ബസ് ജീവനക്കാർ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ സംഭവം: ബാലാവകശ കമ്മീഷൻ നടപടി തുടങ്ങി

ഉരുവച്ചാൽ: മട്ടന്നൂരിൽ ബസ് കയറാൻ എത്തിയ വിദ്യാർഥികളെ ബസിൽ കയറ്റാതെ ജീവനക്കാർ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കുട്ടികളെ നിയമവിരുദ്ധമായി ബസിൽ കയറ്റാതിരിക്കുകയും നട്ടുച്ച നേരത്ത് വെയിലത്ത് ഏറെ നേരം നിർത്തുകയും ചെയ്ത സംഭവത്തിൽ മോട്ടോർവാഹന വകുപ്പധികൃതരിൽ നിന്നുമാണ് കമ്മീഷൻ വിശദീകരണം തേടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് കമ്മീഷന്‍റെ തീരുമാനം. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്

Read More

കൗമാരക്കാരുടെ രാത്രികാല കറക്കം; പിടികൂടിയാൽ കർശന നടപടിയെന്ന് പോലീസ്

കണ്ണൂർ: കൗമാരക്കാരായ വിദ്യാർഥികളുടെ രാത്രികാല കറക്കം വർധിച്ചുവരുന്നതായി പോലീസ്. ഇന്നലെ രാത്രി നാല് ബൈക്കും ഒരു കാറുമടക്കം കറങ്ങുകയായിരുന്ന 12 ഓളം കൗമാരക്കാരെ ടൗൺ എസ്ഐ പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ കർശനമാക്കുന്നതിന്‍റെ ഭാഗമായി പോലീസ് വാഹനപരിശോധന നടത്തുന്പോഴാണ് നിരവധി കൗമാരക്കാരെ പിടികൂടിയത്. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ വിട്ടയച്ചത്. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന ഉപാധികളോടെയാണ് വിട്ടയച്ചത്. രക്ഷിതാക്കൾ അറിയാതെ രാത്രികാലങ്ങളിൽ വീട്ടിൽ നിന്ന് പുറത്തുചാടി നിരവധി കൗമാരക്കാർ അസമയങ്ങളിൽ കറങ്ങുന്നതായി പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ ബൈക്കിൽ ചീറിപ്പായുന്നത് അപകടങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിൽ പിടിയിലായ മയക്കുമരുന്ന് റാക്കറ്റിൽ നിന്നും ഇത്തരം രാത്രിസഞ്ചാരികളായ കൗമാരക്കാരെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് പോലീസ് കർശന നടപടിക്ക് ഒരുങ്ങിയത്.

Read More

എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്രീമതിയെ സമൂഹമാധ്യമത്തിൽ  അപകീര്‍ത്തിപ്പെടുത്തൽ; കോൺഗ്രസ് നേതാവിനെതിരേ കേസ്

തളിപ്പറമ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റെ വെള്ളാവിലെ പി.രാജീവനെതിരേയാണ് കേസ്. കുറ്റ്യേരിയിലെ പെരുങ്കുന്നപ്പാല പി.വി.ശരത്തിന്‍റെ പരാതിയിലാണ് കേരളാ പോലീസ് ആക്ട് 120-ഒ പ്രകാരം കേസെടുത്തത്. പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 19 ന് ശരത്തിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് രാജീവന്‍ ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്തതായാണ് പരാതി.

Read More

സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം;  ഇരുപത്തിമൂന്നുകാരൻ ശ്യാം പോലീസ് പിടിയിൽ

തളിപ്പറമ്പ്(കണ്ണൂർ): സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 വയസുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ഡയറക്ട് മാര്‍ക്കറ്റിംഗ് ഏജന്‍റായ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ശ്യാം സത്യനെ (23) യാണ് തളിപ്പറമ്പ് സിഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തതത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ബക്കളം കാനൂലിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ കൈയിൽ‍ പിടിച്ച് ആള്‍ത്താമസമില്ലാത്ത വീട്ടിന് പിറകില്‍ കൊണ്ടുപോയി ലൈംഗിക ഉദ്ദേശത്തോടെ ചുംബിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ശ്യാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

Read More

യൂത്ത് കോൺഗ്രസ് നേതാവ് ജീവനൊടുക്കിയ സംഭവം;സാക്ഷികൾക്ക് കോടതി മുറ്റത്ത് ഭീഷണി; 3 സിപിഎം പ്രവർത്തകർക്കെതിരേ കേസ്

തലശേരി: കേളകം അമ്പായത്തോട്ടിൽ യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത കേസിൽ സാക്ഷി പറയാനെത്തിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. തലശേരി ജില്ലാ കോടതി മുറ്റത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം. യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മുൻ മണ്ഡലം പ്രസിഡന്‍റ് കല്ലുപുരക്കൽ ജയ്മോന്‍റെ പരാതി പ്രകാരം സിപിഎം പ്രവർത്തകരായ വരദൻ, സണ്ണി ,രാജേഷ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജയ്മോനെ തടഞ്ഞു വെച്ച സംഘം കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡന്‍റായിരുന്ന ബാലൻ ആത്മഹത്യ ചെയ്ത കേസിന്‍റെ വിചാരണയാണ് ജില്ലാ സെഷൻസ് കോടതിയിൽ നടന്നു വരുന്നത്. ബാലന്‍റെ മാതാവ് അമ്മിണിയെയാണ് ഇന്നലെ വിസ്തരിച്ചത്. 2011 മാർച്ച് 30 നാണ് ബാലനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി ഗർഭിണിയായ ഭാര്യയെ മാനന്തവാടി ഗവ.ആശുപത്രിയിൽ കാണിച്ച് തിരിച്ചു…

Read More

നേത്രാവതി എക്സ് പ്രസ് യാത്രക്കാർക്ക് പൊട്ടിപ്പൊളിഞ്ഞ കോച്ചുകൾ ; സ്റ്റേഷൻ മാസ്റ്റർക്ക്  പരാതി നൽകി യാത്രക്കാർ

കണ്ണൂർ: കേരളത്തിലെ ട്രെയിനുകൾക്കൊ പൊട്ടിപ്പൊളിഞ്ഞ ട്രെയിനുകൾ മതിയെന്ന റെയിൽവേയുടെ നിലപാട് തുടരുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കുർളയിലേക്കുള്ള നേത്രാവതി എക്സ്പ്രസിലാണ് സർവീസിൽ നിന്നും ഒഴിവാക്കേണ്ട കോച്ചുകൾ റിസർവേഷൻ കോച്ചുകളാക്കി മാറ്റി റെയിൽവേ യാത്രക്കാരെ ഞെട്ടിച്ചത്. പൊട്ടിപ്പൊളിഞ്ഞ സീറ്റുകളും തകർന്ന മേൽക്കൂരയും പ്രവർത്തിക്കാത്ത ഫാനുകളുമായിട്ടായിരുന്നു തിരുവനന്തപുരത്തു നിന്നും ട്രെയിൻ യാത്ര തുടർന്നത്. നേത്രാവതിയിലെ എസ് -9 എന്ന കോച്ചാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. എറണാകുളത്തും കോഴിക്കോടും നിർത്തിയപ്പോൾ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് ചില കോച്ചുകളിലെ ഫാനുകൾ പ്രവർത്തിച്ചു തുടങ്ങിയത്. ആവശ്യത്തിന് കോച്ചുകൾ ഇല്ലാത്തതും ചില ദീർഘദൂര ട്രെയിനുകൾ വൈകിയതും കാരണം തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെട്ട പല ട്രെയിനുകളിലും കഴിഞ്ഞ രണ്ടുദിവസമായി ഇതുതന്നെയാണു സ്ഥിതി. യാത്രക്കാർ കോഴിക്കോട്ട് സ്റ്റേഷൻ മാസ്റ്ററോടും കണ്ണൂർ സ്റ്റേഷൻ മാസ്റ്ററോടും പരാതിപ്പെട്ടു. സംസ്ഥാനത്ത് പഴകിയതും ഉപയോഗശൂന്യവുമായതുമായ കോച്ചുകൾ ഉപയോഗിക്കുന്നതിനെതിരേ നേരത്തെ റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ്…

Read More

വാഹനം തടയൽ, ഭീഷണിപ്പെടുത്തൽ, യാത്രക്കാരെ ഇറക്കി വിടൽ; വിമാനത്താവളത്തിലെ ഓൺലൈൻ ടാക്സി സർവീസിനെതിരേ “ടാക്സി മാഫിയ’

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരെ വാഹനം തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതി. യാത്രക്കാരെയും കൊണ്ടു പോകുന്നതിനിടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ചു വാഹനം തടഞ്ഞുവയ്ക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഓൺലൈൻ ബുക്കിംഗിലൂടെ സർവീസ് നടത്തുന്ന കാലിക്കട്ട് ടൂറിസം ട്രാവൽസിന്‍റെ വാഹനമാണ് വിവിധ സ്ഥലങ്ങളിൽ വച്ചു ടാക്സി ഡ്രൈവർമാർ തടയുന്നതായി പരാതി ഉയർന്നിട്ടുള്ളത്. കൂട്ടമായിയെത്തുന്നവർ കാർ തടയുകയും കാർ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കാൻ ശ്രമിക്കുന്നതായും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പറയുന്നു. ചില സ്ഥലങ്ങളിൽ വച്ചു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കാറിൽ നിന്ന് ഇറക്കി അവരുടെ ടാക്സി വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുകയാണെന്നും ഡ്രൈവർമാർ പറയുന്നു. ഓൺലൈൻ ടാക്സികളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടയുന്നത്. ഓൺ ലൈൻ ടാക്സികളെ തടഞ്ഞാൽ പോലീസിൽ വിവരം നൽകി പോലീസെത്തിയാൽ നടപടി സ്വീകരിക്കാറില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു. 24 മണിക്കൂറും…

Read More

കണ്ണൂരിൽ പ്രണയം നിരസിച്ച യുവതിയുടെ വീടിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

കണ്ണൂർ: പ്രണയം നിരസിച്ച യുവതിയുടെ വീടിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പ്രണയാഭ്യർഥനയുമായി പലവട്ടം കാത്തു നിന്നിട്ടും അനുകൂല മറുപടി കിട്ടാതായപ്പോൾ യുവാവ് പുലർച്ചെ യുവതിയുടെ വീടിനു സമീപത്ത് എത്തി കൈ ഞരന്പ് മുറിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് പെൺകുട്ടിയെ പതിവായി ശല്യം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പോലീസും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

Read More

വളപട്ടണത്ത് ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ  കേസിന്‍റെ വിചാരണ തുടങ്ങി

തലശേരി: ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും 11 വയസുകാരിയായ മകളെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിന്‍റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് മുമ്പാകെ തുടങ്ങി. വളപട്ടണം മിൽ റോഡിൽ ടി.ടി. താഹിറയെ (32) കൊലപ്പെടുത്തുകയും മകൾ ഷാജിയെ പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിന്‍റെ വിചാരണയാണ് കോടതിയിൽ ആരംഭിച്ചത്. താഹിറയുടെ ഭർത്താവും മൽസ്യതൊഴിലാളിയുമായ മംഗലാപുരം ഉള്ളാളം സ്വദ്ദേശി അൽത്താഫാണ് (38) കേസിലെ പ്രതി. കൊല്ലപ്പെട്ട താഹിറയുടെ സഹോദരി ടി.ടി. ആമിനയുടെ വിസ്താരം പൂർത്തിയായി. താമസിച്ചിരുന്ന പത്ത് സെന്‍റ് സ്ഥലവും വീടും വില്പന നടത്തി ഉള്ളാളത്തേക്ക് താമസം മാറ്റണമെന്ന ആവശ്യം നിരാകരിച്ച വിരോധം വെച്ചാണ് താഹിറയെ പ്രതി അസിഡ് ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് ആമിന കോടതിയിൽ മൊഴി നൽകി. 2010 ഡിസംബർ 29 ന് ഉച്ചക്ക് 1.30 നാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണം കഴിക്കാൻ താഹിറയും ഭർത്താവും മുറിയിലേക്ക് പോയി. കുറച്ച്…

Read More

നടുവിൽ സ്ഫോടനം! ബോംബ് നിർമാണം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന്; നേതാവിനെ തേടി പോലീസ്

ആലക്കോട്: നടുവിൽ കിഴക്കേകവലയിൽ വീട്ടുപരിസരത്ത് ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവിൽ. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്‍റെ വീട്ടുപരിസരത്ത് സ്ഫോടനമുണ്ടായത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ബോംബിൽ കയറി ചവിട്ടുകയായിരുന്നു. സംഭവത്തിൽ ഷിബുവിന്‍റെ മകൻ ഗോകുൽ, കൂട്ടുകാരൻ ഗജൻരാജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്‌സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ആയുധശേഖരവും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 2350 ഗ്രാം അലുമിനിയം പൗഡർ, 75 ഗ്രാം ഗൺ പൗഡർ തുടങ്ങിയവയും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന സ്ഫോടനവും ആയുധശേഖരം കണ്ടെത്തിയതും പോലീസ് അതീവഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബോംബ് നിർമാണമെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കുടിയാന്മല എസ്ഐ പി. പ്രമോദിന്‍റെ…

Read More