തലശേരി: തലശേരി നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയായ സി.ഒ.ടി. നസീറിന് എൻഡിഎ പിന്തുണ നൽകിയ സംഭവത്തിൽ ബിജെപിയിലും നസീർ നേതൃത്വം നൽകുന്ന കിവീഡ് ക്ലബിലും ഭിന്നത രൂക്ഷം. കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കേന്ദ്രസർക്കാരിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിക്ക് പാർട്ടി പിന്തുണ നൽകിയതിന് ഒരുവിഭാഗം ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർട്ടി നിലപാട് വിശദീകരിക്കാൻ വിളിച്ചുചേർത്ത ബിജെപി മണ്ഡലം കൺവൻഷനിൽ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി സർക്കാരിനെതിരേയുള്ള കർഷകസമരത്തിൽ പങ്കെടുത്തയാൾത്തന്നെ ബിജെപി പിന്തുണ തേടിയതാണ് കിവീസ് ക്ലബംഗങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടും സ്വീകരിക്കാമെന്ന നയമാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പേരിൽ സ്വതന്ത്രനായി മൽസരിക്കുന്ന നസീറിനുള്ളത്. എന്നാൽ ഗാന്ധിജിയുടെ പേരിലുള്ള സംഘടനയുടെ നാമത്തിൽ മത്സരിക്കുകയും ഗാന്ധിഘാതരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കിവീസിന്റെ പ്രവർത്തകരിൽ ചിലർ ദീപികയോട് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കിവീസ് ക്ലബ് അംഗങ്ങളിൽ…
Read MoreCategory: Kannur
നിലമ്പൂർ രാധ വധക്കേസ്; പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളായ ബിജു, ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഞ്ചേരി മജിസ്ട്രേറ്റ് കോടതി നേരത്തേ ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2014ലാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫിസിൽ കൊല്ലപ്പെട്ടത്. പിന്നീട് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗവുമായിരുന്നു ബിജു. ഇയാളുടെ സുഹൃത്താണ് ഷംസുദ്ദീൻ.
Read Moreതികഞ്ഞ കാട്ടുനീതി! മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു
പെരിയ(കാസർഗോഡ്): മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പൊതുയോഗങ്ങളുടെ വേദികളിലേക്കുള്ള വഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. പിണറായിയുടെ യാത്രാവഴിയില്‍ യുഡിഎഫിന്റെ പോസ്റ്ററുകള്‍ പോലും കാണാന്‍ പാടില്ലെന്ന തീരുമാനം തികഞ്ഞ കാട്ടുനീതിയാണെന്ന് യുഡിഎഫ് ഉദമ മണ്ഡലം സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി നടന്ന പെരിയ ഗവ. സ്കൂള്‍ മൈതാനത്തേക്കുള്ള വഴിയില്‍ ബാലകൃഷ്ണന് പെരിയയുടെ സ്വന്തം വീടിന്റെ മതിലില്‍ പതിച്ചിരുന്ന പോസ്റ്ററുകളത്രയും വലിച്ചുകീറി നശിപ്പിച്ച നിലയിലാണ്. ഇതിന് തൊട്ടുമുന്നിലായി സര്‍ക്കാര്‍ സ്ഥലത്ത് എല്‍ഡിഎഫിന്റെ തോരണങ്ങളും കെട്ടിയിട്ടുണ്ടെന്ന് ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി. അടുത്തുതന്നെ ഏതാനും ഫ്ളക്സ് ബോര്‍ഡുകളും കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെ പോലും രസകരമായി ആസ്വദിക്കുന്ന മാനസികാവസ്ഥയിലുള്ളവര്‍ക്ക് എതിര്‍സ്ഥാനാര്‍ഥിയുടെ പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം മണത്തുതുടങ്ങുമ്പോഴാണ് സിപിഎം സ്ഥിരമായി അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേഡഡുക്ക പഞ്ചായത്തിലെ…
Read Moreഅങ്ങനെയങ്ങ് തുറന്നുവയ്ക്കേണ്ട! ചീമേനി തുറന്ന ജയിലിന് തടവുകാര്‍ തന്നെ മതില് കെട്ടി; പ്രധാന പ്രശ്നം ഇങ്ങനെ…
ചീമേനി: പേര് തുറന്ന ജയിലെന്ന് ്തന്നെയാണ്. എന്നാലും ഒരു മതിലും മറയുമൊന്നുമില്ലാതെ ഇങ്ങനെ തുറന്നുകിടക്കുമ്പോള്‍ പ്രായോഗിക പ്രശ്നങ്ങള്‍ ഒരുപാടാണ്. 308 ഏക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് വ്യാപകമായി കൃഷി നടത്തുന്നുണ്ടെങ്കിലും എപ്പോഴും ഏതു വഴിയിലൂടെയും കടന്നുവരാവുന്ന വന്യമൃഗങ്ങള്‍ എല്ലാം കുത്തിക്കിളച്ച് അലമ്പാക്കുന്നത് പ്രധാന പ്രശ്നം. തുറന്ന ജയിലിലെ തടവുകാരാണെങ്കിലും ഒരു സ്വകാര്യത കിട്ടുന്നില്ലെന്ന പ്രശ്നം വേറെയും. ജയിലിങ്ങനെ വിശാലമായി തുറന്നുകിടക്കുന്നത് കണ്ട് പുറത്തുനിന്നും ആര്‍ക്കു വേണമെങ്കിലും കയറിവരാനും ആരുടെയും കണ്ണില്‍ പെടാതെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അത്യാവശ്യം മോഷണവും നടത്താനും കഴിയുമെന്ന സാധ്യത വേറെയുമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കും വേണം ചുറ്റുമതിലെന്ന് പറഞ്ഞ് ചീമേനി തുറന്ന ജയില്‍ അധികൃതര്‍ ഏതാനും വര്‍ഷം മുമ്പ് ജയില്‍ വകുപ്പ് മുഖേന പൊതുമരാമത്ത് അധികൃതരെ സമീപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ജയില്‍ വളപ്പിനു ചുറ്റും എട്ടു കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ പണിയാന്‍…
Read Moreപെരിയ ഇരട്ടക്കൊല; സിബിഐ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ; ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചുവരെ…
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതിചേർത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 11 പേരെയാണ് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10 മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം അഞ്ചുവരെ നീളും.
Read Moreശബരിമല വീണ്ടും കലാപഭൂമിയാക്കാന്‍ സിപിഎം ശ്രമം; തടയുമെന്ന മുന്നറിയിപ്പുമായി കെ.സുരേന്ദ്രന്
കാസര്‍ഗോഡ്: ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുമ്പ് സര്‍ക്കാര്‍ നടത്തിയ നീക്കം വിശ്വാസികള്‍ തടഞ്ഞിരുന്നു. അതിനു നേതൃത്വം നല്കാന് ബിജെപിക്ക് കഴിയുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള നീക്കവും തടയുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടക്കുന്നുണ്ടെന്നും സുരേന്ദ്രന് കാസര്‍ഗോഡ് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലിച്ച നടപടി തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. സീല്‍ വച്ച ബോക്സുകളില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിക്കുകയാണ്. തുണി സഞ്ചികളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. സിപിഎമ്മിന് വേണ്ടി പിഎല്ഒമാരും തഹസീല്‍ദാര്‍മാരും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read Moreപണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം? കാലിക്കീശയുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ അശ്വിൻ പ്രസാദും പി.എച്ച്. മുഹമ്മദ് റംഷാദും
രാജപുരം: പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശമുയർത്തി അശ്വിൻ പ്രസാദും പി.എച്ച്. മുഹമ്മദ് റംഷാദും നടക്കാൻ തുടങ്ങുകയാണ്. കാസർഗോഡുനിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന സന്ദേശം യുവാക്കളിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ചുള്ളിക്കര ഡോൺ ബോസ്കോ കോളജിലെ പൂർവവിദ്യാർഥികളായ ഇരുവരും വളരെ നാളുകൾക്കുമുമ്പേ ആലോചിച്ചുറപ്പിച്ചതാണ് ഒരു യാത്രപോകാൻ. എന്നാൽ കോവിഡ് മൂലം അന്നതിന് കഴിഞ്ഞില്ല. ഇപ്പോൾ സാഹചര്യം അനുകൂലമായി വന്നപ്പോൾ ഇരുവരുടെ കൈയിൽ പണമില്ല. തുടർന്നാണ് പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്ന ആശയം ഇരുവരും ആലോചിച്ചത്. പോകുന്ന വഴികളിൽ ടെന്റടിച്ചു കിടക്കാനും സർക്കാരിന്റെ വിശപ്പുരഹിത ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കാനുമാണ് തീരുമാനം. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ മകനാണ് 21 കാരനായ അശ്വിൻ പ്രസാദ്. പരപ്പ കമ്മാടം സ്വദേശിയാണ് 22 കാരനായ മുഹമ്മദ് റംഷാദ്. ഇരുവർക്കും നാഷണൽ യൂത്ത് പ്രോജക്ട് കാസർഗോഡ്…
Read Moreപ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൾ ഗർഭിണി! ബന്ധുക്കളുടേയും നാട്ടുകാരുടേയും സംശയം ശരിയായിരുന്നു; ഗൃഹനാഥന്റെ മരണത്തില്‍ ഭാര്യയും മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റിൽ
കടുമേനി(കാസർഗോഡ്): കാട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട കടുമേനി സർക്കാരിയ കോളനിയിലെ പാപ്പിനി വീട്ടിൽ രാമകൃഷ്ണന്റെ(49) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും രണ്ടു പെണ്‍മക്കളുമുൾപ്പെടെ ആറുപേർ അറസ്റ്റിലായി. രാമകൃഷ്ണന്റെ ഭാര്യ പി.കെ.തമ്പായി(40 ), മകൾ രാധിക(19), പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകള്‍, ഇവരുടെ ആണ്‍സുഹൃത്തുക്കളായ പി.എസ്. സനിൽ(19), പി.എം. മഹേഷ്(19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആണ്‍സുഹൃത്ത് എന്നിവരെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണനെ വീടിനു സമീപത്തുള്ള കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു ആദ്യനിഗമനമെങ്കിലും കൊലപാതകമാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. രണ്ട് പെൺമക്കളും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധത്തെ രാമകൃഷ്ണന് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന രാമകൃഷ്ണനെ ഭാര്യയും മക്കളും യുവാക്കളുടെ സഹായത്തോടെ സാരി ഉപയോഗിച്ച് വീടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷം സാരി അഴിച്ചുമാറ്റി തോർത്തുമുണ്ട് കഴുത്തിൽ കെട്ടി കാട്ടിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ…
Read Moreപ്രണയത്തിലായിരുന്ന യുവാവും, യുവതിയും! നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത; ബന്ധുക്കൾ പോലീസിൽ പരാതി നൽകി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കുളമാവ് : നാടുകാണി പാറക്കെട്ട് അപകടത്തിൽ ദുരൂഹത. യുവാവിനെ കെട്ടിത്തൂക്കി കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്സ് (23)ന്റെ ബഡുക്കളാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വെള്ളിയാഴ്ച കുളമാവ്നാടുകാണി പവലിയന് സമീപം പാറ ക്കെട്ടിലാണ് സംഭവം. പാറയുടെ മുകളിൽ നിന്ന് പ്രായപൂർത്തി യാകാത്ത പെൺകുട്ടി വീണ നിലയിലും , സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെയും കണ്ടെത്തിയത്. പെൺകുട്ടി ഗുരുതര പരിക്കുകളോടെ അദ്ഭുകരമായി രക്ഷപെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ, പ്രണയത്തിലായിരുന്ന യുവാവും, യുവതിയും നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ ഉണ്ടായ വാക്കു തർക്കത്തിൽ യുവാവ് പെൺകുട്ടിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു. പാറക്കെട്ടിലൂടെ താഴേക്ക് പതിച്ച പെൺകുട്ടി ബോധ രഹിതയായി. പാറക്കെട്ടിലൂടെ തുങ്ങി ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധ…
Read Moreകണ്ണൂർ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണ കേന്ദ്രങ്ങൾ! കോർപറേഷൻ – ജില്ലാ പഞ്ചായത്ത് പോരിന് ശമനമില്ല
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭരണ കേന്ദ്രങ്ങൾ തമ്മിലുള്ള പോരിന് ശമനമില്ല. ടെന്നീസ് ഗ്രൗണ്ടിന് സമീപത്തെ എസ്പിസിഎ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതിനെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും തമ്മില്‍ നടന്ന ആദ്യ ഏറ്റുമുട്ടലിന് തുടർച്ചയായി ഇന്നലെ പഴകിയ ഭക്ഷണം പിടിച്ചതുമായി ബന്ധപ്പെട്ടും ഇരുവിഭാഗവും കൊന്പുകോർത്തു. ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഇന്നലെത്തെ സംഭവത്തിലും കണ്ണൂർ ടൗൺ പോലീസ് കേസെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്. കോർപറേഷൻ ഹെൽത്ത് സൂപ്പർ വൈസറാണ് പ്രസിഡന്റിനെതിരേ പരാതി നൽകിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ദാമോദരന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കഫേശ്രീ ഹോട്ടലിലും ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ സാധനങ്ങൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. പ്രസ്തുത സാധനങ്ങൾ കോർപറേഷൻ വാഹനത്തിൽ…
Read More