കാസർഗോഡ്: ഓരോ 10,000 വര്‍ഷങ്ങളിലും കാലവര്‍ഷം ശക്തിപ്പെടുന്നുവെന്ന് കേന്ദ്രസർവകലാശാലയിലെ ജിയോളജി വകുപ്പിന്റെ പഠനം. അതേസമയം 7,000 മുതല്‍ 5,000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മണ്‍സൂണ്‍ ഇന്നത്തേതിനേക്കാള്‍ വളരെയേറെ ശക്തമായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ 55,000 വര്‍ഷങ്ങൾക്കിടയിൽ മൺസൂണിന്റെ സ്വഭാവത്തിലുണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് കേന്ദ്രസര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. എ.വി. സിജിന്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ആൻഡമാന്‍ കടലിലെ ചെളിമണ്ണില്നിന്നു സംഭരിച്ച മൈക്രോഫോസിലുകളുടെ പരിശോധനയിലൂടെയാണ് ചരിത്രാതീതകാലത്തെ മണ്‍സൂണിലെ വ്യതിയാനങ്ങള്‍ പഠിച്ചത്.
Read MoreCategory: Kannur
പഴയ എബിവിപിക്കാരൻ, കൃത്യമായ നിലപാടില്ലാത്ത നടൻ; ട്വന്റി- 20ക്ക് പരസ്യ പിന്തുണ നൽകിയ ശ്രീനിവാസനെ പരിഹസിച്ച് പി. ജയരാജൻ
കണ്ണൂർ: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി. ജയരാജൻ. ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് അദ്ദേഹമെന്നും ജയരാജൻ പരിഹസിച്ചു. പഠനകാലത്ത് എബിവിപി പ്രവർത്തകനായിരുന്നു ശ്രീനിവാസൻ. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ട്വന്റി- ട്വന്റിക്ക് പരസ്യ പിന്തുണയുമായി ശ്രീനിവാസൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ജയരാജന്റെ മറുപടി. ട്വന്റി- ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭിപ്പിച്ച് വിധേയമാക്കുന്നതാണ് അവരുടെ രീതിയെന്നും ജയരാജൻ പറഞ്ഞു.
Read Moreമാസ്ക് കുറഞ്ഞ വിലയിൽ! മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷം തട്ടിയെടുത്ത് മുങ്ങി; സംഭവം പയ്യന്നൂരില്‍…
പയ്യന്നൂർ: മാസ്ക് കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആൾ അറസ്റ്റിൽ. കവ്വായിയിലെ എ.പി.മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 50,000 മാസ്ക് നൽകാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നു. പണം വാങ്ങിയ ശേഷം മാസ്കുകൾ വിതരണം ചെയതില്ല. കൂടാതെ ഇയാൾ ഇവിടെ നിന്നും താസവും മാറ്റി. ഇതേ തുടർന്നാണ് വ്യാപാരി പോലീസിൽ പരാതി നൽകിയിരുന്നത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാൻ, ഡൽഹി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് മാങ്ങാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാസ്പദമായ…
Read Moreആരാകും ബഡാ ദോസ്ത്..? കൂത്തുപറമ്പിൽ ഏറ്റുമുട്ടുന്നത് ഉറ്റസുഹൃത്തുക്കളായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും
തലശേരി/കൂത്തുപറന്പ്: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇടത്-വലത് മുന്നണികളുടെ സ്ഥാനാർഥിനിർണയ ചർച്ച പൂർത്തിയായി. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മൽസരിക്കുമെന്ന് ഉറപ്പായി. പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ദീപിക നേരത്തെതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ പാണക്കാട് നടന്ന യോഗത്തിലാണ് പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനമുണ്ടായത്. ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ചവരും ഇണപിരിയാത്ത സുഹൃത്തുക്കളുമായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലുള്ള മൽസരം കൗതുകത്തോടെയാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ നോക്കിക്കാണുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ കെ.പി. മോഹനന്റെ വിജയത്തിനുവേണ്ടി അണിയറയിൽ ചുക്കാൻ പിടിച്ചിട്ടുള്ള പൊട്ടക്കണ്ടി അബ്ദുള്ളതന്നെ മോഹനനെ നേരിടാനെത്തുന്നത് യാദൃശ്ചികം. ജില്ലയിൽ ഏറ്റവും ശ്രദ്ധയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതോടെ കൂത്തുപറമ്പ് മാറി. ആദ്യം മുതൽത്തന്നെ പൊട്ടക്കണ്ടി അബ്ദുള്ളയുടെ പേര് ഉയർന്നിരുന്നുവെങ്കിലും താൻ മത്സരരംഗത്തേക്കില്ലെന്ന്…
Read Moreമുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു; നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി
വീരാജ്പേട്ട: മുത്തച്ഛന്റെ കൺമുന്നിൽ എട്ടുവയസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടക് ജില്ലയിലെ ബെല്ലാരു ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സി.കെ.സുബ്ബയ്യ എന്നയാളുടെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ മുത്തച്ഛൻ കെഞ്ചയ്ക്കൊപ്പം എത്തിയ രാമസ്വാമിയാണു മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കെഞ്ചയെ(55) മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് കടുവയെ പിടികൂടാനായി തെരച്ചിൽ നടത്തിയിരുന്ന വനപാലകസംഘം വിവരമറിഞ്ഞ് ബെല്ലാരുവിലെത്തി കുട്ടിയുടെ മൃതദേഹം വീണ്ടെടുക്കുകയും പരിക്കേറ്റ കെഞ്ചയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു പൊന്നമ്പോട്ട്-കുട്ട റോഡ് നാട്ടുകാർ ഉപരോധിച്ചു. കടുവകളെ കണ്ടാലുടൻ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ 14 ദിവസത്തിനിടെ നാലാമത്തെയാളാണ് കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നിരവധി വളർത്തുമൃഗങ്ങളെയും കടുവ വകവരുത്തി. നാഗർഹൊള കടുവാസങ്കേതത്തിൽനിന്നു ജനവാസകേന്ദ്രത്തിലെത്തിയ കടുവയാണ് ജനത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് ജില്ലയിലെ ടി.ഷെട്ടിഗേരി ഗ്രാമത്തിൽ അറുപതുകാരനായ എസ്റ്റേറ്റ് തൊഴിലാളി ചെന്നിയും കുംതൂരു…
Read Moreപാർട്ടിക്ക് നിരക്കാത്ത പ്രചാരണം ! പിജെ ആർമിയുമായി യാതൊരു ബന്ധവുമില്ല: പി. ജയരാജൻ
കണ്ണൂർ: തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആർമി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജൻ. പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് . തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായപ്രകടനങ്ങൾ നടന്നുവരുന്നതായി മനസിലാക്കുന്നു. ഒരു പാർട്ടിപ്രവർത്തകൻ എന്ന നിലയ്ക്ക് ഏതു ചുമതല നൽകണം എന്നതു പാർട്ടിയാണ് തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനയ്ക്കു വെളിയിലുള്ള ആർക്കും സാധ്യമാകുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ…
Read Moreഗോര വരുന്നു..! കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു…
കണ്ണൂർ: കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു. ഒരു വർഷക്കാലമായി തിരശീലയ്ക്ക് പിറകിൽ മാത്രമായിരുന്ന നാടകങ്ങൾ ഇന്ന് കാണികൾക്കൊപ്പമെത്തി. നാട്ടിൻപുറങ്ങളിലെ അമേച്വർ നാടകസമിതികൾ പലതും പ്രതാപകാലത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അരങ്ങിനൊപ്പം നിന്നവർ സർഗാത്മക സൃഷ്ടികളുമായി മുന്നിൽ നടന്നുതുടങ്ങിയിരിക്കുന്നു. അത്തരം ചുവടുവയ്പ്പുകളിൽ ഏറെ പുതുമയാർന്നതും ഇതിനകം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതുമായ നാടകമാണ് “ഗോര’. ചൂട്ട് തീയറ്റർ കല്യാശേരിയാണ് “ഗോര’ അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഉമേഷ് കല്യാശേരിയാണ്. സുനിൽ പാപ്പിനിശേരി എന്ന ഏക നടനിലൂടെയാണ് “ഗോര’ പറയുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവലിന്റെ നാടകാവിഷ്ക്കരണമാണ് ഈ നാടകം. വലുപ്പം കൂടിയ ഒരു ചെരിപ്പിനെ അരങ്ങിൽ നിർത്തിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഏകപാത്ര നാടകം പ്രേക്ഷകർക്ക് വിസ്മയം സൃഷ്ടിക്കുന്നത്. ചരിത്രത്തിനൊപ്പം നടന്ന് തേഞ്ഞ ചെരുപ്പിലൂടെയാണ് നാടകം കഥ പറയുന്നത്. എല്ലാറ്റിനും…
Read Moreകൊളവല്ലൂർ ക്വാറി സമരം കൂടുതൽ സംഘർഷത്തിലേക്ക് ; ക്വാറി നടത്താനുള്ള ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്ന നിലപാടിൽ പോലീസ്; ക്വാറിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞ് സമരക്കാർ; ആറുപേരെ അകത്താക്കി പോലീസ്…
തലശേരി: പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കൊളവല്ലൂർ കല്ലുവളപ്പിൽ ക്വാറിയിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി. പൊയിലൂർ വെങ്ങത്തോടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെ നടക്കുന്ന സമരത്തിന്റെ തുടർച്ചയാണ് മണ്ണു മാന്തി യന്ത്രം കത്തിക്കലെന്ന നിഗമനത്തിലാണ് പോലീസ്. വെങ്ങത്തോടിലെ ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ നടത്തി വരുന്ന സമരം ഇന്നലെ വീണ്ടും സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ഹിറ്റാച്ചി ഉൾപ്പടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്ന് തടഞ്ഞു. മാർഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലച്ചു. സ്ത്രീകൾ ഉൾപ്പെടെ…
Read Moreമഴക്കാലമൊന്നും അല്ലാതിരുന്നത് ഭാഗ്യമായി..! ആഴമേറിയ ചാലിനു കുറുകേ കമുകിന്പാലം; ഫണ്ട് കിട്ടിയിട്ടും വിധി മാറുന്നില്ല; കാലൊന്നു പിഴച്ചാല്‍…
നീലേശ്വരം: ആഴമേറിയ ചാലിനു കുറുകേ കമുകിന്തടികളും മരക്കഷണങ്ങളും ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൂക്കുപാലത്തിലൂടെ അക്കര കടന്നിട്ടുള്ള അനുഭവം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കുമുമ്പ് എല്ലായിടത്തും സര്‍വസാധാരണമായിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റ് നടപ്പാലങ്ങളും ഇരുമ്പുകമ്പികള്‍ കൊണ്ടുള്ള തൂക്കുപാലങ്ങളും വ്യാപകമായിക്കഴിഞ്ഞ ഇക്കാലത്ത് ഇങ്ങനെയൊരു കാഴ്ച അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ബാക്കിയുണ്ടാകൂ. എന്നാല്‍ നീലേശ്വരം നഗരത്തില്‍നിന്നും അധികം ദൂരെയല്ലാതെ മടിക്കൈ പഞ്ചായത്തിലെ ചെരണത്തല പ്രദേശത്ത് അത് ഇപ്പോഴുമൊരു നിത്യയാഥാര്‍ഥ്യമാണ്. മുങ്ങത്ത് – ചെരണത്തല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാനൂരിച്ചാലിന് കുറുകെയാണ് കവുങ്ങിന്‍തടി കൊണ്ടുള്ള പാലം നിലനില്‍ക്കുന്നത്. ഇവിടെ റോഡ് പാലം നിര്‍മിക്കാന്‍ 2019-20 വര്‍ഷം നബാര്‍ഡ് ഫണ്ടില്‍ നിന്ന് എട്ടു കോടി രൂപ അനുവദിച്ചിരുന്നതാണ്. സാങ്കേതിക തടസങ്ങളുടെ പേരുപറഞ്ഞ് ഒന്നും നടന്നില്ലെന്നു മാത്രം. ചെരണത്തല ജിഎല്‍പി സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികളുള്‍പ്പെടെ ഈ കമുകിന്പാലം കടന്നാണ് പോകുന്നത്. ഇക്കൊല്ലം കോവിഡ് അവധിയായതുകൊണ്ട് രക്ഷിതാക്കളുടെ ആകുലതയ്ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടി.…
Read Moreമറന്നു പോകാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും, അവനേത് കൊമ്പത്തവൻ ആയാലും; ഭീഷണിയുമായി കെ.എം. ഷാജി
കണ്ണൂർ: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയിൽ വച്ചാണ് ഞാൻ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു നിർത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവൻ ആയാലും.അത് പാർട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കിൽ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാൻ ഞാൻ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓർത്തുവച്ചിരിക്കുമെന്ന് കെ. എം ഷാജി പറഞ്ഞു.
Read More