കണ്ണൂർ: തടവുകാർക്ക് അർഹതപ്പെട്ട പരോൾ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരോൾ റിപ്പോർട്ട് മൂന്നുതവണ നെഗറ്റീവായി നൽകി തടവുകാരുടെ പരോൾ നീട്ടുന്ന സമീപനമുണ്ടായാൽ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടും. പരോൾ കാര്യത്തിൽ ജയിൽ വകുപ്പിന് യാതൊരു റോളുമില്ല. തടവുകാർക്കും അവകശങ്ങളുണ്ട്. വിചാരണ തടവുകാരെ കൃത്യമായി കോടതിയിൽ എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ലോക്കൽ പോലീസാണ് തടവുകാർക്ക് സുരക്ഷയൊരുക്കി കോടതിയിൽ എത്തിക്കേണ്ടത്. ജോലിഭാരമുണ്ടെന്നു പറഞ്ഞ് തടവുകാരെ കോടതിയിൽ ഹാജരാക്കാൻ വൈകരുത്. ആദ്യമാസത്തിൽ മെഡിക്കൽ കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. അത് നിഷേധിച്ചാൽ ശിക്ഷ കഴിഞ്ഞും തടവുകാർ ജയിലിൽ കഴിയേണ്ട സാഹചര്യം ഉണ്ടാകും. വിചാരണ യാത്ര മുടക്കുന്ന സമീപനം പോലീസ് സ്വീകരിച്ചാൽ അത്ത് പോലീസ് മേധാവികളെ ജയിൽ ഡിജിപി തന്നെ കാണേണ്ട സാഹചര്യമുണ്ടാകും.…
Read MoreCategory: Kannur
കോടതി കോമ്പൗണ്ടില്‍ എഴുപതുകാരന് മര്‍ദ്ദനം! പോലീസും അഭിഭാഷകരും ഏറ്റുമുട്ടലിലേക്ക്, ഒരാള്‍ക്കെതിരേ കേസെടുത്തപ്പോള്‍ പ്രതി സ്ഥാനത്ത് നാലു പേര്
തലശേരി: എഴുപതുകാരനെ തടഞ്ഞു നിര്‍ത്തി വധഭീഷണി ഉയര്‍ത്തുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക്. പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് കേസ് നടത്തുകയും കോടതികളില്‍ സ്വന്തം കേസുകള്‍ വാദിക്കുകയും ചെയ്ത് ശ്രദ്ധേയനായ കണ്ണൂര്‍ എളയാവൂര് ലക്ഷ്മി പ്രഭയില്‍ വി.വി പ്രഭാകരന്റെ പരാതിയില്‍ അഡ്വ.കെ വിശ്വന്, അഡ്വ. പ്രിഥ്യു, അഡ്വ. നിസാര്‍, അഡ്വ.രഞ്ജിത് എന്നിവര്‍ക്കെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട് വിവാദം മുറുകുകയാണ്. പരാതിയെക്കുറിച്ച് പ്രഥമികാന്വേഷണം പോലും നടത്താതെ പ്രമുഖരായ അഭിഭാഷകര്‍ക്കെതിരേ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ തീരുമാനിച്ചു. എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ട് തവണയും ഒക്ടോബറില്‍ ഒരു തവണയും അഭിഭാഷകരുടെ അക്രമം സംബന്ധിച്ച് പ്രഭാകരന് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് ഡിവൈഎസ്പിയെ നേരില്‍ കണ്ട് പ്രഭാകരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി…
Read Moreപണം തിരിച്ച് ചോദിച്ചതിന് അപവാദ പ്രചരണം, മാനഹാനി: തൃക്കരിപ്പൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കോടതി നടപടി
പയ്യന്നൂര്‍: കിട്ടാനുള്ള പണം തിരിച്ച് ചോദിച്ചതിന് വീട്ടമ്മയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങള്‍ നടത്തുകയും ഭര്‍ത്താവിനേയും മകനേയും ആക്രമിക്കുകയും വീട്ടമ്മയെ മാനഹാനിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കോടതിയുടെ നടപടി. തൃക്കരിപ്പൂരിലെ ഒരു സഹകരണ ബാങ്ക് ഭരണസമിതിയംഗവും സിപിഎം അംഗവുമായ വീട്ടമ്മയാണ് ഒടുവില്‍ കോടതിയില്‍ നീതി തേടിയെത്തിയത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.വി.ബാലന് എന്ന ശോഭ ബാലനടക്കം അഞ്ച് പേര്‍ക്കെതിരെ വീട്ടമ്മ നല്കിയ ഹര്‍ജിയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച് നടപടിയെടുത്തത്. കുടുംബ സുഹൃത്തായിരുന്ന ബാലന് കടംവാങ്ങിയ 50,000 രൂപയും ചിട്ടി വിളിച്ചെടുത്തതും മറ്റുമായ 92,000 രൂപയും പരാതിക്കാരി തിരികെ ചോദിച്ചിരുന്നുവെന്നും ഈ വിരോധത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവായ യുവതിയെപ്പറ്റി ബാലന് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇത് കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നും വീട്ടമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു. ചന്തേര…
Read Moreസ്കൂൾ വിദ്യാർഥികൾ ഓടിച്ച സ്കൂട്ടറിടിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു; കേസ് പേടിച്ച് നാടുവിട്ട വിദ്യാർഥികളെ കോഴിക്കോട് കണ്ടെത്തി
ശ്രീകണ്ഠപുരം: സ്കൂൾ വിദ്യാർഥികൾ ഓടിച്ച സ്കൂട്ടറിടിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് നാടുവിട്ട നാലു വിദ്യാർഥികളെ കോഴിക്കോട് കണ്ടെത്തി. ഇന്നലെ വൈകുന്നേരം ചുഴലിയിലായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വ്യാപാരിയുടെ സ്കൂട്ടർ വിദ്യാർഥികൾ ഓടിക്കാൻ വാങ്ങുകയായിരുന്നു. മൂന്ന് വിദ്യാർഥികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റിനെ ഇടിക്കുകയായിരുന്നു. പ്രായപൂർത്തിയാകാതിരുന്ന വിദ്യാർഥികൾ കേസ് ഭയന്ന് വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോവുകയായിരുന്നു. മൂവർ സംഘം പോകുന്നതറിഞ്ഞ് സുഹൃത്തായ വിദ്യാർഥിയും ഒപ്പം കൂടി. രാത്രി വിദ്യാർഥികൾ വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി. ഇതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ വിദ്യാർഥികളിലൊരാൾ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വെച്ച്…
Read Moreകുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിലായപ്പോൾ പയ്യന്നൂർ പോലീസ് തകര്‍ത്തത് വന്‍ ജ്വല്ലറി കവര്‍ച്ച
പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്ര മോഷണക്കേസിലെ പ്രതികള്‍ക്കായി വിരിച്ച വലയില്‍ തിമിംഗലങ്ങളെ കുടുക്കിയതിന്റെ ചാരിതാര്‍ഥ്യത്തില്‍ കഴിയുന്ന പയ്യന്നൂര്‍ പോലീസിന് ഇനിയും അഭിമാനിക്കാനേറെ. കുപ്രസിദ്ധ മോഷ്ടാക്കളെ പിടികൂടിയതിലൂടെ പോലീസ് തടയിട്ടത് പയ്യന്നൂരില്‍ നടത്താന്‍ ആസൂത്രണം ചെയ്ത വന്‍ ജ്വല്ലറി കവര്‍ച്ച. ഇന്നലെ രാത്രിയിലെ ചോദ്യം ചെയ്യലിലാണ് പോലീസിനേയും ഞെട്ടിച്ചുകൊണ്ടുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍. അന്‍പതോളം മോഷണക്കേസുകളിലെ പ്രതികളായ തിരുവല്ല ആഞ്ഞിലിത്താനം പരത്തിക്കാട്ട് മണ്ണില്‍ സന്ധ്യാഭവനത്തില്‍ സന്തോഷ് കുമാര്‍ (49) എന്ന ഹസന് സന്തോഷും ചെങ്ങന്നൂര്‍ തൃപ്പനംതുറയിലെ തുമ്പിനാത്ത് ഹൗസില്‍ തീപ്പൊരി പ്രസാദു(52) മാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ദിവസങ്ങള്‍ക്കുള്ളിലാണ് പയ്യന്നൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ രാത്രിയില്‍ ചോദ്യം ചെയ്തപ്പോഴുള്ള പ്രതികളുടെ കുറ്റസമ്മതത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ലിയൂര്‍ ബീവറേജിന്റെ ഔട്ട്ലെറ്റില് സെക്യൂരിറ്റിക്കാരനെ കെട്ടിയിട്ട് മദ്യവും പണവും കവര്‍ന്ന സംഭവത്തില്‍ പോലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ തിരുവനന്തപുരം…
Read Moreഗാനമേള നടക്കുന്നതിനിടെ ഫോൺ വന്നു; ഫോൺ ചെയ്യാൻ മാറി നിന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു
കണ്ണൂർ: ഗാനമേളയുടെ ശബ്ദത്തിൽനിന്നു മൊബൈൽ ഫോണിൽ സംസാരിക്കാൻ മാറി നടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ചു മരിച്ചു. തില്ലാനൂർ സത്രത്തെ മുഹമ്മദ് റോഷൻ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു അപകടം. താഴെചൊവ്വ കാഞ്ചികാമാക്ഷിയമ്മൻ കോവിലിൽ നവരാത്രിയോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാൻ എത്തിയതായിരുന്നു മുഹമ്മദ് റോഷൻ. ഗാനമേള നടക്കുന്നതിനിടെ ഫോൺ വന്നതിനെ തുടർന്ന് ശബ്ദത്തിൽനിന്നു മാറി നടക്കുന്നതിനിടെ അതുവഴി പോവുകയായിരുന്ന നിസാമുദ്ദീൻ എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ ട്രെയിനിന്റെ ശബ്ദം കേൾക്കാനാവാത്തതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. നിർമാണ തൊഴിലാളിയാണ് മരിച്ച മുഹമ്മദ് റോഷൻ. സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ്-സാബിറ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: റഹ്മത്ത്, താഹിറ. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഉച്ചകഴിഞ്ഞ് താഴെചൊവ്വ ജുമാമസ്ജിദിൽ കബറടക്കും.
Read Moreഅഞ്ച് പേരുടെ സമരം വയനാട്ടിലെ മുഴുവൻ ജനങ്ങളുടേതുമെന്ന് രാഹുൽഗാന്ധി എം.പി
കൽപ്പറ്റ: ദേശീയപാത യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ നടത്തുന്ന സമരം വയനാട്ടിലെ മുഴുവൻ ജനങ്ങളുടേതുമാണ്. സമരത്തിന് എല്ലാ രാഷ്ട്രീയപാർട്ടികളും ഒരുമിച്ചാണ് എന്നത് സന്തോഷം നൽകുന്നതാണെന്നും രാഹുൽഗാന്ധി. ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ യുവജന സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ബത്തേരിയിൽ സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നിരാഹാരമനുഷ്ടിക്കുന്ന അഞ്ച് പേരെയും നിരാഹാരം അനുഷ്ടിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച്പേരെയും രാഹുൽ സന്ദർശിച്ചു. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ തീർച്ചയായും ഇടപെടും. ദേശീയപാത 766 ൽ നിലവിലുള്ള യാത്രാനിരോധനം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും രാജ്യത്തെ പ്രമുഘരായ അഭിഭാഷകരെ ഉപയോഗിച്ച് കേസ് വാദിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒന്‍പതിന് എത്തിയ രാഹുൽ ഒരു മണിക്കൂറോളം സമരപന്തലിൽ ചെലവഴിച്ചു. പ്രതിപക്ഷ നേതാവ്…
Read Moreമഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘിയെന്ന് മുല്ലപ്പള്ളി
കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ശങ്കർ റേയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാര നാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്റെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാൻ പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
Read Moreപയ്യന്നൂര്‍ മഠത്തുംപടി ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് കവർച്ച; അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പ്രസിഡന്റ്
പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ മഠത്തുംപടി ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഓഫീസിനകത്തെ അലമാരയും മേശയും കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്നതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രക്കമ്മിറ്റിയെ വിവരമറിയിച്ചത്.നവരാത്രി ആഘോഷങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതിന് ശേഷം പൂട്ടിയ ഓഫീസാണ് രാവിലെ കുത്തിത്തുറന്ന് നിലയില്‍ കണ്ടത്. ഓഫീസിനകത്തെ അലമാര കുത്തിത്തുറന്ന മോഷ്ടാവ് അലമാരയിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. സമീപത്തെ മേശയില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപ നഷ്ടമായെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് തമ്പാന് പറഞ്ഞു.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreപിലിക്കോട് രഘുവിന്റെ വീട്ടിലെ മങ്കക്കായ വാഴ കുലച്ചു; പച്ചക്കായക്ക് പക്ഷിയുടെ രൂപം
തൃക്കരിപ്പൂർ(കാസർഗോഡ്): പിലിക്കോട് എക്കച്ചിയിലെ പി.വി. രഘുവിന്റെ വീട്ടുമുറ്റത്ത് കായ്ച വാഴക്കുലയിൽ പക്ഷിയുടെ രൂപത്തിലുള്ള കായ. മങ്കക്കായ ഇനത്തിൽ പെട്ട വാഴയിലെ ഒരു കായയാണ് പക്ഷിയുടെ രൂപത്തിലുള്ളത്. കൊക്കും കണ്ണും ചിറകുമെല്ലാമുണ്ട് ഇതിന്. രഘുവിന്റെ മകൾ ശിഖ ഈ കൗതുകക്കായയുമായാണ് തന്റെ വിദ്യാലയമായ ചന്തേര ഇസത്തുൽ ഇസ്ലാം എഎൽപി സ്കൂളിൽ എത്തിയത്. കുട്ടികളിലെല്ലാം പക്ഷിയുടെ രൂപത്തിലുള്ള പാചക്കായ കൗതുകം നിറച്ചു.
Read More