ചെറുവത്തൂർ: പ്രസവശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ വനിതാഡോക്ടർ മരിച്ചു. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെയും സുസ്മിതയുടെയും മകൾ ഡോ.ആതിര (26)യാണു മരിച്ചത്. ഒരാഴ്ച മുന്‍പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞദിവസമാണു വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി വൈകി ശ്വാസതടസത്തെ ത്തുടർന്ന് കുഴഞ്ഞുവീണ യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭർത്താവ്: ഡോ. അർജുൻ.
Read MoreCategory: Kannur
തലശേരിയിൽ വ്യാജ വനിതാ ഡോക്ടർ ചികിത്സിച്ച വളപട്ടണം സ്വദേശി മരിച്ചു; മരുന്നായി നല്‍കിയത് വെള്ളപൊടിയും വെളിച്ചെണ്ണ പോലുള്ള ദ്രാവകവും; ബാലകൃഷ്ണന്റെ ഭാര്യ പറയുന്നത് ഇങ്ങനെ…
തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടത്തിയ വ്യാജ ചികിത്സയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പുതിയതെരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കണ്ണൂർ ചിറക്കൽ മൂപ്പൻപാറ കക്കറയിൽ വീട്ടിൽ ബാലകൃഷ്ണ (52) നാണ് 2020 സെപ്റ്റംബറിൽ മരണമടഞ്ഞത്. പ്രമേഹത്തിന് വ്യാജ ഡോക്ടർ ചികിത്സിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. ബാലകൃഷണന്റെ ഭാര്യ നിഷയുടെ പരാതി പ്രകാരം തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമല വില്ലേജിൽ ഡിസന്റ് മുക്ക് ജംഗ്ഷന് സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോൾക്കെതിരെ തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ ചികിത്സ നടത്തി വന്ന ഇവരെ നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ മാറാ രോഗത്തിന് ചികിത്സ എന്ന പ്രചരണം കണ്ടാണ് ബാലകൃഷണൻ തലശേരി കീർത്തി ആശുപത്രിയിൽ 2020 ഏപ്രിലിൽ…
Read Moreമാസ്ക് തട്ടിപ്പ്: പ്രതിക്ക് പത്തോളം അക്കൗണ്ടുകള്‍; ഇരിട്ടിയില്‍ മറ്റൊരു ഭാര്യ; തെളിവെടുപ്പില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
പയ്യന്നൂര്‍: മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷത്തിന്റെ വഞ്ചന നടത്തിയ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാളുടെ പേരില്‍ പത്തോളം അക്കൗണ്ടുകള്‍ കണ്ടെത്തിയ പോലീസ് ഇരിട്ടിയില്‍ മറ്റൊരു ഭാര്യ കൂടിയുള്ളതായും കണ്ടെത്തി. ഇയാളുടെ തട്ടിപ്പുകള്ക്കിരയായിട്ടുള്ളവര് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുമെന്നും പോലീസ്. വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയില്‍ കവ്വായിയിലെ എ.ടി.മുഹമ്മദ് നൗഷാദിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കി സൗഹൃദം സ്ഥാപിച്ച് കുറഞ്ഞ തുകയ്ക്ക് മാസ്ക് നലകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷംരൂപ പ്രതി കൈപ്പറ്റി വഞ്ചിച്ചുവെന്നായിരുന്നു പരാതി. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാന്, ഡല്‍ഹി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കേരളത്തിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാസര്‍ഗോഡ് നിന്നും പോലീസ് പോലീസ് പിടികൂടിയത്. ഈ സംഭവത്തില്‍ റിമാൻഡിലായ പ്രതിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍…
Read Moreകേരളം വിരട്ടലിന് പറ്റിയ മണ്ണല്ല; കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് മാനന്തവാടി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ ഭീഷണി മറ്റിടങ്ങളിൽ ഏൽക്കുമായിരിക്കും. ഇടതു സംസ്കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല. കേരളത്തിന്റെ വികസനത്തിനെതിരായി യുഡിഎഫും ബിജെപിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു.
Read Moreപിതാവിനേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി! വൈദേഹിയുടെ പിറന്നാൾ തിങ്കളാഴ്ചയായിരുന്നു…
ചെറുവത്തൂർ(കാസർഗോഡ്): പിതാവിനേയും രണ്ട് മക്കളേയും വീടിനകത്തും പുറത്തുമായി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ കാടങ്കോട് സ്റ്റാന്റിൽ ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കിഴക്കേരരാട്ടുമ്മൽ രൂകേഷ്(37), മക്കളായ പിലിക്കോട് ഗവ. യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിവൈദേഹി(10), ഒന്നാം ക്ലാസിൽ പഠിക്കുന്ന ശിവനന്ദ്(ആറ്)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രൂകേഷ് വീടിന്റെ തെക്ക് ഭാഗത്ത് കോൺക്രീറ്റിൽ കയറിൽ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ട് പേരും വീടിന്റെ ഹാളിലും മരിച്ച നിലയിലുമാണ് കണ്ടത്. വൈദേഹിയുടെ പിറന്നാൾ തിങ്കളാഴ്ചയായിരുന്നു. ഇതിന് മുന്നോടിയായി ഭാര്യ സബിയയുടെ പെരിയയിലുള്ള വീട്ടിൽ നിന്നും മക്കളെ പിലിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു. ഇവർ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം മക്കളുമായി വന്നതായി ബന്ധുക്കൾ പറഞ്ഞു. മടിവയലിലെ കെ.ആർ.പുരുഷോത്തമന്റേയും കെ.വി.നാരായണിയുടേയും മകനാണ് മരിച്ച രൂകേഷ്. സഹോദരങ്ങൾ: ശ്രീജ, ഷിബു, ഷീബ, നിഷ, ഷിജു, ഉമേഷ്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി.…
Read Moreവോട്ട് മതിയോ ? തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുത്ത് അമ്പത് കർഷകകുടുംബങ്ങൾ
കൊട്ടിയൂർ: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുക്കുകയാണ് പാലുകാച്ചിമലയിലെയും പരിസരത്തെയും അന്‍പത് കർഷകകുടുംബങ്ങൾ. തങ്ങളുടെ ജീവിതോപാദിയായ കശുമാവുകൾ നശിച്ചുപോയിട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ പോലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം തയാറായില്ല. കൊട്ടിയൂർ പഞ്ചായത്തിൽ പൊയ്യമല, പാലുകാച്ചി, ഒറ്റപ്ലാവ്, പന്നിയാംമല എന്നിങ്ങനെ ഒന്നുമുതൽ നാലുവരെ വാർഡുകളിലായി പരന്നുകിടന്നിരുന്ന അന്‍പതിലേറെ കർഷകരുടെ 300 ഏക്കറോളം കശുമാവിൻതോട്ടങ്ങളാണ് 2018, 2019 വർഷങ്ങളിലെ മഴയിലും തുടർന്നുണ്ടായ കൊടുംചൂടിലും നശിച്ചത്. 2018 ൽ കശുമാവുകൾ ഉണങ്ങിനശിക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷിവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും തടയാനുള്ള നടപടികൾ ഉണ്ടായില്ല. പിന്നീട് 2019ലെ അതിവർഷത്തോടെ കശുമാവുകൾ പൂർണമായും നശിച്ചു. പല ജനപ്രതിനിധികളെയും കണ്ട് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണമെന്ന് അപേക്ഷിച്ചിട്ടും ഒരു സഹായവും ചെയ്തില്ല. കൂടുതൽ തോട്ടമുണ്ടായിരുന്ന 33 കർഷകർ ചേർന്ന് കൊട്ടിയൂർ കൃഷിഭവനിൽ നിവേദനം നൽകിയിരുന്നു. എന്നാൽ അപേക്ഷ സ്വീകരിക്കാൻ പോലും ഓഫീസർ തയാറായില്ലെന്ന്…
Read Moreഅന്ന് പ്രായപൂര്‍ത്തിയായില്ല, ഇന്ന് മൂന്നുകുട്ടികളുടെ അമ്മയാണ്..! യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പലര്‍ക്കായി കാഴ്ചവച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്ത് പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍ഗോഡ് ഇസത് നഗര്‍ സ്വദേശി റിയാസുദീനെ (47) യാണ് ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക്പോസ്റ്റിനു സമീപത്തുവച്ച് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ഉദുമ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്. പിന്നീട് യുവതി വിവാഹിതയാകുകയും മൂന്ന് മക്കളുടെ അമ്മയുമായതിനുശേഷം ഭര്‍ത്താവ് വിദേശത്തായിരുന്ന സമയത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ ഒന്നിലധികം കേസുകളിലായി 23 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഈ കേസില്‍ ബേവൂരിയിലെ എം.എ. മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാര്‍ സ്വദേശികളായ പി.എം. അബ്ദുല്‍ റഹ്മാന് (33), മുഹമ്മദ് ആസിഫ് (34), ഉദുമ കൊവ്വലിലെ കെ.വി. മുനീര്‍ (35) എന്നിവരുടെ മുന്‍കൂര്‍…
Read Moreഐഎസ് ബന്ധം കണ്ണൂരിൽ സ്ത്രീ കൾ ഉൾപ്പെടെ മൂന്ന് പേർക്ക് എൻഐഎ നോട്ടീസ്
കണ്ണൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്റെ ആശയം പ്രചരിപ്പിച്ച കേസിൽ കണ്ണൂരിൽ മൂന്നുപേർക്ക് എൻഐഎ ഓഫീസിലെത്താൻ നോട്ടീസ് നൽകി. താണയിലെ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളുൾപ്പെടെയുള്ളവർക്കാണ് എൻഐഎ നോട്ടീസ് നൽകിയിട്ടുള്ളത്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹിക മാധ്യമങ്ങൾ വഴി ഇവർ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്യാൻ ശ്രമം നടത്തിയെന്നാണ് എൻഐഎ പറയുന്നത്. ഇന്നലെ ഇവരുടെ താണയിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ ഇന്നലെ നടത്തിയ റെയ്ഡിൽ താണയിലെ വീട്ടിൽ നിന്നും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇരു നില വീട്ടിൽ അത്യന്തം ആർഭാഡത്തോടെയാണ് ഈ കുടുംബങ്ങൾ കഴിഞ്ഞിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇടയ്ക്ക് വിദേശത്തേക്ക് പോകാറുണ്ടെന്നും പറയുന്നു. കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ഐഎസിൽ ചേർക്കാൻ ഇവർ ശ്രമം നടത്തിയതായി പറയുന്നു. തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിന്…
Read Moreസോഫിമോളുടെ കഥ അവസാനിക്കുന്നില്ല! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ നടത്തിയത് ഭര്‍ത്താവുമായി പിണങ്ങിയശേഷം…
തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ സോഫി മോൾ എന്ന വ്യാജവനിതാ ഡോക്ടർ തലശേരി കേന്ദ്രീകരിച്ചും ചികിത്സ നടത്തിയതായി കണ്ടെത്തൽ. തലശേരി ഒ.വി. റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്. മാറാരോഗങ്ങൾക്ക് ചികിത്സയെന്ന പേരിലായിരുന്നു തലശേരിയിൽ ചികിത്സ നടത്തിപ്പോന്നത്. ഇതുസംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം പ്രകടിപ്പിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഇവരുടെ ചികിത്സയെത്തുടർന്ന് മാറാരോഗം മാറിയതായി നവമാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തെ തുടർന്ന് നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയിരുന്നു. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാരീതികൾ. ഇവർ അറസ്റ്റിലായതോടെ തലശേരിയിൽ ചികിത്സ തേടിയവർ ആശങ്കയിലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും മാറാരോഗങ്ങൾ മാറ്റുമെന്ന് പരസ്യം നൽകിയായിരുന്നു ചികിത്സ നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഭർത്താവുമൊത്തായിരുന്നു ആദ്യകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ചികിത്സ നടത്തിയിരുന്നത്.…
Read Moreമാധവേട്ടനില്ലാത്ത തെരഞ്ഞെടുപ്പായിട്ടും മീനാക്ഷിയമ്മ മറന്നില്ല, ചന്ദ്രശേഖരനെ വിളിക്കാൻ…
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരസേനാനി കെ. മാധവനില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. എങ്കിലും മീനാക്ഷിയമ്മ പതിവ് മറന്നില്ല. കെട്ടിവെക്കാൻ ഇത്തവണയും ചന്ദ്രശേഖരന് പണം നൽകിയത് മാധവേട്ടന്റെ ഭാര്യ മീനാക്ഷിയമ്മയാണ്. ചന്ദ്രശേഖരനോടൊപ്പം പി. അപ്പുക്കുട്ടനും നെല്ലിക്കാട്ടെ വസതിയിലെത്തി. കെ. മാധവന്റെ മകൻ അജയ കുമാർ കോടോത്തും മകൾ ആശലതയും വീട്ടിൽ സ്ഥാഥാനാർഥിയെ സ്വീകരിച്ചു. കക്ഷി രാഷ്ട്രീയം മറന്ന് സ്ഥാനാർഥികൾ കാഞ്ഞങ്ങാട് മാധവേട്ടന്റെ വസതിയിലെത്തി കണ്ട ശേഷമേ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താറുണ്ടായിരുന്നുള്ളു.
Read More