തലശേരി: പാനൂർ കടവത്തൂർ മേഖലയിലുണ്ടായ സംഘർഷത്തിൽ നാലു വീടുകൾക്ക് നേരെ ബോം ബേറ്. ബൈക്ക് കത്തിച്ചു. പാലത്തായി പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട പദ്മരാജന്റെ ബൈക്കാണ് കത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയാണ് ആദ്യ ബോംബേറ് നടന്നത്. ഇതിനു പിന്നാലെ ഒരുമ നഗറിലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറുടെ വീടിനും ബിജെപി. സ്ഥാനാർത്ഥിയായി മൽസരിച്ച പെരുവാമ്പ്ര ഷാനിമയുടേയും, ബി.ജെ പി പ്രവർത്തകൻ കണിയാം കുന്നുമ്മൽ ജയപ്രകാശിന്റെ വീടുകൾക്കു നേരെയും ബോംബേറുണ്ടായി. നാസറിന്റെ വീട്ടു മതിലിനും ഷാനിമയുടെ വീട്ടു ഗേറ്റിന്റെ തൂണിനും ജയപ്രകാശന്റെ വീടിലെ കുളിമുറിയുടെ ജനൽ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അക്രമം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് പത്മരാജന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചത്. വീട്ടിൽ പത്മരാജന്റെ അമ്മ ചീരുവും സഹോദരൻ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നിൽ…
Read MoreCategory: Kannur
കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ച! പയ്യന്നൂര്‍ ബിജെപിയിലും പൊട്ടിത്തെറി; മുന്‍കൈ എടുത്ത കോണ്‍ഗ്രസ് നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളും വെട്ടില്‍
പയ്യന്നൂര്‍: പയ്യന്നൂരിലെ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തി. ഈ വിവരം പുറത്തായതിനെ തുടര്‍ന്ന് പയ്യന്നൂരിലെ ബിജെപിയിലും പൊട്ടിത്തെറി. രഹസ്യചര്‍ച്ച നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉന്നതനേതൃത്വം നടപടിക്ക്. ചര്‍ച്ചക്ക് കളമൊരുക്കി മധ്യസ്ഥം വഹിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസ് നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളും വെട്ടില്‍. കെപിസിസി നിയോഗിച്ച സുപ്രധന ചുമതലയുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ബിജെപി-കോണ്‍ഗ്രസ് രഹസ്യയോഗം നടന്നത്. ഈ കോണ്‍ഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് ബിജെപി നേതാക്കളുടെ താത്പര്യ പ്രകാരം ചര്‍ച്ചക്ക് കളമൊരുക്കിയത്. ചര്‍ച്ചയില്‍ പയ്യന്നൂരിലെ മൂന്ന് ബിജെപി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്ന വിവരമാണ് പുറത്ത് വരുന്നത്. കോണ്‍ഗ്രസ് മുക്ത മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടിയെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതൃത്വം അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നത്. പയ്യന്നൂരിലെ ബിജെപിയിലും ഈ…
Read Moreഉള്ളിൽ കയറിയാൽ “ഒന്നുകിൽ പാട്ടു പാടണം, അല്ലെങ്കിൽ തള്ളിപിടിക്കണം”! ഈ കംഫർട്ട് സ്റ്റേഷൻ ഒട്ടും കംഫർട്ടല്ല
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെത്തുന്നവര്‍ക്ക് അത്യവശ്യമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നാല്‍ കണ്ണും മൂക്കും പൊത്തി വേണം നഗരസഭ നിര്‍മിച്ച പൊതു ശുചിമുറി ഉപയോഗിക്കാന്‍. പണം കൊടുത്ത് ഉപയോഗിക്കുന്നതാണെങ്കിലും വൃത്തി എന്നത് സ്വപ്നത്തിൽ മാത്രം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ശൗചാലയം ഉപയോഗിക്കുന്നവർ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ പറഞ്ഞതു പോലെ ഒന്നുകിൽ ഉള്ളിൽ കയറിയാൽ പാട്ടു പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപിടിക്കണം. കാരണം വാതിലുകൾ പൂട്ടാൻ സംവിധാനമില്ലെന്നതു തന്നെ. ഈ ശൗചാലയം ഒരുതവണ ഉപയോഗിച്ചാല്‍ പോലും അസുഖം ഉറപ്പ്. മിക്ക യാത്രക്കാരും ഗതികേട് കൊണ്ടാണ് ഇവിടേക്ക് കയറുന്നത്. ശൗചാലയത്തില്‍ പണം വാങ്ങാന്‍ മാത്രമായാണ് ആളുകള്‍ ഇരിക്കുന്നത്. നടത്തിപ്പുകാർ വൃത്തിയാക്കാൻ തയാറാകുന്നില്ല. എന്നാൽ ഇതെല്ലാം പരിശോധിക്കേണ്ട നഗരസഭ ആരോഗ്യ വിഭാഗമാകട്ടെ ഇതൊന്നും കണ്ടില്ലെന്നും നടിക്കുകയാണ്.
Read Moreകസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നി! പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കിട്ടിയത് മുട്ടന്‍പണി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുകയായിരുന്ന സ്വർണവും ഐഫോണുകളും സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നാണ് 21 ലക്ഷത്തിലധികം രൂപ വരുന്ന 290 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തായിരുന്നു മുഹമ്മദ് ഷാഫി. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കാലിൽ ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ചെയിൻ രൂപത്തിലുള്ള സ്വർണമുണ്ടായിരുന്നത്. ഇയാളിൽ നിന്നും വില പിടിപ്പുള്ള 7 ഐഫോണുകളും 6,000 എണ്ണം വിദേശ നിർമിത സിഗരറ്റും പിടികൂടി. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ഹബീബ്, മനോജ് കുമാർ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Moreഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. റൗഫിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതിയെ ഇരുവരും സഹായിച്ചെന്ന് പോലീസ് പറയുന്നു. കല്ലൂരാവി സ്വദേശിയും ലീഗ് പ്രവർത്തകനുമായ ഇസഹാഖ് കല്ലൂരാവി മുസ്ലിംലീഗ് വാർഡ് സെക്രട്ടറി ഇർഷാദ് എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റൗഫിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രി 10.30 ഒാടെ സുഹൃത്തുക്കളായ റൗഫ്, റഹിം,അസ്ലം എന്നിവരുടെ കൂടെ രണ്ട് ബൈക്കിൽ ബാവ നഗറിലേക്ക് പോകുന്നതിനിടയിൽ മു ണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി ആക്രമിക്കുകയായി രുന്നുവെന്ന് ഷുഹൈബ് നൽകിയ മൊഴിയിൽ പറയുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read Moreമറിയക്കുട്ടി വധം; നിരവധി ചോദ്യങ്ങൾ ഉത്തരം കണ്ടെത്താനാവാതെ സിബിഐയും മതിയാക്കി
പയ്യന്നൂര്‍: ചെറുപുഴ കാക്കയംചാല്‍ പടത്തടത്തെ കുട്ടമാക്കൂല് മറിയക്കുട്ടി (72) യുടെ വധവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിവന്ന കേസന്വേഷണവും അവസാനിച്ചു. മറിയക്കുട്ടിയെ കൊന്നതാരെന്നും എന്തിന് വേണ്ടിയെന്നുമുള്ള ഉത്തരം കണ്ടെത്താനാകാതെയാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ കൈകഴുകിയത്. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതി തേടിയാണ് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ കേസന്വേഷണത്തിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആ വിരലടയാളം ആരുടേത് ?2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടിയെ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നാലിന് രാത്രി പത്തരയ്ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം സംഭവിക്കുന്നതിന് മുമ്പ് മറിയക്കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മറിയക്കുട്ടി കൊല്ലപ്പെട്ട മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിന് ചുറ്റും പൗഡര്‍ വിതറിയിരുന്നു.പൗഡര്‍ ഡപ്പിയില്‍നിന്നും പഴയ ഫ്രിഡ്ജിന്റെ പൊളിഞ്ഞുകിടന്ന ഡോറില്നിന്നും ലഭിച്ച വ്യക്തമായ…
Read More“പാർട്ടി ആയിരിക്കണം മുൻഗണന, പാർട്ടി മാത്രം’; നേതൃമാറ്റ സാധ്യത തള്ളിക്കളയാതെ കെ.സി. വേണുഗോപാൽ
കണ്ണൂർ: പാർട്ടിക്കു മാത്രമായിരിക്കണം നേതാക്കൾ മുൻഗണന നൽകേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാർട്ടിയിൽ എവിടെയൊക്കെ ദൗർബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാർട്ടി ആയിരിക്കണം മുൻഗണന. പാർട്ടി മാത്രം. പാർട്ടിക്ക് അതീതമായിട്ടുളള എല്ലാ മുൻഗണനയും ഒഴിവാക്കാൻ എല്ലാവരും മനസുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും വേണുഗോപാൽ പറഞ്ഞു. താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും നേതൃമാറ്റ സാധ്യത തള്ളിക്കളയാതെ വേണുഗോപാൽ വ്യക്തമാക്കി.
Read Moreകുട്ടിയെ പാർപ്പിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറി പോലീസ്! തട്ടിക്കൊണ്ടുപോയ മലയാളി ബാലനെ രക്ഷപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍
മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് 36 മണിക്കൂറില്‍ ശുഭാന്ത്യം. തൊട്ടടുത്ത കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബാലനെ പ്രത്യേക പോലീസ് സംഘം രക്ഷപ്പെടുത്തി. അക്രമി സംഘത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് വ്യാഴാഴ്ച വൈകുന്നേരം കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒരു അംഗം പിന്നീട് ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്നുള്ള കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ചുവച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍വച്ചാണ് വെള്ള നിറമുള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം കുട്ടിയെ കയറ്റിക്കൊണ്ടുപോയത്.…
Read Moreചത്തതോ, കൊന്നതോ? കാഞ്ഞങ്ങാട് പുറംകടലില്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്ന നിലയില്‍
കാഞ്ഞങ്ങാട്: പുറംകടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജഡം കണ്ടെത്തിയത്. സ്വാഭാവികമായി ചത്തതാണോ വേട്ടക്കാര്‍ വെടിവച്ചുകൊന്നതാണോ എന്ന കാര്യം വ്യക്തമല്ല. ജഡം പൂര്‍ണമായും അഴുകിയ നിലയിലായതിനാല്‍ കരയ്ക്കെത്തിക്കാനായില്ല. തീരദേശ പോലീസിന്റെ പട്രോളിംഗിനിടയിലാണ് ജഡം കണ്ടെത്തിയത്. 35 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വണ്ണവും കണക്കാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ വലിയപറമ്പിലും അഴിത്തലയിലും തിമിംഗലങ്ങള്‍ ചത്തടിഞ്ഞിരുന്നു. അതിനുശേഷം ആദ്യമായാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തുന്നത്.
Read Moreഅട്ടിമറി വിജയം നേടി! സമൂഹമാധ്യമങ്ങളില്‍ വൈറലായി ലിജിനയുടെ നൃത്തം
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് പതിനാറാം വാര്‍ഡ് മൗക്കോട് അട്ടിമറി വിജയം നേടിയ യുഡിഎഫ് സ്വതന്ത്ര ലിജിന രതീഷ് ആഹ്ലാദപ്രകടനത്തിനിടെ നടത്തിയ നൃത്തച്ചുവടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെയാണ് പുതിയ പഞ്ചായത്ത് അംഗവും പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മൗക്കോട് വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ഏഴു വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ലിജിന സിപിഎമ്മിലെ ടി.വി. സിന്ധുവിനെ അട്ടിമറിച്ചത്.
Read More