ഈ സ്കൂളിലേക്ക് വണ്ടികൾ ചീറി പാഞ്ഞുവരാം! അപകട ഭീതിയിൽ ചാന്പാട് എൽപി സ്കൂൾ വിദ്യാർഥികൾ

കൂത്തുപറമ്പ്: സ്കൂളിനു സമീപത്തെ റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതു കാണുമ്പോൾ ഇവിടുത്തെ കുട്ടികളുടെ മനസ് നിറയെ ഭീതിയാണ്. എപ്പോഴാണ് വീണ്ടുമൊരു അപകടം ഉണ്ടാവുക എന്ന പേടി. അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് എൽപി സ്കൂളിലെ വിദ്യാർഥികളാണ് വാഹനാപകട ഭീതിയിൽ അധ്യയനം നടത്തുന്നത്.ഏറ്റവും ഒടുവിൽ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂൾ മുറ്റത്തേക്ക് കുതിച്ചെത്തുകയായിരുന്നു.

ആരും ഇല്ലാത്ത സമയമായതിനാൽ ആളപായം ഒഴിവായെങ്കിലും സ്കൂളിന് കേടുപാടുകൾ സംഭവിച്ചു.റോഡരികിലെ സുരക്ഷാ ഭിത്തിയായി നിലകൊണ്ട കോൺക്രീറ്റ് തൂൺ തകർത്തു കൊണ്ടായിരുന്നു കാർ നിയന്ത്രണം വിട്ട് സ്കൂൾ മുറ്റത്തേക്ക് ഇടിച്ചു കയറിയത്.

മട്ടന്നൂർ വിമാനത്താവള അനുബന്ധ റോഡായതോടെയാണ് ഈ റോഡിൽ സദാസമയവും വാഹന തിരക്കായത്.ഇതിനു മുമ്പും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനിയും ഒരു അപകടം ഉണ്ടാകാതെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts