കണ്ണൂർ: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യങ്ങളോട് പറഞ്ഞു. സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read MoreCategory: Kannur
യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി; തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണ്. ഇത് പിആര്‍ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളാ കോൺഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ…
Read Moreമാലൂരിൽ വയോധികയുടെ മരണം കൊലപാതകം; കൊല നടത്തിയത് മകൾ ഷെർളി; കാരണമായി മകള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി…
മട്ടന്നൂർ: മാലൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതക മെന്ന് പോലീസ്. കൊല നടത്തിയത് മകൾ ഷെർളിയെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച വൈകുന്നേരമാണ് മാലൂർ കപ്പറ്റപ്പൊയിൽ കോറോത്ത് ലക്ഷം വീട്ടിലെ കെ. നന്ദിനിയെ (79) വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്താണ് വയോധികയെ മരിച്ച നിലയിൽ കണ്ടത്. തലക്കും ശരീരത്തിലും പരുക്കുകളുണ്ടായിരുന്നു. വീട്ടിൽ നന്ദിനിയുടെ കൂടെ മകൾ ഷെർളിയും ഭർത്താവ് ഭാസ്കരനുമാണ് താമസിച്ചിരുന്നത്. സംഭവം അറിഞ്ഞു പേരാവൂർ സിഐയും മാലൂർ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മരണത്തിൽ സംശയമുയർന്നതിനാൽ വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ താനാണ് അമ്മയെ കൊന്നതെന്ന് മകൾ മൊഴി നൽകി. വടി ഉപയോഗിച്ചു നന്ദിനിയുടെ തലയ്ക്ക് അടിക്കുകയും കഴുത്തിനു ചവിട്ടുകയുമായിരുന്നുവെന്നാണ് മൊഴി. രാവിലെതന്നെ മരിച്ചിട്ടും വൈകുന്നേരമാണ് സംഭവം…
Read Moreപരിചയപ്പെട്ടത് ഷെയര്‍ ചാറ്റിലൂടെ..! പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൂത്തുപറമ്പ്: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മാഹി ഈസ്റ്റ് പളളൂർ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാസർഗോഡ് ബദ്രടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടി.എ.ഫായിസ് (26), കാസർഗോഡ് കമ്പാറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൽ മന്നാൻ (30) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28ന് മാങ്ങാട്ടിടം മൂന്നാം പീടികയിലെ അൽ അമീൻ റസിഡൻസിയിലെ മുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഓൺ ലൈൻ വഴി മുറി ബുക്ക് ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റി ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി. അതിനു ശേഷം പെൺകുട്ടിയെ തിരിച്ച് നാട്ടിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതി കൂത്തുപറമ്പ് പോലീസിന് കൈമാറിയതിനെത്തുടർന്ന് പോലീസ്…
Read Moreആമസോൺ വികസിപ്പിച്ച ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ് ! ചെറിയാക്കര സ്കൂളിലെ അലെക്സ ടീച്ചന്റെ വിശേഷങ്ങള്‍
ഷൈബിൻ ജോസഫ് ചീമേനി (കാസർഗോഡ്): “അലെക്സ, ക്യാൻ റ്റു മേക്ക് ദി സൗണ്ട് ഒാഫ് എ ഡോഗ്’ചോദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥിനി വൈഗ സുമേഷ്. ‘ഡിഡ് യു മീൻ ബാർക്ക് ഒാഫ് എ ഡോഗ്’ ? ശബ്ദം കേൾപ്പിക്കുന്നതിനു മുന്‍പായി അലെക്സയുടെ ചോദ്യം. ഇതിനുശേഷം അധ്യാപകൻ എം.മഹേഷ് കുമാർ കുട്ടികളോട് പറഞ്ഞു ‘പട്ടിയുടെ കുരയെ ഇംഗ്ലീഷിൽ ബാർക്ക് എന്നാണ് പറയുന്നത്. അതുകൊണ്ട് അടുത്ത തവണ ഹൗ ഡസ് എ ഡോഗ് ബാർക്ക് എന്നുവേണം ചോദിക്കാൻ.’ പുതിയ വാക്കുകളും ഉച്ഛാരണവും വ്യാകരണവുമൊക്കെ എളുപ്പം പഠിക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ കുട്ടികൾ. ഇത് കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചെറിയാക്കര ഗവ.എൽപി സ്കൂൾ. തനി ഗ്രാമീണപ്രദേശമായ ഇവിടുത്തെ കുട്ടികളുടെ ഇംഗ്ലീഷ് പഠനം ഇന്ന് വേറെ ലെവലാണ്. ആമസോണിന്റെ അലെക്സ എന്ന സ്മാർട്ട് സ്പീക്കർ എങ്ങനെ ഇംഗ്ലീഷ് പഠനത്തിന് ഉപയോഗപ്പെടുത്താമെന്ന് ഇവർ ലോകത്തിന് കാണിച്ചുകൊടുത്തു. വിവരമറിഞ്ഞ്…
Read Moreകള്ളന് വീട്ടുപകരണങ്ങളും പ്രിയം; കവർന്നത് നാലു ലക്ഷത്തിന്റെ മുതലുകൾ
തളിപ്പറമ്പ്: പട്ടാപ്പകൽ തളിപ്പറമ്പിൽ വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ കവർന്നു. കൂവേരി ചപ്പാരപ്പടവിലെ ആദില അബ്ദുള്‍ മജീദി(39)ന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ രണ്ടാംനിലയുടെ വാതില്‍ കുത്തി തുറന്ന് നാലുലക്ഷം രൂപയോളം വിലമതിക്കുന്ന വീട്ടുസാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായാണ് പരാതി. രണ്ടാംനിലയില്‍ സൂക്ഷിച്ച രണ്ട് അലമാരകൾ, കട്ടില്, ഡൈനിംഗ് ടേബിള്‍, രണ്ട് സോഫകള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനു ഇടയിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവർച്ച നടന്നത്. സംഭവത്തിൽ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreജ്യൂസ് കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് കടയിലെ ജോലിക്കാര്‍ അറസ്റ്റില്‍; കാബിനില്‍ സിസിടിവി കാമറയും ഉണ്ടായിരുന്നില്ല…
ചീമേനി: ഐസ്ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് കടയിലെ രണ്ട് ജോലിക്കാര്‍ അറസ്റ്റില്‍. ചീമേനി ടൗണിലെ ഐസ്ക്രീം പാര്‍ലറില്‍ ജോലിചെയ്യുന്ന പരപ്പ സ്വദേശി ബാസിത് (21), ചീമേനി ചെമ്പ്രകാനത്തെ നിയാസ് (23) എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ്ചെയ്തത്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നല്കിയ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. കടയിലെ കാബിനില്‍ ഇരുന്ന് ജ്യൂസ് കഴിക്കവേ ഇവര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കടയിലെത്തി ഇരുവരേയും മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഇരുന്ന കാബിനില്‍ സിസിടിവി കാമറയും ഉണ്ടായിരുന്നില്ല. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreകണ്ണൂരിന്റെ വികസനത്തിന് രാഷ്ട്രീയം മാറ്റിവച്ച് കൈകോർക്കുമെന്ന് നേതാക്കൾ
കണ്ണൂർ: കണ്ണൂരിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയം മാറ്റി വച്ച് കൈകോർത്തു പ്രവർത്തിക്കാമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ. ദിശ കണ്ണൂർ, വെയ്ക്ക്, ടീം ഹിസ്റ്ററിക്കൽ ഫ്ലൈറ്റ് ജേർണി,കേരള ചേംബർ ഓഫ് കോമേഴ്സ്, വാക്, പോസിറ്റീവ് കമ്മ്യൂൺ, കണ്ണൂർ ഡെവലപ്പ്മെന്റ് കമ്യൂണിറ്റി, സെൽഫ് എംപ്ലോയിഡ് ട്രാവൽ ഏജന്റസ് ഓഫ് കേരള എന്നിവയുടെ കൂട്ടായ്മയായ എമർജിംഗ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ “റോഡ് മാപ് ടു 2026′ എന്ന പേരിൽ സ്ഥാനാർഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പാനൽ ചർച്ചയിലാണ് വിവിധ രാഷ്ട്രീയ പ്രതിനിധികൾ രാഷ്ട്രീയം മാറ്റി വച്ചുള്ള വാഗ്ദാനം നൽകിയത്. മന്ത്രിയും കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി, ബിജെപി നേതാവ് എം.കെ. വിനോദ്, റബ്കോ ചെയർമാനും സിപിഎം നേതാവുമായ എൻ. ചന്ദ്രൻ എന്നിവരാണ് കണ്ണൂരിന്റെ വികസനത്തിനായി രാഷ്ട്രീയ ചിന്തകൾ…
Read Moreതലശേരിയിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; കോട്ടയം സ്വദേശിയായ കൊടുംക്രിമിനൽ അറസ്റ്റിൽ
തലശേരി: തലശേരി നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. സംഭവം നേരിൽ കണ്ട സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭയന്ന് വിറച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ കൊടും ക്രിമിനൽ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം തലശേരി പുതിയ ബസ്സ്റ്റാൻഡിലാണ് സിനിമാ സ്റ്റൈലിലുള്ള അക്രമം അരങ്ങേറിയത്. അക്രമത്തിൽ കഴുത്തിനും കൈക്കും ആഴത്തിൽ മുറിവേറ്റ തോട്ടുമ്മൽ വാഴയിൽ വീട്ടിൽ ഷംസീറിനെ (24) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വാകത്താനം പെരുന്താനം മുള്ളൻ നളക്കൽ മോനു രാജ് പ്രേമിനെ (24) എസ്ഐ കെ. അഷറഫും സംഘവും അറസ്റ്റ് ചെയ്തു. മോഷണം, പോക്സോ ഉൾപ്പെടെ കോട്ടയം ജില്ലയിൽ പന്ത്രണ്ട് കേസുകളിൽ മോനുരാജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാപ്പ പ്രകാരവും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഷംസീറിനെ കുത്തി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ പിന്തുടർന്ന്…
Read Moreജംഗോ ഞാൻ പെട്ടെടാ…! നഗരക്കാഴ്ചകൾ കണ്ട് കറക്കം; തെരുവ് നായ്ക്കൂട്ടത്തിനു മുന്നിൽപ്പെട്ട മുള്ളൻ പന്നി ശരിക്കും കുടുങ്ങി
ഇരിട്ടി : നഗരക്കാഴ്ചകൾ കണ്ട് കറങ്ങിനടക്കുന്നതിനിടെ തെരുവ് നായ്ക്കൂട്ടത്തിനു മുന്നിൽപ്പെട്ട മുള്ളൻ പന്നി ശരിക്കും കുടുങ്ങി. നായ്ക്കൂട്ടത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിക്കയറിയത് ഇരിട്ടി മേലെ സ്റ്റാൻഡിലെ ഒരു കടയുടെ ഷട്ടറിനോട് ചേർത്തുവച്ച ഇരുന്പ് ഗ്രിൽസിന്റെ സ്റ്റാൻഡിനുള്ളിലേക്കായിരുന്നു. രക്ഷപ്പെട്ടെന്ന് കരുതേണ്ടെന്ന പ്രഖ്യാപനവുമായി ഇതിനടുത്ത് തെരുവ് നായ്ക്കളും നിലയുറപ്പിച്ചു. ഇതോടെ നേരംവെളുക്കുവോളം ഇവിടെത്തന്നെ മുള്ളൻപന്നിയും തങ്ങി. പുലർച്ചെ ഗ്രിൽസിനുള്ളിൽ മുള്ളൻപന്നിയെ കണ്ടവർ കടയുടമയെയും വനംവകുപ്പിനെയും വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പന്നി കുതറിയോടി സമീപത്തു നിർത്തിയിട്ട കാറിനടിയിൽ അഭയം തേടി. എന്നാൽ വിടില്ലെന്ന തീരുമാനത്തിൽ ഫോറസ്റ്റ് ഓഫീസർ കെ. ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുക്താർ അബ്ദുൽ ഹക്ക്, ഫോറസ്റ്റ് വാച്ചർ പി. ബിജു എന്നിവർ കാറിനടുത്തേക്ക് നീങ്ങിയെങ്കിലും ഇവരെ വെട്ടിച്ച് മുള്ളൻപന്നി സമീപത്തെ പഴശി പദ്ധതിയുടെ ഭാഗമായ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി. ഇതോടെ മുള്ളൻപന്നിയെ കാട്ടിലേക്കയയ്ക്കാൻ തുനിഞ്ഞിറിങ്ങിയ…
Read More