തലശേരി: അത്യാധുനിക സൗകര്യങ്ങളുമായി ജില്ലയിലെ സർക്കാർ ആശുപത്രികൾ മുഖം മാറ്റാൻ ഒരുങ്ങുമ്പോൾ തലശേരി ജനറൽ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനാ മനോഭാവം തുടരുന്നു. ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ പ്രധാന ആശുപത്രിയായിട്ടുകൂടി ഇക്കാര്യത്തിൽ വേണ്ടത്ര വേഗതയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ ഏഴാം തീയതിയാണ് ഓപ്പറേഷൻ തിയേറ്റർ നവീകരണത്തിനായി അടച്ചു പൂട്ടിയത്. നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയേറ്റർ മൂന്നാഴ്ചയായിട്ടും തുറക്കാനുള്ള ഒരു സംവിധാനവും ഇതുവരെയായിട്ടില്ല. ശസ്ത്രക്രിയ നിലച്ചതോടെ രോഗികൾ പലരും സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയെയാണ് ആശ്രയിക്കുന്നത്. ഇതാകട്ടെ വലിയ സാന്പത്തീക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടെ ആശുപത്രിയിലെ രണ്ട് പ്രധാന സർജന്മാർ അവധിയെടുത്ത് പോവുകയും ചെയ്തു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വികസനസമിതിയുടെ പ്രവർത്തനം യോഗങ്ങളിൽ മാത്രം ഒതുങ്ങുന്നതായും ആക്ഷേപമുണ്ട്. ജനറൽ ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ നടപടികൾ കൂടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read MoreCategory: Kannur
കണ്ണൂരിലെ വനിതാ മതിലിന് കനത്ത സുരക്ഷ; ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; പയ്യന്നൂരിലും തലശേരിയിലും സായുധസേനയെ ഇറക്കും
കണ്ണൂർ: വനിതാ മതിലിനു നേരെ കണ്ണൂരിൽ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ഇതോടെ ഇന്നു രാത്രി മുതൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കാൻ പോലീസിനു നിർദേശം. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരാണ് വനിതാ മതിൽ കടന്നു പോകുന്ന മേഖലകളിൽ സുരക്ഷ ഒരുക്കുന്നത്. കണ്ണൂരിൽ കാലിക്കടവ് മുതൽ പൂഴിത്തല വരെയുള്ള 82 കിലോമീറ്ററാണ് വനിതാ മതിൽ തീർക്കുന്നത്. പയ്യന്നൂർ, തളിപ്പറന്പ്, കണ്ണൂർ, തലശേരി, മാഹി തുടങ്ങിയ സ്ഥലങ്ങളിലാണ് വനിതാമതിൽ ഒരുക്കുന്നത്. പയ്യന്നൂരിലും, തലശേരിയിലുമാണ് കനത്ത സുരക്ഷ ഒരുക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള അയ്യപ്പ ജ്യോതിക്ക് പയ്യന്നൂർ മേഖലയിൽ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് സായുധ സേനയേയും തലശേരി, പയ്യന്നൂർ മേഖലകളിൽ വിന്യസിക്കും.
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreമുഴപ്പിലങ്ങാട് പൂട്ടിയിട്ട വീട്ടിലെ കവർച്ച: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
എടക്കാട്: മുഴപ്പിലങ്ങാട് പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ പ്രദേശത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുന്നു. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. മുഴപ്പിലങ്ങാട് അസീസ് വില്ലാ റോഡിൽ ഡിസ്പൻസറിക്ക് സമീപത്തെ ഷംസു-സുഹറ ദമ്പതികളുടെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടന്നത്. ഒരു മാസത്തോളമായി വീട്ടുകാർ മുംബൈയിലാണ്. ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നതെന്നാണ് സംശയം. എന്നാൽ, മോഷണവിവരം ബന്ധുക്കൾ അറിയുന്നത് ഇന്നലെ ഉച്ചയോടെയാണ്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് ഷെൽഫ് കുത്തിപ്പൊളിക്കുകയായിരുന്നു. ഷെൽഫിനകത്ത് സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും 30 പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടതായി ബന്ധുക്കൾ എടക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പ്രദേശത്തുണ്ടായിരുന്ന ഏതാനും ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ രാവിലെ നാട്ടിലേക്ക് തിരിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് കവർച്ച നടന്ന പ്രദേശത്തെ…
Read Moreവയൽവയലായി തന്നെ നിലനിർത്താൻ കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം നാളെ; സുരക്ഷയൊരുക്കി പോലീസ്
തളിപ്പറമ്പ്: കീഴാറ്റൂര്‍ വയൽ പിടിച്ചെടുക്കൽ സമരത്തിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ഡി.സുരേന്ദ്രനാഥ് അറിയിച്ചു. ‘വയല്‍ക്കിളി’ ഐക്യദാർഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തളിപ്പറമ്പിലെത്തി കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യുക. വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്റെ ഭാഗമായി ത്രീജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങുന്നത്. കീഴാറ്റൂർ വയലിൽ സംഗമിക്കുന്ന പ്രവർത്തകർ വയൽവയലായി തന്നെ നിലനിർത്താൻ എന്ത് ത്യാഗത്തിനും തയാറാണെന്ന് പ്രതിജ്ഞ ചെയ്യും. ഹൈവേ സമരങ്ങളുടെ നേതാവ് ഹാഷിം ചേന്ദമ്പള്ളി ഉദ്ഘാടനം നിർവഹിക്കും. സി.ആര്.നീലകണ്ഠന്, ഹരീഷ് വാസുദേവ്, എം.കെ.ദാസന്, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും. സമരത്തിന്റെ ഭാഗമായി നാളെ തളിപ്പറമ്പിലും കീഴാറ്റൂരിലും ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്…
Read Moreവനിതാമതില്‍ ലോക റിക്കാർഡിന്; 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ക്കുന്ന മതിൽ പരിശോധിക്കാൻ യുആർഫ് നിരീക്ഷകരെ നിയമിച്ചു
പയ്യന്നൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് ലോക റിക്കാര്‍ഡിന് പരിഗണിക്കുന്നു. ഇതിനു മുന്നോടിയായി യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം(യുആര്‍എഫ്) നിരീക്ഷകരെ ചുമതലപ്പെടുത്തി. ലോക റിക്കോര്‍ഡിലേക്ക് പരിഗണിക്കുന്നതിലേക്ക് ആവശ്യമായ രേഖകള്‍ പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായാണ് ജൂറി അംഗങ്ങളെ നിയമിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ജൂറി ചെയര്മാന് ഗിന്നസ് ഡോ.സുനില്‍ ജോസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കുന്നതിന് 20 പേരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമുണ്ടാകും. അനില്‍ (കാസര്‍ഗോഡ്),ഡേവിഡ് പയ്യന്നൂര്‍(കണ്ണൂര്‍), പ്രജിഷ്(കോഴിക്കോട്), സത്താര്‍ (തൃശൂര്‍), വിന്നര്‍ ഷെറിഫ് (മലപ്പുറം), മുരളി നാരായണൻ(എറണാകുളം), അതിര മുരളി (ആലപ്പുഴ),ഹാരിസ് താഹ (കൊല്ലം), സുനില്‍ ജോസ്,(തിരുവനന്തപുരം), സെയ്തലവി(പാലക്കാട്), ലിജോ ജോര്‍ജ് (റിപ്പോര്‍ട്ടർ) എന്നീ ഗിന്നസ് അവാര്‍ഡ് ജേതാക്കളെയാണ് ജൂറി അംഗങ്ങളായി നിയോഗിച്ചിരിക്കുന്നത്. 620 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ക്കുന്ന വനിതാമതിലിൽ 62 കിലോമീറ്റര്‍ വീതമാണ് ഓരോ ജൂറിയംഗത്തിനും വീതിച്ച് നല്‍കിയിരിക്കുന്നത്.…
Read Moreപഠിത്തം ശശിയേകണ്ടല്ലേ! പ്രകൃതിവിരുദ്ധ പീഡനം: സിപിഎം നേതാവിനെതിരേ പോക്സോ നിയമപ്രകാരം കേസ്
കുറ്റിക്കോൽ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിപിഎം നേതാവിനെതിരേ കേസെടുത്തു. സിപിഎം പള്ളത്തുങ്കാൽ ലോക്കൽ കമ്മിറ്റി അംഗവും ചെത്തുതൊഴിലാളി യൂണിയൻ അംഗവും സിഐടിയു ബേഡകം ഏരിയാ കമ്മിറ്റി അംഗവുമായ കെ.വി.രാമൻ പിള്ളക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 18നാണ് കേസിനാസ്പദമായ സംഭവം. അന്ന് രാവിലെ ഒന്‍പതോടെ നേതാവിന്റെ വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് ഓണ്‍ലൈൻ ഗ്രൂപ്പുകളിൽ പ്രചരിച്ച വാർത്തയെ തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം നടത്തുകയും ബേഡകം പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമൻ പിള്ളയെ താത്കാലികമായി പാർട്ടിയിൽനിന്ന് സസ്പെന്‍ഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷനേയും നിയോഗിച്ചു.
Read Moreകഞ്ചാവ് വിൽപനയ്ക്കതെതിരെ പരാതിയ നൽകിയ യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ചന്ദനക്കാംപാറ സ്വദേശിക്കെതിരേ കേസ്
ശ്രീകണ്ഠപുരം: യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചന്ദനക്കാംപാറ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസ്. ബൈക്ക് ഓടിച്ച ആഷിഷ് ദാസിനെതിരേയാണ് പയ്യാവൂർ പോലീസ് കേസെടുത്തത്. സംഭവത്തിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ ഇയാൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎൽ 31 എഫ് 483 ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചന്ദനക്കാംപാറയിലെ കാരക്കാട്ട് അനീഷി (35) ന് നേരെയാണ് അക്രമമുണ്ടായത്. ചന്ദനക്കാംപാറ മാവുന്തോട് റോഡരികിൽ സുഹൃത്തിന്റെ കാറിൽ ചാരി നിൽക്കുകയായിരുന്ന അനീഷിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ചന്ദനക്കാംപാറ മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന വ്യാപകമായതിനെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് 46 പേർ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനു മുൾപ്പെടെ നൽകിയിരുന്നു. ഇതിൽ ഒപ്പിട്ടവരുടെ വീടുകളിൽ കഞ്ചാവ് മാഫിയ സംഘമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പരാതിയിൽ ഒപ്പിട്ടതിന്…
Read Moreഹജ്ജ് നറുക്കെടുപ്പ് ജനുവരി അഞ്ചിന് ശേഷം; പൂർണമല്ലാത്ത അപേക്ഷകളും തിരുത്തുന്നു
കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി അഞ്ചിനു ശേഷം നടക്കും. ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ലഭിച്ച ഹജ്ജ് അപേക്ഷകളിൽ അപൂർണമായതും അവ്യക്തതകൾ നിറഞ്ഞതുമായ അപേക്ഷകൾ തിരുത്തുന്നതിന് വേണ്ടി അധിക സമയം നൽകേണ്ടി വന്നതിനാലാണിത്. ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഹജ്ജ് നറുക്കെടുപ്പാണ് ഇതോടെ ജനുവരി അഞ്ചിനും പതിനിഞ്ചിനും ഇടയിൽ നടത്താൻ ഒരുങ്ങുന്നത്. ഹജ്ജ് അപേക്ഷകൾ സെപ്റ്റംബർ 18 മുതൽ ഈ മാസം 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എൻട്രികൾ 21നകം പൂർത്തീകരിച്ച് ജനുവരിക്ക് മുന്‍പായി ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രഹജ്ജ് കമ്മറ്റിയുടെ തീരുമാനം. എന്നാൽ ഈ വർഷം കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ലഭിച്ച അപേക്ഷകളിൽ ആയിരത്തിലേറെ അപേക്ഷകൾ അവ്യക്തത നിറഞ്ഞതായിരുന്നു. ഇത്തരം അപേക്ഷകർക്ക് കൂടി പരിഗണ നൽകാനാണ് കേന്ദ്രഹജ്ജ് കമ്മറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നിർദേശം നൽകിയത്. അപേക്ഷകളുടെ അവ്യക്തയും പോരായ്മകളും നികത്തി ജനുവരി അഞ്ചിനുളളിൽ…
Read Moreപേരാവൂർ സഹകരണ ആശുപത്രി വില്പന: മൂന്ന് നേതാക്കൾക്കെതിരേ നടപടി
കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച സഹകരണ ആശുപത്രി സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയ സംഭവത്തിൽ മൂന്നു നേതാക്കൾക്കെതിരേ പാർട്ടി നടപടിയെടുത്തു. സിപിഎം കൺട്രോൾ കമ്മീഷൻ ചെയർമാൻ ടി.കൃഷ്ണനെ സ്ഥാനത്തുനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭനെ താക്കീത് ചെയ്യാനും പേരാവൂർ ഏരിയാ കമ്മിറ്റിയംഗം പേരാവൂർ കെ.പി.സുരേഷ്കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനുമാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ആശുപത്രിയുടെ മുൻ പ്രസിഡന്റുമാരായിരുന്നു ടി.കൃഷ്ണനും വി.ജി.പത്മനാഭനും. വില്പന നടക്കുന്പോൾ സുരേഷ്കുമാറായിരുന്നു പ്രസിഡന്റ്. 2010ലാണ് പേരാവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. ജനങ്ങളിൽ നിന്ന് ഓഹരി പിരിച്ചായിരുന്നു തുടക്കം. മൂന്നുവർഷം മുന്‍പാണ് 4.10 കോടി രൂപയ്ക്ക് ആശുപത്രി വിറ്റത്. ആശുപത്രി നഷ്ടത്തിലാണെന്നാണ് വിൽക്കാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് വില്പനയെന്നും രേഖകളിൽ പറഞ്ഞതിനെക്കാൾ ഉയർന്ന തുകയ്ക്കാണ് വിറ്റതെന്നും ഇതിനുപിന്നിൽ സാന്പത്തിക…
Read More