തലശേരി: പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി പൈതൃക നഗരിയിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയായി. ബോംബ് സ്ഫോടനങ്ങളും ആയുധങ്ങളേന്തിയ ക്രിമിനല്‍ സംഘങ്ങളുടെ തേര്‍വാഴ്ചയും നഗരത്തിന്റെ സ്വസ്ഥത നശിപ്പിച്ചു. ജില്ലാ ജഡ്ജിയുള്‍പ്പെടെ നിരവധി ന്യായാധിപന്മാരുടെ വാസ സ്ഥലവും തലശേരി അതിരൂപതയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ഹോളേ വേ റോഡില്‍ പോലും അക്രമികള്‍ അഴിഞ്ഞാടി. ഹോളേ വേ റോഡിലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനു നേരെ നടന്ന ബോംബാക്രണം ആ പ്രദേശത്തെയാകെ ഞെട്ടിച്ചു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി ദേശവാസികള്‍ പറഞ്ഞു. വൈകുന്നേരം 5.30 ന് തുടങ്ങിയ അക്രമ പരമ്പരക്ക് അര്‍ദ്ധ രാത്രിയിലാണ് വിരമമായത്. അക്ഷരാര്‍ത്ഥത്തില്‍ ഏഴ് മണിക്കൂര്‍ പൈതൃക നഗരി വിറങ്ങലിച്ചു നിന്നു. എംഎല്‍എയുടെ വീടും എംപിയുടെ വീടും അക്രമിക്കപ്പെട്ടതോടെ എന്തും സംഭവിക്കാവുന്ന സാഹചര്യം ഉടലെടുത്തു. സിപിഎം ഏരിയാ കമ്മറ്റി അംഗം വാഴയില്‍ ശശിയുടെ വീടും ആര്‍എസ്എസ്…
Read MoreCategory: Kannur
നാവിക അക്കാഡമി മാലിന്യപ്രശ്നം: അന്വേഷിക്കാന്‍ കലക്ടർക്ക് നിർദേശം നൽകി മന്ത്രി എ.സി മൊയ്തീൻ
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ മാലിന്യപ്രശ്നത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. മന്ത്രി എ.സി. മൊയ്തീനാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതി സമര്‍പ്പണ യോഗത്തില്‍ വച്ച് ജില്ലാകളക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വര്‍ഷങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന മാലിന്യപ്രശനത്തിന് ഇതുവരേയും പരിഹാരം കണ്ടെത്താന്‍ നാവിക അധികൃതര്‍ക്കായിട്ടില്ലെന്നും ആറായിരത്തോളം പേര് താമസിക്കുന്ന അക്കാഡമി പ്രദേശത്തെ മാലിന്യങ്ങള്‍ ജനവാസകേന്ദ്രത്തിന് സമീപമുള്ള കേന്ദ്രത്തിലാണ് എത്തുന്നതെന്നും രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദന് യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്കരണ സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ മലിന ജലമൊഴുകിയെത്തി കിണറുകളിലെ കുടിവെള്ളം പോലും മലിനമായി. ഖരമാലിന്യ പ്രശ്നത്തിനും സംസ്കരണ സംവിധാനമില്ലെന്നും ഇതിനെല്ലാം പരിഹാരം കാണണമെന്നും ഇദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചത്. സ്വയം പര്യാപ്തമായിരുന്ന ഒരുനാടിനെ ഒട്ടേറെ പ്രതീക്ഷയോടെ നാവിക അക്കാഡമിക്കായി വിട്ടുകൊടുത്ത ജനങ്ങള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിരാശയിലാണെന്ന്…
Read Moreജില്ലയിലെ രാഷ്ട്രീയ അക്രമം തടരുന്നു; മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷയൊരുക്കി പോലീസ്
കൂത്തുപറമ്പ്: ജില്ലയിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വസതിക്കും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ശബരിമല കർമസമിതിയുടെ ഹർത്താലിനെ തുടർന്ന് ജില്ലയിലും പ്രത്യേകിച്ച് തലശേരി മേഖലയിലും ഇപ്പോഴും അക്രമം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിണറായി പാണ്ഡ്യാലമുക്കിലെ വസതിക്കും പരിസരത്തുമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ വസതിക്ക് പോലീസ് സുരക്ഷ നിലവിലുണ്ടെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. പിണറായി സ്റ്റേഷനിലെ ഒരു എഎസ്ഐയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പോലീസുകാരാണ് വലിയ പോലീസ് വാഹന സഹിതം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. വസതിയുടെ നാല് ഭാഗവും സ്ഥിരം പോലീസ് നിരീക്ഷണവുമുണ്ടാകും. നേരത്തെ ഒരു പോലീസ് ജീപ്പും നാല് പോലീസ് ഉദ്യോഗസ്ഥരേയും സ്ഥിരമായി മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. നേരത്തെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടുന്ന…
Read Moreഹർത്താലിന് പിന്നാലെ രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം; കണ്ണൂരിൽ സായുധ സേനയെ വിന്യസിച്ചു; നേതാക്കളുടെ വീടുകൾക്ക് പോലീസ് കാവൽ
തലശേരി(കണ്ണൂർ): പ്രാദേശിക നേതാക്കളുടേയും എംഎല്‍എ-എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും വീടുകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂൺ സായുധ സേനയെ വിന്യസിച്ചു. പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്മാന് നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹൻ, ബിജെപി മണ്ഡലം പ്രസിഡന്റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി. രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന് എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം…
Read Moreപുതിയതെരുവിൽ ബിജെപി ഓഫീസിനു ബോംബേറ്; ഒരാൾക്ക് പരിക്ക് ; എറിഞ്ഞത് പെട്രോൾ ബോംബ്
വളപട്ടണം(കണ്ണൂർ): പുതിയതെരുവിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഒരാൾക്ക് പരിക്കേറ്റു.ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം.ചിറക്കൽ ധനരാജ് തീയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബെറിയുകയായിരുന്നു. ഓഫീസിന് മുന്നിൽ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കന് ഗുരുതരമായി പൊള്ളലേറ്റു. വളപട്ടണം മൂപ്പൻപ്പാറയിലെ സുരേശനാണ് (53) പരിക്കേറ്റത്. ദേശീയ പാതയിലെ വാഹന യാത്രക്കാർ നൽകിയ വിവരമറിഞ്ഞ് വളപട്ടണം പോലീസ് എത്തി തീ കെടുത്തി.ഓഫീസിനകത്തുണ്ടായിരുന്ന ബോർഡുകളും കൊടികളും കത്തിനശിച്ചു. മേൽകൂരയ്ക്ക് ഭാഗികമായി തീപിടിച്ചു.പരിക്കേറ്റ സുരേശനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വാതിൽ തകർത്ത്അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിറക്കൽ കടലായി ക്ഷേത്ര പരിസരത്തെ കൊടികളും നശിപ്പിച്ച് പ്രവർത്തകനായ അർജുന്റെ വീടിന്റെ വരാന്തയിൽ കൊണ്ടിട്ട നിലയിലാണ്. പൊതുവെ സമാധാനം നിലനിൽക്കുന്ന ചിറക്കൽ പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ബോംബെറിഞ്ഞതിന് പിന്നില്ലെന്ന്…
Read Moreകെഎസ്ആര്‍ടിസി ബസുകള്‍ക്കു കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റ സംവത്തിൽ 6 പേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു കല്ലെറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ കേസ്.ബൈക്കുകളിലെത്തി കല്ലേറ് നടത്തി രണ്ട് ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ സംഭവത്തിലാണ് കേസ്. ഇന്നലെ രാവിലെ 5.45നും ആറിനുമാണ് എടാട്ട് കോളജ് സ്റ്റോപ്പിന് സമീപം വെച്ച് ബസുകള്‍ക്ക് കല്ലേറുണ്ടായത്. പത്തനംതിട്ട-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ എക്സപ്രസിനും കോട്ടയം-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനും നേരെയാണ് കല്ലെറിഞ്ഞത്. സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ ഡ്രൈവര്‍ പെട്ടിക്കുണ്ട് ചാനടുക്കത്തെ കെ.സുരേന്ദ്രനാണ്(41)സംഭവത്തില്‍ പരിക്കേറ്റത്.
Read Moreആലപ്പുഴയിൽനിന്ന് കാണാതായ പോലീസുകാരൻ കണ്ണൂരിൽ മരിച്ച നിലയിൽ
കണ്ണൂർ: ആലപ്പുഴയിൽനിന്ന് കാണാതായ പോലീസുകാരനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാതിരാപ്പള്ളിയിൽ ഇട്ടിക്കുന്നത്ത് ഐ.എ. ജോർജിന്റെ മകൻ അഗസ്റ്റിൻ (55) നെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിന്റെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആലപ്പുഴയിൽനിന്ന് ഇയാളെ കാണാതായതായുള്ള പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
Read Moreകാസർഗോഡ് അക്രമം തുടരുന്നു; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും അക്രമം തുടരുന്നു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്നീഷ്യനായ കടമ്ബാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന് (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി പതിനൊന്നോടെയാണ്സംഭവം. കടമ്പാര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ഗുരുപ്രസാദിനും കിരണിനും വെട്ടേറ്റത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുവരെയും മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരു പ്രസാദിന് വയറിന് പിറകുവശത്തും കൈക്കുമാണ് പരിക്ക്. കിരണിന്റെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുമ്പള ഷിറിയ സ്കൂളിന് സമീപത്ത് വെച്ചാണ് വസന്തന് കുത്തേറ്റത്. ഷിറിയ സ്കൂളിന് സമീപം താമസിക്കുന്ന ദിവാകരന്റെ മകന് ചരണ്‍ രാജിനെ ഒരു സംഘം മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് വസന്തന് കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ…
Read Moreഅശുദ്ധരല്ല അന്തസുള്ളവരാണ് സ്ത്രീകള്‍: മന്ത്രി ശൈലജ
ഇരിട്ടി: സ്ത്രീകള്‍ അശുദ്ധരല്ലെന്നും അവര്‍ അന്തസുള്ളവരാണെന്നും മന്ത്രി കെ.കെ. ശൈലജ. പായം പഞ്ചായത്തില്‍ സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുട്ടികളോട് സംസാരിക്കാനോ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ രക്ഷിതാക്കള്‍ക്ക് ഇന്ന് സമയമില്ല. കുട്ടികള്‍ ദുശീലങ്ങള്‍ക്ക് അടിമപ്പെടാന്‍ രക്ഷിതാക്കളുടെ ഇത്തരം സമീപനവും കാരണമാകുന്നുണ്ട്. സമൂഹത്തെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും രക്ഷിതാക്കളുടെയും മുതിര്‍ന്നവരുടെയും വഴികാട്ടികളാകാനും പദ്ധതിയിലൂടെ സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ 13 സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത 101 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കിയത്. വിദ്യാര്‍ഥികളെ ആരോഗ്യ രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. മെഡിക്കല്‍ ഓഫീസര്‍, വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ആരോഗ്യ ബോധവത്കരണം, പ്രഥമ ശുശ്രൂഷ, കുടിവെള്ള ശുചീകരണം, ക്ലോറിനേഷന് രീതി, ബോധവത്കരണ…
Read Moreസ്വപ്നഗൃഹത്തില്‍ അന്തിയുറങ്ങാനാവാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഘുനാഥ്; മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുക്കുകയായിരുന്നു
പയ്യന്നൂര്‍: ചിരകാല അഭിലാഷമായി നിര്‍മാണം പൂര്‍ത്തീകരിച്ച വീട്ടില്‍ അന്തുയുറങ്ങും മുമ്പേയുള്ള അന്ത്യയയാത്രയായി മാറി രഘുനാഥിന്റേത്. ഗൃഹപ്രവേശനത്തിനുള്ള ദിവസം തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കാങ്കോല്‍ എല്‍പി സ്കൂളിന് സമീപത്തെ തെക്കേടത്ത് പുതിയ വീട്ടില്‍ രഘുനാഥിനെ (45) മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. അമ്മയും സഹോദരിയും രഘുനാഥിന്റെ കുടുംബവും താമസിച്ചിരുന്ന തറവാട് വീട്ടിനടുത്ത് തന്നെയാണ് രഘുനാഥ് പുതിയ വീട് നിര്‍മിച്ചത്.തന്റെ സ്വപ്ന സാഫല്യമായ വീടിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയായിരുന്നു ഇദ്ദേഹം.രഘുനാഥിന്റെ കുടുംബത്തിന് ഊരാള സ്ഥാനമുള്ള കാങ്കോല്‍ കളരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തശേഷം രാത്രി ഡ്യൂട്ടിക്കായി തന്റെ ബുള്ളറ്റ് ബൈക്കില്‍ പയ്യന്നൂരിലേക്ക് വരവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 7.30ന് പെരുമ്പ സ്റ്റീക് ഹൗസ് ഹോട്ടലിനു സമീപമായിരുന്നു അപകടം. രഘുനാഥ് സഞ്ചരിച്ചിരുന്ന…
Read More