കണ്ണൂർ: നഗരപ്രദേശങ്ങളിലെ നിർമാണ പ്രക്രിയകളും ദുരന്തഫലം ഉണ്ടാക്കാറുണ്ടെന്നും നഗരപ്രദേശത്തെ ജൈവവൈവിധ്യ സംരക്ഷണം നാം ഏറ്റെടുക്കണമെന്നും ദേശീയ സെമിനാറിൽ വിലയിരുത്തി. നഗരപരിസരം എന്നത് മനുഷ്യരും മറ്റു പ്രകൃതിവിഭവങ്ങളും ചേർന്നതാണെന്നു സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റിലെ ഡോ. ടി. സാബു പറഞ്ഞു. നഗരവത്കരണവും കാലാവസ്ഥ വ്യതിയാനവും പരസ്പരപൂരിതമാണ്. നഗരത്തിന്റെ പാരസ്ഥിതിക പ്രൊഫൈൽ ഉണ്ടാക്കണമെന്നും നഗരപ്രദേശത്തെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കണമെന്നും ജലാശയങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ എസ്എൻ കോളജിലെ സസ്യശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ “കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യവും സമകാലീന-ഭാവികാല പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ബാബു ആന്റോ ഉദ്ഘാടനം ചെയ്തു. ഡോ. ശിവദാസൻ തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. ഡോ. എൻ. സാജൻ, ഡോ. ടി. സാബു, ഡോ. പ്രദീപ് കുമാർ,…
Read MoreCategory: Kannur
സൈക്കിൾ ഷോപ്പിന്റെ മറവിൽ പുകയില ഉല്പന്ന വില്പന; ലോറിയുടെ ടയറിനുള്ളിൽ നിന്നും പിടികൂടിയത് 22 കിലോ പുകയില ഉല്പന്നങ്ങൾ
പയ്യന്നൂര്‍: സൈക്കിള്‍ ഷോപ്പിന്റെ മറവില്‍ വ്യാപകമായി നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന നടത്തിയ ആൾ എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. പാലക്കോട് സൈക്കിള്‍ ഷോപ്പ് നടത്തിവന്ന ടി.കെ.അബ്ദുള്‍ ഹമീദാണ് പിടിയിലായത്. ഇയാളില്‍നിന്നും 22 കിലോ നിരോധിത പുകയില ഉല്പന്നങ്ങളാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.കെ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണ്ണൂരിൽ നിന്നെത്തിയ എക്സൈസ് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.ആദ്യപരിശോധനയില്‍ കടയില്‍ പ്ലാസ്റ്റിക്ക് ചാക്കിലായി ഒളിപ്പിച്ച് വെച്ചിരുന്ന പുകയില ഉല്പന്നങ്ങള് സംഘം പിടികൂടി. ഇവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ കൂടുതല്‍ പായ്ക്കറ്റുകള്‍ കാണണമെന്നതിനാല്‍ പരിശോധനകള്‍ തുടര്‍ന്നിട്ടും ഒന്നും കിട്ടിയില്ല.ഒടുവില്‍ കാറ്റ് നിറച്ച് വെച്ചിരുന്ന ലോറിയുടെ ടയര്‍ അഴിച്ചപ്പോഴാണ് അതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്. മുന്‍പ് പലതവണ ഇയാളെ നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടികൂടി കേസെടുത്തിരുന്നു. നിരോധിത പുകയില ഉല്പന്നങ്ങളില് അമിതലാഭമെടുക്കാന് കഴിയുന്നതാണ് വീണ്ടും…
Read Moreകണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാട്; ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്നു സുപ്രീംകോടതി
കണ്ണൂർ മെഡിക്കൽ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. പ്രവേശനത്തേക്കുറിച്ച് ആവശ്യമെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രവേശന മേൽനോട്ട സമിതി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2016-17 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽ നിന്നു വൻ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇക്കാര്യം സാമ്പത്തിക ക്രമക്കേട് തന്നെയാണ്. രേഖകൾ പരിശോധിച്ച ശേഷം സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് ബാങ്ക് വഴി ഈടാക്കിയ ഫീസ് ഇരട്ടിയായി മടക്കി നൽകിയെന്ന് കോളജ് അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ കുട്ടികളിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയുടെ ഇരട്ടിയാണ് നൽകേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. തൊടുപുഴ അൽ അസര്‍, പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, വര്‍ക്കല എസ്ആര്‍ എന്നീ കോളജളുകളിലെ…
Read Moreഎകീകരണമില്ലാതെ കോഴിയിറച്ചിവില; വിലക്കുറവിനിടയിലും പകല്‍ക്കൊളള; കടക്കാർ മത്സരിച്ച് വിലക്കൂട്ടുന്നതായി പരാതി
കോഴിക്കോട്: സംസ്ഥാനത്ത് എകീകരണമില്ലാതെ കോഴയിറച്ചിവില. വ്യാപാരികള്‍ തോന്നും പടി വില ഈടാക്കുന്നതായാണ് ആക്ഷേപം. കിലോ കോഴിയിറച്ചിക്ക് 110-മുതല്‍ 150 രൂപവരെയാണ്പലയിടത്തും ഈടാക്കുന്നത്.തമിഴ്നാട്ടില്‍ നിന്നും ആന്ധ്രപ്രേദശില്‍ നിന്നും വന്‍തോതില്‍ കോഴി വന്നു തുടങ്ങിയതോടെ വില കുറഞ്ഞെങ്കിലും പലരും മത്സരിച്ച് വില വർധിപ്പിക്കുകയാണ്. ഈ വിലക്കുറവിലും പലയിടത്തും പിടിച്ചുപറിയാണ് നടക്കുന്നത്.ഇന്നലെ ഗ്രാമ പ്രദേശങ്ങളില്‍ 150 രൂപയ്ക്കാണ് കോഴിയിറച്ചി(ബ്രോയിലര്‍ ) വിറ്റത്. എന്നാല്‍ ചിലകടകളില്‍ 110 രൂപയ്ക്കും വില്‍ക്കുന്നു.ചിക്കന്‍ വില കൂടിയാലും കുറഞ്ഞാലും തങ്ങള്‍ നിശ്ചയിക്കുന്നവിലയ്ക്കേ വില്‍ക്കൂ എന്ന നിലപാടിലാണ് വ്യാപാരികള്‍. മേയ്മാസത്തില്‍ 190 രൂപയായിരുന്നു കോഴിയിറച്ചിയുടെ വില. ചിലവ്യാപാരികൾ തൂക്കത്തിലും കൃത്രിമം കാണിക്കുന്നു. വേസ്റ്റായി തള്ളുന്ന ആന്തരീകഅവയവങ്ങൾ വരെ തൂക്കത്തിൽ ഉൾപ്പെടുത്തുന്നതിനാൽ ഒരുകിലോ കോഴിയിറച്ചിക്ക് പണം മുടക്കിയാലും 850-900 ഗ്രാം മാത്രമെ ലഭിക്കുന്നുള്ളുവെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ചില വ്യാപാരികൾ അതേ സമയം കൃത്യമായ തൂക്കം നൽകുന്നുണ്ട്. വരുന്ന ഒരുമാസത്തേക്ക് കോഴിവില…
Read Moreമഹാപ്രളയത്തെ പ്രതിരോധിക്കാൻ സഹായിച്ചത് ഐക്യവും സാഹോദര്യവുമെന്ന് മന്ത്രി ഇ.പി. ജയരാജൻ
കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവുമാണ് മഹാപ്രളയത്തെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് മന്ത്രി ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസനിധിയിലേക്ക് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും സമാഹരിച്ച ധനസഹായം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിനു മുന്നിൽ കേരളീയരുടെ യോജിപ്പ് കണ്ട് മറ്റു രാജ്യങ്ങളിലെ ജനങ്ങൾ പോലും അദ്ഭുതപ്പെട്ടു. ഈ യോജിപ്പിലാണ് എന്തിനെയും പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി കൈവന്നത്. രാജ്യത്തിനു പുറത്തുമുള്ള ജനങ്ങൾ കേരളത്തിനൊരു കൈത്താങ്ങായി സർക്കാരിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രളയാനന്തരം പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സാധിക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളും പങ്കാളികളാകണം. മഴ നിൽക്കുന്പോൾ അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയാണ്. ഇങ്ങനെ വന്നാൽ ഓസോൺ പാളികൾ ദുർബലപ്പെടും. ഇത് വലിയ അപകടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മഹത് സ്ഥാപനമായ ശ്രീപുരം സ്കൂൾ കുട്ടികളെ അത്യുന്നത നിലയിൽ എത്തിക്കുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും…
Read Moreകണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ മട്ടന്നൂർ നഗരം ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെന്ന പദ്ധതി പാതി വഴിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതിനൊപ്പം മട്ടന്നൂർ നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂഗർഭ കേബിൾ വഴി വൈദ്യുതി നൽകുന്നതിനുള്ള പദ്ധതിയുടെ നിർമാണം പാതിവഴിയിൽ. ചാവശേരി, പഴശി സബ് സ്റ്റേഷനുകളിൽ നിന്നു ഭൂമിക്കടിയിലൂടെ കേബിൾലൈൻ വലിച്ച് വെദ്യുതി വിതരണം ചെയ്യാനായിരുന്നു പദ്ധതി. പഴശി സബ് സ്റ്റേഷനിൽ നിന്നും ഇടവേലിക്കൽ, ഇല്ലംഭാഗം വഴി കേബിൾ മട്ടന്നൂരിൽ എത്തിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചുവെങ്കിലും വൈദ്യുതി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചാവശേരി സബ് സ്റ്റേഷനിൽ നിന്നു മട്ടന്നൂർ ഗാന്ധി റോഡിലേക്ക് കേബിൾ ഇടുന്ന പ്രവൃത്തി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. മട്ടന്നൂർ മുതൽ കളറോഡ് വരെ കേബിൾ വലിച്ചു നിർത്തുകയായിരുന്നു. മട്ടന്നൂർ – ഇരിട്ടി റോഡ് കള റോഡ് മുതൽ റോഡ് വീതി കൂട്ടി നവീകരിച്ചതിനാൽ കേബിൾ വലിക്കുന്നതിനു കെഎസ്ടിപി അനുമതി നൽകിയിട്ടില്ല. ഇതോ ടെയാണ് പ്രവൃത്തി നിലച്ചത്. പുതിയ റോഡ് കുത്തിപ്പൊളിച്ച്…
Read Moreതലശേരി നഗരമധ്യത്തിലെ മാളില്‍ കൈക്കുഞ്ഞടക്കം ഏഴ് പേര് ലിഫ്റ്റില്‍ കുടുങ്ങി; ഏഴു നിലകളിലേക്ക് ലിഫ്റ്റ് ചീറി പാഞ്ഞത് നാലു തവണ
തലശേരി: നഗര മധ്യത്തിലെ സ്വകാര്യ മാളില്‍ കൈക്കുഞ്ഞടക്കം ഏഴ് പേര് ലിഫ്റ്റില്‍ കുടുങ്ങി. ഏഴ് നിലകളിലൂടെയും നാല് തവണ അമിത വേഗതയില്‍ പാഞ്ഞ ലിഫ്റ്റ് ഒടുവില്‍ ബേസ്മെന്റിൽ നിര്‍ത്തിയതോടെയാണ് ലിഫ്റ്റിലുണ്ടായിരുന്നവര്ക്ക് ശ്വാസം വീണത്. ലിഫ്റ്റിന്റെ അമിത വേഗതയിലുള്ള പാച്ചിലില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ഭയവിഹ്വലരായി. കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. ഇടയ്ക്ക് ലിഫ്റ്റ് നിന്ന് പോയതും പരിഭ്രാന്തി പരത്തി. ഓരോ തവണയും ശക്തിയോടെ ലിഫ്റ്റ് ഇടിച്ചു നിന്നതായും ലിഫ്റ്റില്‍ കുടുങ്ങിയവര്‍ പറഞ്ഞു. ഇന്നലെ രാത്രി 8.30 ഓടെ ജൂബിലി റോഡിലെ സ്വകാര്യ മാളിലാണ് സംഭവം. പ്രമുഖ ഗ്രൂപ്പിന്റെ തീയേറ്റര്‍ കോംപ്ലക്സുള്പ്പെടെ പ്രവര്‍ത്തിക്കുന്ന മാളിലെ രണ്ട് ലിഫ്റ്റുകളില്‍ ഒന്നാണ് ഇന്നലെ അമിത വേഗതയില്‍ ചീറി പാഞ്ഞത്. തീയേറ്റര്‍ കോംപ്ലക്സില്‍ നിന്നും ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള ഫ്ലോറിൽ നിന്നും കയറിയവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഏഴാം നിലയിലേക്കും തിരിച്ച് ബേസ്മെന്റിലേക്കും പാഞ്ഞ ലിഫ്റ്റില്‍ കുടുങ്ങിയവര്‍…
Read Moreതളിപ്പറമ്പിലെ ഹണി ട്രാപ്പ് കേസ്: ആളുകളെ വലയിലാക്കുന്ന ‘ഹണി’ യെന്ന സമീറയെ പോലീസ് വലയിലാക്കി; ബ്ലാക്ക് മെയില്‍ ചെയ്ത് സമ്പാദിക്കുന്ന പണം ആഡംബര ജീവിതത്തിന്
തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ “ഹണി’ പിടിയിലായി. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ സംഘത്തില്‍പെട്ട യുവതിയെയാണ് ഇന്നലെ കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കളിയങ്ങാട് കുഡ്ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം.ഹഷിദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേര്‍ത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരന് (62)…
Read Moreമുഖ്യമന്ത്രിക്കും പി. ജയരാജനും വധഭീഷണി; ചെറുതാഴം സ്വദേശിക്കെതിരേ കേസ്; ഇയാൾ ഇതിനു മുൻപും സമാനമായ രീതിയിൽ ഭീഷണിമുഴക്കിയതായി പോലീസ്
കണ്ണൂർ: മുഖ്യമന്ത്രിക്കും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനുമെതിരേ വധഭീഷണി മുഴക്കിയ യുവാവിനെതിരേ ടൗൺ പോലീസ് കേസെടുത്തു. പഴയങ്ങാടി ചെറുതാഴം സ്വദേശി വിജേഷിനെതിരേ (37)യാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ ലാൻഡ് ലൈൻ ഫോണിലാണ് നിരന്തരമായി ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെയും വധിക്കുമെന്നു ഭീഷണി മുഴക്കുകയും സിപിഎം നേതാക്കൾക്കെതിരേ അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണു കേസ്. ഇയാൾ ഇതിനു മുന്‍പും സമാനമായ രീതിയിൽ ഭീഷണിമുഴക്കിയതായി പോലീസ് പറഞ്ഞു. സിപിഎം ഓഫീസ് സെക്രട്ടറിയുടെ പരാതിപ്രകാരം ടൗൺ പോലീസ് കേസെടുത്തു.
Read Moreസ്ത്രീ സുരക്ഷയൊരുക്കാൻ കഴിയാത്ത വനിതാമന്ത്രിമാർ രാജിവയ്ക്കണം: ഷാനിമോൾ ഉസ്മാൻ
കണ്ണൂർ: സംസ്ഥാനത്തു സ്ത്രീ സുരക്ഷയൊരുക്കാൻ കഴിയാത്ത വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയും രാജിവയ്ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ ജില്ലാ വനിതാ സമ്മേളനം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. പി.കെ. ശശി എംഎൽഎക്കെതിരായി പാർട്ടിയിലെ തന്നെ വനിതാ നേതാവ് പീഡിപ്പിച്ചുവെന്നു പരാതി നൽകിയിട്ടും പ്രശ്നത്തിൽ ഇടപെടാനോ ഫോൺ എടുക്കാനോ ഈ വനിതാ മന്ത്രിമാർ തയാറായിട്ടില്ല. പീഡിപ്പിച്ച യുവതിക്ക് അനുകൂലമായി ഒരുവാക്കിന്റെ പിന്തുണ പോലും ഇവർ നൽകാത്തതു സിപിഎമ്മിന്റെ ജീർണിച്ച രാഷ്ട്രീയ മുഖമാണു വ്യക്തമാക്കുന്നത്. പി.കെ. ശശിയുടെ കാര്യത്തിൽ സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. നിയമ മന്ത്രി ബാലനും പി.കെ. ശ്രീമതി എംപിയും പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതു സമാന്തര നിയമസംവിധാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ശശിക്കെതിരെയുള്ള പരാതി ഉടൻ പോലീസിനു കൈമാറണം. ഇല്ലെങ്കിൽ വനിതകൾ ശക്തമായ പ്രക്ഷോഭവുമായി തെരുവിൽ…
Read More