സ്വന്തം ലേഖകൻ കണ്ണൂർ: കോവിഡ് രോഗവ്യാപാനം തടയുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് പയ്യാമ്പലം ബീച്ചിൽ ഒഴിവുദിന ആഘോഷം. ഇന്നലെ ഞായറാഴ്ച അവധിയായതിനാൽ നിരവധിയാളുകളാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അവധി ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിലെത്തിയത്. പലരും കുടുംബസമേതം പയ്യാമ്പലത്ത് എത്തി വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പയ്യാമ്പലം പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ വാഹനം പാർക്ക് ചെയ്താണ് ബീച്ചിലേക്ക് പോയത്. പോലീസിന്റെ മൂക്കിന് താഴെ നടന്ന സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെ തടയാനോ നിരോധനാജ്ഞയെക്കുറിച്ച് ബോധവത്ക്കരിക്കാനോ പോലീസ് തയാറായില്ല. കോവിഡ് സമൂഹ വ്യാപനത്തെത്തുടർന്ന് മാസങ്ങളായി വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനുള്ള അവസരം കാത്തു നിൽക്കുന്നതിനിടെയാണ് വിലക്കുകൾ ലംഘിച്ച് ആളുകൾ ബീച്ചിലെത്തിയത്. നവംബർ ഒന്നുമുതൽ ബീച്ചുകളിലേക്ക് പ്രവേശന അനുമതി നൽകാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും…
Read MoreCategory: Kannur
ഇത് ആരുടെ വീട് ? പയ്യന്നൂരിൽ വീടിന്റെ താക്കോല്‍ദാനം; വിവാദങ്ങള്‍ മുറുകുന്നു, ഒപ്പം ലക്ഷ്മിയുടെ വേദനയും
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ കേളോത്തെ സി. ലക്ഷ്മിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്ദാനത്തെചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. വീട് നിര്‍മിച്ച് നല്‍കിയത് മഹിളാ കോണ്‍ഗ്രസ് ആണെന്ന അവകാശവാദമുന്നയിച്ച് താക്കോല്‍ ദാനം ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയെക്കൊണ്ട് നിര്‍വഹിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ കിടന്നിരുന്ന വീടിന്റെ നിര്‍മാണം ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതിയുലുള്പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചതെന്ന് നഗരസഭ ചെയര്മാന് പറയുന്നു. ലൈഫ് പദ്ധതിയില്‍ അനുവദിച്ച 3,15,000 രൂപ ചെലവഴിച്ചാണ് ലക്ഷ്മിയുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത് പയ്യന്നൂര്‍ ലയണ്‍സ് ക്ലബാണെന്ന അവകാശവാദവുമായി പയ്യന്നൂര്‍ ലയണ്‍സ് ക്ലബും രംഗത്തു വന്നിരുന്നു. നഗരസഭ ലൈഫ് മിഷന് പദ്ധതിയുമായി സഹകരിച്ച് നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഗവര്‍ണറുടെ സന്ദര്‍ശന ദിവസം നിര്‍വഹിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ലയണ്‍സ് ക്ലബ് പറയുന്നത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക്…
Read Moreആ കാമുകൻ താനല്ല; പുനരന്വേഷണം വേണം! ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ രണ്ടാംപ്രതിയുടെ ഹർജി കോടതിയിൽ
കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കണ്ണൂർ തയ്യിൽ കടപ്പുറത്തെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിതിൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. കേസിലെ ഒന്നാംപ്രതിയായ ഒന്നരവയസുകാരന്റെ അമ്മ ശരണ്യയുടെ കാമുകൻ താനല്ലെന്നും കേസിലെ 27-ാം സാക്ഷിയായ പാലക്കാട്ടുകാരനായ അരുണാണ് കാമുകനെന്നും കാണിച്ചാണ് അഡ്വ. മഹേഷ് വർമ്മ മുഖാന്തരം നിതിൻ കോടതിയെ സമീപിച്ചത്. എന്നാൽ, കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് ഇതെന്ന് പോലീസ് പറയുന്നു. ഒരിക്കൽ പ്രതിയായ നിതിന്‍ ഇത്തരത്തിൽ ഹർജി സമർപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നും ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ പറയുന്നത്. ശരണ്യയും കാമുകൻ നിതിനും ഗൂഢാലോചന നടത്തിയാണ് കുഞ്ഞിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. 2020 ഫെബ്രുവരി 17 ന് പുലർച്ചെ…
Read Moreമകന്റെ ഓൺലൈൻ ഗെയിം കളിയിൽ രക്ഷിതാവിന് നഷ്ടപ്പെട്ടത് ആറു ലക്ഷം രൂപ; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്
കണ്ണൂർ: ബാങ്ക് അക്കൗണ്ടിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ സെൻട്രൽ ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വീവിംഗ് ഇൻസ്പെക്ടർ പന്ന്യന്നൂരിലെ വിനോദ് കുമാറിന്റെ പണമാണ് നഷ്ടമായത്. കണ്ണൂർ സൗത്ത് ബസാറിലെ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് വിവിധ ദിവസങ്ങളിലായി 6,13,000 രൂപ തട്ടിയെടുത്തത്. വീടു പണിയാൻ ഭവന നിർമാണ ലോൺ എടുത്ത ശേഷം അക്കൗണ്ടിൽ നിക്ഷേപിച്ചതായിരുന്നു. ലോൺ എടുത്ത തുകയാണ് നഷ്ടമായത്. വിനോദ് കുമാറിന്റെ മകൻ നിരവധി ഓൺലൈൻ ഗെയിം കളിക്കുന്നയാളാണെന്ന് പോലീസ് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഫ്രീ ഫയർ ഓൺ ഗെയിമിൽ എൻട്രി ലെവലിൽ എത്തിയപ്പോൾ പണം അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ നടത്തിയതായി പറയുന്നു. അതിനു ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും വിവിധ സമയങ്ങളിലായി പണം നഷ്ടമായത്. വിനോദ് കുമാറിന്റെ പരാതിയിൽ…
Read Moreഅലമാര തുറന്നപ്പോള്‍..! ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയുടെ സ്വർണാഭരണങ്ങൾ കവർന്നു
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയുടെ അഞ്ചു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായി പരാതി. അഴീക്കോട് ചാൽ സ്വദേശി കൊയിലി ഹരിദാസന്റെ മകളുടെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. അസുഖ ബാധിതയായതിനെ തുടർന്ന് ഹരിദാസന്റെ മകളെ കണ്ണൂർ എകെജി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രോഗിയുടെ കഴുത്തിലും കൈയിലുമുള്ള അഞ്ചു പവൻ സ്വർണാഭരണങ്ങൾ ബാഗിലാക്കി മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അശുപത്രി വിടാൻ ഒരുങ്ങും മുന്‍പ് ആഭരണങ്ങൾ അണിയാൻ അലമാര തുറന്നപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. എക്സറെ എടുക്കാനും മറ്റും മുറിക്ക് പുറത്ത് ഇറങ്ങിയപ്പോൾ മോഷ്ടാവ് അകത്തു കയറി ആഭരണങ്ങൾ കവർന്നതായി സംശയിക്കുന്നു.ഹരിദാസന്റെ പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ബദല്‍ നീക്കങ്ങളുമായി കമറുദ്ദീൻ എംഎൽഎയും പൂക്കോയ തങ്ങളും
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയില്‍. അന്വേഷണം തുടങ്ങി ഒരു മാസത്തിലേറെയായിട്ടും കമറുദ്ദീനും ജ്വല്ലറി എംഡി പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. അതേസമയം അന്വേഷണം കൂടുതല്‍ വൈകിപ്പിക്കാനുള്ള ബദല്‍ നീക്കങ്ങളുമായി കമറുദ്ദീനും തങ്ങളും രംഗത്തെത്തുകയും ചെയ്തു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരുമായുള്ള സിവില്‍ തര്‍ക്കത്തിന്റെ പേരില്‍ വഞ്ചനാ കേസ് ചാര്‍ജ് ചെയ്തത് നിലനില്‍ക്കില്ലെന്നു കാട്ടി കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജ്വല്ലറിയുടെ ഡയറക്ടര്‍മാരായിരുന്ന നാലുപേര്‍ സ്വര്‍ണവും വജ്രവും കടത്തിക്കൊണ്ടുപോയതായി ആരോപിച്ച് പൂക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലുള്ളത്. ഇതില്‍ ഓരോ നിക്ഷേപകരുടെയും മൊഴിയെടുത്ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതുവരെ പ്രധാനമായും…
Read Moreസാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ മാനസിക പീഡനം; സർക്കാർ വൃദ്ധമന്ദിരത്തിലെ വനിതാ മേട്രൺ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
കണ്ണൂർ: അഴീക്കോട്ടെ സർക്കാർ വൃദ്ധമന്ദിരത്തിലെ മേട്രൺ പാപ്പിനിശേരി കീച്ചേരിയിലെ പുതിയ പുരയിൽ ജ്യോത്സന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ വ്യക്തിവൈരാഗ്യത്തോടെ പെരുമാറിയതായി കുടുംബം ആരോപിച്ചു. 2017 ൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ജ്യോത്സന പരാതിപ്പെട്ടതായി കുടുംബം പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മൂന്നു വർഷം മുന്‍പ് വൃദ്ധസദനത്തിൽ ജോലി ചെയ്യുന്പോൾ തന്റെ ഭാര്യയെ മാനസികമായി പീഡിപ്പിച്ചുവെന്നും പഴയ വൈരാഗ്യം വച്ച് ജ്യോത്സനയോട് പെരുമാറിയതായും ഭർത്താവ് മുരളീധരൻ പറഞ്ഞു. കള്ളപ്പരാതിക്ക് താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയതായി ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാനസിക പീഡനം തുടർന്നാൽ ജീവനൊടുക്കേണ്ടി വരുമെന്ന് ജ്യോത്സന പറഞ്ഞതായി ഭർത്താവ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.വൃദ്ധസദനത്തിലെ ജോലിക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് ജ്യോത്സനയെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജ്യോത്സന ജീവനൊടുക്കിയത്.…
Read More31 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല! എസ്ഐയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഭാര്യ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തളിപ്പറമ്പ്: കുറ്റിക്കോല്‍ ശാന്തിനഗര്‍ സ്വദേശിയും മലപ്പുറം എംഎസ്പി ക്യാമ്പ് എസ്ഐയുമായിരുന്ന മനോജ്കുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വിദ്യ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ്, എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി. ഓഗസ്റ്റ് 19 ന് രാവിലെയാണ് എംഎസ്പി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ മനോജ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥനായ പാലക്കാട് സ്വദേശിക്ക് ലോണെടുക്കുന്നതിന് മനോജ്കുമാര്‍ ജാമ്യം നിന്നിരുന്നു. എന്നാല്‍ ഇയാള്‍ ലോണ്‍ തിരിച്ചടക്കാതിരുന്നതിനാല്‍ 31 മാസമായി മനോജ്കുമാറിന് ശമ്പളം ലഭിച്ചിരുന്നില്ല. ഇയാളുടെ ഭാര്യ വീടായ പഴയങ്ങാടിയിലെ വീട്ടിലെത്തി നിരവധി തവണ പ്രയാസം അറിയിച്ചെങ്കിലും ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചാല്‍ പെന്ഷന് കിട്ടാതെ പിരിയേണ്ടി വരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വളരെ പ്രയാസത്തിലായിരുന്നു അദ്ദേഹമെന്നും പരാതിയില്‍ പറയുന്നു. മനോജ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട ക്യാമ്പിലെ പോലീസുകാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നത്. മരണം നടന്ന് നാല്പതാം ദിവസമാണ്…
Read Moreഏഴിമല നേവല്‍ അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം സർക്കാർ അനുവദിച്ചു; ‘പക്ഷെ, ഉദ്യോഗസ്ഥർ അനുവദിച്ചില്ല’
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യുന്നതില്‍ തലശേരിയിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്നതായി ആക്ഷേപം. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം മെയ്മാസം വരെ മൂന്നു ഘട്ടങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാല്‍ കാലഹരണപ്പെട്ടതാണ് ആക്ഷേപത്തിനിടയാക്കിയത്. സര്‍ക്കാര്‍ അനുവദിച്ച തുക കാലഹരണപ്പെടാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഏഴിമല സ്വദേശിയായ എം.ചന്ദ്രന് നല്കിയ ഈ പരാതിക്ക് നല്കിയ മറുപടിയില്‍ തുകവിതരണത്തിന് തടസമായത് കോവിഡാണെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.2019ല്‍ ആവിര്ഭവിച്ചതുകൊണ്ടാണ് രോഗത്തിന് കോവിഡ് 19 എന്ന പേരുവന്നിട്ടുള്ളതെന്നും ഇവരുടെ വിശദീകരണവുമുണ്ട്. ആദ്യഘട്ടതുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ലഭ്യമായി എന്നും ഫെബ്രുവരി 29 മുതല്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചുവെന്നും മറുപടിയിലുണ്ട്. മാര്‍ച്ച് 23 മുതല്‍ രാജ്യം അടച്ചു പൂട്ടലിലായിരുന്നുവെന്നും അടച്ചുപൂട്ടല്‍ അവസാനിച്ച്…
Read Moreപഠനത്തിനിടയില്‍ പ്രണയബദ്ധരായി! വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പീഡനം; കാമുകന് കാലുമാറിയപ്പോള് കേസായി
പരിയാരം: പഠനത്തിനിടയില്‍ പ്രണയബദ്ധരാകുകയും വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഒടുവില്‍ കാലുമാറുകയും ചെയ്ത കാമുകനെതിരെ യുവതിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. മാതമംഗലം പാണപ്പുഴയിലെ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് അമ്പലത്തറയിലെ യുവാവിനെതിരെ പരിയാരം പോലീസ് കേസെടുത്തത്. ഒന്നിച്ചു പഠിക്കവേ പ്രണയബദ്ധരായതിനാല് യുവതിയെ വിവാഹം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പുകൊടുത്തിരുന്നു.ഈ ഉറപ്പില്‍ മംഗലാപുരത്തെ ലോഡ്ജിലും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പലപ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. വാഗ്ദാനങ്ങള്‍ മറന്ന് കാമുകന് കാലുമാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read More