പി. ജയകൃഷ്ണൻ കണ്ണൂർ: ഭരണാധികാരികളിൽ ചിലർക്ക് ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ 61 സബ് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ തടയപ്പെട്ടെന്ന്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2012 ൽ നടപ്പാക്കിയ കെപി ആക്ട് 101 (6)നെതിരേ 2019 ഫെബ്രുവരിൽ ഓർഡിനൻസ് ഇറക്കിയാണ് ഇവരുടെ പ്രമോഷൻ തടഞ്ഞത്. പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലക്കാരനായ ഒരു ഇൻസ്പെക്ടർ നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് സർക്കാരിന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ഇദ്ദേഹം കണ്ണിലെ കരടായത്.ഈ ഇൻസ്പെക്ടറുടെ പ്രമോഷന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത്രെ 2012 ലെ നിയമം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആരോപണം. എന്നാൽ ഇതിന്റെ ദുരിതം പേറേണ്ടി വന്നതാകട്ടെ 13 വർഷത്തോളം സബ് ഇൻസ്പെക്ടറായി സേവനം തുടരുന്ന കണ്ണൂർ ജില്ലയിലടക്കമുള്ള ഉദ്യോഗസ്ഥരാണ്. നാലും അഞ്ചും വർഷം കൂടുന്പോൾ പോലീസ് ഉദ്യോഗസ്ഥ പ്രമോഷൻ നടക്കുന്പോഴാണ് ഒരു ദശാബ്ദത്തിലേറെക്കാലം 61 പേർ ഇപ്പോഴും എസ്ഐയായി തുടരുന്നത്. സാധാരണ മൈനർ…
Read MoreCategory: Kannur
ഫസൽ വധക്കേസ്: കാരായിമാരുടെ ഭാര്യമാർ സിബിഐക്ക് ഹർജി നൽകും
കണ്ണൂർ: ഫസൽവധക്കേസിൽ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ഭാര്യമാർ സിബിഐക്ക് വീണ്ടും ഹർജി നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫസൽ കേസുമായി ബന്ധപ്പെട്ട് നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്യും. സിബിഐ തുടരന്വേഷണം നടത്താൻ തയാറാകണം. നിരപരാധികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഇനിയും ശിക്ഷിച്ചുകൂടാ. ജാമ്യവ്യവസ്ഥയിലും യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിലും നീതിനിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ചെറുപുഴയിലെ കരാറുകാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകരുടെപേരിൽ നടപടിയെടുക്കാത്തത് കോൺഗ്രസ് പാർട്ടിയുടെ ജീർണതയാണ് കാണിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറപടിയായി ജയരാജൻ പറഞ്ഞു. പോക്സോ കേസുകൾ പോലും അലങ്കാരമായി കൊണ്ടുനടക്കുകയാണ് ഇക്കൂട്ടർ. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ എന്നത് ചരിത്രവസ്തുതയല്ല. സ്വാതന്ത്യസമരം കോൺഗ്രസുകാർ മാത്രമാണ് നടത്തിയത് എന്നുപറയുന്നത് ശരിയല്ല. കമ്യൂണിസ്റ്റുകാരും പങ്കാളികളായിരുന്നു. പൂർണസ്വാതന്ത്യം എന്ന ആശയം മുന്നോട്ടുവച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നാൽ ഇന്ത്യൻ…
Read Moreടെക്നീഷ്യൻമാരില്ല,കണ്ണൂർ ജില്ലാ ആശുപത്രിയിലെ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ തുരുന്പെടുക്കുന്നു
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ ആളില്ലാതെ തുരുന്പെടുത്ത് നശിക്കുന്നു. ഒന്നരവർഷം മുന്‍പാണു രോഗികൾക്ക് ആശ്വാസമായി സ്കാനിംഗ് മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചത്. തുടക്കത്തിൽ മെഷീൻ പ്രവർത്തിപ്പിച്ചെങ്കിലും ടെക്നീഷ്യൻ ജോലി മാറിപ്പോയതോടെ സ്കാനിംഗ് പ്രവർത്തനം അവതാളത്തിലായി. പകരം ആളെ നിയമിക്കാൻ തയാറാകാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. സ്കാനിംഗ് നിർത്തിവച്ച് മുറി അടച്ചുപൂട്ടിയ നിലയിലാണ്. പാവപ്പെട്ട രോഗികളെയാണ് ഇതു കാര്യമായി ബാധിച്ചത്. മൂത്രാശയ തടസങ്ങൾ സംബന്ധിച്ച രോഗങ്ങൾ നിർണയിക്കുന്നതിനും ഗർഭിണികളിൽ കുഞ്ഞിന്റെ ചലനങ്ങളും വളർച്ചയും മനസിലാക്കുന്നതിനുമാണ് അൾട്രാ സൗണ്ട് സ്കാനിംഗ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് അടച്ചുപൂട്ടിയതോടെ സ്കാൻ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിയിൽ 100 രൂപ ചാർജ് ഈടാക്കിയാണ് സ്കാൻ ചെയ്തു നൽകിയിരുന്നത്. എന്നാൽ പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങൾ 450 രൂപവരെയാണ് ചാർജ് ഈടാക്കുന്നത്. അടിയന്തരമായി…
Read Moreമൈസൂരുവിൽ നിന്ന് കുട്ടിയെ വാങ്ങിയ സംഭവം; ഇരിക്കൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്
ശ്രീകണ്ഠപുരം: മൈസൂരുവിൽ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ വാങ്ങിയ സംഭവത്തിൽ ഇരിക്കൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്. ഇരിക്കൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീമ, മൈസൂരു സ്വദേശികളായ മുബാറക് പാഷ, അബ്രീന എന്നിവർക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ നിർദ്ദേശപ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മുബാറക് പാഷ-അബ്രീന ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളുണ്ട്. റീമയ്ക്ക് മൂന്ന് ആൺകുട്ടികളുമുണ്ട്. ഇവരിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് റീമ കുട്ടിയെ വാങ്ങിയതെന്ന് പറയുന്നു. ഇരിക്കൂറിലെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അധികൃതർ കുട്ടിയെ ഇവിടുന്ന് മോചിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ പട്ടുവം ചൈൽഡ് ഹോമിലാണുള്ളത്. കർണാടകയിലെ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു റീമ…
Read Moreകണ്ണൂർ താണയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.കാടാച്ചിറ കോട്ടൂർ കുന്നത്ത് വളപ്പിൽ വീട്ടിൽ മസൂദിന്റെ ഭാര്യ നസ്രിയ (42) മരിച്ച സംഭവത്തിൽ ഇരിക്കൂർ കൊളപ്പ സ്വദേശി വി.എൻ. വിജിത്തിനെ(37)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ചട്ടുകപ്പാറയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നസ്രിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. കണ്ണൂർ സിറ്റി ആനയിടുക്ക് ഭാഗത്തുനിന്ന് താണയിലേക്ക് ഭർത്താവ് മസൂദിനൊപ്പം ബൈക്കിൽ വീട്ടുസാധനങ്ങൾ വാങ്ങാനായി പുറപ്പെട്ടതായിരുന്നു നസ്രിയ. അപകടത്തിൽ സാരമായി പരിക്കേറ്റ നസ്രിയയെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ച മസൂദിനെ നിസാര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതരായ കണ്ണോത്ത് അബ്ദുള്ള-കുന്നത്ത് വളപ്പിൽ സൈനബ ദന്പതികളുടെ മകളാണ് മരിച്ച നസ്രിയ. മകൾ: മർജാന.…
Read Moreയാത്രക്കാർക്ക് ഭീഷണിയായ കണ്ണൂർ വിമാനത്താവളത്തിലെ തേനീച്ചക്കൂട്ടത്തെ വെള്ളം ചീറ്റി നീക്കംചെയ്തു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഭീഷണിയായ തേനീച്ചക്കൂട്ടത്തെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നീക്കം ചെയ്തത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിൽ പലയിടത്തായായിരുന്നു തേനീച്ചക്കൂടുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം യാത്രക്കാരുടെ കൂടെയെത്തിയ കുട്ടിയടക്കം അഞ്ചു പേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കൂട്ടമായെത്തിയ തേനീച്ചകൾ ആൾക്കാരെ കുത്തുകയായിരുന്നു. തേനീച്ചകളുടെ ഭീഷണിയെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് അധികൃതർ തേനീച്ചക്കൂട് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത്. കീടനാശിനി ഉപയോഗിക്കാതെ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിയാണ് തേനീച്ചയെ തുരത്തിയത്. മൂന്നു മാസം മുമ്പ് തേനീച്ചകൾ വട്ടമിട്ടു പറന്നത് മൂലം വിമാനത്തിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പു തന്നെ ടെർമിനൽ കെട്ടിടത്തിൽ തേനീച്ചക്കൂട്ടം ഇടംപിടിച്ചിരുന്നു.
Read Moreതലശേരിയിൽ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; വനിതാ ഡോക്ടറുടെ 500 പവനും തട്ടിയെടുത്തുച പിന്നില്‍ സ്വകാര്യ ലാബ് ജീവനക്കാരി ?
തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്തതിനു പിന്നാലെ ഈ കുടുംബത്തിന്റെ അഞ്ഞൂറു പവന് സ്വര്‍ണാഭരണവും തട്ടിയെടുത്തു. ഡോക്ടര്‍ ദമ്പതികളുടെ ബംഗളൂരുവിലുള്ള മകന് തന്നെയാണ് തന്റേതുള്‍പ്പെടെ മമ്മിയുടെ കൈവശമുണ്ടായിരുന്ന 500 പവന് സ്വര്‍ണാഭരണവും തട്ടിയെടുക്കപ്പെട്ടതായി രാഷ്ട്രദീപികയോട് വ്യക്തമാക്കിയത്. മമ്മിയുടെ സഹായി നിന്ന സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് സ്വര്‍ണം തട്ടിയെടുത്തത്. വീട് വിട്ടിറങ്ങിയ ശേഷം ദീര്‍ഘ കാലം മമ്മി ലോഡ്ജ് മുറിയില്‍ കിടപ്പിലായിരുന്നു. നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ 400 ഗ്രാം സ്വര്‍ണം പണയം വെച്ചതായി അറിഞ്ഞ് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ സ്വര്‍ണം അവിടെയുള്ളതായി അറിഞ്ഞു. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ബാങ്കിനെ സമീപിച്ചപ്പോള്‍ സ്വര്‍ണം വില്പന നടത്തിയിട്ടുളളതായും വ്യക്തമായി. ഇത് സംബന്ധിച്ച് മമ്മിയുടെ സഹായിയായ യുവതിയോട് ചോദിച്ചപ്പോള്‍ എന്റെ പേരില്‍ വെച്ച സ്വര്‍ണം ഞാന്‍ ഇഷ്ടം…
Read Moreശക്തമായ കാറ്റിൽ ചെറുകുന്നിൽ റെയിൽവെ ഗേറ്റ് തകർന്ന് വീണ് ഇലക്ട്രിക് ലൈൻ തകരാറിലായി
കണ്ണപുരം: ചെറുകുന്നിൽ റെയിൽവെ ഗേറ്റ് തകർന്ന് വീണ് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം താറുമാറായി.ചെറുകുന്ന് കോൺവെന്റ് റോഡിലെ റെയിൽവേ ഗേറ്റാണ് ഇന്ന് പുലർച്ചെ 3.30 തോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ വീണത്. ഇതോടെ ഷൊർണൂർ – മംഗളൂരു റൂട്ടിലെ റെയിൽ ഗതാഗതം താറുമാറായി. കോൺവെന്റ് റോഡിലെ ഗതാഗതവും സ്തംഭിച്ചു. ചെറുകുന്ന് മിഷൻ ആശുപത്രിയിലെത്തേണ്ട രോഗികളും നാട്ടുകാരും ബദൽ മാർഗത്തിലൂടെ ലക്ഷ്യത്തിലെത്തി. കണ്ണൂരിൽ നിന്നും റെയിൽവെ ഉദ്യോഗസ്ഥരും ജീവനക്കാരും ചെറുകുന്നിൽ എത്തി ഇലക്ട്രിക്ക് ലൈൻ അറ്റകുറ്റപണി നടത്തിയാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. റെയിൽവേ ഇലക്ട്രിക്കൽ ലൈനുകൾ തകരാറിലായതിനെ തുടർന്ന് പുലർച്ചെ നാലുമുതൽ രാവിലെ 8.30 വരെ വിവിധ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം നിർത്തിയിട്ടു.
Read Moreകണിച്ചാര്‍ ജീസസ് ശിശുഭവനിലെ ആദ്യത്തെ കണ്മണി! സുമനസുകളുടെ സ്നേഹത്തണലിൽ കാവ്യയ്ക്കു മനഃസമ്മതം
കണിച്ചാര്‍: കണിച്ചാര്‍ ജീസസ് ശിശുഭവനിലെ ആദ്യത്തെ കണ്മണിയായ കാവ്യയ്ക്കു സുമനസുകളുടെ സ്നേഹത്തണലില്‍ മനഃസമ്മതം. അനാഥത്വത്തിന്റെ പിടിയില്‍നിന്ന് ജീസസ് ശിശുഭവന്റെ സ്നേഹത്തണലിലെത്തിയ കാവ്യയുടെ മനഃസമ്മതം കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വികാരി ഫാ. കുര്യാക്കോസ് ഓരത്തേലിന്റെ കാര്‍മികത്വത്തിലാണു നടന്നത്. ജാതിമത രാഷ്ട്രീയകക്ഷി ഭേദമന്യേ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. വെള്ളര്‍വള്ളി സ്വദേശി കപ്പലുമാക്കല്‍ സോണിയാണ് കാവ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്നത്. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട വീരാജ്പേട്ട സ്വദേശിനി കാവ്യ തന്റെ 11 -ാമത്തെ വയസിലാണ് ശിശുഭവനില്‍ എത്തുന്നത്. ജീസസ് ശിശുഭവന്റെ ജീവനാഡിയായ സിസ്റ്റര്‍ വിമലയുടെ കരുതലിലാണ് കാവ്യ വളര്‍ന്നത്. തന്റെ സംരക്ഷണയില്‍ വളര്‍ന്ന കുട്ടിയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു സിസ്റ്ററുടെ ഏറ്റവും വലിയ ആഗ്രഹം. ഈ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍. ജില്ലാ കളക്ടര്‍ ടി.വി.സുഭാഷ്, സണ്ണി ജോസഫ് എംഎൽഎ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ഡോ. ഇ.ഡി.…
Read Moreചെറിയ രണ്ടുകടകളും ഒരു വെയിറ്റിംഗ് ഷെഡും മാത്രമുള്ള ഗ്രാമം! ചരിത്രം തിരുത്തി സ്വപ്നഭൂമിയിയിൽ താമര വിരിയിക്കാൻ രവീശതന്ത്രി
മഞ്ചേശ്വരം: പാതാളക്കുഴികൾ നിറഞ്ഞ കാസർഗോഡ്-തലപ്പാടി ദേശീയപാതയിൽ യാത്രചെയ്തു നടുവൊടിഞ്ഞവർ മഞ്ചേശ്വരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിലേയ്ക്ക് പ്രവേശിച്ചാൽ അത്ഭുതപ്പെടും. നിരവധി കയറ്റിറക്കങ്ങളും വളവുകളുമൊക്കെ നിറഞ്ഞതാണെങ്കിലും റോഡുകളുടെ ഗുണനിലവാരം യാത്ര സുഖകരമാക്കും. കുമ്പളയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പൈവെളിഗെ പഞ്ചായത്തിലെ ചേരോൽ എന്ന സ്ഥലത്ത് ബിജെപി സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിനെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 30 ഓളം പേരുടെ സംഘം. ചെറിയ രണ്ടുകടകളും ഒരു വെയിറ്റിംഗ് ഷെഡും മാത്രമുള്ള ഈ ഗ്രാമം കേരളത്തിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. സംസാരഭാഷയും കടയുടെ ബോർഡുകളുമെല്ലാം കന്നടയിൽ തന്നെ. നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകിയാണ് തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെത്തുന്നത്. അകമ്പടിയായി നാസിക്ക് ബാൻഡ് മേളവും മുദ്രാവാക്യം വിളികളും. വാഹനത്തിൽ നിന്നിറങ്ങിയ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ. തന്ത്രിയുടെ പ്രസംഗവും കന്നടയിൽ തന്നെ. ബിജെപിയെ എന്നും മോഹിപ്പിച്ചിട്ടുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞതവണ…
Read More