ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്! പൂക്കോയതങ്ങളെ കുറ്റപ്പെടുത്തി ഖമറുദ്ദീന്‍; പയ്യന്നൂരില്‍ ഒരു കേസ് കൂടി

പയ്യന്നൂർ: എം.സി. ഖമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 22 ആയി. കാസര്‍ഗോഡ് ബിലാല്‍നഗര്‍ മീത്തല്‍കുണിയയിലെ സി.എം.അബൂബക്കര്‍ ഹാജി നല്‍കിയ പരാതിയിലാണ് പുതിയ കേസ്. അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ മാനേജിംങ്ങ് ഡയറക്ടര്‍ പൂക്കോയ തങ്ങളില്‍ പഴിചാരിയുള്ള മൊഴികളാണ് ഖമറുദ്ദീന്‍ നല്‍കുന്നത്. 2016 ഓഗസ്റ്റ് ആറിന് പയ്യന്നൂരിലെ ഫാഷന്‍ ഗോള്‍ഡ് ശാഖയില്‍ ലാഭവിഹിതമുള്‍പ്പെടെ തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചുവെന്നാണ് അബൂബക്കര്‍ ഹാജിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.സി.ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടര്‍ പി.കെ. പൂക്കോയതങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതോടെയാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 22 ആയത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെതിരേ ഇതുവരെ 124 കേസുകളാണ്…

Read More

‘കിഡ്നാപ്പ്’ ചെയ്ത പെൺകുട്ടിയെ 3 മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി; ലോഡ്ജ് മുറിയിൽ എത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;സംഭവം കണ്ണൂരില്‍

കണ്ണൂർ: പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വൈകുന്നേരം ആറോടെയാണ് നാടോടി കുടുംബം കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്. കൊട്ടവഞ്ചിയിൽ മീൻപിടിക്കുന്ന സംഘത്തിലെ ഇരുപതുകാരിയെയാണ് കാണാതായത്. ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ആദ്യം അങ്ങനെ പരാതി പറഞ്ഞെങ്കിലും, പിന്നീട് പോലീസ് പിടിച്ചുകൊണ്ടുപോയി എന്നും പറഞ്ഞു. പരസ്പരവിരുദ്ധമായി ഇവർ കാര്യങ്ങൾ പറഞ്ഞപ്പോഴും ടൗൺ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിരുന്നു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും പരിശോധിച്ചു. പരിശോധന തുടരുന്നതിനിടെ പോലീസ് ഇവരുടെ പക്കൽ നിന്ന് വിവരങ്ങൾ ആരായുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന അന്വേഷണത്തിനിടയിൽ നഗരത്തിൽ ഒരു ലോഡ്ജ് മുറിയിൽ മദ്യലഹരിയിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ വീട്ടുകാരെ ഏല്പിക്കുകയും ചെയ്തു.

Read More

സ്ഥിരം പരിപാടിയാ..! തലശേരിയിൽ വഴിയാത്രക്കാരനെ കത്തി കാണിച്ച് കൊള്ളയടിച്ചു; രണ്ട് പ്രതികള്‍ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

തലശേരി: തലശേരി നഗരത്തിൽ കാൽനട യാത്രികനെ കത്തി കാണിച്ച് അക്രമിച്ച് കീഴ്പ്പെടുത്തി കൊള്ളയടിച്ചു. മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘത്തിലെ രണ്ട് പ്രതികളെ സിഐ സനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പുതിയ ബസ്‌സ്റ്റാൻഡിലെ ബ്രദേഴ്സ് ലൈനിലാണ് സംഭവം. കോടിയേരി പപ്പന്‍റെപീടികക്കടുത്ത് കിഴക്കയിൽ വീട്ടിൽ കെ. കെ. രാധാകൃഷ്ണൻ (43), മുഴപ്പിലങ്ങാട് സഫിയ മൻസിലിൽ വി. റിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലേക്ക് പോകുന്നതിനായി ബസ്‌സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന കുട്ടിമാക്കൂൽ സ്വദേശി സുരേന്ദ്രനാണ് അ ക്രമത്തിനിരയായത്. ഇയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അടിച്ചു വീഴ്ത്തിയ മൂന്നംഗ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 45000 രൂപ കവർന്നെടുക്കുകയായിരുന്നു. സുരേന്ദ്രന്‍റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉച്ചയോടെ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളിൽ നിന്നും 40,000 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ പോലീസ് സംഘം വിശദമായി…

Read More

ഇപ്പോഴത്തെ അന്വേഷണ സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു! പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണം: ബിജെപി

കണ്ണൂർ: മതമൗലിക വാദികളുടെ താത്പര്യം അനുസരിച്ച് പാലത്തായി പീഡനക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പാലത്തായി കേസ് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്. നേരത്തെ മൂന്നു സംഘം കേസ് അന്വേഷണം നടത്തിയപ്പോൾ തങ്ങൾക്കു വേണ്ട രീതിയിലല്ല അന്വേഷണ പുരോഗതിയെന്ന് മനസിലാക്കിയാണ് നാലാമത് സംഘത്തെ കേസ് ഏൽപിച്ചത്. നേരത്തെ അന്വേഷണം നടത്തിയ മൂന്ന് സംഘങ്ങളും കണ്ടെത്തിയ തെളിവുകൾ നശിപ്പിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. മന്ത്രി കെ.കെ. ശൈലജയുടെ താത്പര്യപ്രകാരമാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഈ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ മുതൽ മിക്കവരും നേരത്തെ പോലീസിന്‍റെ വകുപ്പ് നടപടികൾക്ക് വിധേയരായവരും സിപിഎം പറയുന്നത് അനുസരിക്കുന്നവരുമാണ്. പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് തന്നെയാണ് ബിജെപിയുടെ ആവശ്യം. എന്നാൽ…

Read More

അന്ന് ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കില്‍..! പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനാർഥിക്കുപ്പായം വലിച്ചെറിഞ്ഞ് മുരളി വീനസ് “രക്ഷപ്പെട്ടത് ” ഗൾഫിലേക്ക്…

കണ്ണൂര്‍: തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി കുപ്പായം സ്വയം തുന്നി തയാറെടുത്തു നിൽക്കുന്നവർക്കിടയിൽ നിന്ന് പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനാർഥി കുപ്പായം ഇട്ടെറിഞ്ഞ് ഗൾഫിൽ അഭയം തേടിയ ഒരാളുണ്ട് കണ്ണൂരിൽ. മൂന്നാം തവണയും മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ പ്രവാസ ജീവിതത്തിൽ അഭയം തേടിയ ഇദ്ദേഹത്തിന്‍റെ പേര് മുരളി വീനസ്. എടക്കാട് ഗ്രാമപഞ്ചായത്തിലെ ചാല വാര്‍ഡിലെ മുൻ മെന്പർ. ആദ്യ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെയും രണ്ടാം തവണ കോണ്‍ഗ്രസ്-എസിന്‍റെയും സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. 1995 ലായിരുന്നു കന്നിയങ്കവും വിജയവും. അന്ന് ജനതാദളിലൂടെ ഇടത് മുന്നണിക്ക് വേണ്ടിയായിരുന്നു മത്സരിച്ചത്. അതിനിടയിൽ പാര്‍ട്ടി പിളരുകയും മുരളീ വിനസ് ഹെഗ്‌ഡെ നേതൃത്വം നല്‍കുന്ന ലോക് ശക്തിയിലെത്തുകയും ചെയ്തു. കേരളത്തില്‍ ലോക്ശക്തി യുഡിഎഫിന് പിന്തുണ നല്‍കിയപ്പോഴും എടക്കാട് പഞ്ചായത്ത് മുരളിയുടെ ഒറ്റവോട്ടിന്‍റെ ബലത്തിൽ എൽഡിഎഫിന്‍റെ കൈയിൽ ഭദ്രമായിരുന്നു. ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കിൽ ഭരണം യുഡിഎഫിന്‍റെ കൈകളിലെത്തിക്കുകയും മുരളിക്ക് വേണമെങ്കിൽ…

Read More

എട്ടു ലക്ഷത്തിന്‍റെ കവർച്ച:  ഓപ്പറേഷൻ നടത്തിയത് അഞ്ചംഗ സംഘം; പ്രതികൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായി സൂചനയെന്ന് പോലീസ്

  തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം കവർന്ന കേസിൽ അക്രമി സംഘം രക്ഷപെട്ട മാരുതി സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ, നിഹാൽ എന്നിവരുൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം നൂർ തങ്ങൾ ആന്ധ്രാപ്രദേശിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ കവർച്ചാസംഘത്തിന് തലശേരിയിലെ ലഹരി മാഫിയയിൽ നിന്നും ഭീഷണി ഉയർന്നതായും ലഹരി മാഫിയാസംഘം മാരകായുധങ്ങളുമായി കവർച്ച സംഘത്തെ പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. കേസിൽ ഇന്നലെ അറസ്റ്റിലായ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ (27) കോടതി റിമാന്‍റുചെയ്തു. പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ കെ. സനിൽകുമാർ രാഷ്ട്ര ദീപികയോട് പറഞ്ഞു. ഈ സംഘം ഇതിനു മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.…

Read More

കാപ്പിമലയിലെ യുവാവിന്‍റെ മരണം! വെടിയേറ്റത് ലൈസൻസില്ലാത്ത തോക്കിൽ നിന്ന്; പോലീസ് അന്വേഷണം തുടങ്ങി

ആലക്കോട്: കാപ്പിമലയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45 ) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതതോടെയാണ് സംഭവം. വീടിന് സമീപത്ത് വച്ച് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട മനോജിന്‍റെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ മറ്റു ദുരൂഹതകൾ ഉണ്ടോയെന്ന് ആലക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോയിയുടെ നേതൃത്വത്തിൽ അന്വേഷിച്ചു വരികയാണ്.

Read More

നഗരമധ്യത്തിൽവച്ച് മുഖത്ത് മുളക് പൊടി  വിതറി  എട്ടു ലക്ഷം കവർച്ച ചെയ്ത സംഭവം:  സംഘത്തലവൻ പിടിയിൽ

തലശേരി:പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ വാരം സ്വദേശി അഫ്സലിനെ (27) നെയാണ് തലശേരി സിഐ സനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പല ജില്ലകളിലൂടെയും കറങ്ങി നടന്ന സംഘത്തലവനെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പിന്തുടർന്ന പോലീസ് സംഘം വയനാട്ടിൽ നിന്ന് ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നു. കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇയാളെ രാവിലെ പതിനൊന്നോടെ തലശേരി സ്റ്റേഷനിലെത്തിച്ചു.

Read More

മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്ക്; ധനമന്ത്രിക്ക് ഒരു അസംതൃപ്തിയുമില്ല; പിണറായിയെ പിന്തുണച്ച് ജയരാജൻ

  കണ്ണൂർ: മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്കെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാൽ റെയ്ഡ് ആകുമോ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ല. സംഗതി ക്ലിയറായെന്നും ജയരാജൻ പറഞ്ഞു. ധനമന്ത്രിക്ക് ഒരു അസംതൃപ്തിയുമില്ല. ചിലപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ലേശം അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

Read More

പാലത്തായി പീഡനം;ഫോറൻസിക് സംഘം ടൈൽസും മണ്ണും പൊളിച്ചെടുത്തു; എഡിജിപി സംഭവ സ്ഥലം സന്ദർശിച്ചു

സ്വന്തം ലേഖകൻതലശേരി: പാലത്തായിയിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തലവനായ എഡിജിപി സംഭവ സ്ഥലം സന്ദർശിച്ചു. കോസ്റ്റൽ എഡിജിപി ഇ.ജെ. ജയരാജനാണ് ഇന്നലെ പാലത്തായിയിലെ വിദ്യാലയത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്ന എഡിജിപി ഇന്ന് കേസന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്തും. തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വിദ്യാലയത്തിൽ എത്തി കൂടുതൽ തെളിവെടുപ്പുകൾ നടത്തി. ഇന്നലെ സ്കൂളിൽ പോലീസ് ഉദ്യാഗസ്ഥർക്കൊപ്പം എത്തിയ ഫോറൻസിക് സംഘം പീഡനം നടന്നുവെന്ന് പറയപ്പെടുന്ന വിദ്യാലയത്തിലെ രണ്ട് ശുചിമുറികളിലേയും ടൈൽസ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്തു. പീഡനത്തിനിടയിൽ രക്തസ്രാവമുണ്ടായിയെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടയും വിദ്യാർഥികളുടേയും ശുചിമുറിയിൽ നിന്നും രക്തസാമ്പിളുകൾ കണ്ടെത്താൻ ഫോറൻസിക് സംഘം പരിശോധന നടത്തിയിട്ടുളളത്. കൊളുത്തുള്ള ശുചിമുറിയിൽ വെച്ചും കൊളുത്തില്ലാത്ത ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായിട്ടാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.…

Read More