പയ്യന്നൂര്‍: നഗരത്തിലെ പ്രധാന റോഡില്‍ കൂറ്റന്‍ തണല്‍മരം കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തില്‍ നാലര മണിക്കൂര്‍ ഗതാഗത സ്തംഭനം. അപകടത്തില്‍ വൈദ്യുത പോസ്റ്റുകള്‍ തര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കച്ചവട സ്ഥാപനങ്ങള്‍ക്കും നഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍മരം നിലംപൊത്തിയത്. പയ്യന്നൂര്‍ നഗരത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള മരങ്ങളിലൊന്നാണിത്. കനത്ത മഴയിലും കാറ്റിലും മരം വേരോടെ കടപുഴകി റോഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അപകടത്തില്‍ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധവും ഇല്ലാതായി. റോഡിനെതിര്‍വശത്തെ സ്വപ്ന വെജിറ്റബിള്‍സ് കടയുടെ ഷീറ്റുമേഞ്ഞ മുന്‍ഭാഗം തകര്‍ന്നു.സമീപത്തെ കളേര്‍സ് ഫ്ളവേഴ്സിന്റെ ഷീറ്റുമേഞ്ഞ മുന്‍ഭാഗത്തിനും കേടുപറ്റി. വൈദ്യുതി പോസ്റ്റ് കടപുഴകി സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. മരച്ചുവട്ടിലുണ്ടായിരുന്ന പെട്ടിപീടിക തകര്‍ന്ന് നിലംപൊത്തി. ഇതുവഴിയുള്ള ഗതാഗതം നിലച്ചതോടെ നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ മുന്‍സിപ്പല്‍ റോഡുവഴിയും പെരുമ്പ ബൈപാസ് റോഡുവഴിയും…
Read MoreCategory: Kannur
ലക്ഷ്മിയുടെ വീടുനിര്‍മാണം! അനുവദിച്ച 3,15,000 രൂപയും കൈപ്പറ്റിയെന്ന് നഗരസഭ
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേൽപാലത്തിന് സമീപത്തെ കേളോത്തെ സി.ലക്ഷ്മിക്കായി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടുനിര്‍മാണത്തിനായി നഗരസഭ അനുവദിച്ച പണം പൂര്‍ണമായും കൈപ്പറ്റിയിട്ടുണ്ടെന്ന് നഗരസഭ ചെയര്മാന്. 1,05,000 രൂപയാണ് മൂന്നു ഘട്ടങ്ങളിലായി ബാങ്കില്‍നിന്നും ലഭിച്ചതെന്നും ബാക്കിപ്പണത്തിന് എന്തുസംഭവിച്ചുവെന്നും അറിയില്ല എന്ന ലക്ഷ്മിയുടെ സഹായി ബാലചന്ദ്രന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാലുഘട്ടങ്ങളിലായാണ് വീടുനിര്‍മാണത്തിനായി ലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് 3,15,000 രൂപ അനുവദിച്ച് നലകിയത്. പിഎംഎവൈ – ലൈഫ് മിഷന് പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ പാതി വഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നഗരസഭ മുന്‍ഗണന നല്‍കുകയും ഇതിന്റെ ഭാഗമായി മുടങ്ങിക്കിടന്നിരുന്ന വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ലക്ഷ്മിക്ക് നാല് ഘട്ടങ്ങളിലായി 3,15,000 രൂപ അനുവദിച്ചു നല്‍കുകയുമായിരുന്നു. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു.വേറെ പദ്ധതി പ്രകാരമുള്ള തുകയായതിനാല്‍ ഈ പണം ലൈഫ് പദ്ധതിയുടെ പണത്തില്‍നിന്നും നഗരസഭ തിരിച്ച്…
Read Moreഅഞ്ചംഗ വിദ്യാർഥി സംഘം ലഹരി വില്പനയിലൂടെ നേടിയത് ലക്ഷങ്ങള്‍! കണ്ണൂരിൽ കുട്ടി ലഹരി മാഫിയയും ക്വട്ടേഷൻസംഘങ്ങളും സജീവം! ലഹരിക്ക് ‘ഡോർ ഡെലിവറി’
തലശേരി: ലഹരിയുടെ മറവിൽ കണ്ണൂരിൽ കുട്ടി ക്വട്ടേഷൻസംഘങ്ങളും. കുട്ടികളുടെ നിയന്ത്രണത്തിലുള്ള ലഹരിമാഫിയ ജില്ലയിൽ പിടിമുറുക്കുന്നു. കോവിഡ് കാലത്ത് സ്കൂൾ, കോളജുകൾ തുറക്കാത്തതിനാൽ ലഹരി എത്തിക്കാൻ ഡോർ ഡെലിവറിയുമായി കുട്ടി ലഹരി മാഫിയ സജീവമായിരിക്കുന്നത്. പാനൂരിനടുത്ത ഗ്രാമത്തിൽ കോവിഡ് കാലത്ത് അഞ്ചംഗ വിദ്യാർഥി സംഘം ലഹരി വില്പനയിലൂടെ നേടിയത് ലക്ഷങ്ങളാണ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സംഘം ആഢംബര കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ സംഘം മൊബൈൽ ഫോണിന്റെ ബോക്സുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഫോണുകളുടെ ബോക്സുകളിലാണ് വിവിധ കേന്ദ്രങളിൽ ലഹരി മരുന്നുകൾ എത്തിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവരം പുറത്തു പറഞ്ഞ യുവാവിനെ സംഘം വീട് കയറി അക്രമിക്കുകയും ചെയ്തു.വീട് കയറിയുള്ള അക്രമത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ചില രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളുടെ ഒത്താശയും കുട്ടി ക്വട്ടേഷൻ സംഘങ്ങൾക്കുള്ളതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ…
Read Moreഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ;ജനറല്‍ മാനേജരെ ചോദ്യം ചെയ്തു; എംഡിയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ മാര്‍ച്ച്
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ജ്വല്ലറിയുടെ ജനറല്‍ മാനേജരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി ഗ്രൂപ്പിന്റെ തലപ്പത്തുള്ള ഒരാളിനെ ചോദ്യം ചെയ്യുന്നത്. അതേസമയം എം.സി. ഖമറുദീന് എംഎല്‍എയും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങളുമുള്പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര്‍ എംഡിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചതും അത് വിനിയോഗിച്ച വഴികളും സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം ജനറല്‍ മാനേജരോട് ആരാഞ്ഞതായാണ് വിവരം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ അന്വേഷണസംഘം എതിര് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ ചന്തേര പോലീസ് സ്റ്റേഷനടുത്തുള്ള വീട്ടിലേക്കാണ്…
Read Moreകണ്ണൂരിൽ ബൈക്ക് അപകടം ;ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന് ദാരുണാന്ത്യം
കണ്ണൂർ: ജോലിക്ക് പോകുന്നതിനിടെ കോഫീ ഹൗസ് ജീവനക്കാരനായ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കല്യാശേരി കോലത്ത് വയൽ സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ കണ്ണൂർ-തളിപ്പറന്പ് ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. കണ്ണൂർ കാൽടെക്സിലെ കോഫീ ഹൗസ് ജീവനക്കാരനാണ്. സിപിഎം കോലത്ത് വയൽ മനോജ് സ്ക്വയർ ബ്രാഞ്ച് മെന്പർ, ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
Read Moreമാതൃകയായി യുവഡോക്ടർമാർ;നൂറു ദിവസം കോവിഡ് ഡ്യൂട്ടി അതും പ്രതിഫലമില്ലാതെ
കണ്ണൂർ: പ്രതിഫലമില്ലാതെയുള്ള ഈ ഡോക്ടർമാരുടെ സേവനത്തിന് ഇന്ന് നൂറു ദിവസം തികയുന്നു. കോവിഡ് വ്യാപനത്തിന്റെ കാലയളവിലാണ് കണ്ണൂർ ഡെന്റൽ കോളജിലെ ഇരുപത്തിരണ്ടോളം ഹൗസ് സർജർമാർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ സേവനമനുഷ്ഠിക്കാൻ തയാറായത്. കോഴ്സ് പൂർത്തിയാക്കിയെങ്കിലും ഇന്റേൺഷിപ്പിന്റെ ഭാഗമായായിരുന്നു സേവനം. ഇന്റേൺഷിപ്പിന്റെ കാലാവധി കഴിഞ്ഞ് പലരും സേവനം അവസാനിപ്പിച്ചെങ്കിലും ഇതിൽ എട്ടുപേർ നൂറുദിവസമായി ഇപ്പോഴും കർമനിരതരായി സേവനം തുടരുകയാണ്. സാധാരണ ഇന്റേൺഷിപ്പ് ചെയ്യുന്പോൾ സ്റ്റൈപ്പൻഡ് ലഭിക്കാറുണ്ട്. എന്നാൽ, പ്രതിഫലമില്ലാതെയാണ് ഇവരുടെ ജോലി. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കു കീഴിൽ അസിസ്റ്റന്റ് കളക്ടർ ശ്രീലക്ഷ്മി, കണ്ണൂർ ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അരുൺ നാരായണൻ, ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യുവതീ-യുവാക്കൾ പ്രതിഫലമില്ലാതെ ജൂലൈ 10 മുതൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. സ്വാബ് കളക്ഷൻ, സെന്റിനൽ സർവയ്ലൻസ് ക്യാമ്പുകൾ, പോർട്ടൽ എൻട്രി…
Read Moreകെ.എം. ഷാജിയെ വധിക്കാൻ 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ; ക്വട്ടേഷൻ നല്കിയ പാപ്പിനിശേരി സ്വദേശിയെ തേടി പോലീസ്
കണ്ണൂർ: “കൊലപാതകം നടത്തി ഉടനെ തിരിച്ചുപോകണം…’ കെ.എം. ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ സംഭാഷണമാണിത്. ലോക്ക്ഡൗണായതു കാരണം സഞ്ചരിക്കാൻ ആവശ്യത്തിന് വാഹനങ്ങൾ കിട്ടുമോയെന്ന ക്വട്ടേഷൻ സംഘത്തിന്റെ ചോദ്യത്തിന് “അതൊന്നും പ്രശ്നമല്ല, ഇവിടെ എല്ലാം റെഡിയാക്കാം, കൃത്യം നടത്തി ഉടൻ സ്ഥലം വിടണം” എന്നും സംഭാഷണത്തിൽ പറയുന്നു. എംഎൽഎയാണ് സൂക്ഷിക്കണമെന്നു പറുയുന്പോൾ അതൊന്നും പ്രശ്നമല്ലെന്നാണ് കൊലയാളി സംഘം പറയുന്നത്. രപ്തി സാഗർ എക്സ്പ്രസിന് ടിക്കറ്റ് ബുക്ക് ചെയ്ത് ക്വട്ടേഷൻ സംഘം കേരളത്തിലെത്താനും ആവശ്യപ്പെടുന്നുണ്ട്. അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേയുള്ള വധഭീഷണിയിൽ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസെടുത്തിട്ടുള്ളത്. പാപ്പിനിശേരി സ്വദേശി തേജസ് എന്നയാളാണ് എംഎൽഎയ്ക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും നൽകിയ പരാതിയിൽ കെ.എം. ഷാജി പറയുന്നു. എന്നാൽ, അത്തരത്തിലുള്ള ഒരാളെ തിരിച്ചറിയാൻ ഇതുവരെ പോലീസിനായിട്ടില്ല. തുടർ ദിവസങ്ങളിൽ അന്വേഷണം…
Read Moreപയ്യന്നൂരില്‍ തോക്കിന് പിന്നാലെ ബോംബും; പടോളി ക്ഷേത്രം റോഡിൽ സ്റ്റീല്‍ ബോംബ് കണ്ടെത്തി
പയ്യന്നൂര്‍: പയ്യന്നൂര്‍ പടോളി ക്ഷേത്രം റോഡില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി.കഴിഞ്ഞ ദിവസം അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് ഇന്ന് രാവിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പടോളിയിലെ റോഡരികില്‍ ബോംബ് കണ്ടെത്തിയത്.അധികം പഴക്കമില്ലാത്ത സ്റ്റീല്‍ ബോംബാണ് ടാറിട്ട റോഡിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ പോലീസ് കണ്ട്രോള് യൂണിറ്റും പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി.വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്ത അത്യുഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബാണിതെന്ന് ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരന് പറഞ്ഞു. ഇതേതുടര്‍ന്ന് ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യങ്ങള്‍ ലക്ഷ്യമാക്കി വാഹനത്തില്‍ പോകുന്നവരില്‍നിന്നും താഴെ വീണതായിരുന്നുവെങ്കില് ബോംബ് പൊട്ടുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തില്‍…
Read More25 ലക്ഷം രൂപ വാങ്ങിയെന്ന് പരാതിക്കാരൻ കെ. പത്മനാഭൻ; എംഎൽഎ കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണം: ഇഡി അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30 പേർക്കു നോട്ടിസ് നൽകി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാൻ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായിപ്പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം. സ്കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നൽകാനായിരുന്നു നിർദേശം. പിന്നീട് എംഎൽഎ ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി സ്കൂൾ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് എംഎൽഎ ഇടപെട്ട് പണം നൽകേണ്ടതില്ലെന്ന് നിലപാട് എടുത്തു.…
Read Moreപയ്യന്നൂരിലെ റോഡരികില്‍ പിസ്റ്റളും തിരകളും! ക്വട്ടേഷന്‍ സംഘത്തിന്റേതോ ?
പയ്യന്നൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കണ്ടുകിട്ടിയ പിസ്റ്റള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന. ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും. പിസ്റ്റളിനൊപ്പം കണ്ടുകിട്ടിയ തിരകള്‍ പ്രത്യേത പ്ലാസ്റ്റിക്ക് കണ്ടെയ്നറില്‍ നിര്‍മിച്ചതാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അന്നൂര്‍ കാറമേല്‍ പീപിള്‍സ് ക്ലബിന് സമീപത്തെ റോഡരികില്‍നിന്ന് തോക്കും തിരകളും കണ്ടെത്തിയത്. അമേരിക്കന്‍ ടൂറിസ്റ്റര്‍ ബാഗിനുള്ളില്‍ കാഞ്ഞങ്ങാട്ടെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരുള്ള പ്ലാസ്റ്റിക് കവറിലായിരുന്നു തോക്കും തിരകളുമുണ്ടായിരുന്നത്. റോഡരികില്‍ വീണ് ചിതറിയ നിലയിലാണ് തോക്കും തിരകളും വഴിയാത്രക്കാര്‍ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. അധികം പഴക്കമില്ലാത്ത പിസ്റ്റളാണ് കണ്ടുകിട്ടിയത്.ഇതിന്റെ കൂടെയുണ്ടായിരുന്ന തിരകള്‍ നിര്‍മിച്ചിരിക്കുന്നത് കട്ടിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പറഞ്ഞു. തിരകളുടെ അടിഭാഗം മാത്രം ലോഹംകൊണ്ടുണ്ടാക്കിയവയാണ്. ഇതിനകത്ത് ഗണ്‍പൗഡര്‍ നിറച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ…
Read More