വടിവാൾ കാണിച്ച് യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു; സംഭവം ചാവശേരിയിൽ

ചാവശേരി: ചാവശേരിയിൽ വടി വാളുമായെത്തിയ യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു. ഇന്നു പുലർച്ചെ നാലോടെ ചാവശേരി പി.കെ.കാദർ കുട്ടി മെമ്മോറിയൽ എൽപി സ്കൂളിന് മുന്നിലായിരുന്നു സംഭവം. ചാവശേരി യൂണിറ്റി ട്രേഡേഴ്സിലേക്ക്കോയമ്പത്തൂരിൽ നിന്നു സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ കാസർഗോഡ് സ്വദേശി നസീർ അഹമ്മദിന്റെ വില പിടിപ്പുള്ള മൊബൈൽ ഫോണാണ് കവർന്നത്. പുലർച്ചെയെത്തിയ ലോറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു. വടിവാളുമായെത്തിയ യുവാവ് യൂനിറ്റി ട്രേഡേഴ്സിന്‍റെ മുൻവശത്തെ സി സി ടിവി കാമറ വാൾ ഉപയോഗിച്ച് പൊളിക്കുകയും ലോറിയിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ വടി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. യൂനിറ്റി ട്രേഡേഴ്സ് ഉടമ മട്ടന്നൂർ പോലീസിൽ പരാതി നൽകി.

Read More

മകൾക്ക് പീഡനം! ചെറുപുഴയിൽ അമ്മയ്ക്കും കാമുകനുമെതിരേ കേസ്; സംഭവം ആരോടും പറയരുതെന്ന് അമ്മ പറഞ്ഞതായി പെണ്‍കുട്ടി

ചെറുപുഴ: മകളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. വയക്കര സ്വദേശിനിയായ 16 കാരിയുടെ പരാതിപ്രകാരമാണ് ചെറുപുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ വച്ചാണ് അമ്മയുടെ കാമുകന്‍റെ പീഡനത്തിനിരയായത്. പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും സംഭവം ആരോടും പറയരുതെന്ന് അമ്മ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് ഇക്കാര്യം പറയുകയും ബന്ധുക്കളുടെ നിർദേശപ്രകാരം ചെറുപുഴ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

Read More

ഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി, അതാ ഉമ്മറത്ത് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ്; പിന്നെ നടന്നത്…

ചിറ്റാരിക്കാല്‍: വീടിന്‍റെ ഉമ്മറത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കമ്പല്ലൂരിലെ പി.എം. അലിയുടെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ് ഉമ്മറത്തെ കോഴിക്കൂടിനടുത്തേക്ക് ഇഴഞ്ഞുപോകുന്നത് അലി കണ്ടത്. ലക്ഷണങ്ങളില്‍ നിന്ന് രാജവെമ്പാലയാണെന്ന സംശയമുണ്ടായതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് മറ്റെങ്ങോട്ടും പോകാതിരിക്കാന്‍ വീട്ടുകാര്‍ സ്ഥലത്ത് കാവല്‍നിന്നു. വൈകുന്നേരം നാലോടെ കാഞ്ഞങ്ങാട് സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഷപ്പ, പാമ്പ് പിടുത്തക്കാരന്‍ പനയാലിലെ കെ.പി. സന്തോഷ്, ശരത് ഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി. കോഴിക്കൂടിനടുത്ത് ഉണ്ടായിരുന്ന അലമാരയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തി പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ വനത്തില്‍ കൊണ്ടുവിട്ടു.

Read More

ആ അസ്ഥികൂടം ഒഡീഷ സ്വദേശിയുടേത്..! കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും തിരിച്ചറിഞ്ഞു; പ്രാഥമിക നിഗമനം ഇങ്ങനെ…

ഇരിട്ടി: ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയില്‍ പുഴയോരത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും തിരിച്ചറിഞ്ഞു. ഒഡീഷ സുന്ദര്‍ഘര്‍ ജില്ലയിൽനിന്നുള്ള ഫെഡ്രിക് ബാര്‍ല (45) യുടേതാണ് മൃതദേഹം. മാക്കൂട്ടം ചുരം വഴി വരവെ കാട്ടിൽ അകപ്പെട്ടുപോയ ഫെഡ്രിക് ബാര്‍ലയുടെ അസ്ഥികൂടം നാല് മാസത്തിനുശേഷമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാളെ കര്‍ണാടക വനമേഖലയില്‍ കാണാതാകുന്നത്. കെഎസ്ഇബിയുടെ കരാർ നിർമാണപ്രവൃത്തിക്കായി എത്തിയതായിരുന്നു ഒഡീഷയില്‍നിന്നുള്ള സംഘം. വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ സംഘത്തിലുള്ള ഫെഡ്രിക് ബാര്‍ലയെ കാണാതാവുകയായിരുന്നു. കര്‍ണ്ണാടക മേഖലയായതിനാല്‍ വീരാജ് പേട്ട പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തെരച്ചില്‍ നടത്തി. പിന്നീട് സംഘം ഇരിട്ടിയിലെത്തി കേരള പോലിസിനോടും വിവരം പറഞ്ഞു. കേരള പോലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ആളെ കാണാതായി നാല്…

Read More

20 വർഷം കഴിഞ്ഞിട്ടും…! ചെറുവാഞ്ചേരിയിലെ ന്യൂ പൂവ്വത്തൂർ എൽപി സ്കൂൾ ബൂത്ത് ‘പ്രശ്നക്കാരൻ തന്നെ’

കൂത്തുപറമ്പ്: ഇരുപത് വർഷം മുമ്പെ ബോംബേറും ബൂത്ത് പിടിത്തവും നടന്ന ചെറുവാഞ്ചേരിയിലെ ന്യൂ പൂവ്വത്തൂർ എൽപി സ്കൂൾ ബൂത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രശ്‌ന ബാധിത ബൂത്ത്. 2000 സെപ്റ്റംബർ 27ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ദിനത്തിലാണ് സ്കൂളിൽ രാഷ്ട്രീയ അക്രമം നടന്നത്. അക്രമി സംഘം എറിഞ്ഞ ബോംബുകളിലൊന്ന് ലക്ഷ്യം തെറ്റി പതിച്ചത് ബൂത്തിന് പരിസരത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു ബാലിക അസ്‌നയുടെ ദേഹത്ത്. അസ്നയ്ക്ക് പുറമേ‌ അനുജൻ ആനന്ദിനും അമ്മ ശാന്തയ്ക്കും പരിക്കേറ്റു. ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാൽ മുട്ടിനു കീഴെ വെച്ച് പിന്നീട് മുറിച്ചു മാറ്റി. പിന്നീട് നിശ്ചയദാർഢ്യത്തോടെ ജീവിതത്തോട് പൊരുതി അവൾ വിജയത്തിന്‍റെ പടവുകൾ ഓരോന്നായി നടന്നു കയറി. ഇന്ന് അസ്‌ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ സ്കൂളിലെ ബൂത്തിൽ അസ്‌ന വോട്ട് ചെയ്യാനെത്തിയിരുന്നു.…

Read More

പൂക്കോയ തങ്ങള്‍ എവിടെ? ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായിട്ട് ഒരു മാസം; പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായിട്ട് ഒരു മാസം തികഞ്ഞിട്ടും ജ്വല്ലറി എംഡിയും ഡയറക്ടര്‍മാരും ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവില്‍ തന്നെ. ഇതോടെ കമറുദ്ദീന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പ് കാലത്തെ സര്‍ക്കാരിന്‍റെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്ന ലീഗിന്‍റെ പ്രചാരണത്തിനും ശക്തിയേറുകയാണ്. കമറുദ്ദീന്‍റെ അറസ്റ്റിനു ശേഷം അന്വേഷണം മെല്ലെപ്പോക്കിലായതിലും പ്രധാന പ്രതികളെ ഇനിയും പിടികൂടാനാവാത്തതിലും പ്രതിഷേധിച്ച് നിക്ഷേപകര്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഒന്നാം പ്രതിയും ജ്വല്ലറി എംഡിയുമായ ടി.കെ. പൂക്കോയ തങ്ങള്‍ കമറുദ്ദീന്‍ അറസ്റ്റിലായ നവംബര്‍ ഏഴുമുതല്‍ ഒളിവിലാണ്. മകന്‍ എ.പി. ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് തുടങ്ങിയവര്‍ ഇതിനു മുമ്പേ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കെതിരേ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ഇവരെ അന്വേഷിച്ച് ബംഗളൂരുവും മൈസൂരും…

Read More

കേളകത്തെ ജ്വല്ലറി കവർച്ച; മുഖ്യസൂത്രധാരകൻ കോഴിക്കോട്ചാലിയം സ്വദേശി

കേളകം(കണ്ണൂർ): കേളകത്തെ ബിന്ദു ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരകനെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശിയുടെ നേതൃത്വത്തിലാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ കർണാടകത്തിലേക്ക് കടന്നതായാണ് സൂചന. പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചാലിയം സ്വദേശിയാണ് ഇയാളിൽ നിന്നും കാർ വാടകയ്ക്ക് എടുത്തത്. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിനുപിന്നിൽ അന്തർസംസ്ഥാന മോഷണസംഘമാണെന്നും സംശയമുണ്ട്. ബിന്ദു ജ്വല്ലറിയിലും അതേ ദിവസം മണത്തണയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷണം നടന്ന് മൂന്നാംനാൾ വാഹനം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. നവംബർ 30ന് പുലർച്ചെ 2.30നാണ് കേളകത്തെ ജ്വല്ലറിയിൽ മോഷണം നടന്നത്. ഷട്ടർ…

Read More

പരാതി പറയാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്

  കണ്ണൂർ: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാൻ ഇ.ഡി. ജോസിനെതിരേ പോലീസ് പോക്‌സോ കേസെടുത്തു. പരാതി പറയാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബർ 21ന് പീഡനപരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ സിഡബ്ല്യുസി ചെയര്‍മാന്‍ മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയിരുന്നു. മൊഴിയെടുക്കലിനിടെ ഇദ്ദേഹം മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയായിരുന്നു.

Read More

‘താമരയാണെ സത്യം’ അത് ഞങ്ങടെ ‘സ്ഥാനാർഥിയല്ല’! സ്ഥാനാര്‍ഥിയെ കേരള കോൺഗ്രസ് റാഞ്ചിയെന്നത് കള്ളപ്രചരണം: ബിജെപി

വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ വെള്ളരിക്കുണ്ടിലെ ബിജെപി സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് റാഞ്ചിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് ബിജെപി ബളാല്‍ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ബാലകൃഷ്ണനാണ് ഇവിടുത്തെ സ്ഥാനാര്‍ഥി. അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനമാണ് വാര്‍ഡില്‍ ബിജെപി നടത്തുന്നത്. ജില്ലാ ഘടകം അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടികയനുസരിച്ചാണ് ബളാല്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ദുഷ്പ്രചരണം മാത്രമാണ്. ഇത്തരം സാഹചര്യമുണ്ടാക്കിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് എം. കുഞ്ഞിരാമനും ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ണീര്‍വാടിയും പറഞ്ഞു.

Read More

പത്ത് കുരുന്നുകളുടെ മരണം! പെരുമണ്ണ് ദുരന്തത്തിന്‍റെ ഓർമ പുതുക്കി നാട്

ശ്രീകണ്ഠപുരം: പത്ത് കുരുന്നുകളുടെ മരണത്തിന് കാരണമായ പെരുമണ്ണ് ദുരന്തത്തിന്‍റെ ഓർമ പുതുക്കി നാട്. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്തെ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിലും കെ. സുധാകരൻ എംപി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു. പുലർച്ചെ തന്നെ സഹപാഠികളും അധ്യാപകരും നാട്ടുകാരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 2008 ഡിസംബർ 4 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ പത്ത് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. പതിനൊന്ന് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് സംസ്ഥാന പാതയരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ നേരെ ക്രൂയിസർ ഇടിച്ചു കയറുകയായിരുന്നു. എ. സാന്ദ്ര, പി.വി. മിഥുന, എൻ. വൈഷ്ണവ്, കെ. നന്ദന, പി. റംഷാന, പി.വി. അനുശ്രീ, പി.വി. അഖിന, പി. സോന, പി.കെ. കാവ്യ,…

Read More