കോർപറേഷൻ അധികൃതർ അറിയാൻ; കണ്ണൂരിലുമുണ്ട് പഴകിദ്രവിച്ച കെട്ടിടങ്ങൾ

കണ്ണൂർ: കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു വീണ് നാലുപേരുടെ ജീവൻ നഷ്‌ടമായ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിലുമുണ്ട് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ. ഏതു സമയവും തകർന്നു വീഴാമെന്ന അവസ്ഥയിലാണ് കണ്ണൂർ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ചില കെട്ടിടങ്ങൾ.

കാൽടെക്സ് ജംഗ്ഷനിലെ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്.ഇവിടെ പ്രവർത്തിച്ചു പോന്നിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ശാഖ കെട്ടിടത്തിന്‍റെ അപകടാവസ്ഥയെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി. ഏതാനും ആഴ്ചകൾക്കു മുന്പ് കെട്ടിടത്തിന്‍റെ കോൺക്രീറ്റ് ഭാഗങ്ങൾ വീണ് നിർത്തിയിട്ട കാർ തകർന്നിരുന്നു.

ഇതിന്‍റെ താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സമീപത്ത് തട്ടുകടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഏതുനേരത്തും ഇവിടെ ആളുകളും ഉണ്ടാകാറുണ്ട്. മുനിസിപ്പൽ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ സീലിംഗുകൾ തകർന്നു വീഴുന്നതും പതിവാണ്.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും അപകടാവസ്ഥയിലാണ്.

Related posts

Leave a Comment