എയർ പോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്! യുവതികളുടെ പരാതിയിൽ തലശേരിയിൽ 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

തലശേരി: കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തും കഫ്‌റ്റീരിയ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിമാനത്താവളത്തിൽ തുടങ്ങാൻ അനുമതി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞ് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ തലശേരി പോലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നിട്ടൂർ സ്വദേശിനി ശരണ്യ, വടക്കുമ്പാട് സ്വദേശിനി വിന്ധ്യ എന്നിവരുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പേർക്കും എയർ പോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. തലശേരി ചേറ്റംകുന്ന് സ്വദേശി വിപിൻദാസ്, വടകര കണ്ണൂക്കര സ്വദേശി അരുൺ കുമാർ, വിനോദ്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികൾ . ഈ സംഘത്തിനെതിരെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും മാഹി മേഖലയിലുമായി ഒരു ഡസൻ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാല് വർഷത്തിനുള്ളിൽ കോടികളുടെ തട്ടിപ്പാണ് സംഘം നടത്തിയത്. പ്രതികളിൽ ചിലരുടെ ഭാര്യമാരും തട്ടിപ്പിന് ഒത്താശ ചെയ്തിട്ടു…

Read More

ബോംബ് നിർമിക്കാനെത്തിയത് സജൂട്ടി വിളിച്ചിട്ട്…! കതിരൂർ സ്ഫോടനം; ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട പ്രതിയും അറസ്റ്റിൽ

തലശേരി: കതിരൂർ പൊന്ന്യത്തെ ബോംബ് നിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഇരു കൈപ്പത്തികളും നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ അറസ്റ്റിൽ . അഴിയൂർ രമിത നിവാസിൽ രമീഷിനെ (32) യാണ് ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, കതിരൂർ സിഐ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രമീഷ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സജൂട്ടി നാട്ടിലെത്തി നേരിട്ട് വിളിച്ചതു കൊണ്ടാണ് താൻ ബോംബ് നിർമാണത്തിനായി കതിരൂരിലെത്തിയതെന്നും ഒരു വർഷം മുമ്പ് അമ്മ കുഴഞ്ഞ് വീണ് മരിച്ചിരുന്നുവെന്നും പിന്നീട് ഒന്നിനും പോകാറില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന രമീഷിനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതോടെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബോംബ്…

Read More

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ സ്വത്തുക്കള്‍ മാനേജ്‌മെന്‍റ് മറിച്ചുവിറ്റു

കാസര്‍ഗോഡ്: എം.സി. കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ കാസര്‍ഗോഡ് നഗരത്തിന്‍റെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന സ്ഥലവും കെട്ടിടവും കഴിഞ്ഞ ജനുവരിയില്‍ മാനേജ്‌മെന്‍റ് മറിച്ചുവിറ്റിരുന്നതായ വിവരം പുറത്തുവന്നു. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ പേരില്‍ കാസര്‍ഗോഡ് നഗരഹൃദയത്തിലുള്ള 17.7 ചതുരശ്രമീറ്റര്‍ സ്ഥലവും നാല് കടമുറികളുമാണ് ചെയര്‍മാന്‍ എം.സി. കമറുദ്ദീനും എംഡി ടി.കെ. പൂക്കോയ തങ്ങളും ചേര്‍ന്ന് വില്പന നടത്തിയത്. ജ്വല്ലറിയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടുന്നതിനായി നിരവധി പേര്‍ തിരക്ക് കൂട്ടിത്തുടങ്ങിയ കാലത്തുതന്നെയായിരുന്നു വില്‍പന.ഇതുമായി ബന്ധപ്പെട്ട് 2020 ജനുവരി 24,25 തീയതികളിലാണ് കാസര്‍ഗോഡ് രജിസ്ട്രാര്‍ ഓഫീസില്‍ രണ്ട് വില്‍പന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ 60 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടത്തിയതെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അഫി ഉദിനൂര്‍, ഭാര്യ റുസീഫ എന്നിവര്‍ക്കാണ് സ്ഥലവും കെട്ടിടവും വില്പന നടത്തിയത്.സ്ഥാപനത്തിന്‍റെ പേരില്‍ പയ്യന്നൂരിലുള്ള ആസ്തികളില്‍ കുറച്ചു…

Read More

ഉദ്യോഗസ്ഥയുടെ വസ്ത്രമഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ച സംഭവം; അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി

തലശേരി: തലശേരിയിലെ സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയെ പിരീഡ്സ് ആണെന്ന് പറഞ്ഞിട്ടും വിജിലൻസ് സംഘം വസ്ത്രം അഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ രാഷ്‌ട്രദീപികയോട് പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മനഃപൂർവമായ ഉപദ്രവം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സാധാരണ വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കാറാണ് പതിവ്. ‘പീരിയഡ്സാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല’; സർക്കാർ ഓഫീസിൽ വനിതാ ഉദ്യോഗസ്ഥയുടെ വസ്ത്രമഴിച്ച് രഹസ്യ ഭാഗങ്ങൾ പരിശോധിച്ചു തലശേരിയിലെ പരിശോധന സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി തുടർന്നു പറഞ്ഞു. ഇതിനിടയിൽ സംഭവത്തെക്കുറിച്ച് വിജിലൻസ് നോർത്ത് റെയ്ഞ്ച് എസ്പി എൻ.ശശിധരൻ അന്വേഷണമാരംഭിച്ചു. തൊട്ടുമുമ്പ് പരിശോധിച്ച ഉദ്യോഗസ്ഥയിൽ നിന്നും കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയതെന്ന് എസ്പി ശശിധരൻ രാഷ്‌ട്രദീപികയോട് പറഞ്ഞു.

Read More

തലശേരിയിൽ സിപിഐ നേതാവിന്‍റെ വീടിനും, ആർഎസ്എസ് കാര്യാലയത്തിനും ബോംബേറ്

തലശേരി: നിട്ടൂർ എടത്തിലമ്പലത്ത് സിപിഐ നേതാവിന്‍റെ വീടിനും ആർഎസ്എസ് കാര്യാലയത്തിനും ബോംബേറ്. സിപിഐ തലശേരി ലോക്കൽ കമ്മറ്റി സെക്രട്ടറി കാരായി സുരേന്ദ്രന്‍റെ എടത്തിലമ്പലത്തെ സ്നേഹ സനു എന്ന വീടിനു നേരെയാണ് ഇന്നലെ അർധ രാത്രിയിൽ ബോംബേറ് നടന്നത്. സ്ഫോടനത്തിൽ വീടിന്‍റെ ഗേറ്റ് ലൈറ്റും ശ്രീ നാരായണ ഗുരുവിന്‍റെ ഫോട്ടോയും തകർന്നു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ്, സംസ്ഥാന കമ്മറ്റി അംഗം സി.പി.ഷൈൻ, എ.പ്രദീപൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. ഇന്നലെ പുലർച്ചെയാണ് എടത്തിലമ്പലത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. സ്‌ഫോടനത്തിൽ കാര്യാലയത്തിന്‍റെ മേൽക്കൂരയും ജനലും ബൾബുകളും തകർന്നു . പോലീസ് സംഭവസ്ഥലങ്ങളിലെത്തി അന്വേഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് കെ.ലിജേഷ്, എം.പി സുമേഷ്, പി.പി. സുരേഷ് ബാബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Read More

ദുരിതം പെയ്ത് പെരുമഴ; കാസർഗോഡ് വെള്ളക്കെട്ടില്‍ വീണ് രണ്ട് പേർ മരിച്ചു

കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. മധൂർ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന്‍ (37), ഹോസ്ദുർഗ് ചെറുവത്തൂർ വില്ലേജ് മയ്യിച്ച കോളായി സുധൻ (50) എന്നിവരാണ് മരിച്ചത്. വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണാണ് ചന്ദ്രശേഖരന്‍ മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. സുധൻ മയ്യിച്ച പാലത്തറയിൽ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Read More

വീഴാൻ കാക്കണോ ? അപകടഭീഷണിയായി സ്കൂളിനു മുന്നിൽ കൂറ്റൻ മരം

മട്ടന്നൂർ: ചാവശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കൂറ്റൻ മരം അപകട ഭീഷണിയുയർത്തുന്നു. റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്ന മരം ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണുള്ളത്. മരത്തിന്‍റെ അടിവേരുകൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. ഇത് കടപുഴകി വീണാൽ നിരവധി വൈദ്യുത തൂണുകൾ തകരുകയും സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നാശമുണ്ടാകുകയും ചെയ്യും. രാപകലില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസം മട്ടന്നൂർ വായാന്തോട് റോഡരികിലെ മരത്തിന്‍റെ ശിഖരം പൊട്ടി ബൈക്കിന് മുകളിൽ വീണു മാലൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതിനു ശേഷം പൊതുമരാമത്ത് വകുപ്പ് അപകടമുണ്ടാക്കിയ മരം മുറിച്ചു നീക്കുകയും ചെയ്തിരുന്നു. സ്കൂളിന് സമീപത്തെ മരം മുറിച്ചു നീക്കി അപകടം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്ത്…

Read More

പിണറായിയിലെ സഹോദരങ്ങളുടെ മരണം! ഒരാളുടേത് കൊലപാതകം

കൂത്തുപറമ്പ്: പിണറായിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും. തലശേരി ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. പിണറായി കിഴക്കുംഭാഗത്തെ രാധിക നിവാസിൽ സുകുമാരൻ (59), സഹോദരൻ രമേശൻ (55) എന്നിവരെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശനെ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കട്ടിലിൽ മരിച്ചു കിടക്കുന്നതായുമാണ് കണ്ടെത്തിയത്.രമേശൻ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സുകുമാരന്‍റെ ശരീരത്തിൽ ബ്ലേഡ്‌ കൊണ്ട് മുറിവേറ്റതിന്‍റെ പാടുകളും രക്തക്കറകളും ഉണ്ട്. മുറിക്കകത്ത് പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു. വീട്ടിൽ ഇരുവരും മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. അൽപം മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് സുകുമാരൻ. ഇവർക്ക് രണ്ട് സഹോദരിമാരുമുണ്ട്. ഇവരെ തൃശൂരിലെ അഗതിമന്ദിരത്തിൽ താമസിപ്പിച്ചു വരികയായിരുന്നു ഇവർ.രമേശനെ…

Read More

റയിഷാദ് നിന്‍റെ നാളുകൾ എണ്ണപ്പെട്ടു..! പള്ളിക്കുന്നിൽ കെഎസ്‌യു നേതാവിന്‍റെ വീടിനു മുന്നിൽ റീത്ത്

പള്ളിക്കുന്ന്: കെഎസ്‌യു നേതാവിന്‍റെ വീടിന് മുന്നിൽ റീത്ത്. കെഎസ്‌യു അഴീക്കോട് ബ്ലോക്ക് സെക്രട്ടറിയും പളളിക്കുന്ന് കൊക്കേൻപാറ റോഡ് ട്രാൻസ്ഫോർമറിന് സമീപം താമസിക്കുന്ന മന്ദന്പേത്ത് റയിഷാദിന്‍റെ വീടിനു മുന്നിലാണ് ഇന്നു രാവിലെ റീത്ത് വച്ചത്. “റയിഷാദ് നിന്‍റെ നാളുകൾ എണ്ണപ്പെട്ടു എന്ന് റീത്തിൽ എഴുതിയിട്ടുണ്ട്.റയിഷാദിന്‍റെ ഫോണിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ വധഭീഷണിയും വന്നിരുന്നു. റയിഷാദ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നല്കി. പള്ളിക്കുന്ന് പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെ ചെറുത്തു തോല്പിക്കുമെന്നും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Read More

കെപിസിസി പുനഃസംഘടന! അവഗണിച്ചതായി സുധാകരന്‍റെ പരാതി; രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും പരാതി നല്കി

കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ‌ തന്നോടൊപ്പം നിൽക്കുന്നവരെ അവഗണിച്ചതായി കെ.സുധാകരന്‍റെ പരാതി. സജീവ പ്രവർത്തനത്തിൽ നിന്ന് മാറി നില്ക്കുന്നവരെ പലരെയും ഗ്രൂപ്പിന്‍റെ പേരിൽ പരിഗണിച്ചപ്പോൾ തന്നോടൊപ്പം നിന്ന പലരെയും തഴഞ്ഞതായാണ് പരാതി. കെ.സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ നേരിട്ട് കണ്ട് പരാതി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്‍റെ 50 വർഷം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധാകരൻ. കെപിസിസിയിൽ ഒരു ജനറൽ സെക്രട്ടറി സ്ഥാനമാണ് തങ്ങൾക്ക് ലഭിച്ചത്. അതും കെ.സുരേന്ദ്രൻ മരിച്ചതിന്‍റെ ഒഴിവിൽ. അഡ്വ.മാർട്ടിൻ ജോർജിനാണ് ആ സ്ഥാനം നല്കിയത്.കെ.സുധാകരൻ ഉൾപ്പെടുന്നത് ഐ വിഭാഗത്തിലാണെങ്കിലും ജില്ലയിൽ സുധാകര വിഭാഗത്തിന് പുറത്തു നിന്നുള്ളവർക്കാണ് മൂന്ന് ജനറൽ സെക്രട്ടറിമാരുള്ളത്. അഡ്വ.സജീവ് ജോസഫ്, സജീവ് മാറോളി, വി.എ നാരായൺ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എ വിഭാഗത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചെങ്കിലും…

Read More