തളിപ്പറമ്പ്: സുരേഷ് കീഴാറ്റൂര്‍ ജീവിതത്തിലേക്ക് പുതിയ ബൈപ്പാസ് പണിയുന്നു. വയല്‍കിളി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയ സുരേഷ് കീഴാറ്റൂര്‍ ഭക്ഷ്യവിഭവ വില്പനയിൽസജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഗ്രാമീണ ഭക്ഷണശാല വ്യാഴാഴ്ച്ച രാവിലെ തളിപ്പറന്പിൽ പ്രവർത്തനമാരംഭിക്കും. തളിപ്പറമ്പ് ദേശീയപാതയില്‍ നിന്നും കീഴാറ്റൂരിലേക്കുള്ള കാനത്തമ്പലം റോഡിലാണ് ഗ്രാമീണഭക്ഷണശാല തുറക്കുന്നത്. കഴിഞ്ഞ 2017 സെപ്റ്റംബർ 10 മുതല്‍ സുരേഷ് കീഴാറ്റൂര്‍ നിരാഹാര സമരം ആരംഭിച്ചതോടെയാണ് വയൽക്കിളി സമരം കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാകുന്നത്. കീഴാറ്റൂരിലെ 70 ഏക്കറിലേറെ വരുന്ന വയലുള്‍പ്പെടെ 250 ഏക്കര്‍ഭൂമി ദേശീയപാത ബൈപ്പാസിന് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് സമരത്തിന് വലിയ വാര്‍ത്താപ്രാധാന്യം കിട്ടിയെങ്കിലും സമരനായകന് സുരേഷ് കീഴാറ്റൂര്‍ ജോലിക്ക് പോലും പോകാനാവാത്ത വിധത്തില്‍ നിത്യേന കടംകയറി മൂടുന്ന നിലയിലേക്ക് മാറുകയായിരുന്നു. അതിനിടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സുരേഷിന്റെ നീക്കത്തിനെതിരെ വയല്‍കിളികളില്‍ നിന്നും ഐക്യദാര്‍ഡ്യ സമിതിയില്‍ നിന്നും കടുത്ത എതിര്‍പ്പുകളുയര്‍ന്നതോടെ മാനസികമായി…
Read MoreCategory: Kannur
‘കാറണ്ട, കാറുണ്ട് ! കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയറുമായുള്ള പ്രശ്നം പരിഹരിക്കാൻ സിപിഎം നീക്കം; മേയർക്കു വാങ്ങിയ കാർ ഡെപ്യൂട്ടി മേയർക്കും വാങ്ങും
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം നീക്കം തുടങ്ങി. കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയറെ കൂട്ട് പിടിച്ച് ഭരണമാറ്റത്തിനുള്ള അണിയറ നീക്കങ്ങൾ യുഡിഎഫ് തുടങ്ങിയതോടെയാണ് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിന് പുതിയ കാർ വാങ്ങുവാൻ കൗൺസിൽ തീരുമാനിച്ചു. മേയർക്കും ഡെപ്യൂട്ടി മേയർക്കും പുതിയ കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട കോർപറേഷനിലുണ്ടായ തർക്കമായിരുന്നു സിപിഎമ്മുമായി കൂടുതൽ അകലാൻ രാഗേഷിനെ ഇടയാക്കിയത്. മേയർക്കു മാത്രം കാർ വാങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് രാഗേഷ് കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി തീർക്കുവാനാണ് ഒരു കാർ കൂടി വാങ്ങുവാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചത്. മേയർക്ക് വാങ്ങിയ ഇന്നോവ ക്രിസ്റ്റ തന്നെയാണ് ഡെപ്യൂട്ടി മേയർക്കും വാങ്ങുന്നത്. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ ചർച്ച നടത്തിയതോടെയാണ് കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ്…
Read Moreഇശലിന്റെ സുൽത്താൻ ഓർമ; എരഞ്ഞോളി മൂസക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനം ഒഴുകി
തലശേരി: ഇശലിന്റെ സുൽത്താൻ എരഞ്ഞോളി മൂസക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതികദേഹം പൂർണ ഔദ്യാഗിക ബഹുമതികളോടെ ആയിരങ്ങളെ സാക്ഷിനിർത്തി മട്ടാമ്പ്രം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കി. രാവിലെ ഒമ്പതോടെ ഭൗതികദേഹം തലശേരി മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. എരഞ്ഞോളി മൂസയോടുള്ള ആദരസൂചകമായി സർവ്വകക്ഷി ആഹ്വാന പ്രകാരം ഇന്നു രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തലശേരി നഗരത്തിൽ ഹർത്താൽ ആചരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അന്തരിച്ച എരഞ്ഞളി മൂസക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നൂറു കണക്കിനാളുകളാണ് തലശേരി ചാലിലെ “ഐശു’ എന്ന ഭവനത്തിലേക്ക് ഒഴുകിയെത്തിയത്. വാഹനങ്ങളിൽ നൂറുകണക്കിന് സംഗീതപ്രേമികൾ ഒഴുകിയെത്തിയതോടെ ചാലിൽ പ്രദേശത്തെ റോഡ് ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. ഇതോടെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തുടർന്ന് ആളുകൾ കാൽനടയായിട്ടാണ് പ്രിയ മുസക്കയെ…
Read Moreബന്ധുക്കള്‍ക്കെതിരേ ആരോപണവുമായി വയോധികന്റെ ‘ആത്മഹത്യാശ്രമം’; പോലീസ് സ്റ്റേഷനിൽ എത്തിയപ്പോള്‍ വാദി പ്രതിയായി
പയ്യന്നൂര്‍: ബന്ധുക്കള്‍ അവഗണിക്കുന്നുവെന്ന ആരോപിച്ച് ചീമേനി സ്വദേശിയായ വയോധികന്റെ ആത്മഹത്യാശ്രമം. ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാദി പ്രതിയായി.ശനിയാഴ്ച രാവിലെ ഒമ്പതോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവങ്ങളുടെ തുടക്കം. മക്കള്‍ ഉൾപ്പെടെയുള്ള ബന്ധുക്കള്‍ പ്രായമായ തന്നെ അവഗണിക്കുന്നുവെന്നും നോക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളുമായാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. റെയില്‍പാളത്തില്‍ നിന്ന വയോധികനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി. തുടർന്ന് പയ്യന്നൂര്‍ പോലീസ് വയോധികനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഉടന്‍ സ്റ്റേഷനിലെത്താന്‍ മക്കള്‍ക്കും മറ്റും വിവരവും നല്കി. ഇതിനിടയില്‍ മക്കളെ നല്ലരീതിയില്‍ വളര്‍ത്താന്‍ താന്‍ നടത്തിയ ഗള്‍ഫ് യാത്രകളുടെ കഥകള്‍ ഇദ്ദേഹം പോലീസിനോട് വിവരിച്ചു. സ്റ്റേഷനിലെത്തിയ മക്കള്‍ തങ്ങള്‍ പിതാവിനായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി നിരത്തി. മക്കൾ നല്കുന്ന പണം തീരുന്നതുവരെ വീട്ടിലെത്താറില്ലെന്നും ലോഡ്ജുകളിലാണ് താമസമെന്നും ഉദാഹരണ സഹിതം പറഞ്ഞതോടെ…
Read Moreകള്ളവോട്ട് പരാതി: 11 മുസ്ലിം ലീഗ് പ്രവർത്തകർ കളക്ടർക്കു മുന്നിൽ ഹാജരായി
കണ്ണൂർ: കള്ളവോട്ടു പരാതിയിൽ മയ്യിൽ പാന്പുരുത്തിയിലെ 11 മുസ്ലിംലീഗ് പ്രവർത്തകർ തെളിവെടുപ്പിനായി ഇന്നു രാവിലെ കണ്ണൂർ ജില്ലാ കളക്ടർക്ക് മുന്‍പാകെ ഹാജരായി. തെളിവെടുപ്പിന് ഹാജരാകാൻ വരണാധികാരി കൂടിയായ കളക്ടർ 13 പേർക്കാണു കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, രണ്ടുപേർ ഇന്നു ഹാജരായില്ല. രാവിലെ 10.15ഓടെയാണ് 11 പേരും ഒന്നിച്ചു ഹാജരായത്. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ തളിപ്പറന്പ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പാന്പുരുത്തി ഗവ. എൽപി സ്കൂളിലെ 166ാം നന്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രവർത്തകരാണ് തെളിവെടുപ്പിന് ഹാജരായത്. ദൃശ്യങ്ങൾ സഹിതം സിപിഎം കളക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇതേസമയം സിപിഎമ്മിന്റെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ യുഡിഎഫ് ഇന്നു കളക്ടർക്കു കൈമാറി. കൊളച്ചേരി നണിയൂർ നന്പ്രം എൽപി സ്കൂളിലെ രണ്ടു വോട്ട്, കൊളച്ചേരി ഇ.പി. കൃഷ്ണനന്പ്യാർ സ്മാരക എഎൽപി സ്കൂളിൽ പ്രവാസികളുടെ 11 വോട്ട്…
Read Moreതളിപ്പറന്പ് ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ “വെള്ളമടിക്കാം, കഞ്ചാവ് വലിക്കാം, തുണി പറിച്ച് അടിക്കാം’; കണ്ണടച്ച് പോലീസും എക്സൈസും; പൊറുതിമുട്ടി വ്യാപാരികൾ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡ് കോംപ്ലക്സും പരിസരവും മദ്യപരുടേയും കഞ്ചാവ് സേവക്കാരുടേയും പിടിയില്‍. രാപ്പകല്‍ ഭേദമില്ലാതെ ഇവര്‍ കോംപ്ലക്സ് കൈയടക്കിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടേയും കോംപ്ലക്സിലെ ജീവനക്കാരുടേയും ദൈനംദിന ജീവിതം അരക്ഷിതാവസ്ഥയിലായി. രണ്ട് നിലകളുള്ള കോംപ്ലക്സിലേക്ക് കയറുന്ന തെക്കും വടക്കും ഭാഗങ്ങളിലുള്ള കോണിപ്പടിയും പരിസരങ്ങളുമാണ് ഇവരുടെ വിഹാരകേന്ദ്രം. ഇവിടെ മദ്യക്കച്ചവടവും കഞ്ചാവ് വില്പനയും പൊടിപൊടിക്കുകയാണെങ്കിലും പോലീസോ എക്സൈസോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുക കൂടി ചെയ്യുന്നില്ല. ടൗണ്‍സ്ക്വയര്‍ അടച്ചിട്ടതോടെയാണ് അവിടെ തമ്പടിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ കോംപ്ലക്സില്‍ കേന്ദ്രീകരിച്ചുതുടങ്ങിയത്. പകല്‍സമയത്തുപോലും കഞ്ചാവും മദ്യവും വാങ്ങുന്നതിന് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തുന്നുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ ലഹരിയില്‍ കോംപ്ലക്സ് പരിസരത്ത് മണിക്കൂറുകളോളം വീണുകിടക്കുന്ന പലരും ഇവിടെ ഛര്‍ദ്ദിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്യുന്നത് പതിവാണ്. രാവിലെ കടതുറക്കാനെത്തുന്ന കച്ചവടക്കാരുടെ പ്രധാന ജോലി സാമൂഹ്യവിരുദ്ധരുടെ മലമൂത്രവും ഛര്‍ദ്ദിലും ശുചീകരിക്കലാണ്. പലരും അടിവസ്ത്രങ്ങള്‍ പോലുമില്ലാതെ കിടന്നുറങ്ങുന്നതിനാല്‍ സ്ത്രീകളും പെണ്‍കുട്ടികളും…
Read Moreവെള്ളൂരിൽ ടിവി കേബിളിനെ ചൊല്ലി വാക്കേറ്റം; വിമുക്തഭടന് ചവിട്ടേറ്റു മരിച്ചു; അയൽവാസി അറസ്റ്റിൽ
പയ്യന്നൂര്‍: ടെലിവിഷന്‍ കേബിളിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയില്‍ ചവിട്ടും തള്ളുമേറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടന് മരിച്ചു.വെള്ളൂര്‍ കണിയേരി കൊഴുന്തുംപടി ക്ഷേത്രത്തിന് സമീപത്തെ കാമ്പ്രത്ത് ബാലകൃഷ്ണൻ (68)ആണ് മരിച്ചത്. സംഭവത്തിൽ അയല്‍വാസിയായ കൂലേരിക്കാരന്‍ സന്തോഷിനെ(46) പയ്യന്നൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ഹരിപ്രസാദ് അറസ്റ്റുചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബാലകൃഷ്ണന്റെ വീട്ടിലെ ടിവിയില്‍ ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സന്തോഷിന്റെ വീട്ടുവളപ്പിലൂടെയാണ് കേബിൾ കൊണ്ടുവന്നിരുന്നത്. സന്തോഷ് കേബിള്‍ മുറിച്ചുവെന്ന ആരോപണത്തെ ചൊല്ലിയാണ് അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ രാത്രിയില്‍തന്നെ കേബിള്‍ ശരിയാക്കിയിരുന്നു. അതിനിടയിലും വാക്കേറ്റം മുറുകിയപ്പോള്‍ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ബാലകൃഷ്ണനെ പിന്തിരിപ്പിച്ചത്. വാക്കേറ്റം തുടര്‍ന്നപ്പോള്‍ ബാലകൃഷ്ണനെ ഭാര്യവന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ സന്തോഷിന്റെ ചവിട്ടും തള്ളുമേറ്റ് ബാലകൃഷ്ണൻ കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ പരിസരവാസികള്‍ ചേര്‍ന്ന് ബാലകൃഷ്ണനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.…
Read Moreകൂത്തുപറന്പിലെ ബാലൻ നന്പ്യാർ വധം: ഫയൽ കാണാനില്ല, മകൾ ഹൈക്കോടതിയിൽ
തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽനിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയൽ അപ്രത്യക്ഷമായതിനെ തുടർന്ന് ബാലൻ നമ്പ്യാരുടെ മകൾ വിനീത പി.എൻ.സുകുമാരൻ, കെ. വിശ്വൻ എന്നിവർ മുഖാന്തരം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവൈഎസ്പിക്കു നോട്ടീസ് അയച്ചത്.കേസിന്റെ വിചാരണ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. തിങ്കളാഴ്ച തലശേരി സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണു ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഫയൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫയൽ കിട്ടാതെ വിചാരണ തുടങ്ങുന്നതു പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയൽ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണു വിനീത ഹൈക്കോടതിയെ സമീപിച്ചത്. ഫയൽ കാണാതായതിനു പിന്നിലെ ദുരൂഹത ഏറുകയാണ്. സംഭവത്തെക്കുറിച്ച് നിലവിലുള്ള അഡ്വക്കേറ്റ് ജനറലിനും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ റിപ്പോർട്ട്…
Read Moreവനിതാ മതിൽ സംഘടിപ്പിച്ചതു സ്ത്രീകളെ കള്ളവോട്ടിന് പ്രാപ്തരാക്കാനെന്ന് ഉണ്ണിത്താൻ
പെരുന്പടവ്: സിപിഎമ്മിന്റെ നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിച്ചതു സ്ത്രീകളെയും കള്ളവോട്ട് ചെയ്യിക്കുന്നതിനു പ്രാപ്തരാക്കാനാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം വെള്ളോറ ബൂത്തിൽ കള്ളവോട്ടുകൾ തടഞ്ഞ യുഡിഎഫ് ഏജന്റുമാരായ കെ.എം. ജോസഫ്, എൻ.വി. രാധാകൃഷ്ണൻ എന്നിവരെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് എരമം-കുറ്റൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി വെള്ളോറയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്തിയാൽ എവിടെയും സിപിഎമ്മിനു കെട്ടിവച്ച കാശ്പോലും കിട്ടില്ലെന്നും കള്ളവോട്ട് ചെയ്തവരെയും കള്ളവോട്ടിന് സഹായങ്ങൾ ചെയ്തവരെയും ഇരുന്പഴിയിൽ കിടത്തുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ, കാസർഗോഡ് ജില്ലാ കളക്ടർമാർ സിപിഎമ്മിനു സ്തുതിപാടുകയാണെന്നും കളക്ടർമാർ എല്ലാ നീതികേടിനും കൂട്ടുനിന്നതായും ഉണ്ണിത്താൻ പറഞ്ഞു. വോട്ടേഴ്സ് ലിസ്റ്റ് അടിച്ചതുപോലും ദേശാഭിമാനിയിൽ നിന്നാണെന്നും അതിനാൽ പലരും പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായും അദ്ദേഹം ആരോപിച്ചു. മഹമൂദ് ഹാജി അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ്…
Read Moreഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി നൽകിയില്ല; കോ-ഓപ്പ് ഡ്രൈവിംഗ് സ്കൂൾ വിദ്യാർഥികൾ ടെസ്റ്റിനു പുറത്ത്; വിവരം അന്വേഷിച്ചെത്തിയ സംഘം പ്രസിഡന്റിനു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദനം
തളിപ്പറമ്പ്: കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ കോ-ഓപ്പറേറ്റീവ് ഡ്രൈവിംഗ് സ്കൂളിലെ 20 പേരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിച്ചില്ലെന്നും തുടർന്നു വിവരമന്വേഷിച്ചെത്തിയ സംഘം പ്രസിഡന്റും ഡിസിസി ജന.സെക്രട്ടറിയുമായ എ.പി. നാരായണനെ (64) മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മർദിച്ചതായും പരാതി. പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ നാരായണനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 8.30 ഓടെ കാത്തിരങ്ങാട്ടെ മോട്ടോർ വെഹിക്കിൾ ടെസ്റ്റിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ വിദ്യാർഥികളായ 20 പേർക്കു ടെസ്റ്റ് നിഷേധിച്ച വിവരമറിഞ്ഞാണു സൊസൈറ്റി പ്രസിഡന്റ് കൂടിയായ നാരായണൻ ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിയത്. ഇതേക്കുറിച്ചു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന തർക്കത്തിനിടെ ഉദ്യോഗസ്ഥരിലൊരാൾ മർദിച്ചതായാണു പരാതി. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസ് നാരായണനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പോലീസ് ഉടൻ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരന്റെ നേതൃത്വത്തിൽ…
Read More