തലശേരി: ദേശീയപാതയില്‍ തലായി ഹാര്‍ബറിന് മുന്നില്‍ വനിതാ മതിലിൽ വിള്ളലുണ്ടാക്കി ബൈക്ക് ഓടിച്ച് പോകാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു ബിജെപി പ്രവര്ത്തകന് തലായിയിലെ രാജീവനെ (51) യാണ് അറസ്റ്റുചെയ്തത്. സംഭവസ്ഥലത്തുനിന്ന് പിടികൂടിയ ഇയാളുടെ അറസ്റ്റ് ഇന്ന് പുലർച്ചയോടെയാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിൽ വനിതാമതിലില്‍ പങ്കെടുത്ത ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. അന്യായമായി സംഘം ചേർന്നതിനും വനിത മതിലിൽ പങ്കെടുത്തിരുന്ന വിദ്യാർഥിനിയെ അടിക്കുകയും തലമുടി പിടിച്ചുവലിച്ച് അപമാനിക്കുകയും ചെയ്തതുൾപ്പെടെയുള്ള കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമം 143,147, 323,324,354 (റെഡ് വിത്ത് 149 ഐപിസി) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഘർഷത്തിൽ പരിക്കേറ്റ ബ്ര ണ്ണ ന്കോളജ് ബിരുദവിദ്യാര്‍ഥിനി കുട്ടിമാക്കൂലിലെ വയലോമ്പ്രന്‍ വീട്ടില്‍ വി.ഹീമ (21), അച്ഛന്…
Read MoreCategory: Kannur
കൊട്ടിയൂരിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ; ആദിവാസി കോളനികളിൽ സായുധ പോലീസ് കാവൽ
കേളകം(കണ്ണൂർ): കൊട്ടിയൂർ, ആറളം, തിരുനെല്ലി വനമേഖലകളിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കി പോലീസ്. കണ്ണൂർ, വയനാട് ജില്ലാ പോലീസിന്റെ കോംബിഗ് ഓപ്പറേഷന്റെ ഭാഗമായാണ് തണ്ടർബോൾട്ട് ടീം തെരച്ചിൽ നടത്തുന്നത്. മാവോയിസ്റ്റുകൾ മുമ്പ് നിലയുറപ്പിച്ചിരുന്ന വനമേഖലകളിലാണ് പ്രാഥമിക തിരച്ചിൽ നടത്തുന്നത്. 200 അംഗ ടീമിനെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇതൊടൊപ്പം വനാതിർത്തിയിലുള്ള ആദിവാസി കോളനികളിൽ നിരീക്ഷണവും കാവലും ഏർപ്പെടുത്തി. മുമ്പ് മാവോയിസ്റ്റുകൾ സാന്നിധ്യമറിയിച്ചിട്ടുള്ള കേളകം പഞ്ചായത്തിലെ രാമച്ചി, കോളയാട് പഞ്ചായത്തിലെ ചെക്യേരി കോളനി എന്നിവടങ്ങളിലാണ് നിരീക്ഷണവും രാത്രി കാലങ്ങളിൽ കാവലും ഏർപ്പെടുത്തിയത്.
Read Moreവനിതാ മതിലിനെതിരേ കാസർഗോഡ് ഉണ്ടായ സംഘർഷം; കണ്ടലറിയാവുന്ന 200 പേർക്കെതിരെ കേസ്; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം
കാസര്‍ഗോഡ്: ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെയുണ്ടായ സംഘർഷത്തില്‍ 200 പേർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചേറ്റുകുണ്ടിൽ ഉണ്ടായ അക്രമം ചെറുക്കാന്‍ അഞ്ച് റൗണ്ട് വെടിയാണ് പോലീസ് ആകാശത്തേക്ക് ഉതിർത്തത്. ഡിവൈഎസ്പി നാലു റൗണ്ടും എസ്പി ഒരു റൗണ്ടുമാണ് വെടിവച്ചത്. ആർഎസ്എസ്- ബിജെപി പ്രവർത്തകർ റോഡ് കൈയേറി, വനിതാ മതിൽ തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ സ്ത്രീകൾക്കുനേരെ കല്ലേറുനടത്തുകയും മതിലിനു സമീപം തീയിടുവാനും ശ്രമിച്ചു. കല്ലേറിൽ ആറു പോലീസുകാർക്ക് പരിക്കേറ്റു. റെയില്‍വേ പാതയോടു ചേര്‍ന്നുള്ള പുല്ലിനാണ് അക്രമികൾ തീയിട്ടത്. ഇതോടെ പുക വ്യാപിച്ചു. സ്ത്രീകൾക്ക് മതിൽ തീർക്കാൻ റോഡിൽ നിൽക്കാൻ പറ്റാതെയായി. കല്ലേറും കൂടി ആരംഭിച്ചതോടെ മുക്കാൽ കിലോമീറ്ററോളം മതിൽ തീർക്കേണ്ടവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ്…
Read Moreകഞ്ചാവ് വിൽപന ; നായ പരിശീലന കേന്ദ്രത്തിൽ റെയ്ഡ്; നെടുങ്ങോത്ത് പരിശീലകൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: വളർത്തു നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ അറസ്റ്റിൽ. തൃശൂർ കുര്യച്ചിറ ഒല്ലൂരിലെ നെല്ലിക്കൽ പാലക്കുഴിയിൽ വൈശാഖ് എൻ. വിനയനെ (21) യാണ് ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ടി. യേശുദാസനും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ബാഗുകളിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ച അഞ്ച് പായ്ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. ശ്രീകണ്ഠപുരം-പയ്യാവൂർ റോഡരികിൽ നെടുങ്ങോം റബർ എസ്റ്റേറ്റിന് സമീപം വാടക വീട് കേന്ദ്രീകരിച്ചാണ് നായ പരിശീലനകേന്ദ്രം നടത്തിയിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇവിടുന്ന് വളർത്തുനായകൾക്ക് പരിശീലനം നൽകിയിരുന്നത്. മലയോര മേഖലകളിലെ നിരവധി വീടുകളിൽ നിന്ന് നായകളെ ഇവിടെ പരിശീലിപ്പിക്കാനെത്തിക്കാറുമുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് കഞ്ചാവ് ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, ഗോവിന്ദൻ മൂലയിൽ, എം.വി. അഷ്റഫ്, പി.വി. പ്രകാശൻ, വി. ലത്തീഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Read Moreവയനാട്ടിൽ മാവോ സാന്നിധ്യം വർധിക്കുന്നു: കാഴ്ചക്കാരായി പോലീസ്
വെള്ളമുണ്ട: ഏതാനും വർഷങ്ങൾക്ക് മുന്‍പ് വരെ അർധരാത്രികളിൽ മാത്രം വനത്തിനോട് ചേർന്ന ആദിവാസികോളനികൾ സന്ദർശിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തും ഭക്ഷണ സാധനങ്ങൾ ശേഖരിച്ചും വനത്തിലേക്ക് മറയുകയും ചെയ്തിരുന്ന മാവോവാദി സംഘങ്ങൾ നാട്ടുകാർക്കിടയിലേക്കിറങ്ങി പ്രവർത്തനം വ്യാപിപ്പിക്കുന്നു. നേരത്തെ തൊണ്ടർനാട് കുഞ്ഞോം, തിരുനെല്ലി പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന മാവോസംഘങ്ങൾ ഇപ്പോൾ തവിഞ്ഞാലിലും സാന്നിധ്യം വർധിപ്പിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് എളുപ്പത്തിൽ മാറി സഞ്ചരിക്കാവുന്ന കേളകം,തിരുനെല്ലി,ബ്രഹ്മഗിരി,പാനോം വിലങ്ങാട്, പേര്യ വനത്തിലൂടെയാണ് സഞ്ചാര പാത തെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ അന്പായത്തോട് മാവോയിസ്റ്റ് പ്രവർത്തകർ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. പോലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീർത്തി എന്ന കവിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് മാത്രം തലപ്പുഴയിലും പേര്യ അയനിക്കലിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. തലപ്പുഴ 44 ൽ വൈകുന്നേരം…
Read Moreഒരു മതിലിനുള്ള ആളായി; പയ്യന്നൂരിൽ അയ്യപ്പ ജ്യോതിക്കിടെ സംഘര്‍ഷം: രണ്ട് പേര് കൂടി അറസ്റ്റില്‍; ഇതോടെ 18പേർ ഇതുവരെ അറസ്റ്റിലായി
പയ്യന്നൂര്‍: ശബരിമല കര്‍മസമിതിയുടെ ആഹ്വാന പ്രകാരം നടത്തിയ അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി.കരിവെള്ളൂരിലെ വിപിന്‍, സജിത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കരിവെള്ളൂര്‍ ആണൂര്‍ വി.വി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് സജ്ജീവനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അടിച്ചും ചവിട്ടിയും കല്ലെറിഞ്ഞും നരഹത്യക്ക് ശ്രമിച്ചതായുള്ള ഗീതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തിരുന്നത്.ഈ കേസിലാണ് ഇപ്പോള്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.വിവിധ അക്രമ സംഭവങ്ങളില്‍ 162 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ട് സംഭവങ്ങളിലായി 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Read Moreപോലീസിനെ വെട്ടി കാസർകോട്ട് പുതുവത്സരാഘോഷത്തിന് തുടക്കം; സാരമായ പരുക്കുകളോടെ ബേക്കൽ എഎസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: കാസർകോട്ട് ബേക്കലിൽ എഎസ്ഐക്ക് വെട്ടേറ്റു. ബേക്കൽ എഎസ്ഐ ജയരാജനാണ് വെട്ടേറ്റത്. പതുവത്സര ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് എഎസ്ഐക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഎ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ! വ്യാജം മൊത്തം വ്യാജം; കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിര്‍മാണ കമ്പനി അടച്ചുപൂട്ടി
എരുമപ്പെട്ടി: വേലൂർ കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിർമാണ കന്പനിയായ എ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പഞ്ചായത്ത് അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. കേരളത്തിലും തമിഴ്നാട്ടിലും പലപേരുകളിൽ വ്യാജ വെളിച്ചെണ്ണ നിർമിച്ച് വിതരണം നടത്തുന്ന കന്പനിയാണ് എ.ജെ.സണ്സെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. വേലൂർ കിരാലൂരിൽ പ്രവർത്തിക്കുന്ന എ.ജെ.സണ്‍സ് എന്ന സ്ഥാപനത്തിൽ നിന്നും ദിവസങ്ങൾക്ക് മുന്‍പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പതിനായിരം ലിറ്ററിലധികം അളവിൽ വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.മായംകലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ നിരോധിച്ച കേരനാട്, ബ്രില്യന്റ് എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് കന്പനി ഗോഡൗണിലും 15 കണ്ടയ്നർ ലോറികളിലുമായി സൂക്ഷിച്ചിരുന്നത്. നിരോധിച്ച ബ്രാന്റുകളിലുള്ള വെളിച്ചെണ്ണ പാക്കറ്റ് പൊളിച്ച് കാനുകളിലാക്കി ലൂസ് വെളിച്ചെണ്ണയെന്ന പേരിൽ കേരളത്തിലും തമിഴ്നാട്ടിലും വിതരണം നടത്താനും മറ്റു ബ്രാന്റുകളിൽ കലർത്തി വിൽപ്പന നടത്തുവാനുമാണ് പദ്ധതിയിട്ടിരുന്നത്.…
Read Moreആമ്പിലാട് വനിതാ മതിലിന്റെ സംഘാടക ഓഫീസിനു തീയിട്ടു നശിപ്പിച്ചു; അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
കൂത്തുപറമ്പ്: ആമ്പിലാട് വാക്കുമ്മലിൽ വനിതാ മതിലിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച സംഘാടക സമിതി ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ. വാക്കുമ്മൽ സുധീഷ് സ്മാരക മന്ദിരത്തിന്റെ മുന്നിൽ കെട്ടിയ സംഘാടക സമിതി ഓഫീസാണ് കത്തിച്ചത്. പുൽക്കൂട് മാതൃകയിൽ അലങ്കാര ലൈറ്റുകളും നക്ഷത്രങ്ങളും മറ്റും ഒരുക്കിയാണ് ഇത് സ്ഥാപിച്ചത്. ഇവ മുഴുവൻ കത്തി നശിച്ചു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിനു സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി എം. രാഘവൻ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി.
Read Moreശ്രീകണ്ഠാപുരത്തെ പമ്പിൽ നിന്നും ഡീസൽ മോഷ്ടിച്ച പിടികിട്ടാപ്പുള്ളി ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്ഠപുരം: പെട്രോൾ പമ്പിൽ സൂക്ഷിച്ച 200 ലിറ്റർ ഡീസൽ മോഷണം നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളി 21 വർഷത്തിന് ശേഷം അറസ്റ്റിൽ. കൊട്ടൂർ വയലിലെ നാഗലക്ഷ്മിക്കൽ മാത്യു എന്ന മത്തായി (43) യെയാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. 1991 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സംസ്ഥാന പാതയോരത്തെ ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിന് സമീപത്തെ ഭാരത് പെട്രോളിയത്തിലാണ് മോഷണം നടന്നത്. പെട്രോൾ പമ്പിന് സമീപം ബാരലുകളിൽ സൂക്ഷിച്ച ഡീസലാണ് മോഷണം നടത്തിയത്. വിൽപനക്കായി പുലർച്ചെ ലോറിയിൽ കടത്തുന്നതിനിടെ കോഴിക്കോട് വെച്ചാണ് ഇയാൾ പിടിയിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2010 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 15 വർഷത്തോളമായി ബാംഗ്ലൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മാത്യുവിനെ രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകുന്നേരം തളിപ്പറമ്പ്…
Read More