യാത്രക്കാർക്ക് ഭീഷണിയായ കണ്ണൂർ‌ വിമാനത്താവളത്തിലെ തേനീച്ചക്കൂട്ടത്തെ വെള്ളം ചീറ്റി നീക്കംചെയ്തു

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഭീഷണിയായ തേനീച്ചക്കൂട്ടത്തെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നീക്കം ചെയ്തത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിൽ പലയിടത്തായായിരുന്നു തേനീച്ചക്കൂടുണ്ടായിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരം യാത്രക്കാരുടെ കൂടെയെത്തിയ കുട്ടിയടക്കം അഞ്ചു പേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കൂട്ടമായെത്തിയ തേനീച്ചകൾ ആൾക്കാരെ കുത്തുകയായിരുന്നു. തേനീച്ചകളുടെ ഭീഷണിയെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് അധികൃതർ തേനീച്ചക്കൂട് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത്.

കീടനാശിനി ഉപയോഗിക്കാതെ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിയാണ് തേനീച്ചയെ തുരത്തിയത്. മൂന്നു മാസം മുമ്പ് തേനീച്ചകൾ വട്ടമിട്ടു പറന്നത് മൂലം വിമാനത്തിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

ഇതിന്റെ വീഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പു തന്നെ ടെർമിനൽ കെട്ടിടത്തിൽ തേനീച്ചക്കൂട്ടം ഇടംപിടിച്ചിരുന്നു.

Related posts