ആലക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളും മലയോരത്തും പ്രചരിക്കുന്നു. കഴിഞ്ഞ രാത്രി വന്ന വ്യാജ പ്രചാരണം മലയോരത്തെ ഭീതിയിലാഴ്ത്തി. രയറോം പുഴ ഇരുകരയും കവിഞ്ഞതായും രയറോം പാലത്തിൽ വെള്ളം കയറി ഒഴുകുന്നതായുമാണു സോഷ്യൽമീഡിയ വഴി അഭ്യൂഹം പരന്നത്. ഇതേത്തുടർന്നു സമീപവാസികൾ രയറോം പാലത്തിൽ വന്നു സ്ഥിതിഗതികൾ നോക്കി. എന്നാൽ, പാലത്തിൽ നിന്നും ഏറെ താഴെയാണു വെള്ളം ഒഴുകിയിരുന്നത്. വ്യാജപ്രചാരണത്തിൽ വിശ്വസിച്ചു പലരും ആലക്കോട്-ചെറുപുഴ റൂട്ടിൽ രയറോം വഴി യുള്ള യാത്രവരെ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം മലയോരത്ത് ഇത്തരത്തിൽ മറ്റൊരു അഭ്യൂഹം പരന്നിരുന്നു. ജയഗിരി മലയിൽ ഉരുൾപൊട്ടി എന്നായിരുന്നു വാർത്ത. എന്നാൽ, മാധ്യമപ്രവർത്തകർ അടക്കം സ്ഥലത്തെത്തിയെങ്കിലും വാർത്ത വ്യാജമാണെന്നറിഞ്ഞു തിരിച്ചുപോകുകയായിരുന്നു. നാടും നഗരവും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്പോൾ ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരേ നിയമനടപടി വേണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.
Read MoreCategory: Kannur
കല്ലേരിമല, മേല്‍മുരിങ്ങോടി ഭാഗങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിരിക്കുന്നത് ഒരു കുട്ടിയാന ഉള്‍പ്പെടെ മൂന്ന് ആനകള്‍
ഇരിട്ടി: ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസകേന്ദ്രത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കല്ലേരിമല, മേല്‍മുരിങ്ങോടി ഭാഗങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാന ഇറങ്ങിയത്. ഒരു കുട്ടിയാന ഉള്‍പ്പെടെ മൂന്ന് ആനകളാണ് ജനവാസകേന്ദ്രത്തില്‍ തമ്പടിച്ചിരിക്കുന്നത്. കല്ലേരിമലയിലെ പന്തിരുവേലില്‍ ജിമ്മിയുടെ റബര്‍ത്തോട്ടത്തിലാണ് ആനകള്‍ മണിക്കൂറുകളോളം തമ്പടിച്ചത്. വിവരമറിഞ്ഞ് വനംവകുപ്പും പോലീസും സ്ഥലത്തെത്തിയിരുന്നു. ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് പുഴ കടന്നാണ് കാട്ടാനകള്‍ കിലോമീറ്ററുകള്‍ താണ്ടി പ്രധാനപ്പെട്ട രണ്ട് റോഡുകളും കടന്ന് കല്ലേരിമല ഭാഗത്ത് എത്തിയത്. കാട്ടാന ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പെരുമ്പുന്ന മടപ്പുരച്ചാല്‍, കൊട്ടയാട് ഭാഗത്ത് ഇറങ്ങിയ ഒറ്റയാനെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് തുരത്തിയിരുന്നു.അതിനുപിന്നാലെയാണ് വീണ്ടും ആനക്കൂട്ടം കല്ലേരിമല ഭാഗങ്ങളില്‍ എത്തിയത്. വിവരമറിഞ്ഞ് വന്‍ ജനാവലിയും സ്ഥലത്തെത്തി. ആളുകൾ ബഹളം വച്ച് തുരത്തുന്നതിനിടെ ആനകള്‍ ജനങ്ങളുടെ അടുത്തേക്ക് ചീറിയടുത്തു. പ്രദേശവാസികളുടെ സഹായത്തോടെ വനംവകുപ്പും പോലീസും സംയുക്തമായാണ് ആനകളെ…
Read Moreനാലു സ്ഥാപനങ്ങളിൽ നിന്നായി അഞ്ചുലക്ഷം രൂപ! ജ്വല്ലറികളിൽനിന്ന് ആഭരണം വാങ്ങി ചെക്ക് നൽകി മുങ്ങിയ യുവാവ് അറസ്റ്റിൽ
കണ്ണൂർ: ജ്വല്ലറികളിൽ നിന്നുൾപ്പെടെ ലക്ഷങ്ങളുടെ സാധനങ്ങൾ വാങ്ങി ചെക്ക് നൽകി മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ആനപ്പന്തിയിൽ താമസിക്കുന്ന കീഴ്പ്പള്ളി സ്വദേശി സി.വി. സജേഷ് (34) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നിന് കണ്ണൂർ നേതാജി റോഡിലെ മലബാർ ഗോൾഡ് സൂപ്പർമാർക്കറ്റിൽനിന്ന് 2,18,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി ഫെഡറൽ ബാങ്കിന്റെ ചെക്ക് നൽകി മുങ്ങുകയായിരുന്നു. അക്കൗണ്ടിൽ പണമില്ലെന്ന് ബാങ്കിൽനിന്ന് അറിയിച്ചതിനെ തുടർന്ന് അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മുങ്ങുകയായിരുന്നുവെന്ന് മലബാർ ഗോൾഡ് മാനേജർ കെ. ഷാജു ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കല്ലറക്കൽ മഹാറാണി ജ്വല്ലറി, നിക്ഷാൻ ഇലക്ട്രോണിക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തട്ടിപ്പിലൂടെ കൈക്കലാക്കുന്ന ആഭരണങ്ങൾ അപ്പോൾ തന്നെ ഉരുക്കി കട്ടിയാക്കിയശേഷം വില്പന നടത്താറാണ് പതിവെന്ന് പോലീസ് പറഞ്ഞു. നാലു സ്ഥാപനങ്ങളിൽ നിന്നായി…
Read Moreകർഷകർക്ക് വെല്ലുവിളിയായി ഒരു ‘ആഫ്രിക്കൻ’ ശത്രു; വ്യാപനശേഷി കൂടുതലുള്ള ആഫ്രിക്കൻ ഒച്ചിനെ കരുതിയിരിക്കാം; നിയന്ത്രണ നിർദേശങ്ങൾ
കാസർഗോഡ്: ആഫ്രിക്കൻ ഒച്ചിനെതിരേ ജാഗ്രതാനിർദേശവുമായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര(സിപിസിആർഐ)ത്തിലെ കാർഷികശാസ്ത്രജ്ഞർ. അടുത്തിടെയായി മീഞ്ച, പൈവെളിഗെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയിട്ടുള്ള ആഫ്രിക്കൻ ഒച്ചുകൾ വളരെയധികം വ്യാപനശേഷിയുള്ളതാണ്. ഒന്നോ രണ്ടോ കൃഷിയിടങ്ങളിൽ മാത്രമായി ഇവയെ നിയന്ത്രിക്കുന്നത് ഫലപ്രദമാവില്ല. ഒച്ചുബാധയുള്ള പ്രദേശങ്ങളിലെയും ആൾക്കാരുടെ കൂട്ടായ്മയോടെയുള്ള നടപടികൾ കൊണ്ടുമാത്രമേ ഒച്ചുനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുകയുള്ളൂ. മീഞ്ച പഞ്ചായത്ത് ഹാളിൽ സിപിസിആർഐയുടെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തന്പാൻ ക്ലാസ് നയിച്ചു. തുടർന്നുനടന്ന ചർച്ചയിലും കൃഷിയിട സന്ദർശന പരിപാടിയിലും കൃഷിശാസ്ത്രജ്ഞരായ ഡോ. കെ.ബി. ഹെബ്ബാർ, ഡോ. വിനായക ഹെഗ്ഡെ, ഡോ. എം.കെ. രാജേഷ്, ഡോ. പി.എസ്. പ്രതിഭ, ഡോ. എസ്. നീനു, ആത്മ പ്രോജക്ട് ഡയറക്ടർ സുഷമ, ഡെപ്യൂട്ടി ഡയറക്ടർ കെ. സജീവ്കുമാർ, വാർഡംഗം ശാലിനി ഷെട്ടി, കൃഷി ഓഫീസർമാരായ…
Read Moreഒൻപത് വർഷത്തിനിപ്പുറം ഷിധിൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും
തലശേരി: സിപിഎം പ്രവർത്തകൻ വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസിൽ ഷിധിനെ (20) കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികളെയും ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചു. പിഴസംഖ്യ ഷിധിന്റെ മാതാപിതാക്കൾക്ക് നൽകാനും പിഴയടച്ചില്ലെങ്കിൽ പ്രതികൾ ആറു മാസം വീതം അധിക തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. കൊളശേരി കാവുംഭാഗം സ്വദേശികളായ കുന്നിനേരി മീത്തൽ വിപിൻ എന്ന ബ്രിട്ടോ (34) ചെറിയാണ്ടി വീട്ടിൽ നിഖിൽ ലാൽ (28) കാർത്തികയിൽ ധീരജ് (28) കൃഷ്ണയിൽ ധിൽനേഷ് (27), നിഹാൽ മഹലിൽ നിഹാൽ (26), ചെറിയാണ്ടി വീട്ടിൽ മിഥുൻ (31), പെരുന്താറ്റിൽ വൈശാഖം വീട്ടിൽ ഷിബിൻ (26), കാവുംഭാഗം ദേവി നിവാസിൽ അമൽകുമാർ (25), കാവുംഭാഗം കുന്നിനേരി മീത്തൽ സോജിത് (25) എന്നിവരാണ് കോടതി ശിക്ഷിച്ചത്. 2010…
Read Moreബാങ്ക് അക്കൗണ്ട് നമ്പര്‍ മാറി! ജോലി ചെയ്ത അഞ്ച് വര്‍ഷത്തെ ശമ്പളം മറ്റൊരാള്‍ക്ക്; അധ്യാപികയുടെ പരാതിയില്‍ പരിഹാരം
പയ്യന്നൂര്‍: താത്കാലിക നിയമനത്തില്‍ അധ്യാപികയായി ജോലി ചെയ്ത അഞ്ച് വര്‍ഷത്തെ ശന്പളം മറ്റൊരാള്‍ക്ക് നല്‍കിയതിനെതിരെ അധ്യാപിക നടത്തിയ പോരാട്ടത്തിന് പോലീസിന്റെ ഇടപെടലിലൂടെ പരിഹാരം. എംഎ ഇംഗ്ലീഷ് ബിരുദധാരിയും തായിനേരി സ്കൂളിലെ താത്കാലിക അധ്യാപികയുമായ കോറോത്തെ ഗ്രീഷ്മയുടെ പരാതിക്കാണ് പോലീസിന്റെ ഇടപെടലിലൂടെ പരിഹാരമായത്. തായിനേരി സ്കൂളില്‍ താത്കാലിക ജീവനക്കാരിയായി അഞ്ച് വര്‍ഷം ജോലി ചെയ്തതിന്റെ ശന്പളമായ 5,37,000 രൂപയാണ് ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറിയതിനെ തുടര്‍ന്ന് മറ്റൊരാള്‍ക്ക് കിട്ടിയത്. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പരിഹാരമില്ലാതെ വന്നപ്പോള്‍ ഹയര്‍ സെക്കണ്ടറി റിജിയണല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പരാതി നല്കി. എന്നിട്ടുംനടപടികളൊന്നുമില്ലാതെ വന്നപ്പോഴാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി നടത്തിയ അന്വേഷണത്തിലാണ് ചിട്ടിക്കമ്പനി നടത്തിപ്പുകാരനായ പിലാത്തറയിലെ മനോജിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും അതില്‍നിന്ന് 4,42,000 രൂപ ഇയാള്‍ പിന്‍വലിച്ചതായും കണ്ടെത്തിയത്.…
Read Moreപി.രാമകൃഷ്ണൻ ! പ്രതികരിക്കാൻ മടിയില്ലാത്ത പടയാളി
കണ്ണൂർ: പാർട്ടിക്കകത്തും പുറത്തുമുള്ള പോരാട്ടങ്ങളിലൂടെയാണ് പി.രാമകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവ് ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റേതായ നിലപാടുകളിലൂടെ മുന്നേറിയ ഈ പടയാളിയെ പലപ്പോഴും അംഗീകരിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും മടിയായിരുന്നു. അപ്പോഴും പിആർ കുലുങ്ങിയില്ല. ആ പോരാട്ടവീര്യം പാരന്പര്യവും ജന്മസിദ്ധവുമായിരുന്നു. ഹരിജൻ വിദ്യാർഥികളെ സ്കൂൾ പ്രവേശിപ്പിക്കുന്നത് എതിർത്ത ചിറക്കൽ തന്പുരാനെതിരെ പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു പി.രാമകൃഷ്ണന്റെ പിതാവ് ആർ.കുഞ്ഞിരാമൻ മാസ്റ്റർ. കോൺഗ്രസിൽ വിപ്ലവമുണ്ടാക്കിയ വ്യക്തിയായിരുന്നു ജ്യേഷ്ഠനും മുൻ എംഎൽഎയുമായ പി.ഗോപാലൻ. പി.രാമകൃഷ്ണൻ ജനിക്കുന്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ജ്യേഷ്ഠൻ ജയിലിലായിരുന്നു. ഇവർ തമ്മിൽ 20 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. എസ്എസ്എൽസിക്ക് പഠിക്കുന്പോൾ സ്കൂളിൽ നിന്ന് പുറത്തായി പി.രാമകൃഷ്ണൻ പിന്നെ, ഇലക്ട്രിക്കൽ ആൻഡ് ഗ്യാസ് വെൽഡിംഗ് കോഴ്സ് പഠിച്ച് പാപ്പിനിശേരിയിൽ ഒരു കന്പനിയിൽ ജോലിക്ക് ചേർന്നു. ഇതിനിടെ ഗൾഫിൽ നിന്ന് ജോലിയുടെ ഓഫർ വന്നെങ്കിലും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. പ്രതികരണത്തിന്റെ പേരിൽ പലവട്ടം…
Read Moreകാസർഗോഡ് എംപിക്കെതിരേ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, വാർത്ത സമ്മേളനം വിവാദമാകുന്നു
പഴയങ്ങാടി: കാസർഗോഡ് എംപിക്കെതിരെ ചെറുകുന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വാർത്ത സമ്മേളനം വിവാദമാകുന്നു. കനത്ത മഴയിൽ ചെറുകുന്നിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്നു പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിച്ചിരുന്നു. പള്ളിക്കരയിലെ എഡിഎൽപി സ്കൂളിലെ ക്യാന്പ് രാജ് മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിക്കുകയും ക്യാന്പ് അംഗങ്ങളിൽ നിന്നു പരാതി സ്വീകരിക്കുകയും ചെയ്തിരുന്നു. ക്യാന്പ് പിരിച്ചുവിടുന്ന സമയത്ത് ദുരിതബാധിതർക്കു നൽകേണ്ട കിറ്റുകളും മറ്റു സാധനങ്ങളും ക്യാന്പ് നടത്തിപ്പുകാർ അടിച്ചു മാറ്റാൻ ശ്രമിച്ചതായി പരാതി ഉണ്ടായിരുന്നു. ഇക്കാര്യം ഉണ്ണിത്താൻ വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നു കാണിച്ചു ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസൻ കുഞ്ഞി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരോടൊപ്പം ചേർന്നു ചെറുകുന്ന് കോൺഗ്രസ് മണ്ഡലം…
Read Moreകണ്ണൂർ മേയർക്കെതിരേ അവിശ്വാസം; യുഡിഎഫ് നീക്കങ്ങൾ സജീവം; അവിശ്വാസം പാസായാൽ പി.കെ. രാഗേഷ് ആക്ടിംഗ് മേയർ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ പിടിക്കാൻ യുഡിഎഫിന്റെ അണിയറ നീക്കങ്ങൾ സജീവം. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി യുഡിഎഫ് നേതാക്കൾ രണ്ടു തവണ ചർച്ച നടത്തി. കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്. വിദേശത്തായിരുന്ന മുസ്ലിം ലീഗ് കൗൺസിലർ ചാത്തോത്ത് നസ്റത്ത് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ദുബായിൽ നിന്നും നാളെയെത്തും. മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 17 നാണ് നടക്കുന്നത്. രാവിലെ ഒൻപത് മുതലാണ് ചർച്ച. കളക്ടറുടെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച നടത്തുന്നത്. നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്. കൗൺസിലിലെ മൊത്തം അംഗസംഖ്യയിലെ ഭൂരിപക്ഷമാണ് അവിശ്വാസപ്രമേയം പാസാകാൻ പരിഗണിക്കുക. കണ്ണൂർ കോർപറേഷന് ആകെ 55 അംഗങ്ങളാണുള്ളത്. അതിൽ 28 വോട്ടുകൾ ലഭിക്കണം. കഴിഞ്ഞദിവസം എൽഡിഎഫിന്റെ ഒരു കൗൺസിലർ മരിച്ചിരുന്നു. നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും വോട്ടെടുപ്പ്. അവിശ്വാസപ്രമേയം പാസായാൽ മൂന്നാഴ്ചയ്ക്കകം പുതിയ മേയറെ തെരഞ്ഞെടുക്കും.…
Read Moreനേവിയിലെ കാന്റീന് ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമം: ആറ് പേർക്കെതിരേ കേസ്
പയ്യന്നൂര്‍:നേവിയിലെ കാന്റീൻ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിവിലയിന്‍ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കെ.ടി.ദീപേഷിനും കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 24ന് രാത്രി ഒമ്പതോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഒഴിവു സമയങ്ങളില്‍ ക്വാര്‍ട്ടേഴ്സില്‍ തുന്നല്‍പണി ചെയ്തിരുന്ന യുവതിയെ വസ്ത്രം തുന്നുവാനുണ്ടെന്ന് പറഞ്ഞ് സമീപിച്ച ദീപേഷിന്റെ നേതൃത്വത്തിലെത്തിയവര്ക്കെതിരെയാണ് പരാതി. ദീപേഷ് കയറിപ്പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.ഈ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
Read More