തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 12 പേരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. 2019 മേയ് 18നാണ് തലശേരി കായ്യത്ത് റോഡിൽ വച്ച് നസീർ ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ പോവുന്നതിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തിയ സംഘം നസീറിനെ അടിച്ചു റോഡിൽ വീഴ്ത്തി. മലർന്നടിച്ച് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റുകയും ചെയ്തു. എഴുന്നേറ്റ് ഓടുന്നതിനിടയിൽ വീണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
Read MoreCategory: Kannur
കവ്വായി കായലിലെ ഓരു വെള്ളത്തിൽ കരിമീൻ കൃഷിയിൽ വിജയഗാഥ തീർത്ത് രാമചന്ദ്രനും കമലാക്ഷനും പിന്നെ ദാമോദരനും
തൃക്കരിപ്പൂർ: കരിമീൻ കൃഷിയിലൂടെ ഇടയിലെക്കാട്ടിൽ വിജയഗാഥ തീർത്തു. കവ്വായി കായലിലെ ഓരു വെള്ളത്തിൽ ശാസ്ത്രീയരീതിയിൽ നടത്തിയ കരിമീൻ കൃഷിയിലൂടെ മികച്ച വിളവാണ് ലഭിച്ചത്. ശാസ്ത്രീയ അർധ ഊർജിത ഓരുജല ജനകീയ മത്സ്യ കൃഷി പദ്ധതിയിൽ വലിയപറമ്പ് ഇടയിലെക്കാട്ടെ പി.പി. രാമചന്ദ്രൻ, യു. കമലാക്ഷൻ, പി.പി. ദാമോദരൻ എന്നിവർ ചേർന്ന് 50 സെന്റ് സ്ഥലത്ത് പ്രകൃതിദത്ത രീതിയിൽ കായലിലെ വേലിയേറ്റ വേലിയിറക്ക വേളയിലെ ആവാസ വ്യവസ്ഥ നിലനിർത്തിയാണ് കൃഷിയിറക്കിയത്. നേരത്തേ ചെമ്മീൻ കൃഷി ചെയ്തുവന്ന ഇവർ ആദ്യമായാണ് കരിമീൻ കൃഷി ചെയ്തത്. ആലപ്പുഴയിൽ നിന്നെത്തിച്ച 6000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഇവർ ഒരുവർഷംകൊണ്ട് കൃഷിയിൽ മികച്ച വിജയം നേടിയത്. കരിമീനിന് കിലോയ്ക്ക് 400 മുതൽ 600 രൂപവരെ മർക്കറ്റിൽ വില ലഭിക്കുന്നുണ്ട്. ഇടയിലെക്കാട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ഫിഷറീസ് പ്രോജക്ട് കോ-ഓർഡിനേറ്റർ വി. അശ്വിൻ കൃഷ്ണൻ കരിമീൻ വിളവെടുപ്പ്…
Read Moreജുമാമസ്ജിദ് നേർച്ചയ്ക്ക് ക്ഷേത്രം ഭാരവാഹികളുടെ അരി സമർപ്പണം
മയ്യിൽ: നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ആണ്ട് നേർച്ചയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രം ഭാരവാഹികൾ അരി സമർപ്പണം നടത്തി. എല്ലാ വർഷവും ക്ഷേത്രത്തിലെ ഉത്ര വിളക്കുത്സവത്തിന് മസ്ജിദ് കമ്മിറ്റി പഞ്ചസാര കുടം സമർപ്പിക്കാറുണ്ടെങ്കിലും കൊവിഡ് ലോക്ഡൗണായതിനാൽ കഴിഞ്ഞ തവണ ചടങ്ങുകൾ നടന്നിരുന്നില്ല. എന്നാൽ ഇക്കുറി ക്ഷേത്ര ഭാരവാഹികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അരി സമർപ്പണം ചടങ്ങുകൾ മാത്രമായി നടത്തുകയായിരുന്നു. 27 ന് നടക്കുന്ന ക്ഷേത്രോത്സവത്തിനുള്ള പഞ്ചസാര കുടം സമർപ്പണവും ഇക്കുറി ജുമാ മസ്ജിദ് ഭാരവാഹികൾ നടത്തും. ജുമാ മസ്ജിദിലെത്തിയ ക്ഷേത്ര ഭാരവാഹികളെ ഒ.പി. മൂസാൻ ഹാജി, പി. അബ്ദുൾ ലത്തീഫ്, കെ.എൻ. മുസ്ഥഫ, കെ.ടി. ഖാലിദ് ഹാജി, സി.പി. മായിൻ ഹാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് കെ.ടി. മൂസാൻ ഹാജിയിൽ നിന്ന് എൻ. രാധാകൃഷ്ണൻ, എ.വി. നാരായണൻ, പി.പി. രാജീവൻ, എൻ.വി. ലതീഷ്…
Read Moreസ്വന്തമായി ഒരു ഫയര്‍ എൻജിന് വേണോ…? ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങി അഗ്നിരക്ഷാസേന; സ്വന്തമായൊരു സ്വകാര്യ ഫയര്‍ സ്റ്റേഷന് തുടങ്ങിക്കളയാമെന്നൊന്നും ചിന്തിച്ചേക്കരുത്…
കാഞ്ഞങ്ങാട്: എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഫയര്‍ എൻജിന് വാങ്ങണമെന്ന് തോന്നിയിട്ടുണ്ടോ..? ഇതാ അഗ്നിരക്ഷാസേനയുടെ ജില്ലയിലെ രണ്ടു ഫയര്‍ എൻജിനുകള്‍ ലേലത്തിന് വയ്ക്കാന്‍ പോവുകയാണ്. ഫയര്‍ എൻജിന് ലേലത്തില്‍ പിടിച്ച് സ്വന്തമായൊരു സ്വകാര്യ ഫയര്‍ സ്റ്റേഷന് തുടങ്ങിക്കളയാമെന്നൊന്നും ചിന്തിച്ചേക്കരുത്. ഒന്നാമത് അങ്ങനെയൊന്ന് തുടങ്ങാന്‍ നിയമമില്ല. രണ്ടാമത്, ലേലത്തിന് വച്ചിരിക്കുന്ന ഫയര്‍ എൻജിനുകള്‍ കാലപ്പഴക്കംമൂലം ഇനി ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ലേലത്തില്‍ പിടിച്ച സാധനം കൊണ്ടുപോകണമെങ്കില്‍ തന്നെ ചിലപ്പോള്‍ ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ ജപ്തി ചെയ്തുകിട്ടിയ റോഡ് റോളര്‍ കൊണ്ടുപോകാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ചെയ്തതുപോലെ ചില അഭ്യാസങ്ങളൊക്കെ വേണ്ടിവന്നേക്കാം. ലേലം ചെയ്യാന്‍ പോകുന്ന വാഹനങ്ങളിലൊന്ന് 1998 മോഡലും മറ്റേത് 2003 മോഡലുമാണ്. ഒരെണ്ണത്തിന്റെ 20 വര്‍ഷത്തെ ആയുസ് കഴിഞ്ഞതും മറ്റേത് രണ്ടുവര്‍ഷത്തിനുള്ളില്‍ കഴിയാന്‍ പോകുന്നതുമാണെന്ന് സാരം. ചുരുക്കിപ്പറഞ്ഞാല്‍ പൊളിച്ചുവില്ക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമേ ലേലം കൊണ്ടിട്ട് കാര്യമുള്ളൂ. 1998…
Read Moreആളുകൾ പുറത്തിറങ്ങരുത്, 14ന് റോഡ് അടച്ചിടും! കാട്ടാനക്കൂട്ടത്തെ തുരത്താൻ സംയുക്തനീക്കം; തുരത്തുന്നത് പതിനഞ്ച് കാട്ടാനകളെ
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് വനംവകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടെയും നേതൃത്വത്തിൽ സംയുക്തനീക്കം നടത്തും. 14ന് രാവിലെ മുതലാണ് കാട്ടാനകളെ തുരത്തുന്ന നടപടികൾ ആരംഭിക്കുക. ആറളം, കൊട്ടിയൂർ, കണ്ണവം റേഞ്ചുകളിലെ 30 ഓളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും ഇതിൽ പങ്കാളികളാകും. ഫാമിലെ കൃഷിയിടത്തിൽ 15 ആനകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ രണ്ട് കുട്ടിയാന ഉൾപ്പെടുന്ന സംഘവുമുണ്ട്. കുട്ടിയാനയുള്ളതിനാൽ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഫാം മേഖലയിൽ കശുവണ്ടി ശേഖരണമുൾപ്പെടെ എല്ലാം പ്രവൃത്തികളും നിർത്തിവയ്ക്കും. ഫാമിനകത്തുകൂടി പോകുന്ന കക്കുവ-പാലപ്പുഴ റോഡ് അടച്ചിടും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ വേണം ആനക്കൂട്ടത്തെ വനമേഖലയിലേക്ക് കടത്തിവിടാൻ. പുനരധിവാസ മേഖലയിലേക്കുള്ള മുഴുവൻ റോഡുകളും നിരീക്ഷിക്കും. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ വനംവകുപ്പ് വാഹനത്തിൽ അനൗൺസ്മെന്റും നടത്തും. പുനരധിവാസ മേഖലയിലെ വിവിധ വീടുകൾക്ക്…
Read Moreമുന്നറിയിപ്പുമായി ഇ.പി.ജയരാജൻ;കുറ്റ്യാടിയിലുണ്ടായത് സംഭവിക്കാൻ പാടില്ലാത്തത്; പാർട്ടി തീരുമാനം അംഗീകരിക്കുന്നതാണ് സംഘടനാ രീതി
കണ്ണൂർ: സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ.പി ജയരാജൻ. സംഭവം ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഒഞ്ചിയത്തും മുമ്പ് ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി. ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ. പി ജയരാജൻ പറഞ്ഞു. കുറ്റ്യാടിയിൽ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്.
Read Moreറോഡിന്റെ അകാല നിര്യാണത്തില്‍ റീത്ത് വച്ച് അനുശോചനം; റോഡ് നിർമാണത്തിൽ അധികൃതർകാണിക്കുന്ന അവഗണനയ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധം
പയ്യന്നൂര്‍: പയ്യന്നൂര്‍-അന്നൂര്‍-വെള്ളൂര്‍ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ റീത്ത് വെച്ച് പ്രതിഷേധം. റോഡിന്റെ അകാല നിര്യാണത്തില്‍ അനുശോചനമെന്നെഴുതിയ ബാനര്‍ കെട്ടി റീത്ത് വെച്ചുകൊണ്ടാണ്പ്രതിഷേധം. ഇന്നലെ രാവിലെയാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാനുള്ള പ്രതിഷേധം അരങ്ങേറിയത്.നഗരസഭയിലൂടെ കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന റോഡായ പയ്യന്നൂര്‍ -അന്നൂര്‍ -വെള്ളൂരിലൂടെയുള്ള നാട്ടുകാരുടെ ദുരിതയാത്ര മാസങ്ങളായി തുടരുന്നതാണ്. പയ്യന്നൂരില്‍ നിന്ന് അന്നൂര്‍ , കാറമേല്‍ വഴി വെള്ളൂര്‍ ദേശീയപാത വരെയുള്ള റോഡ് നവീകരണത്തിന് 2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പണി തുടങ്ങിയത്. എട്ടു കോടി രൂപ ചിലവില്‍ ഏഴ് കിലോമീറ്റര്‍ നീളത്തിലും 5.50 മീറ്റര്‍ വീതിയിലുള്ള മെക്കാഡം ടാറിംഗ് പ്രവൃത്തിയാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നിന്ന് അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബ് വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കി. മറുഭാഗം കിളച്ചുമറിച്ചിട്ടനിലയിലായിരുന്നതിനാല് പിന്നീടുള്ള പകുതി ടാര്‍ ചെയ്ത ഭാഗത്തു കൂടിയാണ്…
Read Moreമയ്യിലിൽ മോഷണം വർധിക്കുന്നു; പട്ടാപകലും കവർച്ച പതിവായതോടെ ജനം ഭീതിയിൽ; ഇരുട്ടിൽ തപ്പി പോലീസ്
മയ്യിൽ: മയ്യിൽ മേഖലയിൽ പട്ടാപ്പകൽ പോലും കവർച്ച പതിവായതോടെ ജനം ഭീതിയിൽ. പോലീസ് സ്റ്റേഷന് മീറ്ററുകൾ മാത്രം അകലെ മോഷണം നടന്നിട്ടും പ്രതികളെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് കവർച്ചകളാണ് മയ്യിലിൽ നടന്നത്. ഏറ്റവും ഒടുവിലായി ഇന്നലെ മയ്യിൽ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന മയ്യിലെ വ്യാപാരിയുടെ സ്കൂട്ടറാണ് മോഷണം പോയത്. മയ്യിൽ ടൗണിലെ ‘മണിതാലി’ തിരൂർ പൊന്ന് കടയുടമ എടയന്നൂർ അടിച്ചേരിപറമ്പിലെ സി.എം. റാഷിദിന്റെ കെഎൽ 13 എബി 9549 ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. രാവിലെ 11 നും 11. 5 നും ഇടയിലാണ് സ്കൂട്ടർ കവർന്നത്. കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം സമീപത്തെ ചായക്കടയിൽ പോയി തിരിച്ചെത്തുമ്പോഴേക്കും സ്കൂട്ടർ കവരുകയായിരുന്നു. കടയിലേക്കുള്ള 6000 ഓളം രൂപയുടെ സാധനങ്ങളും സ്കൂട്ടറിലുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ്…
Read Moreകൂത്തുപറമ്പിൽ കെ.കെ.ശൈലജയോട് തോറ്റ എതിരാളി ഇപ്പോൾ സഹയാത്രികൻ; മുൻ രാഷ്ട്രീയ എതിരാളിയായ കെ പി മോഹനന് വേണ്ടി വോട്ട് ചോദിച്ച് സിപിഎം
കണ്ണൂർ: കഴിഞ്ഞ തവണത്തെ രാഷ്ട്രീയ എതിരാളിയുടെ വിജയത്തിനായി ഇത്തവണ കൂത്തുപറന്പിൽ സിപിഎം രംഗത്തിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന കെ.പി. മോഹനന്റെ പാർട്ടി എൽജെഡി. ഇപ്പോൾ ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് മുൻ രാഷ്ട്രീയ എതിരാളിക്കായി സിപിഎം തന്നെ രംഗത്തിറങ്ങുന്നത്. പാനൂർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പരേതനായ മുൻമന്ത്രി പി.ആർ. കുറുപ്പും മകൻ കെ.പി. മോഹനനും ഏറെക്കാലം ഇടത് പക്ഷത്തോടൊപ്പം തന്നെയായിരുന്നു. എന്നാൽ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെ.പി. മോഹനന്റെ പാർട്ടിയായിരുന്ന ജനതാദൾ-യു യുഡിഎഫിലേക്ക് കൂടുമാറി. ഇതിനു പിന്നാലെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളത്തെ അന്പരപ്പിച്ചുചരിത്രത്തിലാദ്യമായി കൂത്തുപറന്പ് വലതുപക്ഷത്തേക്ക് ചാഞ്ഞു. മോഹനൻ മന്ത്രിയുമായി. എൽഡിഎഫ് ഘടകകക്ഷി പോലുമല്ലാത്ത ഐഎൻഎലിന്റെ എസ്.എ. പുതിയവളപ്പിലായിരുന്നു കെ.പി. മോഹനന്റെ എതിർസ്ഥാനാർഥി. എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ സിപിഎം ശൈലജയെ ഇറക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. കെ.കെ.ശൈലജ മന്ത്രിയുമായി. 12,291…
Read Moreആശങ്കകളുടെ നടുക്കടലിലായിരുന്ന ചന്ദ്രന് ഭാഗ്യദേവതയുടെ കടാക്ഷം; കടങ്ങള്‍ തീര്‍ത്ത് മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യത്തോടെ ഒരു വീടുവേണം
പയ്യന്നൂര്‍: വിധിയുടെ വിളയാട്ടത്തില്‍ പകച്ചു നിൽക്കുകയായിരുന്ന ചന്ദ്രന് ആശ്വാസം പകർന്ന് ഭാഗ്യദേവതയുടെ കടാക്ഷം.പയ്യന്നൂര്‍ കേളോത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപം താമസിക്കുന്ന എരമംഗലം ചന്ദ്രനെയാണ് സംസ്ഥാന ലോട്ടറി പ്രതീക്ഷയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പിന്നിട്ട ജീവിതതാളുകള്‍ മറിച്ചുനോക്കുമ്പോള്‍ ചന്ദ്രന് ആശ്ചര്യമാണ്. ഇതിനെയെല്ലാം താനെങ്ങിനെയാണ് തരണം ചെയ്തതെന്ന അത്ഭുതവും. കാരണം പിന്നിട്ട നാളുകള്‍ ചന്ദ്രന്റെ ജീവിതം കശക്കിയെറിഞ്ഞ വിധിയുടെ വിളയാട്ടമായിരുന്നു. ചികിത്സകള്ക്കൊടുവിലുള്ള അച്ഛന്റേയും അമ്മയുടേയും വേര്‍പാട്. പിന്നീട് ആശ്രയമായിരുന്ന ഭാര്യാമാതാവും. പിന്നാലെ ഹൃദയസംബന്ധമായ അസുഖത്തിന് അഞ്ചുവര്‍ഷത്തോളം നീണ്ട ചികിത്സക്കൊടുവില്‍ ഭാര്യ തമ്പായിയും വിടപറഞ്ഞു. ഇതിനിടയിലാണ് അനുജന്റെ കിണറ്റില്‍ വീണുള്ള മരണം. കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്തുവരവേ പിടികൂടിയ നടുവേദന ചന്ദ്രനെ തൊഴിലില്നിന്നകറ്റിയിട്ട് നാളുകളേറെയായി. പിന്നീട് പന്തല്‍ നിര്‍മാണ ജോലിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കടന്നുവന്ന കൊറോണ വ്യാപനത്തില്‍ പന്തല്‍പണിയും ഇല്ലാതായി. ഭാര്യയുടെ പേരില്‍ കുടുസുമുറിയുള്ള വീട്ടില്‍ പയ്യന്നൂര്‍ കോളജിലെ ബിഎ…
Read More