സ്വർണം വാങ്ങാണെന്ന വ്യാജനെ എത്തി; 11 പവൻ സ്വർണവുമായി മുങ്ങി; ഒടുവില്‍ ഹരികൃഷ്ണന്‍ കുടുങ്ങി…

ഇരിട്ടി: സ്വർണം വാങ്ങാണെന്ന വ്യാജനെ എത്തി ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് 11 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാലൂർ തോലമ്പ്രയിലെ ഹരികൃഷ്ണനെ (26) നെയാണ് ഇരിട്ടി സിഐ എം.ടി.രാജേഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെറിയ ജ്വല്ലറി ആയ പ്രൈം ഗോൾഡിൽ നിന്നാണ് കവർച്ച നടന്നത് . സ്വർണം,വെള്ളി ആഭരണം വിൽക്കുന്ന ചെറിയ കടയിലെ സ്വർണാഭരണം പോരെന്നു പ്രതി പറഞ്ഞപ്പോൾ ഇടപാടുകാരന്ന് കരുതി ഇയാളെ കടയിൽ ഇരുത്തി ഉടമ മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്ത് കൊണ്ട് വന്നപ്പോൾ ഇയാൾ കടയിൽ ഉണ്ടായിരുന്ന പത്തു പവൻ സ്വർണവുമായി മുങ്ങുകയായിരുന്നു. ജില്ലയിലെ പ്രമുഖ ജ്വല്ലറികളിൽ സ്വർണം വാങ്ങാനെന്ന പേരിൽ എത്തി സ്വർണം ഇത്തരം തട്ടിപ്പിലൂടെ കവർന്നതായി പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.  രണ്ട് ദിവസമായി കടയിൽ വന്ന്…

Read More

കേസുകൾ കുന്നോളം! തൊരപ്പനെ കാത്ത് അഴിയാക്കുരുക്ക്; പോലീസിന്‍റെ തീരുമാനം ഇങ്ങനെ…

പയ്യന്നൂര്‍: അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ(36) കാത്തിരിക്കുന്നത് അഴിയാക്കുരുക്ക്. പയ്യന്നൂരില്‍ വ്യാപാരസ്ഥാപനത്തിന്‍റെ ചുമര്‍ തുരന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കുറ്റത്തിനാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലും ഇയാള്‍ നടത്തിയ കവര്‍ച്ചകള്‍ ഇയാള്‍ക്ക് അഴിയാക്കുരുക്കായി മാറുകയാണ്. തൊരപ്പന്‍ സന്തോഷിനെ പിടികൂടിയ വിവരമറിഞ്ഞ് വിവിധ സ്‌റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥര്‍ ഇന്നലെ പയ്യന്നൂരിലെത്തിയിരുന്നു. ഇയാള്‍ പ്രതിയായ കേസുകളുടെ വിവരങ്ങള്‍ അറിയാനായിരുന്നു പോലീസ് ഉദ്യോഗസ്ഥരെത്തിയത്. അവരുടെ ചോദ്യങ്ങളോട് തൊരപ്പന്‍ സന്തോഷ് സഹകരിച്ചതായും കുറ്റസമ്മതം നടത്തിയതായുമാണ് വിവരം. അറസ്റ്റിലായ തൊരപ്പന്‍ സന്തോഷിനെ പയ്യന്നൂര്‍ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. അതോടൊപ്പം വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഇയാള്‍ നടത്തിയ കവര്‍ച്ചകളില്‍ തെളിവെടുപ്പ് നടത്താനായി കസ്റ്റഡി അപേക്ഷകളുടെ പ്രളയമാണുണ്ടാവുക. ഒന്നിന് പിറകെ മറ്റൊന്നായി കസ്റ്റഡിയപേക്ഷകള്‍ നല്‍കാനാണ് പോലീസിന്‍റെ തീരുമാനം. ഇതോടെ…

Read More

സഹപാഠിയായ കാമുകിയേയും കൂട്ടി സ്ഥിരം ചുറ്റിക്കറങ്ങൽ; കമിതാക്കൾക്കു പട്ടിന്‍റെ പണിയൊരുക്കി പോലീസ്; വളപട്ടണത്തെ സംഭവകഥയിങ്ങനെ…

വളപട്ടണം: സഹപാഠിയായ കാമുകിയേയും കൂട്ടി ചുറ്റിക്കറങ്ങിയ കാമുകന് കിട്ടിയത് എട്ടിന്‍റെ പണി. വളപട്ടണം സ്വദേശിനിയായ 17 കാരി കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് അതേ സ്ഥാപനത്തിലെ വിദ്യാർഥിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വളർന്നതും. സഹപാഠി മകളെ ബൈക്കിൽ കൂട്ടി കറങ്ങുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ വളപട്ടണം പോലീസിൽ പരാതിയുമായി എത്തി. പരാതി പരിശോധിച്ച പോലീസ് കാമുകനെ പിടികൂടാൻ തന്നെ തീരുമാനിച്ചു. പെൺകുട്ടി പഠിക്കുന്ന കോളജിന് സമീപം എത്തിയ പോലീസ് കാമുകനെ കൈയോടെ പിടികൂടി. വളപട്ടണം സ്വദേശിനിയുടെ പെൺസുഹൃത്തും കാമുകനുമാണ് ഇവർക്ക് സഹായം ചെയ്തു നൽകുന്നതെന്ന് പോലീസിന് മനസിലായി. പല ദിവസങ്ങളിലും പെൺകുട്ടിയുടെ വളപട്ടണത്തെ വീടിന് പരിസരത്തെത്തിയാണ് കാമുകൻ ബൈക്കിൽ പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നത്. തുടർന്ന് പ്രശ്നത്തിലിടപെട്ട പോലീസ് കമിതാക്കളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. ഇത് ആവർത്തിച്ചാൽ കാമുകനായ വിദ്യാർഥിയുടെ…

Read More

മത്‌സരം വേറെ, മത്സ്യവിൽപ്പന വേറെ; ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി നാളേയ്ക്കുള്ള അന്നം കണ്ടെത്തുന്നതിനുള്ള തിരക്കിൽ….

മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലും മൽസ്യം വിൽപ്പന നടത്താൻ സമയം കണ്ടെത്തുകയാണ് സി.പി. മഹറൂഫ് പിണറായി. യൂത്ത് കോൺഗ്രസ് ധർമ്മടം മണ്ഡലം മുൻ പ്രസിഡന്‍റായ മഹറൂഫ് പിണറായി ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്‌സരിക്കുന്നത്. മണ്ഡലത്തിൽ പ്രചാരണ ബോർഡുകൾ ഒന്നും സ്ഥാപിക്കാതെയാണ് മഹറൂഫ് പ്രചാരണം നടത്തുന്നത്.ചാവശേരി പത്തൊൻമ്പതാം മൈലിൽ അറബിക്കടൽ മൽസ്യ മാർക്കറ്റ് നടത്തുന്ന മഹറൂഫ് രാവിലെ മൽസ്യ മാർക്കറ്റിൽ നിന്നും മൽസ്യം വിൽപ്പന ശേഷമാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. മത്സ്യ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പ്രചാരണ രംഗത്ത് ഇറങ്ങുന്നതെന്ന് മഹറൂഫ് പറഞ്ഞു.

Read More

എങ്ങനെ കടത്തിയാലും പൊക്കും..! കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 689 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രി ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. പിടികൂടിയ പേസ്റ്റ് രൂപത്തിലുള്ള സ്വർണം 749.5 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 689 ഗ്രാമാണ് ലഭിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ കെ.ഹബീവ്, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവിൽദാർ കെ.ടി.എം.രാജൻ എന്നിവരുടെ…

Read More

പ്രിയപ്പെട്ട വോട്ടർമാരേ…. അറിയണം… പയ്യന്നൂരിലെ സ്ഥാനാര്‍ഥികളുടെ വാക്കുകള്‍

പയ്യന്നൂര്‍: രാവിലെ ഒന്‍പതോടുകൂടിയാരംഭിച്ച് രാത്രി ഒന്‍പതോടെ അവസാനിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികളാണ് പയ്യന്നൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെത്തുന്നതിന് മുമ്പുതന്നെ പൈലറ്റ് വാഹനങ്ങളില്‍ നേതാക്കളെത്തി പ്രസംഗമാരംഭിക്കും.സ്ഥാനാര്‍ഥിയെത്തുന്നതോടെ വാദ്യഘോഷങ്ങളും മുദ്രാവാക്യം വിളികളുമായുള്ള എതിരേല്‍ക്കല്‍. പിന്നീടാണ് സ്ഥാനാര്‍ഥികളുടെ ഊഴം.വിശദമായ പ്രസംഗങ്ങള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സ്ഥാനാര്‍ഥികളില്‍നിന്നുണ്ടാകുന്നത്. സ്ഥാനാർഥികളുടെ പ്രസംഗം രാഷ്‌ട്രദീപിക റിപ്പോർട്ട് ചെയ്തപ്പോൾ… എതിരാളികളില്ലാത്ത തെരഞ്ഞെടുപ്പെന്ന് ടി.ഐ. മധുസൂദനന്‍(എല്‍ഡിഎഫ്) പ്രിയ വോട്ടര്‍മാരെ സഹോദരി സഹോദരന്മാരെ… കൂടുതല്‍ സംസാരിക്കാന്‍ പാടില്ല എന്ന വിലക്കുള്ളതിനാല്‍ ചുരുങ്ങിയ വാക്കുകളില്‍ ഞാനൊതുക്കുകയാണ്. ദുരിതങ്ങളുടേയും പ്രളയങ്ങളുടേയും മഹാവ്യാധിയുടേയും അനിര്‍വചനീയമായ പ്രതിസന്ധികള്‍ക്കിടയിലും സമാനതകളില്ലാത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നേതാക്കള്‍ ഇവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റിയാണ് തികഞ്ഞ അഭിമാനത്തോടെ നമ്മള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിസന്ധികളില്‍ താങ്ങും തണലുമായ സര്‍ക്കാരിനനുകൂലമായ ഹൃദയവികാരമാണ് കേരളത്തിലെങ്ങും അലയടിക്കുന്നത്. അതിനാല്‍ത്തനെ ഇടതുപക്ഷ ജനാധിപത്യ…

Read More

രാജു കട്ടക്കയത്തിന് അവഗണനയ്‌ക്കൊപ്പം അവഹേളനവും! കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പുകയുന്നു

വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന് ചോദിക്കാത്ത പാര്‍ട്ടി പദവി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതിനെതിരേ മലയോര മേഖലയിലെ കോണ്‍ഗ്രസ് അണികളില്‍ അമര്‍ഷം പുകയുന്നു. നാലുദിവസം മുമ്പാണ് കട്ടക്കയത്തെ ഡിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കെപിസിസി നേരിട്ട് ഉത്തരവിറക്കിയത്. ഇന്നലെ ആ ഉത്തരവ് മരവിപ്പിച്ചതായുള്ള അറിയിപ്പും ലഭിച്ചു. ഡിസിസി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ മത-സാമുദായിക പരിഗണനകളുടെ പേരില്‍ രണ്ടാംതവണയും അവഗണിക്കപ്പെട്ടിട്ടും തികഞ്ഞ അച്ചടക്കത്തോടെ പാര്‍ട്ടി തീരുമാനം അനുസരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആത്മാര്‍ഥമായി രംഗത്തിറങ്ങുകയും ചെയ്യുന്നതിനിടെയാണ് കടക്കയത്തിന് ഈ അവഹേളനം കൂടി ഏറ്റുവാങ്ങേണ്ടിവന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ഷക കോണ്‍ഗ്രസിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുതിര്‍ന്ന നേതാവുമായ രാജു കട്ടക്കയത്തെ തീരെ ജൂണിയറായ നേതാക്കള്‍ക്കൊപ്പം ഡിസിസി ജനറല്‍ സെക്രട്ടറി…

Read More

പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്, ശ്രീരാമകൃഷ്ണൻ ഉടൻ പദവി രാജിവയ്ക്കണമെന്ന് ചെന്നിത്തല

കണ്ണൂർ: സ്പീക്കർ പദവിയുടെ മഹത്വം ശ്രീരാമകൃഷ്ണൻ കളഞ്ഞുകുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണകള്ളക്കടത്ത് കേസിലെ പ്രതികൾ ഇഡിക്കു നൽകിയ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്. മൊഴികളിലൂടെ സിപിഎം നേതാക്കൾക്കളുടെയും സ്പീക്കറുടെയും തനിനിറം പുറത്തുവന്നിരിക്കുകയാണ്. സ്പീക്കറെ നീക്കാനുള്ള പ്രമേയം നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചത് എത്ര ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥലം എംഎൽഎ പോലും അറിയാതെ സ്വപ്നയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത സ്പീക്കറുടെ നടപടി സ്വപ്നയുമായുള്ള അഗാധബന്ധത്തിന്‍റെ തെളിവാണ്. നിയമസഭാ സമ്മേളനം കഴിയുന്പോഴൊക്കെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗൾഫിലേക്കു പോകുമായിരുന്നു. സ്വർണകള്ളക്കടത്തിൽ സ്പീക്കറുടെ പങ്കിനെപ്പറ്റി നേരാംവണ്ണം ചോദ്യംചെയ്താൽ കൂടുതൽ സത്യം പുറത്തുവരും. കളങ്കിതനായ സ്പീക്കർ രാജിവയ്ക്കണം. പാർട്ടി സീറ്റ് പോലും നിഷേധിച്ച സാഹചര്യത്തിൽ ആ പദവിയിൽ അള്ളിപ്പിടിച്ചു നിൽക്കുന്നത് തെറ്റാണ്. സ്പീക്കർ പദവി ദുരുപയോഗപ്പെടുത്തി വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇത് പ്രചരണരംഗത്ത്…

Read More

ഉരുവച്ചാലിൽ റോഡ് മുറിച്ച് കടക്കാൻ ഭാഗ്യം വേണം !വാഹനങ്ങളുടെ അമിതവേഗത ;ഇടിക്കാതിരിക്കാൻ യാത്രക്കാർ ഓടി രക്ഷപ്പെടേണ്ട അസ്ഥ

മട്ടന്നൂർ: ഉരുവച്ചാലിൽ റോഡ് മുറിച്ച് കടക്കണമെങ്കിൽ ജീവൻ പണയം വെക്കണം. വാഹനങ്ങളുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടുകയാണ്. റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞെങ്കിലും സീബ്രാ ലൈൻ ഇല്ലാത്തതാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പെടാപാട് പെടുന്നത്. ശിവപുരം, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട്, മണക്കായി എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളിൽ നിന്ന് ഇറങ്ങുന്ന സ്തീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ റോഡ് മുറിച്ച് കടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച 60കാരൻ ബസിനടിയിൽപെടാതെ രക്ഷപ്പെട്ടത് തലനാരഴിയ്ക്കാണ്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ബസ് അപകടത്തിൽപെട്ട് 8 വാഹനങ്ങളാണ് തകർന്നത്. തലശേരി-കുടക് പാതയായ ഉരുവച്ചാൽ ടൗണിൽ വാഹന തിരക്കിൽ വീർപ്പ് മുട്ടുകയാണ്.റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യമോ, അപകട മുന്നറിയിപ്പ് ബോർഡോ ഇല്ലാത്തത് ബസ് ഇറങ്ങി മറുഭാഗത്തേക്ക് കടക്കേണ്ട യാത്രക്കാർ ഏറെ പാടുപെടുകയാണ്. മൂന്ന് റോഡിനെ ബന്ധിക്കുന്ന ഉരുവച്ചാൽ…

Read More

പാരാലിമ്പിക് ദേശീയ മത്സരത്തിൽ കേരളത്തിന്‍റെ ആദ്യ മെഡൽ ജേതാവായി ലതിക

മാതമംഗലം: അംഗപരിമിതർക്കായുള്ള പാരാലിന്പിക് ദേശീയ തല മത്സരത്തിൽ കേരളത്തിന്‍റെ ആദ്യമെഡൽ ജേതാവെന്ന നേട്ടം മാതമംഗംലം സ്വദേശിനി പി.വി. ലതികയക്ക്. ‌‌ പോളിയോ രോഗത്തെ തുടർന്ന് 40 വർഷമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പതിനെട്ടാമത് സീനിയർ നാഷണൽ പവർലിഫ്റ്റിങ് മീറ്റിൽ പാരാലിമ്പിക് ഇനത്തിലാണ് വെള്ളിമെഡൽ നേടിയിരിക്കുന്നത്. ബംഗളൂരുവിൽ മാർച്ച് 18 മുതൽ 21 വരെ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ടി.വി.ലതിക മാത്രമാണ് പങ്കെടുത്തത്. ഇവർ രണ്ടാംതവണയാണ് നാഷണൽ മീറ്റിൽ പങ്കെടുക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പുറത്തുപോയി പരിശീലനത്തിന് സാധിക്കാത്തതിനാൽ വീട്ടിൽ നിന്ന് തന്നെയാണ് പരിശീലനം നടത്തിക്കൊണ്ടിരുന്നത്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ സഹകരിക്കുന്ന ഇൻസ്പെയറിന്‍റെ സഹകരണവും ലഭിച്ചിരുന്നു. മികച്ച പരിശീലനം ലഭിച്ചാൽ ഇന്ത്യയുടെ തന്നെ അഭിമാനം ആകാൻ ലെതികയ്ക്ക് സാധിക്കും. ഫ്ളൈ, ആശ്രയ സ്വാശ്രയസംഘം, വീൽചെയർ അസോസിയേഷൻ തുടങ്ങിയ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ ലധിക പ്രവർത്തിച്ചുവരികയാണ്. മത്സര സമയത്ത് വീൽചെയർ…

Read More