തളിപ്പറമ്പ്: മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് വരുന്നു. ഇന്നലെ നടന്ന കേരളം കീഴാറ്റൂരിലേക്ക് എന്ന മൂന്നാംഘട്ടസമരം വന്‍വിജയമായ പശ്ചാത്തലത്തിലാണ് ഹൈവേ ഇരകളുടെ ലോംഗ് മാര്‍ച്ച് വരുന്നത്. എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ഇതേവരെ വ്യക്തത കൈവന്നിട്ടില്ലെന്നും അതിന് ഒരാഴ്ച്ചക്കാലം വയല്‍ക്കിളികള്‍ കാത്തുനില്ക്കുമെന്നും കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു. കീഴാറ്റൂര്‍ വയലിലൂടെ എലവേറ്റഡ് ഹൈവേ എന്ന നിര്‍ദ്ദേശം വയല്‍ക്കിളികള്‍ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്. പുതിയ അലൈന്മെന്റ് പ്രഖ്യാപിക്കാത്തപക്ഷം കേരളത്തില്‍ ഹൈവേ വികസനത്തിന്റെ ഇരകളായിത്തീര്‍ന്ന മുഴുവന്‍ ജനങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള വന്‍ ബഹുജനമാര്‍ച്ച് കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്താനാണ് ഐക്യദാര്‍ഡ്യ സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് നോബിള്‍ പൈകട പറഞ്ഞു. വിഷുവിന് ശേഷമായിരിക്കും മാര്‍ച്ച് നടത്തുക. ഇന്നലെ നടന്ന സമരം വയല്‍ക്കിളികള്‍ക്ക് പകര്‍ന്നിരിക്കുന്ന ആവേശം കൂടുതല്‍ ശക്തമായ സമരങ്ങൾ നടത്താനുള്ള കരുത്ത് പകര്‍ന്നിട്ടുണ്ടെന്ന്…
Read MoreCategory: Kannur
തിരൂരങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ; 60 കിലോ ഇവരുടെ പക്കൽ നിന്നും പിടികൂടി
മലപ്പുറം: തിരൂരങ്ങാടിയിൽ നടന്ന വൻകഞ്ചാവ് വേട്ടയിൽ യുവതി അടക്കം മൂന്നുപേർ പിടിയിൽ. 60 കിലോ കഞ്ചാവ് ഇവരിൽ നിന്നു തിരൂരങ്ങാടി പോലീസ് പിടികൂടി. ആന്ധ്രസ്വദേശികളായ ശ്രീനിവാസ് (22), നാഗദേവി (22), ഇടുക്കി സ്വദേശി അഖിൽ (23) എന്നിവരാണ് വെന്നിയൂർ ദേശീയപാതയിൽ വച്ചു പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കാറിൽ എത്തിച്ചതായിരുന്നു കഞ്ചാവ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു തിരൂരങ്ങാടി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇന്നലെ വൈകുന്നേരം ദേശീയപാതയിൽ വച്ചു പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു. പ്രതികളെ ഇന്നു പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. പ
Read Moreവാട്സ്ആപ്പിൽ മുഖ്യമന്ത്രിയെ അവഹേളിച്ചു; മാവിലായി സ്വദേശി വൈഷ്ണവ്അറസ്റ്റിൽ
കണ്ണൂർ: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മാവിലായി സ്വദേശി പൊയ്യയിൽ വീട്ടിൽ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറഞ്ഞും അവഹേളിച്ചും പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
Read Moreസമൂഹമാധ്യമങ്ങൾ തുണയായി! വാഹനമിടിച്ചയാളെ ആശുപത്രിയിലെത്തിച്ചു മുങ്ങിയ ഡ്രൈവർ കുടുങ്ങി
കണ്ണൂർ: വാഹനമിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിലെത്തിച്ചശേഷം വിവരങ്ങൾ നൽകാതെ മുങ്ങിയ ഡ്രൈവറെ സമൂഹമാധ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി. ചട്ടുകപ്പാറയിലെ പി.കെ. മെഹറൂഫി (32) നെയാണ് കണ്ണൂർ ടൗൺ ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ പരിക്കേറ്റ അഴീക്കോട് കൊട്ടാരത്തുംപാറയിലെ ചക്കരയൻ വത്സൻ (56) ഗുരുതരാവസ്ഥയിൽ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരാഴ്ചയായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ 15ന് രാത്രി 7.30നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് കാൾടെക്സ് ജംഗ്ഷനിലേക്ക് വൺവേ തെറ്റിച്ചുവരികയായിരുന്ന ബൊലേറോ ജീപ്പാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ വത്സനെ മറ്റൊരുവാഹനത്തിൽ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചശേഷം മെഹറൂഫ് മുങ്ങുകയായിരുന്നു. ഫോൺ നന്പറോ വിലാസമോ മറ്റു വിവരങ്ങളോ ആശുപത്രിയിൽ നൽകിയിരുന്നില്ല. തുടർന്ന് പോലീസ് ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരിക്കേറ്റയാളെ…
Read More“ആപ് കാ നാം ക്യാഹെ, ഹിന്ദി പഠ്നാ ചാഹിയേ ‘; ഉദ്ഘാടകയായെത്തിയ മന്ത്രി ടീച്ചറായി; കണ്ണൂരിൽ ഇതരഭാഷാ പഠന പദ്ധതിക്ക് തുടക്കം
കണ്ണൂർ: ആപ് കാ നാം ക്യാഹെ എന്ന ചോദ്യമുന്നയിച്ച് മന്ത്രി ടീച്ചറായപ്പോൾ എംപി ഉൾപ്പെടയുള്ളവർ കുട്ടികളായി. ജില്ലാ പഞ്ചായത്തിന്റെ ഇതര ഭാഷ പഠനപദ്ധതിയുടെ ഉദ്ഘാടനം നടന്ന ജില്ലാ പഞ്ചായത്ത് ഹാളായിരുന്നു വേദി. ഇതര ഭാഷ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി കെ.കെ. ശൈലജ ഹിന്ദി ടീച്ചറായി മാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം പി.കെ. ശ്രീമതി എംപിയും മന്ത്രിയുടെ കുട്ടിയായി അനുസരണയോടെ ഇരുന്നു. പഞ്ചായത്തംഗങ്ങളോട് ഹിന്ദിയിൽ ചോദ്യം ചോദിച്ചാണ് ക്ലാസ് ആരംഭിച്ചത്. ഹിന്ദി പഠ്നാ ചാഹിയേ എന്ന മന്ത്രിയുടെ ചോദ്യത്തിനു മുന്നിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പകച്ചു. പിന്നീട് മന്ത്രി തന്നെ അത് മലയാളത്തിൽ തർജമ ചെയ്തു. കവി കബീർദാസിന്റെ കവിതയാണ് അംഗങ്ങൾക്കു വേണ്ടി മന്ത്രി പഠിപ്പിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇതരഭാഷാ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മന്ത്രി കെ.കെ. ശൈലജ തന്റെ…
Read Moreകാസര്‍ഗോട്ട് യുവതി കിണറ്റി ചാടി, രക്ഷിക്കാനായി ചാടിയ രണ്ടുപേരെയും യുവതിയേയും അഗ്നിശമനസേന രക്ഷിച്ച് കരയ്ക്കെത്തിച്ചു; കണ്ണുവെട്ടിച്ച് വീണ്ടും യുവതി കിണറ്റിലേക്ക് ചാടി
കാസർഗോഡ്: കിണറ്റിൽ ചാടിയ യുവതിയെ അഗ്നിശമനസേന രക്ഷിച്ച് കരയ്ക്കെത്തിച്ച ഉടനെ യുവതി വീണ്ടും കിണറ്റിൽ ചാടി. കഴിഞ്ഞ ദിവസം വൈകുന്നേരം മിയാപദവിലെ വീട്ടമ്മയായ (22) വയസുകാരി യുവതിയാണ് കിണറ്റിൽ ചാടിയത്. യുവതി കിണറ്റിൽ ചാടുന്നതുകണ്ട രണ്ടുപേർ യുവതിയെ രക്ഷിക്കാനായി പിന്നാലെ എടുത്തുചാടി. എന്നാൽ മൂവരും കിണറ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നെത്തിയ അഗ്നിശമനസേനയാണ് ഇവരുടെ രക്ഷകരായത്.മൂവരെയും രക്ഷിച്ച് കരക്കെത്തിച്ചയുടനെ യുവതി വീണ്ടും കിണറ്റിൽ ചാടുകയായിരുന്നു. വീണ്ടും കിണറ്റിലിറങ്ങി യുവതിയെ രക്ഷിച്ച അഗ്നിശമനസേന യുവതിയെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മടങ്ങിയത്.
Read Moreആത്മവിശ്വാസം, നിശ്ചയദാർഢ്യം; ഇത് ഡോക്ടർ അസ്ന! കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്ന അസ്ന ഇനി ആതുരസേവന പാതയിൽ
കൂത്തുപറമ്പ്: കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്ന അസ്ന ഇനി ആതുരസേവന പാതയിൽ സാന്ത്വനത്തിന്റെ മന്ദസ്മിതവുമായി നമ്മുടെയിടയിലേക്ക്. കൃത്രിമക്കാലിൽ ഉയർന്നുനിന്ന് കണ്ണൂരിന്റെ ദുരന്തം വിളിച്ചറിയിച്ച ആ ശബ്ദം ഇനി ആശ്വാസത്തിന്റെ മറുമരുന്നാകും. അതെ, നമ്മുടെ സ്വന്തം അസ്ന ഡോക്ടറായിരിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് എംബിബിഎസ് പരീക്ഷയിൽ വിജയിച്ച വിവരം അസ്ന അറിഞ്ഞത്. ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി കോഴ്സ് കൂടി പൂർത്തിയാക്കിയാൽ പൂർണ അർഥത്തിൽ ഡോക്ടർ അസ്ന. 2013ലായിരുന്നു അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേർക്ക് ബോംബ് ചീറിപ്പാഞ്ഞെത്തിയത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു. വീടിനു സമീപം പൂവത്തൂർ ന്യൂ എൽപി സ്കൂളിലായിരുന്നു പോളിംഗ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തു പതിക്കുകയായിരുന്നു. പരിക്കേറ്റ അസ്നയ്ക്കു പിന്നീട്…
Read Moreകോണൺഗ്രസ് നിയന്ത്രണത്തിലുള്ള അര്‍ബന്‍ സഹകരണ സംഘം നീതി മെഡിക്കല്‍ സ്റ്റോറിലെ അര കോടിയുടെ വെട്ടിപ്പ്: സംഘം സെക്രട്ടറി ഉൾപ്പെടെ ആറുപേര്‍ കുറ്റക്കാര്‍
പയ്യന്നൂര്‍: കംപ്യൂട്ടറിലും രജിസ്റ്ററുകളിലും കൃത്രിമം നടത്തി അരക്കോടിയോളം രൂപ സംഘം ജീവനക്കാര്‍ ചേര്‍ന്ന് വെട്ടിപ്പ് നടത്തിയതിനെതിരെ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിന്റെ അന്വേഷണം പൂർത്തിയായി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലെ വെട്ടിപ്പിനെ സംബന്ധിച്ച പയ്യന്നൂര്‍ പോലീസിന്റെ അന്വേഷണമാണ് പൂര്‍ത്തിയായത്. ഇതുവരെയുള്ള അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ സംഘം സെക്രട്ടറി പി. ജയരാജന്, ഫാര്‍മസിസ്റ്റുകളും ജീവനക്കാരുമായ സി.എ. മുരളീധരന്, ടി.എ. സന്തോഷ്, എന്‍. ഇ. ഹരികൃഷ്ണന്, എം.കെ. ബിജു, വി. രാജീവന് എന്നിവർക്ക പേരില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്ന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി. ആസാദ് പറഞ്ഞു. സംഘം പ്രസിഡന്റിനെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും ഇയാള്‍ കുറ്റക്കാരനല്ല എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. അര്‍ബന്‍ സഹകരണ സംഘത്തിന് കീഴിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ വാങ്ങാതെ കംപ്യൂട്ടറിലെ കണക്കുകളിലും…
Read Moreമട്ടന്നൂരിൽ ജീപ്പിൽ കടത്തിയ സ്ഫോടക വസ്തുക്കളുമായി തമിഴ്നാട്ടുകാരായ രണ്ടുപേർ പിടിയിൽ
മട്ടന്നൂർ: ജീപ്പിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരവുമായി രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടെ തിരുവണ്ണാമലൈ കോടിക്കുപ്പത്തെ ചെട്ടിയാർ സ്ട്രീറ്റിൽ കെ.എളുമലൈ (37), മയ്യിൽ പാവ്വന്നൂർ മൊട്ടയിലെ പി.പി.ഹരീഷ് (34) എന്നിവരെയാണ് മട്ടന്നൂർ എസ് ഐ കെ.രാജീവ് സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി വെള്ളിയാംപറമ്പിൽ വച്ചു മട്ടന്നൂർ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മട്ടന്നൂരിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പിൽ നിന്നും 49 ഇലക്ട്രിക് ഡിക് ണേറ്ററുകളും 21 ജലാറ്റിൻ സ്റ്റിക്കും പിടികൂടിയത്. ജീപ്പിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കളെന്ന് പോലീസ് അറിയിച്ചു. സ്ഫോടക വസ്തുവും ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നും ഇരിക്കൂർ ഭാഗത്തേക്ക് കടത്തികൊണ്ടു പോകുന്ന സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read Moreശ്രീകണ്ഠപുരത്ത് വ്യാപാരികളും ജനങ്ങളും ദുരിതത്തിൽ; ഇങ്ങനെ നായകൾ തമ്പടിച്ചാൽ എന്തുചെയ്യും ?
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്, ചേപ്പറമ്പ് , കോട്ടൂർ, കൊട്ടൂർവയൽ, കണിയാർ വയൽ, കാഞ്ഞിലേരി പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ നായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് കാരണം യാത്രക്കാരും വ്യാപാരികളും വൻ ദുരിതത്തിലാണ്. നഗരസഭ ഓഫീസിന് കൺമുന്നിൽ നായ ശല്യമുണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നാട്ടുവഴികളിലും വിജനമായ സ്ഥലങ്ങളിലും നായകൾ അലഞ്ഞ് തിരിയുകയാണ്. ആളുകൾക്ക് നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികളെയും മുതിർന്നവരെയും നായകൾ ഒരു പോലെ ആക്രമിക്കുകയാണ്. വാഹനങ്ങളുടെ പിന്നാലെ ഏറെ ദൂരം ഓടി ആക്രമിക്കുന്നത് കാരണം യാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്. രാപ്പകൽ ഭേദമില്ലാമാതെ ഇവ വീട്ടുപരിസരങ്ങളിൽ വരെ എത്തുന്നത് കാരണം പകൽ സമയങ്ങളിൽ പോലും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങളും കാടും കേന്ദ്രീകരിച്ച് പകൽ കഴിയുന്ന ഇവ രാത്രിയിൽ ആൾത്താമസമുള്ള…
Read More