കണ്ണൂർ: ഇന്നു മുതൽ രാത്രി കാലങ്ങളിൽ നഗരത്തിൽ കറങ്ങി നടക്കുന്നവർക്ക് പിടി വീഴും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടമൊഴിവാക്കാനും രാത്രികാലങ്ങളിലെ അനാവശ്യ കറക്കമൊഴിവാക്കാനും പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്. രാത്രി സമയത്ത് നഗരങ്ങളിൽ ഇറങ്ങി നടങ്ങുന്നവർക്കെതിരെ ഇന്ന് മുതൽ പോലീസ് കേസെടുക്കും. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കും. ഇതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നുണ്ട്. കൂടാതെ രാത്രി കാല വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കടകളും ടർഫ് കോർട്ടുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവു. ഒൻപതിനു ശേഷം പ്രവർത്തിക്കുന്ന കടകൾക്കെതിരെ പിഴയീടാക്കും. മാസ്ക്, സാമൂഹിക അകലം തുടങ്ങിയവ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തി പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും. കൂടാതെ രാത്രികാലങ്ങളിലും മറ്റും അനാവശ്യമായി ബൈക്കിൽ കറങ്ങുന്നവർക്കെതിരെ പിഴയീടാക്കും. ജില്ലയിൽ കോവിഡ് കൂടി വന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങൾ…
Read MoreCategory: Kannur
കതിരൂരിൽ പൊട്ടിത്തെറിച്ചത്”കമ്പോസ്റ്റ് ബോംബ്’; ‘ഒരു ന്യൂജൻ ബോബ് കഥ!’
തലശേരി: കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയിൽ ബോംബ് നിർമാണത്തിന് ന്യൂ ജെൻ മാതൃക. ബുധനാഴ്ച കതിരൂരിൽ ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത് കമ്പോസ്റ്റ് ടാങ്ക്.മുൻ കാലങ്ങളിൽ മരബഞ്ചുകളും മരങ്ങളും മറയാക്കിയാണ് ബോംബ് നിർമിച്ചിരുന്നത്. സ്ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. എന്നാൽ ഇപ്പോൾ എല്ലാ വീടുകളും തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമാർജനത്തിനായി കമ്പോസ്റ്റ് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഈ ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമാണത്തിനായി സംഘം ഉപയോഗിച്ചത്. സ്കൂളിലെഅധ്യാപകന്റെ ബാഗിൽ നിന്നും ബോംബ് പൊട്ടിയ പാരമ്പര്യമുള്ള നാട്ടിൽ ബോംബ് നിർമാണത്തിനിടയിൽ നിരവധി ജീവനുകളാണ് മുമ്പ് പൊലിഞ്ഞിട്ടുള്ളത്. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ ബോംബ് കുഴി തന്നെ ഉണ്ടായിരുന്നു. ഐജി വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ ബോംബ് കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് തന്നെ പൊന്ന്യം കപ്പരട്ടി ഭവനിൽ…
Read Moreആദ്യം സ്വാഭാവിക മരണമെന്ന് കരുതി, പക്ഷേ…! സന്തോഷിന്റെ മരണം; ഭാര്യയെയും ബന്ധുവിനെയും വെറുതെ വിട്ടു
നീലേശ്വരം: മുന്‍ കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി. സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. ഭാര്യ ചിത്താരി സ്വദേശി രഞ്ജുഷ, സന്തോഷിന്റെ ഇളയമ്മയുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ മനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ ഏഴിന് രാത്രി 11.15 ഒാടെ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്ന സന്തോഷിനെ മനോജ് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. രഞ്ജുഷ കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും സഹായിച്ചുവെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. മദ്യലഹരിയില്‍ സന്തോഷ് അമ്മയെയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതുകണ്ട് സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം തിമിരിയിലെ വാടക വീട്ടിലേക്ക് തിരിച്ച മനോജ് കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞത്. പിറ്റേന്ന്…
Read Moreപെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്ന്! ബന്ധുക്കള്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറി
കാസര്‍ഗോഡ്: ഡ്രൈവിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കള്‍ ഉദയഗിരിയിലെ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് വിതറി ടെസ്റ്റ് തടസപ്പെടുത്തി. മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഉദയഗിരിയിലെ പരിശീലനകേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മറ്റൊരു ഡ്രൈവിംഗ് പരിശീലകനെ മര്‍ദിച്ചതായും പറയുന്നു. പരിശീലകന് നിരന്തരം അപമര്യാദയായി പെരുമാറുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചോദ്യം ചെയ്യാനെത്തിയത്. ബന്ധപ്പെട്ട പരിശീലകന് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കിട്ടിയ ആളിനെ മര്‍ദിച്ച് ഇവിടെ ഇനി ആരും ഡ്രൈവിംഗ് പരിശീലനം നടത്തേണ്ടെന്ന് പറഞ്ഞ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറുകയായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും പരിശീലകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ കുപ്പിച്ചില്ലുകള്‍ പെറുക്കിമാറ്റി മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു. സംഭവത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു.
Read Moreവേലിയേറ്റം, കയങ്ങൾ, ചുഴികൾ…! ചതിക്കുഴികളൊരുക്കി ചൈത്രവാഹിനിപ്പുഴ
ഭീമനടി: മരണം പതിയിരിക്കുന്ന ചൈത്രവാഹിനി പുഴയിലെ ചതിക്കുഴികളിൽ മരണമടഞ്ഞത് നിരവധിപ്പേർ. കർണാടക വനത്തിൽ നിന്നുത്ഭവിച്ച് കാസർഗോഡിന്റെ കിഴക്കൻ മലയോരത്ത് കൂടി ഒഴുകി അറബിക്കടലിൽ എത്തിച്ചേരുന്ന ചൈത്രവാഹിനി പുഴയ്ക്ക് അധികമാർക്കും അറിയാത്ത പ്രത്യേകതകളുണ്ട്. പുഴയിലുള്ള നിരവധി കയങ്ങൾ അപകടം ഉണ്ടാക്കുന്നവയാണ്. അതുപോലെ ചുഴികളും. കുന്നുംകൈ വരെ വേലിയേറ്റം എത്താറുണ്ട്. ഇതിന് താഴേക്ക് അത്യന്തം അപകടമാണ്. ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം. അതുകൊണ്ടാണ് മരണപ്പെട്ട വിദ്യാർഥികൾ പുഴയിൽ ഇറങ്ങിയ സ്ഥലത്തുനിന്നും മീറ്ററുകളോളം മുകൾ ഭാഗത്ത് എത്തിയത് .ഏതാനും വർഷം മുന്‍പ് ഭീമനടി പുഴയിൽ കുളിച്ചുകൊണ്ടിരുന്ന അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നു. അതുപോലെ മുക്കട പാലത്തിന് സമീപം രണ്ടുവർഷം മുന്‍പ് രണ്ടുയുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആറുമാസം മുന്‍പ് ചെമ്പൻകുന്നിൽ പുഴയിലിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടപ്പോൾ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഈ പുഴയുടെ പ്രത്യേകത അറിയാവുന്നവരല്ലാതെ ആരു വന്നാലും അപകടത്തിൽപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്നുള്ളവരെ പുഴയിൽ ഇറങ്ങുന്നത്…
Read Moreപാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുന്നുവെന്ന് ബിജെപി
കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ.പാനൂരിൽ ഒരു ലീഗ് പ്രവർത്തകനെ കൊന്നതിന് പിന്നാലെ വ്യാപകമായി ബോംബ് ഉണ്ടാക്കുകയാണ്. തലശേരി നാലാംമൈലിൽ ബോംബ് ഉണ്ടാക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ മാരിമുത്തുവെന്ന നിജീഷിന് ഗുരുതര പരിക്കേറ്റിരിക്കുന്നു. സംഘത്തിൽ നാലുപേരുണ്ടായതാണ് അറിയുന്നത്. സിപിഎം പ്രവർത്തകനായ ബിജുവിന്റെ വീട്ടിൽ വച്ചാണ് പതിവായി ബോംബ് ഉണ്ടാക്കുന്നത്. ഈ സംഘങ്ങൾ നിരവധി അക്രമ – വധശ്രമ കേസുകളിൽ പ്രതികളായവരാണ്. ജാമ്യത്തിലിറങ്ങിയവരും ഈ സംഘത്തിലുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഉണ്ടാക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെ.കെ. വിനോദ് കുമാർ ആവശ്യപ്പെട്ടു.
Read Moreവിഷു ദിനത്തിലെ ദുരന്തം! സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു; സംഭവം കാസർഗോഡ്
നർക്കിലക്കാട്(കാസർഗോഡ്): വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്ര വാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15), സ്രാകത്തിൽ തോമസിന്റെയും ജയിനിയുടെ യും മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം. ആൽബിൻ റെജി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗലാപുരം എ.വി. ഷെട്ടി കോളേജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയുമാണ്. വിഷു ദിനത്തിൽ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടം…
Read Moreഎക്സൈസ് പിടിച്ചപ്പോൾ പറഞ്ഞ് പടിച്ച കള്ളങ്ങൾ പൊളിഞ്ഞു; കാറിൽ കറങ്ങിനടന്ന് പുതുച്ചേരി മദ്യവിൽപ്പന നടത്തിയ കണ്ണൂരുകാരൻ കോട്ടയത്ത് പിടിയിൽ
കോട്ടയം: അനധികൃതമായി ജില്ലയിൽ വില്പനയ്ക്ക് എത്തിച്ച 144 കുപ്പി പുതുച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ തലശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി. സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവാഴ്ച മുണ്ടക്കയം കോസ്വേ പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ എത്തിയ സുജിത് പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചു. ഇതോടെ കാറിൽ വില്പയ്നക്കായി ജില്ലയിലേക്ക് കൊണ്ടു വന്ന മദ്യം കണ്ടെത്തി. 144 കുപ്പികളിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.ഇയാൾ മുന്‍പും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന്…
Read Moreസോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പിന്നെ ഭീഷണിയും; ഒടുവില്‍…
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍. പാലക്കാട് ചെറുപ്പുളശേരി സ്വദേശി രാഹുല്‍കൃഷ്ണ (20)യാണ് അറസ്റ്റിലായത്. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2020 ഏപ്രില്‍ മാസം മുതലാണ് യുവാവ് പെണ്‍കുട്ടിയെ പീഡിനത്തിനിരയാക്കുന്നത്. ഭീഷണി ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി യുവാവിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ സഹോദരന് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreകണ്ണൂർ വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസിയുടെ ‘നഷ്ട സർവീസ്’ ! ചെലവ് 10,000, വരവ് 4,000
സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകൾക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രം. യാത്രക്കാർക്കും കോർപറേഷനും ഒരുപോലെ ലാഭകരമാകുമെന്ന് പ്രതീക്ഷിച്ച് എംഡി ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം ആരംഭിച്ച സർവീസ് യാത്രക്കാരില്ലാതെ നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിൽനിന്നും തലശേരി ഡിപ്പോയിൽനിന്നും കഴിഞ്ഞ ഫെബ്രുവരി 13 മുതലാണ് ലോ ഫ്ളോര്‍ എസി സര്‍ക്കുലര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ദിവസം പതിനായിരത്തിലധികം രൂപ ചെലവിട്ട് സര്‍വീസ് നടത്തുമ്പോള്‍ പ്രതിദിന വരുമാനമായി 4,000ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ബസ് വന്‍ നഷ്ടത്തിലാണ് ഓടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തെയും കണ്ണൂര്‍, തലശേരി റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സര്‍വീസ് വഴി പരമാവധി 4,000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തില്‍ ലഭിക്കുന്നുള്ളൂ. ഡ്രൈവര്‍,…
Read More