ടെന്ന് ആരോ പേപ്പറിൽ എഴുതി സീറ്റിൽ പതിച്ചത് ശ്രദ്ധയിൽ പെട്ടു . ഏറെ നേരം പരിശോധിച്ചെങ്കിലും കണ്ടെത്താതായില്ല. തുടർന്ന് സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വീണ്ടും സ്ഥാപനത്തിലെത്തിയ ജയചന്ദ്രൻ സ്കൂട്ടർ കഴിഞ്ഞ ദിവസം നിർത്തിയിട്ട അതെ സ്ഥലത്ത് നിർത്തിയിട്ടു. രാത്രി വീട്ടിലേക്ക് പോകാനായെത്തിയപ്പോൾ സ്കൂട്ടറിനുള്ളിൽ എൻജിന്‍റെ ഭാഗത്ത് പാമ്പിനെ കാണുകയായിരുന്നു. ഏറെ പണിപെട്ടാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്. തുടർന്ന് പാമ്പിനെ വനത്തിൽ വിട്ടയച്ചു.

Read More

ദുബായിയിലെ കോടികളുടെ വെട്ടിപ്പ് ! കണ്ണൂർ സ്വദേശിയായ യുവാവ് നാട്ടിൽ തിരിച്ചെത്തിയത് വ്യാജ പാസ്പോർട്ടിലോ, കടൽ മാർഗമോ ?

കണ്ണൂര്‍: ദുബായിയിൽ അഞ്ചരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി നാട്ടിലേക്കെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത. കണ്ണൂർ തളാപ്പ് സ്വദേശി ജുനൈദി (24)നെയാണ് ദുബായിയിലെ സ്ഥാപനത്തിൽ നിന്നും 27,51,000- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വെട്ടിപ്പ് നടത്തിയതിന് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നാട്ടിലെത്തിയ ശേഷം കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ നാലിന് യുവാവ് ജോലി ചെയ്തിരുന്ന ഡിജിറ്റല്‍ അസെറ്റ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എൽസിസി കമ്പനിയില്‍ അടയ്ക്കേണ്ടിയിരുന്ന കലക്ഷൻ തുകയായ 27,51,000- ദിര്‍ഹം അടയ്ക്കാതെ ഒരു സുഹൃത്തിനൊപ്പം മുങ്ങിയെന്നാണ് ദുബായി പോലീസ് രജിസ്റ്റർ ചെയ്ത കേസ്. പണം വെട്ടിപ്പ് നടന്ന ഉടൻ തന്നെ കന്പനി ദുബായി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നില നിൽക്കെയാണ് ‌യുവാവ് നാട്ടിലെത്തിയത്. സ്ഥാപനത്തിന്‍റെ പരാതി…

Read More

ധീരജ് കൊല്ലപ്പെട്ട സംഭവം! കണ്ണൂരിൽ അക്രമം തുടരുന്നു; പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ: ഇടുക്കി പൈനാവ് ഗവ.എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് ധീരജിന്‍റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ അക്രമങ്ങൾ അരങ്ങേറിയത്. വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും അടിച്ചു തകർത്തു. വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ബോബേറ് ഉണ്ടായി. കോൺഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെൽട്ടറും അക്രമികൾ തകർത്തു. പിണറായി. പാപ്പിനിശേരി, ചക്കരക്കൽ, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്. എടക്കാട് ബസ് ഷെൽട്ടർ ഇന്നലെ രാത്രി അഞ്ജാതസംഘം തകർത്തു. തോട്ടടയിലും എളയാവൂരും കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കൽ. ചെട്ടിപീടിക, കുഞ്ഞിമംഗലം…

Read More