സ്വന്തം ലേഖകൻ കണ്ണൂർ: കർഷകർക്കു ജലസേചന ഉപകരണങ്ങൾ വാങ്ങുന്നതിന് സബ്സിഡിയായി കേന്ദ്രസർക്കാർ ജില്ലക്ക് 1.36 കോടി അനുവദിച്ചു. പ്രൈംമിനിസ്റ്റേഴ്സ് കൃഷി സിഞ്ചായി യോജന (പിഎംകെഎസ്വൈ) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പന്പ് സെറ്റ് വാങ്ങുന്നതിന്, കുഴൽ കിണർ നിർമാണം, ജലസംഭരണികളുടെ പുനരുദ്ധാരണം, നിർമാണം എന്നിവയ്ക്കാണ് കർഷകർക്ക് ധന സഹായം നൽകുന്നത്. 30 സെന്റ് ഭൂമിയുള്ള കർഷകർക്ക് ജലസേചനത്തിനായി പന്പ് സെറ്റ്്, മോട്ടോർ എന്നിവ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡിയാണ് പദ്ധതി പ്രകാരം നൽകുക. കൃഷിയിടങ്ങളിൽ കിണർ, കുളം എന്നിവയുള്ള കർഷകർക്കാണ് പന്പ്സെറ്റ് വാങ്ങുന്നതിന് സബ്സിഡി ഇനത്തിൽ പണം അനുവദിക്കുന്നത്. 30,000 രൂപ ചെലവ് വരുന്ന പദ്ധതിക്ക് 15,000 രൂപ പിഎംകെഎസ്വൈ പ്രകാരം സബ്സിഡിയായി ലഭിക്കും. ഇതിനായി ജില്ലക്ക് 92 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുഴൽകിണർ നിർമാണത്തിന് 25,000 രൂപ സബ്സിഡിയായി കർഷകർക്കു ലഭിക്കും. ഇതിനായി ഗ്രൗണ്ട് വാട്ടർ…
Read MoreCategory: Kannur
ദേശീയ പണിമുടക്ക്; ട്രെയിന്‍ തടയലിൽ എംഎൽഎ ഉൾപ്പെടെ ജില്ലയില്‍ 460 പേര്‍ക്കെതിരെ കേസ്
കണ്ണൂർ\പയ്യന്നൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിലെ നാലിടങ്ങളിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ എംഎൽഎ ഉൾപ്പെടെ 460 പേർക്കെതിരേ ആർപിഎഫ് കേസെടുത്തു.സിഐടിയു, ഐഎന്‍ടിയുസി ദേശീയ, സംസ്ഥാന നേതാക്കളും പ്രവർത്തകരും സി.കൃഷ്ണന് എംഎല്‍എയുള്‍പ്പെടെയുള്ള 460 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പയ്യന്നൂരിൽ 50 പേർക്കെതിരേയാണ് ആർപിഎഫ് കേസെടുത്തത്. ഇന്നലെ രാവിലെ മംഗലാപുരത്ത്നിന്നും പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ 16860 നമ്പര്‍ എഗ്മോര്‍ എക്സ്പ്രസും 16605 നമ്പര്‍ നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസും സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.ഇതിനെതിരെയാണ് ആര്‍പിഎഫ് കേസെടുത്തത്. കണ്ണപുരത്ത് സിഐടിയു നേതാവ് കെ.പി. രാജൻ ഉൾപ്പെടെ 260 പേർക്കെതിരേയാണു കേസ്. കണ്ണൂരിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണനടക്കം 150 പേർക്കെതിരേയും തലശേരിയിൽ കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ 60 പേർക്കെതിരേയുമാണ് കേസ്. ആർപിഎഫ് സിഐ എ.പി. വേണുവിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കേസിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ…
Read Moreഎന്‍ഡോസള്‍ഫാന്‍ ദുരിതം; കടബാധ്യതകള്‍ എഴുതിത്തള്ളൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി ചന്ദ്രശേഖരന്
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള അര്‍ഹമായ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായി 1,54,44,331 രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. തുക കളക്ടറുടെ ട്രഷറി അക്കൗണ്ടില്‍നിന്ന് വിവിധ ബാങ്കുകള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട കടക്കാരന്റെ കടം അടവുവരുത്തി “ബാധ്യതാ രഹിത സാക്ഷ്യപത്രം’ ഉടനെ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കാസർഗോഡ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതല സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ലെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരില്‍നിന്ന് 287 പേരെ നേരത്തേ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്1,618 പേരെയാണ് ഈ കാലയളവില്‍ പുന പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. അതില്‍ മാരകമായ അസുഖമുള്ള ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന 76 പേരെ കണ്ടെത്തുകയും ചെയ്തു. ഇവര്‍ക്ക് പെന്ഷന്…
Read Moreകണ്ണൂരിൽ പണിമുടക്ക് പൂർണം; ജനജീവിതം സ്തംഭിച്ചു; നാലിടത്ത് ട്രെയിനുകൾ തടഞ്ഞു; സ്വകാര്യ ബസും കെഎസ്ആർടിസിയും ഓടിയില്ല
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കു താക്കീതായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന ദേശീയ പണിമുടക്കിൽ കണ്ണൂരും സ്തംഭിച്ചു. പണിമുടക്കിനെ തുടർന്ന് ഹെഡ് പോസ്റ്റോഫീസ്, ബിഎസ്എൻഎൽ ജില്ലാ ആസ്ഥാനകേന്ദ്രം എന്നിവ പൂർണമായും പ്രവർത്തിക്കുന്നില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ വ്യാപകമായി നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് പരിസരങ്ങൾ എന്നിവിടങ്ങളിലും കണ്ണൂർ നഗരത്തിലെ ചില ഭാഗങ്ങളിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ കടകൾ തുറന്നിട്ടുണ്ട്. വ്യാപാരി വ്യവസായ സമിതിയുടെ കടകൾ ഒന്നും തുറന്നിട്ടില്ല. പെട്രോൾ പന്പുകളും പ്രവർത്തിക്കുന്നില്ല. കളക്ടറേറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവാണ്. ഉയർന്ന ഉദ്യോഗസ്ഥർ മാത്രമാണ് ജോലിക്കെത്തിയത്. ഓഫീസുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തിക്കുന്നില്ല. എന്നാൽ ചില ഹോട്ടലുകൾ തുറന്നിട്ടുണ്ട്. വഴിയോരകച്ചവടങ്ങൾ സജീവമായിരിക്കുകയാണ്.…
Read Moreപെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിന് മർദനം; പ്രതികൾ വിദേശത്തേക്ക് കടന്നു; മർദനമേറ്റ യുവാവിന് ഗുരുതരം
തളിപ്പറമ്പ്: പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. മർദനത്തിനിരയായ യുവാവിന്റെ നിലയിൽ പുരോഗതിയില്ല. കപ്പാലത്തെ പാറോൽ മുഹമ്മദ് ആഷിഖിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദിനെ ഇതിനകം രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനാക്കി. ആരോഗ്യനിലയിൽ പൂർണമായും ആശങ്ക ഒഴിവായിട്ടില്ലെന്നാന്ന് ഡോക്ടർമാർ പറയുന്നത്. ഇന്നലെവരെ പത്തു കുപ്പി രക്തം യുവാവിന് നൽകിയിരുന്നു ഇപ്പോഴും ശരീരത്തിൽനിന്ന് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. നെല്ലിപ്പറമ്പിൽ താമസിക്കുന്ന ഇർഷാദ്, ഫാറൂഖ് നഗറിലെ സിനാൻ മൊയ്തു, മുസ്തഫ എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവരെ
Read Moreതളിപ്പറമ്പിൽ 15 കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ; ക്വിന്റൽ കണക്കിന് കഞ്ചാവ് ഇരുവരും കടത്തിയിട്ടുണ്ടെന്ന് പോലീസ്
തളിപ്പറമ്പ്: തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. 15 കിലോഗ്രാം കഞ്ചാവുമായി ഇന്ന് രാവിലെ ഒൻപതരക്കാണ് രണ്ട് യുവാക്കളെ ധർമ്മശാലയിൽ വെച്ച് പിടികൂടിയത്. ചപ്പാരപ്പടവ് സ്വദേശി അലി അക്ബർ (25), കുറുമാത്തൂരിലെ ജാഫർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഡിവൈഎസ്പിക്ക് ഇത് സംബന്ധിച്ച് രഹസ്യ സന്ദേശം ലഭിച്ചത്. സൈബർ സെല്ലിൽപെട്ട സുഭാഷിന്റെ നേതൃത്വത്തിൽ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ധർമ്മശാലയിൽ വെച്ച് പ്രതികളെ പിടികൂടിയത്. മാസങ്ങളായി ഇരുവരും ക്വിന്റൽ കണക്കിന് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജില്ലയുടെ പല ഭാഗത്തും കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.ഡി വൈ എസ് പിയുടെ സ്ക്വാഡ് മാസങ്ങളായി ഇവരെ വലയിലാക്കാൻ ശ്രമിച്ചവരികയായിരുന്നു. ഒരു തവണ കൊണ്ടുവന്ന വഴിയെ വീണ്ടും കഞ്ചാവ് കൊണ്ടുവരാതിരുന്നതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായത്. ഇവരെ ഇന്ന് വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.
Read Moreഅയര്‍ലണ്ടിലെ ബാഡ്മിന്റൺ കോർട്ടിൽ സഹകളിക്കാരന്റെ ജീവന് തിരിച്ചുപിടിച്ച് മലയാളി യുവാവ്
ആലക്കോട്: അവസരോചിതമായ ഇടപെടലിലൂടെ അറുപതുകാരനായ ബാഡ്മിന്റണ്‍ കളിക്കാരന്റെ ജീവന് രക്ഷിച്ച് സഹകളിക്കാരനായ മലയാളി യുവാവ്. കില്‍ക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവന്‍ നഴ്സിംഗ് ഹോമിലെ ക്ലിനിക്കല്‍ നഴ്സ് മാനേജര്‍ ആലക്കോട് സ്വദേശി മനു മാത്യുവാണ് പുതുവർഷത്തിൽ അയര്‍ലണ്ടില്‍ താരമാവുന്നത്. രക്ഷപ്പെടാനാവില്ലെന്ന് കരുതിയ നിമിഷങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ആഹ്ലാദത്തിലാണ് കില്‍ക്കെനിയിലെ ജോണ്‍ മക് കെയ്സിയും കുടുംബാംഗങ്ങളും. കാര്‍ലോയില്‍ നടന്ന സൗത്ത് വെസ്റ്റ് ലിന്‍സ്റ്റെര്‍ ബാഡ്മിന്റൺ ഫൈനലില്‍ മറ്റു രണ്ടു പേരോടൊപ്പം കില്‍ക്കെനിയെ പ്രതിനിധീകരിച്ച് ഡബിള്‍സ് കളിക്കാനെത്തിയതായിരുന്നു മനുവും ജോണ്‍ മക് കെയ്സിയും. കളിക്കിടെ ജോൺ കോര്‍ട്ടില്‍ നിന്ന് പുറത്തക്കു പോകുന്നതും മറിഞ്ഞുവീഴുന്നതും കണ്ട് മനു ഓടിയെത്തുകയായിരുന്നു. അപ്പോൾ വായില്‍ നുരയും പതയുമായി വിറയ്ക്കുകയായിരുന്നു ജോൺ. “അപസ്മാരം ബാധിച്ച പോലെയാണ് ആദ്യം തോന്നിയത്. അത്രയും നേരം കളിച്ചു കൊണ്ടിരുന്ന ഒരാള്‍ക്ക് അങ്ങനെ വരാനുള്ള സാധ്യതയില്ലെന്ന് ചിന്തിച്ചപ്പോള്‍ ഹൃദയാഘാതമായിരിക്കാം എന്ന് മനസിലായി.…
Read Moreതലശേരിയിൽ അതീവ ജാഗ്രത, റെയ്ഡ് തുടരുന്നു ; സിപിഎം നേതാവിന്റെ വീടാക്രമിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
തലശേരി: തലശേരിയിൽ നിരോധനാജ്ഞ ഇന്നവസാനിക്കുമെങ്കിലും കനത്ത പോലീസ് സുരക്ഷ തുടരും. സിപിഎം നേതാവിന്റെ വീടാക്രമിച്ച കേസിൽ ഒരു ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. തലശേരിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി പന്ത്രണ്ടോടെ അവസാനിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതൊഴിവാക്കാൻ പോലീസ് അതീവ ജാഗ്രതയിലാണ്.പുതുതായി ചുമതലയേറ്റ എഎസ്പി അരവിന്ദ് സുകുമാറാണ് സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എംപിയും എംഎൽഎയുമുൾപ്പെടെയുള്ള സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിച്ചതും സംസ്ഥാന ആഭ്യന്തര വകുപ്പും പ്രത്യേക താൽപര്യത്തോടെ കൈകാര്യം ചെയ്യുന്നത്. നേതാക്കളുടെ വീടാക്രമിച്ച കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന നിർദേശമാണ് തലശേരി പോലീസിന് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ മിർ മുഹമ്മദലി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം എന്നിവർ തലശേരിയിൽ മണിക്കൂറുകളോളം ക്യാമ്പ് ചെയ്താണ് കാര്യങ്ങൾ നിയന്ത്രിച്ചത്. അതിനിടെ സി പി എം നേതാവ് വാഴയിൽ ശശിയുടെ വീടാക്രമിച്ച കേസിൽ ഒരു ബിജെപി…
Read Moreസ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍: നേരറിയാൻ അന്വേഷണം
പയ്യന്നൂര്‍(കണ്ണൂർ):ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന പരാതിയില്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ അന്വേഷണമാരംഭിച്ചു. കോറോം മുതിയലത്തെ കെ.പി.മുരളീധരന് സംസ്ഥാന മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയയാളുടെ മൊഴികളില്‍ പലതും രേഖപ്പെടുത്തിയില്ലെന്നും കേസന്വേഷണം പോലീസ് അട്ടിമറിക്കുന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് പരാതിയുടെ നിജസ്ഥിതിയറിയാനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയെ അന്വേഷണത്തിനായി നിയോഗിച്ചത്.ഇതേ തുടര്‍ന്ന് അന്വേഷകസംഘം പരാതിക്കാരനില്‍നിന്നും വെളിപ്പെടുത്തല്‍ നടത്തിയയാളിൽ നിന്നും മൊഴിയെടുത്തു. പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ മികച്ച ആദ്ധ്യാത്മിക പ്രഭാഷകനായിരുന്നു സ്വാമി ഗോപാല്‍ജി. പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ…
Read Moreവനിതാ മതിലിനെതിരെ അഭിപ്രായം പറഞ്ഞ വനിതാ അധ്യാപികയുടെ വീടിനു നേരെ സ്റ്റീൽ ബോംബേറ്; ഒന്നര ലക്ഷം രൂപയുടെ നഷ്ടം
പിലിക്കോട്(കാസർഗോഡ്): കാഞ്ഞങ്ങാട് നെഹ്റു കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജയുടെ കൊടക്കാട് പൊള്ളപ്പൊയിലിലെ വീടിനു നേരെ ബോംബേറ് ഉണ്ടായ സംഭവത്തിൽ ചീമേനി പോലീസ് കേസെടുത്തു. വീടിന്റെ മുകൾ നിലയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ഓടുമേഞ്ഞ ഭാഗങ്ങൾ ജനൽ ഗ്ലാസുകൾ തുടങ്ങിയവയും മറ്റും തകർന്നതുമായി ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ദർ ഇന്ന് ഡോ.പുഷ്പജയുടെ വീട്ടിലെത്തും. കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഇന്ന് പുഷ്പജയുടെ വീട്ടിലെത്തും. വനിതാ മതിലിനെതിരെ അഭിപ്രായം പറഞ്ഞതിന് വനിതയായ അധ്യാപികയുടെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടക്കുന്നില്ലെങ്കിൽ അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയമിക്കണമെന്ന് കാസർഗോഡ് ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
Read More