കണ്ണൂർ: ഭർതൃവീട്ടിലേക്കെന്നു പറഞ്ഞ് സ്വന്തം വീട്ടിൽനിന്നിറങ്ങിയ വീട്ടമ്മയെ വാട്സ്ആപ്പ് ഫ്രണ്ടിന്റെ വീട്ടിൽ കണ്ടെത്തി. കല്ലുകെട്ടുചിറയിലെ വീട്ടമ്മയായ യുവതിയെയാണ് താമരശേരിയിലെ വാട്സ്ആപ്പ് ഫ്രണ്ടായ യുവതിയുടെ വീട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ടിനായിരുന്നു കല്ലുകെട്ടുചിറയിലെ യുവതിയെ കാണാതായത്. ഇതേതുടർന്ന് ഇവരുടെ ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ താമരശേരിയിലുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഇവർ കോടതിയിൽ ഹാജരായി. വാട്സ്ആപ്പ് ഫ്രണ്ടായ യുവതിയുടെ വീട്ടിലേക്കാണ് താൻ പോയതെന്നാണ് കോടതിയിൽ ഹാജരായ ഇവർ പറഞ്ഞത്. കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനെ തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങി.
Read MoreCategory: Kannur
എല്ലാവർക്കും എകെജി സംപൂജ്യനാവണമെന്ന സിപിഎം നിർബന്ധം നല്ലതല്ല; ഓഖി ഫണ്ട് വകമാറ്റിയതിലൂടെ ഭരണ പരാജയമാണ് കാണിക്കുന്നതെന്ന് പാച്ചേനി
തളിപ്പറമ്പ്: സിപിഎമ്മുകാര്‍ക്ക് എകെജി സംപൂജ്യനെന്നു കരുതി മറ്റുള്ളവര്‍ക്ക് അങ്ങനെ വേണമെന്ന നിര്‍ബന്ധം നല്ലതല്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്-സെറ്റോ- തളിപ്പറമ്പ് താലൂക്ക് കണ്‍വെന്‍ഷനും യായ്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്‍ബുര്‍ഗിയെയും ധബോല്‍ക്കറെയും വെട്ടിക്കൊന്ന സംഘ്പരിവാറിന്റെ അതേ നയമാണ് ബല്‍റാമിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ധിക്കാരം ഇപ്പോള്‍ വി.ടി.ബല്‍റാമില്‍ എത്തിയിരിക്കുകയാണ്. ഓഖി ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ശ്രമിച്ചതിലൂടെ ഭരണത്തില്‍ പരാജയപ്പെട്ട മുഖമാണ് വെളിവായത്. ജാഗ്രതക്കുറവും ഭരണത്തിലെ അജ്ഞതയുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഒട്ടും ജനകീയതയില്ലാത്ത കണ്ണൂര്‍ സിപിഎമ്മിലെ നേതാക്കളില്‍ ഒരാളായ എം.വി ജയരാജന് ഓഫീസിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഇതിനപ്പുറമുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. സെറ്റോ താലൂക്ക് ചെയര്മാന് കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് കെ.മധു, എന്‍ജിഒ അസോസിയേഷന് ജില്ലാ…
Read Moreപുറത്തുപറഞ്ഞാൻ കൊന്നുകളയും..! യതീംഖാന വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ; അവധി ദിവസം പ്രത്യേക ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം
ശ്രീകണ്ഠപുരം: യതീംഖാന വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ. പാണപ്പുഴ കണ്ണങ്കൈ ഏലിയത്തെ വെള്ളരിയിൽ അബ്ദുൾ നാസറിനെ (31) യാണ് ഇരിക്കൂർ എസ്ഐ വി.വി. പ്രദീപനും സംഘവും അറസ്റ്റ്ചെയ്തത്. 11, 13 വയസ് പ്രായമുള്ള വിദ്യാർഥികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സ്കൂൾ അവധി ദിവസം പ്രത്യേക ക്ലാസെടുത്ത് നൽകാനെന്ന് പറഞ്ഞ് കുട്ടികളെ മുറിയിലേക്ക് വിളിപ്പിച്ചു പീഡിപ്പിച്ചതായാണ് പരാതി. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാർഥികൾ അധ്യാപകനോട് സംഭവം പറഞ്ഞതോടെ സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിദ്യാർഥികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പ്രതിയെ ഇന്നു വൈകുന്നേരം കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read Moreതലശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ; ആദ്യയാളെ പരിചയപ്പെട്ടത് ഉത്സവപ്പറമ്പിൽ വച്ചും രണ്ടാമത്തെയാളെ പ്രമുഖ പാർട്ടിയുടെ മീറ്റിംഗിൽ വച്ചുമെന്ന് പെൺകുട്ടി
തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. തലശേരിക്കടുത്ത പ്രദേശത്തെ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് രണ്ടു പേരെ പോലീസ് അറസ്റ്റ്ചെയ്തത്. കിഴക്കെ പാലയാട് പൊയിൽവീട്ടിൽ ആകാശ് പ്രസാദ് (21), സ്വാമിക്കുന്ന് അട്ടാരക്കുന്നിലെ മൃദുൽ പുഷ്പരാജ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂളിലെ കൗൺസിലറാണ് പെൺകുട്ടിയിൽനിന്ന് പീഡനവിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി പെൺകുട്ടിയിൽനിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരു ഉത്സവസ്ഥലത്ത് വച്ചാണ് ആകാശ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ആകാശിന്റെ വീട്ടിൽ വച്ചും ഇടവഴിയിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയിൽ വച്ചാണ്…
Read Moreകടക്ക് പുറത്ത്..! സംഘപരിവാര്‍ വേദിയിലെത്തിയ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി; നടപടി കടുത്ത അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്
കണ്ണൂർ: ആർഎസ്എസിനും സംഘപരിവാറിനുമെതിരേ ശക്തമായ നിലപാടുകളുമായി സിപിഎം മുന്നോട്ടുപോകുന്നതിനിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സിപിഎം നേതാവിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.പ്രേമനെ പാർട്ടി ഭാരവാഹിത്തത്തിൽനിന്ന് ഒഴിവാക്കിയതായി സിപിഎം ഏരിയാ നേതൃത്വം അറിയിച്ചു. ആർഎസ്എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂർ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.കെ. പ്രേമൻ പങ്കെടുത്തത്. കണ്ണൂർ ജില്ലയിൽ അക്രമം നടത്തുന്നത് സിപിഎമ്മാണെന്ന് ദേശീയതലത്തിൽ തന്നെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ചടങ്ങിൽ സിപിഎം നേതാവ് പങ്കെടുത്തത് സിപിഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നടപടി കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തിയത്. തുടർന്ന് ഏരിയാ കമ്മിറ്റി പ്രേമനോടു വിശദീകരണം തേടുകയും സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുകയുമായിരുന്നു.
Read Moreകണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകൻ എകെജി; എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കഴിയില്ലെന്ന് കെ.സുധാകരൻ
കണ്ണൂർ: കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരൻ. സിപിഎം-സിപിഐ പോരിൽനിന്നും ജനശ്രദ്ധ തിരിക്കാൻ വി.ടി. ബലറാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നു പറഞ്ഞാൽ ആരും എതിരുപറയില്ല. കണ്ണൂരിലെ ജനാധിപത്യം തകർക്കാൻ ആദ്യം നയിച്ച നേതാവാണ് എകെജി. എ.കെ. ഗോപാലൻ ദിവ്യനോ മാതൃകാപുരുഷനോ മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോണ്‍ഗ്രസിനു സാധിക്കില്ല- സുധാകരൻ പറഞ്ഞു. പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാർട്ടിഗ്രാമം പടുത്തുയർത്താൻ വീടുകൾ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ അക്രമത്തിന്റെ സ്ഥാപകനാണ് എ.കെ. ഗോപാലൻ. എന്തുകൊണ്ട് എകെജി വിമർശിക്കപ്പെടാൻ പാടില്ലെന്നും സുധാകരൻ ചോദിക്കുന്നു.
Read Moreവയനാടിന്റെ മുന്നേറ്റം കണ്ണൂരിനില്ല..! സംഘടനാപ്രവർത്തനത്തിൽ കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ചയെന്ന് റിപ്പോർട്ട്; സ്വന്തമായി കെട്ടിടം ഇല്ലാത്ത ഏക ഡിസിസിയാണ് കണ്ണൂരിലേത്
റെനീഷ് മാത്യു കണ്ണൂർ: സംഘടനാ പ്രവർത്തനത്തിൽ കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ചയെന്ന് പരാതി. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ജില്ലയിലെ ഒരു വിഭാഗം കെപിസിസി, എഐസിസി നേതൃത്വങ്ങളെ സമീപിച്ചു. കെപിസിസിയുടെ കോൺഗ്രസ് സംഘടനാ അവലോകന റിപ്പോർട്ടിൽ കണ്ണൂരിൽ കോൺഗ്രസിന് വേണ്ടത്ര മുന്നേറാൻ സാധിക്കുന്നില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ സജീവമാക്കാൻ സംഘടിപ്പിച്ച പല പരിപാടികളിലും കണ്ണൂർ പിന്നിലെന്നും കണ്ടെത്തി. കോൺഗ്രസ് നടത്തിയ മെന്പർഷിപ്പ് കാന്പയിനിൽ കണ്ണൂർ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലായി. 11 നിയോജക മണ്ഡലങ്ങളുള്ള കണ്ണൂരിൽ ഏകദേശം ഒന്നരലക്ഷം മെന്പർമാരെ മാത്രമേ ചേർക്കാൻ സാധിച്ചുള്ളൂ. കണ്ണൂരിലെ കോൺഗ്രസിന്റെ ഔദ്യോഗികപക്ഷത്തിന്റെ നേതാവ് അഞ്ചുലക്ഷം പേരെ ചേർക്കുമെന്ന്എഐസിസി നേതാക്കൾക്ക് ഉറപ്പ് നല്‍കിയിരുന്നു. മൂന്ന് നിയോജക മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിൽ പോലും കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും കണ്ണൂരിൽ സാധിച്ചില്ല. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ ഭാഗമായുള്ള ഒപ്പ്…
Read Moreപരസ്പരം ബോംബെറിഞ്ഞ്..! ആർഎസ്എസ് സേവാകേന്ദ്രത്തിന് നേരേ ബോംബേറ്; സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിനു പിന്നാലെയാണ് വീണ്ടും ബോംബേറ്
തലശേരി: ധർമടത്ത് സിപിഎം-ബിജെപി സംഘർഷം രൂക്ഷമാകുന്നു. ആർഎസ്എസ് സേവാകേന്ദ്രത്തിനുനേരേ ഇന്നലെ അർധരാത്രി ബോംബാക്രമണം നടന്നു. ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിനു പിന്നാലെയാണ് ഇന്നലെ രാത്രി വീണ്ടും ആർഎസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. ധർമടം സത്രത്തിനു സമീപം പ്രവർത്തിക്കുന്ന ആർഎസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ബോംബേറിൽ സ്ഥാപനത്തിന്റെ ബോർഡും കൈവരികളും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്നു ആർഎസ്എസ് ആരോപിച്ചു.
Read Moreകലിടയങ്ങാതെ ഷാഫിയും രാഹുലും…! കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; തടയാൻ ചെന്ന പോലീസുകാരന് ക്രൂര മർദനം
കണ്ണൂർ: തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തതായി പരാതി. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ തടവുകാരായ രാഹുൽ രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇവരെ തടയാൻ എത്തിയ വാർഡന്മാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. പോലീസുകാരനെ കൈയേറ്റം ചെയ്തതിനും പരസ്പരം മർദിക്കുകയും ചെയ്തതിനും രാഹുൽരാജിന്റെയും മുഹമ്മദ് ഷാഫിയുടെയും പേരിൽ ടൗൺ പോലീസ് കേസെടുത്തു. ഡിസംബർ 20ന് രവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം.
Read Moreഹക്കീം വധക്കേസ്: സിബിഐ അഭിഭാഷകന് രണ്ടുതവണയും ഹാജരായില്ല; കേസ് ഫെബ്രുവരി 16ന് പരിഗണിക്കും
പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ ഹക്കീം വധക്കേസ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സിബിഐ അഭിഭാഷകന് ഹാജരായില്ല. രണ്ടുപ്രാവശ്യം വിളിച്ചിട്ടും സിബിഐക്കു വേണ്ടി ഹക്കീംവധക്കേസ് വാദിക്കുന്ന അഭിഭാഷകനെ കാണാത്തതിനാല്‍ കേസ് അടുത്ത മാസം 16 ലേക്ക് മാറ്റിവെച്ചു.അതേ സമയം പ്രതികള്‍ ശാസ്ത്രീയ പരിശോധനക്ക് തയാറായില്ലെന്ന് സിബിഐയും പറയുന്നു. ഹക്കീം വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഏപ്രില്‍ നാല്, അഞ്ച് തിയതികളിലായി നാല് പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊറ്റിയിലെ കുനിവില്ല കിഴക്കേപുരയില്‍ അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍ സലാം, ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍,പുഞ്ചക്കാട്ടെ ലോറി ഡ്രൈവര്‍ എ.പി.മുഹമ്മദ് റഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഹക്കീംവധത്തിലെ പ്രധാന പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സിബിഐ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് 90 ദിവസം ഇവര്‍ റിമാൻഡിൽ കഴിയുന്നതിനിടയില്‍ ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍…
Read More