തീരദേശ പരിപാലന നിയമം ലംഘിച്ചു; പഴയങ്ങാടി അർബൻ ബാങ്ക് കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

പഴയങ്ങാടി: പഴയങ്ങാടി അർബൻ കോ -ഓപ്പറേറ്റിവ് ബാങ്കിന്‍റെ പുതിയ കെട്ടിട നിർമാണ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാടായി പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രൻ ബാങ്ക് സെക്രട്ടറി എൻ.ജി.സുനിൽ പ്രകാശിന് നോട്ടീസ് നൽകി. തീരദേശ പരിപാലന നിയമം ലംഘിച്ചെന്നുവെന്നു കാണിച്ചാണ് നോട്ടീസ്. മാടായി പഞ്ചായത്തിലെ എഴാം വാർഡിൽ റോഡരികിൽ ഇരുനിലകളിലായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിനാണ് പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ചത്. രേഖയിൽ പോലുമില്ലാത്ത പഴയ കെട്ടിടം അതെ മാതൃകയിൽ പുതുക്കി പണിയണമെന്നു കാണിച്ചാണ് തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്ന് അനുമതിപത്രം സംഘടിപ്പിച്ചതെന്നു പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണത്രെ കെട്ടിട നിർമാണത്തിനായി മുൻ മാടായി പഞ്ചായത്ത് സെക്രട്ടറി ബി.ഫത്താഹ് അനുമദി നൽകിയത്. എന്നാൽ സ്ഥലത്ത് പുതിയ കെട്ടിടമാണ് നിർമിക്കുന്നതെന്ന് പഞ്ചായത്ത് അന്വേഷണത്തിൽ ബോധ്യപെടുകയും കെട്ടിടം പണി നിർത്തിവയ്ക്കാൻ സെക്രട്ടറി ആവശ്യപെടുകയുമായിരുന്നു.

Read More

തലശേരിയിൽ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; സമ്പന്നയായ വനിത ഡോക്ടര്‍ 14 വര്‍ഷം കഴിഞ്ഞത് ലോഡ്ജിലെ ഒറ്റമുറിയില്‍

തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്റ്ററ്റീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു. മലബാറിലെ വിവിധ സ്ഥലങ്ങളില്‍ സിഐയായും ഡിവൈഎസ്പിയായും എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ രഹസ്യമായി അന്വേഷണമാരംഭിച്ചിട്ടുള്ളത്. അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും തട്ടിയെടുത്തതിനു പിന്നാലെ ഇതോടനുബന്ധിച്ചുള്ള അരയേക്കർ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിക്കുകയും ഈ വില്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും ഭീമമായ സംഖ്യയും കൊള്ളപ്പലിശക്കാരന്‍ തട്ടിയെടുത്താതായും റിപ്പോര്‍ട്ടുണ്ട്. ഈ തുക തട്ടിയെടുക്കാന്‍ ഉപയോഗിച്ചതും ചെക്ക് കേസായിരുന്നു. ബ്ലേഡ് മാഫിയയുടെ പിടിയിലമര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഡോക്ടര്‍ ദമ്പതിമാരില്‍ ഭാര്യ 14 വര്‍ഷം കഴിഞ്ഞത് നഗരത്തിലെ രണ്ട് ലോഡ്ജുകളില്‍. എല്ലാം നഷ്ടപ്പെട്ട് ലോഡ്ജിലെ ഒറ്റ മുറിയില്‍…

Read More

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്; പോലീസിന്‍റെ അന്വേഷണത്തിൽ യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയതായി ഭര്‍ത്താവിന്‍റെ മൊഴി; ചന്ദ്രഗിരിപ്പുഴയില്‍ തെരച്ചില്‍; ദമ്പതികളെക്കുറിച്ച് സമീപവാസികൾ പറയുന്നതിങ്ങനെ…

കാസര്‍ഗോഡ്: മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി ഭര്‍ത്താവിന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. കൊല്ലം ജില്ലക്കാരിയും കാസര്‍ഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സില്‍ജോയുടെ ഭാര്യയുമായ പ്രമീളയെയാണ് കാണാതായത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 മുതല്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് 20 ന് രാവിലെ സില്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രമീള പോകാനിടയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സില്‍ജോയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഭാര്യയെ താന്‍ തന്നെ കൊലപ്പെടുത്തിയതായും മൃതദേഹം തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയതായും സില്‍ജോ മൊഴി നല്‍കിയത്.എന്നാല്‍ സില്‍ജോയുടെ ഈ മൊഴിയും പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൂന്നാഴ്ച മുമ്പ് പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെങ്കില്‍ ഇത്രയും ദിവസത്തിനകം പുഴയിലോ ഏതെങ്കിലുമൊരു സമീപപ്രദേശത്തോ…

Read More

ദേശീയപാതയോരത്ത് ഓട്ടോറിക്ഷക്കാരുടെ കയ്യൂക്കിന്‍റെ കയര്‍വേലി; ഇവിടെ പാർക്ക് ചെയ്യാനെത്തുന്നവരെ ഓടിച്ചു വിടുന്നു;പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികാരികളും

തളിപ്പറമ്പ്: ദേശീയപാതയോരത്ത് ഓട്ടോറിക്ഷക്കാരുടെ കയ്യൂക്കിന്‍റെ കയര്‍വേലി. തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റലിന് മുന്നിലെ ദേശീയപാതയിലാണ് ഇവിടെയുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കയര്‍വലിച്ചുകെട്ടിയിരിക്കുന്നത്. ആശുപത്രിയിലേക്ക് വാഹനങ്ങളില്‍ വരുന്നവരുടെ കാറുകളും ടൂവീലറുകളും ആംബുലന്‍സുകളും നേരത്തെ ദേശീയപാതയോരത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി സംഘടിച്ചെത്തിയ ഓട്ടോഡ്രൈവര്‍മാരാണ് ഇവിടെ കയര്‍ ഉപയോഗിച്ച് വേലികെട്ടി മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്. ഇവിടെ ടൂവീലര്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇവര്‍ സമ്മതിക്കുന്നില്ല. നാട്ടുകാര്‍ ഇത് സംബന്ധിച്ച് ട്രാഫിക് പോലീസിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല. പാര്‍ക്കിംഗിന് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന തളിപ്പറമ്പില്‍ അവശേഷിക്കുന്ന സ്ഥലം പോലും സംഘടിതമായി കൈയ്യൂക്ക് കാണിച്ച് സ്വന്തമാക്കുന്നതിനെതിരെ ജനരോഷം ശക്തമായിരിക്കയാണ്.

Read More

ഹോട്ടലിൽ കയറിയ കള്ളന് പണം മൊന്നും കിട്ടിയില്ല;   ചിക്കൻ കറി ഉണ്ടാക്കി കഴിച്ചു, പിന്നെ ഐസ്ക്രീമും;   തളിപ്പറമ്പിൽ നടന്ന സംഭവം ഇങ്ങനെ…

തളിപ്പറമ്പ്: തളിപ്പറന്പിൽ ഹോട്ടലിൽ കവർച്ച. ദേശീയ പാതയോരത്തെ ഫുഡ് ഹൗസ് റസ്റ്റോറന്‍റിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ എട്ടരയോടെ ജീവനക്കാർ ഹോട്ടൽ തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. ഷട്ടറിന്‍റെ പുട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അടുക്കളയിൽ കയറി ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ എടുത്ത് പാകം ചെയ്ത് കഴിച്ച ശേഷം ഐസ്ക്രീമും മറ്റും തിന്ന ശേഷമാണ് മേശവലിപ്പ് കുത്തിപ്പൊളിച്ചത്. എന്നാൽ മേശയിൽ പണമൊന്നും ഉണ്ടായിരുന്നില്ല. മേശപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് ധർമസ്ഥാപനങ്ങളുടെ ഭണ്ഡാരക്കളിൽ നിന്ന് ആയിരത്തോളം രൂപ കവർന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് വലിയ ചട്ടുകവും മാറും എടുത്ത് കൊണ്ടുവന്നാണ് മേശവലിപ്പ് തുറന്നത്. കുപ്പം സ്വദേശി പി. മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ഫുഡ് ഹൗസ്. നേരത്തെ തൊഴിലാളികൾ ഇവിടെ താമസിക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആരും രാത്രി താമസിക്കാറില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Read More

കോടീശ്വരന്മാരായിരുന്ന ദമ്പതികള്‍ മരിച്ചത് ദരിദ്രരായി! തലേശരിയിൽ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില സ്വത്ത് ബ്ലേഡ് മാഫിയ തട്ടിയെടുത്തു; നാട്ടുകാരെ ഞെട്ടിച്ച കൊള്ളപ്പലിശയുടെ കഥ

തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും ബ്ലേഡ് മാഫിയ തട്ടിയെടുത്തു. പൈതൃക നഗരിയില്‍ ആദ്യമായിട്ടുയര്‍ന്ന വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ തട്ടിയെടുത്തിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപയ്ക്ക് സെക്യൂരിറ്റിയായി നല്‍കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന്‍ ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. 14 സ്ഥലത്ത് കോടികള്‍ ലഭിക്കാനുണ്ടെന്ന് വരുത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നിന്നും അറസ്റ്റ് വാറണ്ട് സംഘടിപ്പിച്ചു. ഈ അറസ്റ്റ് വാറണ്ട് കാണിച്ച് ഡോക്ടര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ കോടികള്‍ വില വരുന്ന സ്വത്തുകള്‍ തട്ടിയെടുക്കുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ ദമ്പതികളെ വീട്ടില്‍ നിന്നും കെട്ടിടത്തില്‍ നിന്നും ഇറക്കി വിട്ടു. തിരുവിതാകൂറിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളായ…

Read More

ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാർ അറസ്റ്റിൽ; ബസിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കാഞ്ഞങ്ങാട്: സ്വകാര്യ ബസിൽ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാന്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പിൻസീറ്റിൽ ഇരുന്ന ജോയ് തന്‍റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി.

Read More

ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് കൂടത്തായിയും; മൂന്നു കൊലകൾ നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെന്ന് കടകംപള്ളി

കാസർഗോഡ്: കൂടത്തായി കേസന്വേഷണത്തിൽ യുഡിഎഫ് സർക്കാരിനെതിരേ ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊലപാതകങ്ങളിൽ മൂന്നെണ്ണം നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്നും അന്നു ശരിയായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ തുടർമരണങ്ങൾ ഒഴിവാക്കാമായിരുന്നെന്നും കടകംപള്ളി പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി.

Read More

 കാലവർഷത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കാം; ചാവശേരിയിലെ  ഭൂമിക്കടിയിലൂടെയുള്ള വൈദ്യുത കേബിളിന്‍റെ  പ്രവൃത്തി തുടങ്ങി

ചാവശേരി: കാലവർഷത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനു ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു കെഎസ്ഇബി വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നു. കോടികൾ ചെലവഴിച്ചാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.ചാവശേരി 110 കെവി സബ് സ്റ്റേഷനിൽ നിന്നു പഴശി, മാലൂർ തോലമ്പ്ര സബ് സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിക്കുന്നതിന് 33 കെവിയുടെ കേബിൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ചാവശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സബ് സ്റ്റേഷൻ മുതൽ കോളാരി ജുമാ മസ്ജിദ് വരെയുള്ള 3.600 കിലോ മീറ്റർ ദൂരം വരെയാണ് ആദ്യഘട്ടത്തിൽ ഭൂമിക്കടിയിലൂടെ കേബിൾ വലിക്കുന്നത്. ഇതിനാവശ്യമായ കേബിൾ തമിഴ്നാട്ടിൽ നിന്നു എട്ടു മാസം മുമ്പേ കെഎസ്ഇബി ചാവശേരി വളോരയിലെത്തിച്ചിരുന്നു. നിർമാണ പ്രവൃത്തി നടത്തുന്നതിനു കരാർ നൽകുന്ന നടപടി വൈകിയതാണ് പ്രവൃത്തി ആരംഭിക്കുന്നതിൽ കാലതാമസമുണ്ടായതെന്നാണ് വിവരം.കോളാരിയിൽ നിന്നാണ് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. കാഞ്ഞിരോട്, പിണറായി സബ് സ്റ്റേഷനുകളിൽ നിന്നാണ് നിലവിൽ പഴശി, തോലമ്പ്ര…

Read More

പൂട്ടിയിട്ട വീട്ടിൽ കവര്‍ച്ചാശ്രമം; മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി, ഒരാള്‍ രക്ഷപ്പെട്ടു

പയ്യന്നൂര്‍: പൂട്ടിയിട്ട വീടിന്‍റെ പൂട്ടു തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തുന്നതിനിടയില്‍ മോഷ്ടാവ് പിടിയില്‍. വീട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കാസര്‍ഗോഡ് പരവനടുക്കം ദേളി പള്ളിക്ക് സമീപത്തെ തായലെപുരയില്‍ മുഹമ്മദിന്‍റെ മകന്‍ ആഷിഖാണ് (31)പിടിയിലായത്. കൂടെയുണ്ടായിരുന്ന യാസര്‍ എന്ന യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് തെക്ക് ഭാഗത്തെ എലിയന്‍ ഭാനുമതി (66) യുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാർ വീടു പൂട്ടി പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ വീട് തുറന്നുകിടക്കുന്നതും അകത്ത് ആളനക്കമുള്ളതും ശ്രദ്ധയിൽപെട്ടതോടെ ഒച്ചവച്ച് ആളെകൂട്ടുകയായിരുന്നു. ഇതിനിടയില്‍ വീട്ടില്‍നിന്നും ഇറങ്ങിയോടിയവരില്‍ ആഷിഖിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മമ്പലത്ത് നിന്നും പിടികൂടി. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപ നഷ്ടപ്പെട്ടതായുള്ള ഭാനുമതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് നിന്നും കണ്ണൂരിലേയ്ക്ക് ട്രെയിനിലെത്തുന്ന ഇരുവരും ചേര്‍ന്ന് റെയില്‍വേ…

Read More