സുരേഷ് കീഴാറ്റൂരിന്‍റെ വീടാക്രമണം; എസ്എഫ്ഐ നേതാവിനെ വിട്ടയച്ചത് ഐജി അന്വേഷിക്കണമെന്നു സതീശൻ പാച്ചേനി

കണ്ണൂർ: വയൽക്കിളി സമര നേതാവ് സുരേഷ് കീഴറ്റൂരിന്‍റെ വീടിനു നേരെ അക്രമം നടത്തിയ രണ്ടംഗ സംഘത്തെ പോലീസ് കണ്ടെത്തിയെങ്കിലും സിപിഎം സമ്മർദം കാരണം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സംഭവം ഐജി അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. സുരേഷ് കീഴാറ്റൂരിന്‍റെ വീടാക്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ ജില്ലയിൽ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവരെയാണു പിടിയിലായതെന്നാണു വിവരം. മാർച്ച് 22 ന് പുലർച്ചെയാണു വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലേറ് നടത്തിയത്. ഇവർ വന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യം പോലീസിനു നൽകിയ ആളുടെ ബന്ധുവായ പാർട്ടി അംഗത്തിന്‍റെ വീടിനു നേരെയും കല്ലേറ് നടന്നിരുന്നു. വീട് അക്രമണത്തിനു ശേഷം ശാസ്ത്രീയ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ സ്ഥിരം അന്തേവാസിയായ എസ് എഫ്ഐ നേതാവാണു പ്രതി എന്ന് മനസ്സിലാക്കിയ പോലീസ്…

Read More

കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടി; കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാസർഗോഡ്: കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണങ്ങളിൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്‍റെ മരണത്തിൽ കൃത്യമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആർക്കും സംശയമൊന്നും വേണ്ടെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആരും ശ്രമിക്കണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ ജൂഡീഷൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More

 നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മരത്തിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

മട്ടന്നൂർ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ഒന്നോടെ മട്ടന്നൂർ -ചാലോട് റോഡിൽ വായാന്തോട് ഇറക്കത്തിലായിരുന്നു അപകടം. മട്ടന്നൂർ ടൗണിലെ ആദ്യകാല ജീപ്പ് ഡ്രൈവറും ലോഡിംഗ് തൊഴിലാളിയുമായ കാരയിലെ കൈയാലച്ചിൽ വി.കെ.മണി (46)യാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുൺ (40), ശശി (45), അച്ചുതൻ (43) എന്നിവരെ പരിക്കേറ്റ നിലയിൽ കണ്ണൂർ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചു. പറശിനിക്കടവ് ക്ഷേത്രത്തിൽ പോയി തിരിച്ചു വരുന്നതിനിടെ വായന്തോട് ഇറക്കത്തിൽ വച്ചു റോഡിനു കുറുകെ തെരുവ് നായ ഓടിയതിനെ തുടർന്നു ഓട്ടോ വെട്ടിക്കുമ്പോൾ മരത്തിലിടിച്ചായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയ്ക്കുള്ളിൽ നിന്നും മണിയെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രാവിലെ ആറോടെ മരണമടയുകയായിരുന്നു. മൃതദേഹം…

Read More

വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസം  കൂടുതൽ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി; ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം

പയ്യന്നൂര്‍: വിഷു, അംബേദ്ക്കര്‍ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ചു കെഎസ്ആര്‍ടിസി ഇന്നു മുതല്‍ 17 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍-ബാംഗ്ലൂര്‍ മേഖലകളിലക്കും തിരിച്ചും നടത്തും. കെഎസ്ആര്‍ടിസി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവുമുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ (നാളെ മുതല്‍ 14 വരെ): 21.10, ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 21.25 (സൂപ്പര്‍ എക്സ്പ്രസ്), 21.35(സൂപ്പര്‍ ഡീലക്സ്)23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി), 19.15 ബാംഗ്ലൂര്‍-തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്), 18.35 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്), 18.05 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്), 21.01 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി), 21.50 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി, മട്ടന്നൂര്‍ (വഴി),…

Read More

ദേശീയപാത സ്ഥലമേറ്റെടുക്കൽ: പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ; കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി സര്‍വകക്ഷി യോഗത്തിനുശേഷം വ്യക്തമാക്കി. പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച സർവേ പുനഃരാരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരും ജില്ലയിലെ മറ്റ് രാഷ്ട്രീയനേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സർവേ തുടരാൻ തീരുമാനമായത്‍. 2013ലെ അലൈന്‍മെന്‍റും പുതിയ അലൈന്‍മെന്‍റും പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയില്‍ പ്രതിപക്ഷപാര്‍ട്ടികളും തൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അതേസമയം, പ്രശ്നംപരിഹരിക്കാതെ സര്‍വേ തുടരാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Read More

എനിക്കെതിരേ ആരോ ഉണ്ട്;  ക്ഷേത്രത്തിൽ കയറിയത് വാസ്തുഭംഗി കാണാൻ; രാഷ്‌ട്രീയവിരോധം തീർക്കാൻ എനിക്കെതിരേ ആരോ വാർത്തകൾ എഴുതിക്കുകയാണെന്ന് ഇ.പി. ജയരാജൻ

സിജി ഉലഹന്നാൻ കണ്ണൂർ‌: രാഷ്‌ട്രീയവിരോധം തീർക്കാൻ എനിക്കെതിരേ ആരോ വാർത്തകൾ എഴുതിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി എന്ന വിവാദം സംബന്ധിച്ച് ഇന്നു രാവിലെ “രാഷ്‌ട്രദീപിക’യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ” അവർക്കൊക്കെ ഭ്രാന്താണ്. അല്ലാതെ ഇത്തരം വിവരക്കേട് ചെയ്യുമോ. പൂരമഹോത്സവത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും ആയോധന കളരിയിൽ പത്മശ്രീ നേടിയ മീനാക്ഷിയമ്മ ഗുരുക്കൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുന്നതിനാണ് 2017 ഏപ്രിൽ ആറിന് ഞാൻ ക്ഷേത്രത്തിൽ പോയത്. എന്‍റെ മണ്ഡല പരിധിയിലുള്ള പുരാതന ക്ഷേത്രമാണിത്. പരിപാടിക്കെത്തിയപ്പോൾ ക്ഷേത്രത്തിന്‍റെയുള്ളിലെ അത്യപൂർവ്വമായ വാസ്തുഭംഗി കാണുന്നതിനായി ക്ഷേത്ര അധികൃതർ എന്നോട് അഭ്യർഥിച്ചു. ഇതേത്തുടർന്നാണ് ഞാൻ ക്ഷേത്രത്തിൽ കയറിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ‌ ചെരുപ്പുകളും ഷർട്ടും അഴിക്കണമെന്ന് എല്ലാവർക്കും അറിയാം. അത് മാത്രമേ ഞാനും ചെയ്തുള്ളൂ. അല്ലാതെ ദർശനം നടത്തിയതൊന്നുമല്ല. ആരുടെയോ താത്പര്യത്തിന് വേണ്ടി അങ്ങനെ എഴുതിക്കുകയാണ്.…

Read More

സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന അനുനയ ശ്രമവുമായി സിപിഎം; പി.ജയരാജന്‍ കീഴാറ്റൂർ സമരക്കാരുടെ വീടുകൾ സന്ദർശിച്ചു

കണ്ണൂർ: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളിൽ സന്ദർശനം നടത്തിയത്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജയരാജൻ സമരക്കാരോട് ആവശ്യപ്പെട്ടു. സർക്കാർ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ സമരം കീഴാറ്റൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ജയരാജൻ കീഴാറ്റൂരിലെത്തിയത്.

Read More

കീഴാറ്റൂരിലേത് ന്യായമായ സമരം; സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതു ശരിയായ നടപടിയല്ലെന്ന് സത്യൻ മൊകേരി

കണ്ണൂർ: കീഴാറ്റൂർ വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്കു തയാറാവണമെന്നും ബദൽ നിർദേശം ആരായണമെന്നും കിസാൻ സഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന അഖിലേന്ത്യാ കിസാൻ സഭയുടെ സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യായമായ സമരമാണു കീഴാറ്റൂരിൽ നടക്കുന്നത്. കർഷകരോട് വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സർക്കാർ തയാറാവണം. സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതു ശരിയായ നടപടിയല്ല. കീഴാറ്റൂരിൽ സമരം നടത്തുന്നതു കഴുകൻമാരുമല്ല. കൃഷിയിടങ്ങൾ കോർപറേറ്റുകൾക്കു തീറെഴുതുന്ന ബിജെപി കീഴാറ്റൂരിൽ നടത്തിയതു നാടകമാണ്. അതിനെ തുറന്നു കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്‍റെ പേരിൽ കൃഷിക്കാരെ ആട്ടിയോടിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരേ വലിയ തോതിൽ ഇടതുപക്ഷ സംഘടനകൾ സമരത്തിലാണ്. ഭൂമി ഏറ്റെടുക്കൽ നയം നടപ്പിലാക്കിയതു കോൺഗ്രസാണ്. കുന്നുകളും മലകളും തകർത്തുകൊണ്ടുള്ള വികസനം ആവശ്യമില്ല. മണ്ണും കല്ലും ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാമെങ്കിലും വാണിജ്യാവശ്യത്തിനുവേണ്ടി…

Read More

 നാൽപത് ശതമാനം കൂലി വർധന ആവശ്യപ്പെട്ട് പയ്യന്നൂരില്‍ ചുമട്ടു തൊഴിലാളി സമരം തുടങ്ങി

പയ്യന്നൂര്‍: കൂലി വര്‍ധന ആവശ്യപ്പെട്ട് പയ്യന്നൂര്‍ നഗരസഭയിലെയും രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെയും ചുമട്ടു തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. ഇതുസംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. ഉച്ചയോടെ പെരുമ്പ ക്ഷേമനിധി ഓഫീസില്‍ ക്ഷേമനിധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ 40 ശതമാനം കൂലി വര്‍ധന അനുവദിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയനുകള്‍ വ്യാപാരി സമിതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു നടപ്പാക്കാനാകില്ലെന്ന് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയതോടെ അസി.ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ മൂന്നുവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. 21 ശതമാനം കൂലി വര്‍ധന അനുവദിക്കാനുള്ള ലേബര്‍ ഓഫീസറുടെ നിര്‍ദേശം തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും വ്യാപാരി സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഒടുവിലത്തെ ചര്‍ച്ചയും പരാജയപ്പെട്ടത്. അതേസമയം 21 ശതമാനം കൂലി വര്‍ധന അനുവദിക്കാന്‍ വ്യാപാരി വ്യവസായി സമിതി തയാറായതിനെ തുടര്‍ന്ന് സമിതി അംഗങ്ങളായ വ്യാപാരികളുടെ…

Read More

ചിത്രലേഖയുടെ ചരിത്രം അറിയാത്തവർ അവരെ മഹത്വവത്കരിക്കുന്നുവെന്ന്  സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ

കണ്ണൂർ: ചിത്രലേഖയുടെ ചരിത്രം അറിയാത്തവരാണ് അവരെ മഹത്വവത്കരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. അയൽവാസികളായ പട്ടികജാതി കുടുംബങ്ങൾക്കെതിരേ കേസ് കൊടുത്ത വ്യക്തിയാണ് ചിത്രലേഖ. ഇത്തരമൊരു വ്യക്തിയേയാണ് പട്ടികജാതിയുടെ കണ്ണൂരിലെ പ്രതിനിധിയായി ചിത്രീകരിക്കാൻ ശ്രമം നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. പട്ടികജാതി-പട്ടികവർഗ അതിക്രമത്തിനെതിരേ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി എൽഡിഎഫ് സർക്കാർ ആത്മാർഥമായി ശ്രമിക്കുന്പോൾ ഇതിനു കടകവിരുദ്ധമായ നിലപാടുകളാണ് വലതുപക്ഷ മാധ്യമങ്ങളും മറ്റു ചിലരും ശ്രമിക്കുന്നത്. ചിത്രലേഖയുടെ പേരെടുത്തു പറഞ്ഞ് എൽഡിഎഫ് സർക്കാരിനെ അവമതിപ്പിക്കുണ്ടാകാനുള്ള ശ്രമം നടക്കുകയാണ്. ഇങ്ങനെ എല്ലാ കാലത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രലേഖയുടെ പേര് ഉപയോഗിച്ച് സിപിഎം പട്ടികജാതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ബിജെപി ഭരണത്തിൽ പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരേയുള്ള അക്രമങ്ങളും…

Read More