പയ്യന്നൂര്‍: കോടികളുടെ ആസ് തിയുള്ള തിരുവനന്തപുരത്തെ മുന്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന തളിപ്പറമ്പ് തൃച്ചംബരത്തെ പി. ബാലകൃഷ് ണന്റെ (80) സ്വത്ത് വ്യാജ രേഖകളുപയോഗിച്ച് തട്ടിയെടുത്തെന്ന കേസ് എങ്ങുമെത്തിയില്ല. കേസിൽ മൂന്ന് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2017 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായാണ് സൂചന. അതേസമയം ഈ കേസില്‍ സര്‍ക്കാരുദ്യോഗസ്ഥരായ ചിലരെ പ്രതികളാക്കുന്നതിനുള്ള നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസമാണ് കുറ്റപത്ര സമര്‍പ്പണത്തിനും തുടര്‍നടപടികളും വൈകാൻ കാരണമാകുന്നതെന്നാണ് ഒരു വർഷത്തിലേറെയായി പോലീസ് നൽകുന്ന വിശദീകരണം. തളിപ്പറന്പ് സ്വദേശിയും തിരുവനന്തപുരം പേട്ടയിലെ വലിയ വീട് ലൈനിൽ താമസിച്ചു വരികയുമായിരുന്ന തളിപ്പറന്പ് തൃച്ചംബരത്തെ പരേതനായ കുഞ്ഞന്പു നായരുടെ മകൻ ബാലകൃഷ്ണന്റെ മരണത്തിലും തുടർന്ന് ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തതും വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. ബാലകൃഷ്ണന്റെ മരണശേഷം പരേതന്റെ പേരിലുള്ള കോടികള്‍…
Read MoreCategory: Kannur
അധ്യാപികയുടെ പരാതി; പ്രിൻസിപ്പലിനെതിരേ പീഡനക്കേസ്; പ്രതിയെ തേടി പോലീസ് മലപ്പുറത്തേക്ക്
തലശേരി: അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മലപ്പുറം മേൽമുറി സ്വദേശി അബ്ദുൾ ഗഫൂറിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു സംഭവം. ഔദ്യാഗിക ആവശ്യത്തിനായി പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ അധ്യാപികയെ പ്രിൻസിപ്പൽ കടന്നു പിടിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്മെന്റിനേയും വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രിൻസിപ്പലിനെ സർവീസിൽ നിന്നും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രിൻസിപ്പൽ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പ്രതിയെ തേടി പോലീസ് മലപ്പുറത്തേക്ക് പോകും.
Read Moreവ്യാജ ഏറ്റുമുട്ടൽ; സി.പി. ജലീൽ വെടിയുതിർത്തിട്ടില്ല; പോലീസിനെ വെട്ടിലാക്കി ഫോറൻസിക് റിപ്പോർട്ട്
കൽപ്പറ്റ: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ വെട്ടിലാക്കി ഫോറൻസിക് റിപ്പോർട്ട്. ജലീൽ പോലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലത്തിൽ തെളിഞ്ഞു.ജലീൽ പോലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാജ ഏറ്റുമുട്ടൽ നടന്നുവെന്ന വാദത്തിലേക്കാണ് സൂചനകൾ.
Read Moreപേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ;കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നു രാവിലെ ദുബായിയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിനിയായ 35കാരിയിൽ നിന്നാണ് 949 ഗ്രാം തൂക്കം സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 47 ലക്ഷത്തോളം രൂപ വിലവരും. കസ്റ്റംസ് ചെക്ക് ഇൻ വേളയിൽ സംശയം തോന്നിയ യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു വച്ച സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. കൊറോണക്കാലത്ത് വ്യാപകമായി സ്വർണക്കടത്ത് നടത്തുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടുന്നത്.
Read Moreകോൺക്രീറ്റ് തകർന്നു; മാഹി പാലം വീണ്ടും അപകടാവസ്ഥയിൽ; അങ്ങിങ്ങ് കുണ്ടും കുഴിയും…
മാഹി: മാഹി പാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്റെ മുകളിലെ സ്ലാബുകൾക്കിടയിലെ ലിറ്റിങ്ങ് പ്ലേറ്റുകൾ കോൺക്രീറ്റ് തകർന്ന് പുറത്തായ നിലയിലായി. അങ്ങിങ്ങ് കുണ്ടും കുഴിയും രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിൽ കയറിയാൽ വേഗത കുറയ്ക്കുന്നതിനാൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ 11.60 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിന് മുകളിൽ മെക്കാഡം ടാറിംഗും ചെയ്തിരുന്നു. മെക്കാഡം ടാർ ചെയ്യുവാൻ ഉപരിതലം നീക്കം ചെയ്തപ്പോൾ വിള്ളലുകൾ കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പാലം വിദഗ്ദമായി പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 1971 ൽ തൂണുകൾ നില നിർത്തി പാലത്തിന്റെ മേൽ ഭാഗം പുതുക്കിപ്പണിതിരുന്നു. ഇതിൽ പിന്നീട് തൂണുകൾക്കും അടിഭാഗത്തും തകരാറുകൾ കാണപ്പെട്ടതിനാൽ 2003 ലും 2005 ലും അറ്റകുറ്റപ്പണികൾ നടത്തി. പിന്നീട് ബീമുകൾക്ക് താഴെ നീണ്ട വിള്ളലുകളും പ്രത്യക്ഷപ്പെട്ടു.ഭാരം കുറയ്ക്കുവാൻ ഘടിപ്പിച്ച ബെയറിങ്ങുകൾ നഷ്ടപ്പെട്ടതായും…
Read More“കോടികൾ മുടക്കിയ ക്വാർട്ടേഴ്സിൽ താമസിക്കാൻ ആളുകളെ ആവശ്യമുണ്ട്…’
പയ്യന്നൂര്‍: ടെലഫോണ്‍ ജീവനക്കാരുടെ താമസപ്രശ്നം പരിഹരിക്കുന്നതിനായി രണ്ടു പതിറ്റാണ്ട് മുമ്പ് കോടികള്‍ മുടക്കി നിര്‍മിച്ച പയ്യന്നൂരിലെ ടെലഫോണ്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാനാളില്ല. 26 വീട്ടുകാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ റോഡിലെ ഈ കെട്ടിടങ്ങളില്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ജോലിയുള്ള ഏഴ് കുടുംബങ്ങള്‍ മാത്രമാണ് താമസം. ബിഎസ്എന്‍എല്‍ ആയി രൂപമാറ്റം സംഭവിക്കുന്നതിന് മുമ്പ് ടെലകോമിന് കീഴിലായിരുന്ന സമയത്താണ് ജീവനക്കാരുടെ താമസ സൗകര്യത്തിന് പരിഹാരമായി ടെലഫോണ്‍ ക്വാര്‍ട്ടേഴ്സ് നിര്‍മിച്ചത്. ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന് കിണറും പമ്പുഹൗസും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിരുന്നു. ആദ്യകാലങ്ങളില്‍ എല്ലാ ക്വാര്‍ട്ടേഴ്സുകളിലും ജീവനക്കാരുടെ കുടുംബങ്ങള്‍ താമസത്തിനുമുണ്ടായിരുന്നു. ബിഎസ്എന്‍എല്‍ ആയി മാറിയതോടെ ഗേറ്റിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുപോലും ദ്രവിച്ചുപോവുകയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ഒരുവര്‍ഷം മുമ്പ് പെയിന്റ് ചെയ്തുവെന്നതൊഴിച്ചാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ആരുമെത്തിയില്ല. ക്വാര്‍ട്ടേഴ്സിന് ചുറ്റും കാടുകള്‍ വളര്‍ന്നതോടെ തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും ശല്യവും കൂടി. ഇപ്പോഴുള്ള ഏഴുതാമസക്കാരില് ആരോഗ്യ വകുപ്പിലേയും…
Read Moreനാദരൂപം മറഞ്ഞു! ഈണങ്ങള്‍ കൊണ്ട് ഗാനാര്‍ച്ചന തീര്‍ത്ത് ഡെനീഷ് കുര്യന്; കോവിഡ് കാലം വന്നതോടെ എസ്പിബിയെ നേരിട്ടുകാണാനുള്ള അവസരവും നഷ്ടമായി…
നീലേശ്വരം: പ്രാദേശിക ഗാനമേള വേദികളില്‍ എസ്പിബി സ്പെഷലിസ്റ്റായി അറിയപ്പെട്ടിരുന്ന ഗായകനാണ് കരിന്തളം കോളംകുളത്തെ ഡെനീഷ് കുര്യന്. ശബ്ദത്തിലും ഭാവത്തിലും എസ്.പി. ബാലസുബ്രഹ്മണ്യത്തെ പിന്തുടര്ന്ന് വികാരമുള്‍ക്കൊണ്ട് പാടുമ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഗാനത്തേയും ആരാധകര്‍ സ്വീകരിച്ചിരുന്നത്. കോവിഡിന്റെ കെട്ടകാലത്ത് എസ്പിബി രോഗശയ്യയിലായപ്പോള്‍ ഡെനീഷ് ആരാധനാമൂര്‍ത്തിയായ ഗായകന്റെ രോഗശാന്തിക്കായി ശങ്കരാഭരണത്തിലെ ‘ശങ്കരാ നാദശരീരാപരാ’ എന്ന കീര്‍ത്തനം അതേ ഭാവത്തില്‍ ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യാപക പ്രചാരം നേടിയിരുന്നു. കോവിഡില്‍ നിന്ന് എസ്പിബി രോഗമുക്തി നേടിയതിന്റെ വാര്‍ത്തകള്‍ക്കൊപ്പം ഡെനീഷിന്റെ ഗാനവും സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ അല്പായുസാക്കി പ്രിയഗായകന് വിടവാങ്ങിയത് ഡെനീഷിനും തീരാവേദനയായി. ദൈവതുല്യനായി കാണുന്ന പ്രിയഗായകനെ ഒരിക്കല്‍ പോലും നേരിട്ടുകാണാനായില്ലെങ്കിലും അദ്ദേഹത്തോടുള്ള തീരാത്ത ആരാധനയും വേര്‍പാടിന്റെ ദു:ഖവും ഈണങ്ങളില്‍ ചാലിച്ച് ഗാനാര്‍ച്ചന നടത്തുകയാണ് ഇപ്പോള്‍ ഡെനീഷ്. എസ്പിബിയെ നേരിട്ടുകാണാനുള്ള അവസരമുണ്ടാക്കിത്തരാമെന്ന് സഹപ്രവര്‍ത്തകനായ ഒരു ഗായകന് ഉറപ്പുതന്നതായിരുന്നു. പക്ഷേ കോവിഡ്…
Read Moreമകളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ പതിനാലുവയസുകാരിയുടെ അമ്മയായ യുവതിയും കാമുകനും റിമാൻഡിൽ
കൂത്തുപറമ്പ്: മകളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെയും കാമുകന്റെയും പേരില്‍ പാനൂര്‍ പോലീസ് കേസെടുത്തു. ഭര്‍തൃമതിയും പതിനാലുവയസുകാരിയുടെ അമ്മയുമായ യുവതി കൂരാറയിലുള്ള യുവാവുമായി പ്രണയത്തിലാകുകയും മകളെ തനിച്ചാക്കി കഴിഞ്ഞദിവസം കാമുകനൊപ്പം ഗുരുവായൂരിലേക്ക് ഒളിച്ചോടുകയും ചെയ്തിരുന്നു. തുടര്‍ന്നു യുവതിയും കാമുകനും പാനൂര്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഇരുവരുടെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണു കേസെടുത്തത്. തലശേരി അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Moreഭര്‍തൃമതിയെ പ്രണയം നടിച്ചു വലയിലാക്കി; പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അകലാന്‍ തുടങ്ങിയതോടെ പ്രശനം തുടങ്ങി…
ധർമടം: ഇരുപത്തിനാലുകാരിയായ ഭർതൃമതിയെ പ്രണയം നടിച്ചു പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ടല്ലൂർ സ്വദേശി ദീക്ഷിതി (29) നെയാണ് ധർമടം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവതി ഭർത്താവിനും മകനുമൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ സമൂഹമാധ്യമം വഴി ദീക്ഷിതുമായി പരിചയത്തിലായി. തുടർന്ന് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നാട്ടിൽ വച്ച് പല തവണയും കോഴിക്കോട്ടും എറണാകുളത്തും എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. യുവാവ് അകലാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി അന്വേഷിച്ചപ്പോഴാണ് കാമുകൻ മറ്റൊരു യുവതിയുമായി അടുപ്പത്തിലാണെന്നു മനസിലാക്കിയത്. ഗത്യന്തരമില്ലാതെ നടന്ന കാര്യങ്ങൾ ഭർത്താവിനോട് തുറന്നുപറഞ്ഞ യുവതി അടുത്തദിവസം ഭർത്താവിനെയും കൂട്ടി ദീക്ഷിതിന്റെ അണ്ടല്ലൂരിലുള്ള വീട്ടിലെത്തി. കൈയാങ്കളി വരെയെത്തിയ വഴക്കിനൊടുവിൽ യുവതി കൈയിൽ കരുതിയ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അവശനിലയിൽ കുഴഞ്ഞുവീണ യുവതിയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read Moreമക്കൾ തെറ്റു ചെയ്താൽ പാർട്ടി സംരക്ഷിക്കില്ല! പി.ജയരാജനെ പിന്തുണച്ച് എം.വി ജയരാജൻ
കണ്ണൂർ: നേതാക്കളുടെ മക്കൾ തെറ്റു ചെയ്താൽ പാർട്ടി സംരക്ഷിക്കുകയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനു മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. ഇനി ആരുടെയും മക്കൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നുമാണ് പി.ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതിനെ പിന്തുണയ്ക്കുകയായിരുന്നു എ.വി.ജയരാജൻ. തെറ്റ് ചെയ്താല്‍ മക്കളാണ് എന്ന പരിഗണനയുണ്ടാകില്ല. ഇക്കാര്യത്തിൽ പാർട്ടി നേതാവായിരുന്ന സി.എച്ച് കണാരനാണ് മാതൃക. പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സി.എച്ച്.കണാരെന്നും എം.വി.ജയരാജൻ പറഞ്ഞു.
Read More